ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2015, ഡിസംബർ 30, ബുധനാഴ്‌ച

വാഹനങ്ങളുടെ മൈലേജ് ഇരട്ടിയാക്കാന്‍ !!


വാഹനങ്ങളുടെ മൈലേജ് ഇരട്ടിയാക്കാന്‍ ഒരുടെക്നിക് കൊല്ലത്തെ ലാലേഷ് എന്ന ടെക്നീഷ്യന്‍ കണ്ടെത്തി..


ഇതിന്റെ രഹസ്യം പഠിക്കണോ ഇലകട്രോണിക്സ് കേരളം ഓണ്‍ ലൈനിന്റെ പുതിയ അപ്ഡേറ്റ്  ഈ ലിങ്കില്‍ പോയി വായിക്കൂ..

2015, ഡിസംബർ 29, ചൊവ്വാഴ്ച

A useful video - കാറിനെ ഞാളുക്കം എങ്ങനെ മാറ്റം ?

Kazalı tampon düzeltme yöntemi
Kazalı tampon düzeltme yöntemi
HaberTurkiye.tv

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ പണം വാങ്ങിയാൽ ?

വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ  കൈക്കരുഅ ചിലവുകക്കായി , പണം വാങ്ങിയാൽ  ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വ്ഹട്സപ്പ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു.

vahanathinte    bill athava , invoice il soojippichirikkunna ex show room vila, insurance, tax , sess, rejistreshan fees enniva koodathe handling charge, logistic charge mattu chilavukal ennee perukalil thuka eedakkunnu enkil upabokthavinu bandhapetta aar tti oovino 8547639000 enna mobile numberilo es em ess aayo whatsapp sandesham aayo allenkil tcoffice@keralamvd.gov.in enna e mail vilasathilo thelivu sahitham parathi nalkamenuu trasnsport commissioner ariyichu. 


രെജിസ്ട്രേഷന് അമിത തുക ഈടാക്കൽ ; 71 വാഹന ടീലെർ മാര്ക്ക് എതിരെ നടപടി. ?

2015, ഡിസംബർ 17, വ്യാഴാഴ്‌ച

നിങ്ങളുടെ വാഹനത്തിന്‍ ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ ?


നിങ്ങളുടെ വാഹനത്തിന്‍ ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കേരളാ പോലീസിന്റെ ഈ സൈറ്റില്‍ വാഹനത്തിന്റെ നമ്പര്‍ വെച്ച് പരിശോധിക്കാവുന്നതാണ് സൈറ്റ് ഈ ലിങ്കില്‍ ക്ലിക്കി http://www.payment.keralapolice.gov.in/epayment.com ല്‍ ക്ലിക്ക് ചെയ്യുക

==============

ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ നിങ്ങളുടെ കൂട്ടുകാർക്ക് ഉപകാരപ്പെട്ടെക്കാം.

==============

കമ്പ്യൂട്ടർ മൊബൈല്‍ സമ്പന്തമായ ടിപ്പുകള്‍ വാർത്തകൾ എല്ലാം നിങ്ങളുടെ mail ല്‍ കിട്ടാന്‍ വേണ്ടി ഈ പേജില്‍ ഒരു MAIL ID NALKOO. 



2015, ഡിസംബർ 14, തിങ്കളാഴ്‌ച

വാഹനങ്ങൾ പൊടിക്കുന്ന യന്ത്രം .. ??

വാഹനങ്ങൾ പൊടിക്കുന്ന യന്ത്രം ..

Posted by Haneef Lagaan on Tuesday, December 8, 2015

2015, ഡിസംബർ 13, ഞായറാഴ്‌ച

വിവിദ രാജ്യങ്ങളുടെ പ്രമുഖ ബ്രാന്റ് വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന മലയാളിയെ പരിജയപ്പെടാം !!


വിവിദ രാജ്യങ്ങളുടെ പ്രമുഖ ബ്രാന്റ് വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന മലയാളിയെ പരിജയപ്പെടാം

2015, ഡിസംബർ 12, ശനിയാഴ്‌ച

E rikshaw ?

Voltech Engineering Co. is mainly known for its fiar dealing business with more than 1 year of experience in the field of management and deals battery operated vehicles. Also we have experience Technicians and all spare parts will be provided by us
Capitalizing on our robust infrastructural facilities, we are manufacturing a quality assured range of Electric Auto & Rickshaw. This fully integrated rickshaw combines the latest and most innovative technologies and provides years of convenient and trouble free service. In addition, we offer this highly durable rickshaw to our valuable clients at the most reasonable price. for more details click here 

2015, ഡിസംബർ 6, ഞായറാഴ്‌ച

H D Car DVR from Torra !!

ഒരു റോൾസ് റോയ്സിനും ഈ ഗതി വരുത്തരുതേ !...


ഏകദേശം മൂന്നു കോടി രൂപ വിലയുള്ള സൂപ്പർ ലക്ഷ്വറി കാറാണ് റോൾസ് റോയ്സ് ഗോസ്റ്റ്. അത്യാഡംബര സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമുള്ള ഗോസ്റ്റിനെ കോട്വീശ്വരന്മാർ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നു. ഗ്യാരേജിൽ പ്രഥമ സ്ഥാനം നൽകി മഴയിലും വെയിലിലും പരിപൂർണ സംരക്ഷണം ഓരോരുത്തരും ഉറപ്പു വരുത്തുമ്പോൾ ഇവിടെ ഒരു ഗോസ്റ്റിന്റെ ദുർഗതി കണ്ട് വാഹന പ്രേമികളുടെ ഇടനെഞ്ച് തകരുകയാണ്.


ബെംഗളൂരു ശിവാജിനഗറിലുള്ള പോലീസ് സ്റ്റേഷന്റെ മുറ്റത്താണ് പൊടികൊണ്ടു മൂടി, ആകെ അലങ്കോലമായ നിലയിൽ ഗോസ്റ്റ് കിടക്കുന്നത്. ഏകദേശം മൂന്നു വർഷമായി ഈ ഗോസ്റ്റ് ഇവിടെയുണ്ട്. മൂന്നു വർഷത്തെ മഴയും വെയിലും വാഹനലോകത്തെ ഈ മിന്നും താരത്തിന്റെ തെളിമ കുറച്ചിട്ടുണ്ട്. നികുതി അടയ്ക്കാത്തതുകൊണ്ട് കർണാടക സർക്കാർ പിടിച്ചെടുത്താണ് ഈ വാഹനം. 2010 ൽ മുംബൈയിൽ റജിസ്റ്റർ ചെയ്ത വാഹനം കർണാടക റജിസ്ട്രേഷനിലേയ്ക്ക് മാറ്റിയെങ്കിലും നികുതി അടച്ചിരുന്നില്ല. 


ഉടമസ്ഥൻ നികുതി അടച്ച് കാർ വീണ്ടെടുക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ് വാഹനം മൂന്നാം വർഷവും പൊലീസ് സ്റ്റേഷൻ വളപ്പിൽ തന്നെ തുടരുന്നത്. Manish.Asrani (Car n Bike Clicks) എന്ന ഫെയ്സ്ബുക്ക് പേജിലാണ് വാഹനത്തിന്റെ ചിത്രവും വിഡിയോയുമുള്ളത്.
(courtesy:manorama)

2015, ഡിസംബർ 5, ശനിയാഴ്‌ച

ന്യൂഡൽഹി ∙ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റോഡിലിറങ്ങാൻ സാധിക്കൂ !!


ന്യൂഡൽഹി ∙ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റോഡിലിറങ്ങാൻ സാധിക്കൂ എന്ന പദ്ധതി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ നിർത്തലാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. കുറഞ്ഞ കാലത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് ഇത്തരം പദ്ധതി ആവിഷ്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടകരമായ അന്തരീക്ഷ മലിനീകരണ തോത് കുറച്ചുകൊണ്ടുവരുന്നതിനായിരുന്നു കടുത്ത നിയന്ത്രണം. 

ഇതുപ്രകാരം, അടുത്ത മാസം ഒന്നു മുതൽ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റോഡിലിറങ്ങാൻ സാധിക്കൂ. ഒറ്റ, ഇരട്ട റജിസ്ട്രേഷൻ നമ്പറുകളുടെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം. ഇതരസംസ്ഥാന റജിസ്ട്രേഷനുള്ള വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. നിയന്ത്രണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നതോടെയാണ് കേജ്‍രിവാൾ നിലപാട് വ്യക്തമാക്കിയത്.

തീരുമാനമെടുത്തു കഴിഞ്ഞു. പലകാര്യങ്ങളും മാറ്റാനുണ്ട്. ഞങ്ങൾ കുറച്ചുകാലം ഈ പരീക്ഷണം നടത്തും. ഏതാണ്ട് 15 ദിവസമാണ് ഈ നിയന്ത്രണം ആദ്യം കൊണ്ടുവരുന്നത്. ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് നിയന്ത്രണം എടുത്തുമാറ്റുമെന്നും കേജ്‍രിവാൾ അറിയിച്ചു. അപകടകരമായ അന്തരീക്ഷ മലിനീകരണം തടയാനാണ് ഇത്തരമൊരു നീക്കമെന്നും കേജ്‍രിവാൾ അറിയിച്ചു.

The dirty car artist

This site features the art of Scott Wade, known internationally as
 "The Dirty Car Artist."
 His work has been seen on television in over 20 countries and in print media throughout the world. for more information about dirty car art

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

വാഹനങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ... ??


വാഹനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജാഗ്രത പുലർത്തിയില്ലെങ്കിൽ പിന്നീട് പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. വാഹന കൈമാറ്റം നടക്കുമ്പോൾ തന്നെ ആർടിഒ രേഖകളിലും ആർസി ബുക്കിലും ആവശ്യമായ മാറ്റം വരുത്തണമെന്നാണ് നിയമം.


ഇക്കാര്യം ഗൗരവത്തിലെടുക്കാതെ മറ്റു രീതിയിൽ കരാറെഴുതി വാഹനം കൈമാറുന്നവർ പിന്നീട് പുലിവാലു പിടിക്കാറുണ്ട്. സംസ്ഥാനത്തിനകത്തു വാഹന കൈമാറ്റം നടക്കുമ്പോൾ 29—ാം നമ്പർ ഫോം രണ്ടെണ്ണവും 30—ാം നമ്പർ ഫോം ഒരെണ്ണവും പാർട്ട് രണ്ട് എന്ന ഫോമും പൂരിപ്പിച്ചു ആർടി ഓഫിസിൽ സമർപ്പിച്ചാൽ രേഖകളിൽ വേണ്ട മാറ്റം വരുത്തിക്കിട്ടും.



സംസ്ഥാനാന്തര കൈമാറ്റമാണു നടക്കുന്നതെങ്കിൽ 28—ാം നമ്പർ ഫോം നാലെണ്ണം പൂരിപ്പിച്ചു നൽകി എൻഒസി ലഭ്യമാക്കി ഇതര സംസ്ഥാനത്തെ ആർടി ഓഫിസിൽ സമർപ്പിക്കണം.



വാഹനത്തിനു വായ്പയെടുത്തിട്ടുള്ള കാര്യം ആർസി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വായ്പ അടച്ചു തീർത്തിട്ടു വാഹനം വാങ്ങുന്നതാണ് ഉചിതം. വായ്പ അടച്ചു തീർത്താൽ അക്കാര്യം ചൂണ്ടിക്കാട്ടി 35—ാം നമ്പർ ഫോം രണ്ടെണ്ണം പൂരിപ്പിച്ചു വായ്പയെടുത്ത ധനകാര്യ സ്ഥാപനത്തിന്റെ കത്തു സഹിതം ആർടിഒക്കു സമർപ്പിച്ചാൽ ആർസിയിൽനിന്നു വായപാക്കാര്യം നീക്കിക്കിട്ടും.



സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങൾ 15 വർഷം കഴിഞ്ഞാൽ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കണം. ഇതിനായി 25—ാം നമ്പർ ഫോമാണു പൂരിപ്പിച്ചു നൽകേണ്ടത്. FOR MORE USEFUL INFORMATIVE NEWS NEED TO KNOW CLICK HERE 

2015, നവംബർ 30, തിങ്കളാഴ്‌ച

Mahindra Supro launched !!

Mahindra and Mahindra presents UDAY – the first of its kind unique ownership experience program for small commercial vehicle owners to help them progress in life.
Based on Mahindra’s Rise philosophy the program builds an emotional connect not only with the vehicle driver but also his family too and offers benefits like:

  • Uday Vidyarthi scholarships for children of members enrolled in Uday programme.
  • Free accidental insurance benefit of Rs.10 lakhs – benefits extended to vehicle Driver.
  • Discounts on spare parts and labour charges.












2015, നവംബർ 28, ശനിയാഴ്‌ച

ഓട്ടോ റിക്ഷയെക്കാൾ കുറഞ്ഞ നിരക്കുള്ള ടാക്സി കാർ ??

ഓട്ടോ റിക്ഷയെക്കാൾ കുറഞ്ഞ നിരക്കുള്ള ടാക്സി കാർ
നമ്മുടെ നാട്ടിലെ കാര്യം അല്ല , ഇത് ബാംഗ്ലൂർ, ചെന്നൈ അടക്കം ഉള്ള പട്ടണങ്ങളിൽ അടക്കം UBERGO എന്ന പേരില് അവതരിപ്പിക്കുന്ന ടാക്സി സർവീസ് ആണിത് . ഒരു കിലോ മീറ്റർ ഓടാൻ 12 രൂപ , തുടക്ക ആനുകൂല്യം ആയി ഒൻപതു രൂപ , ആനുകൂല്യം ഇല്ലെങ്കിലും നാട്ടിലെ ഓട്ടോ മേടിക്കുന്ന നിരക്കിനേക്കാൾ കുറവ് .


ഹാച് ബാക്ക് കാറുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് .കൂടുതൽ വിവരങ്ങൾ ഇവിടെ  ഇത് നമ്മുടെ നാട്ടിൽ  വന്നാൽ ഇത് കൊണ്ട് വരുന്ന കമ്പനി യുടെ അവസ്ഥ എന്താകും എന്ന് നമുക്ക് ചർച്ച  ചെയ്യാം .



(courtesy: Cybermalayalam)
ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രകളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയായി മോദി സർക്കാർ എത്തുന്നു

തിരുവനന്തപുരത്ത് നിന്നും രണ്ടര മണിക്കൂർ കൊണ്ട് കണ്ണൂരിൽ എത്തുന്ന കാലം വരുമോ? 40 മിനിറ്റ് കൊണ്ട് കൊച്ചിയിലും? 65,000 കോടി മുടക്കി അതിവേഗ റെയിൽ പദ്ധതിക്ക് ചിറക് മുളച്ചു; കൂറ്റൻ തൂണുകളിലൂടെയും ഭൂഗർഭത്തിലൂടെയുമുള്ള യാത്ര അടിപൊളിയാകും; ഏഴിടങ്ങളിൽ മാത്രം സ്റ്റോപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എക്സ്‌പ്രസ് ഹൈവേയും അതിവേഗ റെയിൽ ഇടനാഴിയുമെല്ലാം കേരളം പലപ്പോഴും ചർച്ച ചെയ്തതാണ്. പല കാരങ്ങൾ കൊണ്ട് നടക്കാതെ പോയി. ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രകളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയായി മോദി സർക്കാർ എത്തുന്നു. കേരളത്തിന്റെ മനസ്സ് അറിഞ്ഞൊരു പദ്ധതി അണിയറയിൽ ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. ചർച്ചകൾ ഈ വേഗതയിൽ നീങ്ങിയാൽ രണ്ടര മണിക്കൂർ കൊണ്ട് നമുക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം. അടുത്ത കേന്ദ്ര റെയിൽ ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അതുകഴിഞ്ഞാൽ ഉടൻ ഈ പദ്ധതി യാഥാർത്ഥ്യമാകും.

ഇത് സാധ്യമാക്കുന്ന തിരുവനന്തപുരം കണ്ണൂർ അതിവേഗ റെയിൽ ഇടനാഴിയുടെ ആദ്യഘട്ട പഠനം പൂർത്തിയായി. 430 കിലോമീറ്റർ 145 മിനിറ്റ് കൊണ്ട് എത്തുന്നവിധമാണ് പാതയിലെ ട്രെയിൻ ഓട്ടം. തൂണുകളിൽ സ്ഥാപിക്കുന്ന പാളത്തിലൂടെയാണ് യാത്രയെന്നതിനാൽ താരതമ്യേന സ്ഥലം ഏറ്റെടുക്കുന്നത് കുറച്ചുമതിയാകും. ഡി.എം.ആർ.സി.യാണ് പ്രാഥമിക പഠനം നടത്തിയത്. സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളാണ് ഇതിന് പ്രേരിപ്പിച്ചത്. കേരളത്തെ നന്നായി അറിയാവുന്ന മലയാളിയുടെ മെട്രോ മാൻ ഇ ശ്രീധരന്റെ അഭിപ്രായ നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ഈ പദ്ധതി. റെയിൽവേയുടെ മുഖ്യ ഉപദേഷ്ടാവ് കൂടിയാണ് ശ്രീധരൻ. അതിവേഗ റെയിൽ പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല മോദി ഏൽപ്പിച്ചിരിക്കുന്നതും ശ്രീധരനെയാണ്.
നരേന്ദ്ര മോദി സർക്കാർ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ച റെയിൽ ഇടനാഴി പദ്ധതികളിൽ ആദ്യം പ്രാഥമിക പഠനം പൂർത്തിയാക്കിയത് തിരുവനന്തപുരം കണ്ണൂർ പാതയാണ്. വൈകാതെ വിശദമായ പദ്ധതിരേഖ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിക്കും.
സാധാരണ റെയിൽവേ പാളങ്ങളുടെ സ്റ്റാൻഡേർഡ് ഗെയ്ജ് ആയിരിക്കും അതിവേഗ റെയിൽവേയിൽ ഉപയോഗിക്കുക. ഒരു ട്രെയിനിൽ എട്ട് കോച്ചുകളുണ്ടാകും. 3.4 മീറ്റർ വീതിയുള്ള എ.സി. കോച്ചുകളിൽ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവ ഉണ്ടാകും. യാത്രക്കാരുടെ എണ്ണം 817. മണിക്കൂറിൽ 350 കിലോമീറ്ററാണ് വേഗം. തിരുവനന്തപുരത്ത് നിന്ന് കൊച്ചിവരെ എത്താൻ 40 മിനിറ്റ് മതി. കണ്ണൂർവരെയെത്താൻ 145 മിനിറ്റും.
പാതയുടെ 190 കിലോമീറ്റർ ദൂരം ഉയർന്ന തൂണുകളിലൂടെയാണ് പോകുക. 110 കിലോമീറ്റർ ഭൂഗർഭ പാതയിലൂടെയാണ്്. 21 കിലോമീറ്റർ ഉയർന്ന പ്രദേശങ്ങൾ മുറിച്ച് നിരപ്പാക്കിയും 61 കിലോമീറ്റർ കട്ട് ആൻഡ് ബാങ്ക് പ്രകാരവും 36 കിലോമീറ്റർ കട്ട് ആൻഡ് കവർ പ്രകാരവുമാണ് നിർമ്മിക്കുന്നത്. ആകെ ഒമ്പത് സ്റ്റേഷനുകൾ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കുന്ന ടണലുകളായതിനാൽ അതിന് മുകളിലുള്ള നിർമ്മിതികൾക്ക് കേടുപാട് ഉണ്ടാകില്ലെന്ന് പഠനത്തിൽ പറയുന്നു. ടണലിലൂടെ ട്രെയിൻ കടന്നുപോകുന്നതിന്റെ പ്രകമ്പനംപോലും പുറത്ത് അനുഭവപ്പെടില്ല.
2016 ൽ പണി തുടങ്ങിയാൽ 2022 ൽ സർവീസ് തുടങ്ങാനാകും. ആദ്യഘട്ടം തിരുവനന്തപുരം മുതൽ കൊച്ചി വരെ. ആകെ 600 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം. 3800 ൽപ്പരം കെട്ടിടങ്ങൾ മാറ്റേണ്ടിവരും. 36000 ൽപ്പരം മരങ്ങളും. മരങ്ങൾ മാറ്റിസ്ഥാപിക്കാൻ വഴിതേടും. കഴിയാത്തതിന് പകരം പുതിയത് വച്ചുപിടിപ്പിക്കും. 65000 കോടി രൂപയാണ് ചെലവ്. കുറഞ്ഞ പലിശ നിരക്കിലുള്ള വിദേശ വായ്പ ഇതിന് വേണ്ടിവരും. ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകുന്ന രീതിയിൽ വിപണിവില പ്രകാരമുള്ള നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കണമെന്നാണ് പഠനത്തിൽ പറയുന്നത്. ഇത് കേന്ദ്ര സർക്കാർ ഉടൻ അംഗീകരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ 2016ൽ തന്നെ അതിവേഗ റെയിൽ പദ്ധതിയുടെ പണി തുടങ്ങും.
അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായാണ് അതിവേഗ റെയിൽ പദ്ധതികൾ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. ദക്ഷിണ സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തുന്ന മറ്റൊരു പദ്ധതിയിലും കേരളം ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമേയാണ് കേരളത്തെ മാത്രം ബന്ധപ്പെടുത്തുന്ന പദ്ധതി. കേരളവും ഇത്തരം പദ്ധതിയുടെ സാധ്യതകൾ ആരാഞ്ഞിരുന്നു. എന്നാൽ സാമ്പത്തിക പരാധീനതകളും സ്ഥലം ഏറ്റെടുക്കുന്നതിലെ വിവാദവും മൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതിനാണ് കേന്ദ്ര സർക്കാർ നീക്കത്തിലൂടെ പുതിയ പ്രതീക്ഷ വരുന്നത്

2015, നവംബർ 26, വ്യാഴാഴ്‌ച

തീവണ്ടിയാത്രക്ക് ചുറുചുറുക്കുള്ള കോച്ചുകളെത്തുന്നു

വിവിധ വിഭാഗങ്ങളിലായി 24 കോച്ചുകളാണ് ഭോപ്പാലിലെ കോച്ച് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വികസിപ്പിച്ചത്. ഭോപ്പാലിനും ബിനാക്കും ഇടയില്‍ ഇവയുടെ പരീക്ഷണ ഓട്ടവും നടത്തി. ഭോപ്പാല്‍: ദീര്‍ഘയാത്രക്ക് അത്ര സുഖമുള്ള അനുഭവമല്ല ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതെന്ന പരാതിയുള്ളവര്‍ക്ക് അല്‍പ്പം ആശ്വസിക്കാം. മറ്റ് രാജ്യങ്ങളിലെ തീവണ്ടികളിലേതുപോലെ മികച്ച ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും തയ്യാറെടുക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുഖം മിനുക്കല്‍.
വിവിധ വിഭാഗങ്ങളിലായി 24 കോച്ചുകളാണ് ഭോപ്പാലിലെ കോച്ച് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വികസിപ്പിച്ചത്. ഭോപ്പാലിനും ബിനാക്കും ഇടയില്‍ ഇവയുടെ പരീക്ഷണ ഓട്ടവും നടത്തി. 

2015, നവംബർ 12, വ്യാഴാഴ്‌ച

പ്രൈവറ്റുകാരെപ്പൊലെ ആളെ വിളിച്ചു കയറ്റുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ !!

വൈറ്റില ഹബ്ബില്‍ പ്രൈവറ്റുകാരെപ്പൊലെ ആളെ വിളിച്ചു 

കയറ്റുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍. ഇതാണ് ശരിക്കും  

Save KSRTC Campaign. വീഡിയോ കാണുക. കൂടുതല്‍ 

വാര്‍ത്തകള്‍ക്ക്: CLICK HERE 

യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? അതും സര്‍ക്കാര്‍ വണ്ടിയില്‍ യാത്രചെയ്യുന്നത്. എങ്കില്‍ സഹായിക്കാന്‍ ഒരു ആപ്പും ബ്ലോഗും, ഫേസ്ബുക്ക് പേജും കൂടാതെ ആനവണ്ടി ഡോട്ട് കോം(aanavandi.com) എന്ന വെബ് സൈറ്റും തയറാണ്. ആനവണ്ടി ഫേസ്ബുക്ക് പേജില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വിസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.
കൂടാതെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബസുകളുടെ വിവരങ്ങളും. ഏതൊക്കെ ഡിപ്പോയില്‍ നിന്നുമാണ് ബസുകള്‍ പുറപ്പെടുന്നത്, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയം എന്നിവ കൂടാതെ ആ സ്ഥലത്തെക്കുറിച്ചുള്ള ചെറു വിവരണവും ഈ ഫേസ് ബുക്ക് പേജില്‍ കാണാം.
ഇനി വിശദമായ വിവരങ്ങളാണ് വേണ്ടതെങ്കില്‍ കെ.എസ്.ആര്‍.ടി.സി ബ്ലോഗ് സന്ദര്‍ശിക്കാം. ബസുകളുടെ സമയവിവരം കൃത്യമായി അറിയാനുള്ള സംവിധാനവും ബ്ലോഗിലുണ്ട്.


കെ.എസ്.ആര്‍.ടി.സിയെ പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി ബ്ലോഗ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ഇതിനു പിന്നില്‍. 2008 ല്‍ കോഴഞ്ചേരി സ്വദേശിയായ സുജിത് ഭക്തന്‍ ആണ് കെ.എസ്.ആര്‍.ടി.സി ബ്ലോഗ് ആരംഭിച്ചത്.
കെ.എസ്.ആര്‍.ടി.സിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു വെബ്‌സൈറ്റായിരുന്നു ആദ്യം ഇത്. ഈ ബ്ലോഗ് ദിനം പ്രതി പതിനായിരത്തിലധികം ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ബസുകളുടേയും ചിത്രങ്ങള്‍ അടങ്ങിയ ഇമേജ് ഡാറ്റാബേസ് രണ്ടു വര്‍ഷം മുന്‍പ് ടീം തയാറാക്കിയിരുന്നു. എറണാകുളത്തുള്ള ഗ്രീന്‍ഫോസ് ടെക്‌നോളജിസ് എന്ന ഐ.ടി സ്ഥാപന ഉടമയായ ശ്രീനാഥ് ആണ് ആനവണ്ടി വെബ് സൈറ്റ് ഉണ്ടാക്കാന്‍ ടീം കെ.എസ്.ആര്‍.ടി.സിക്ക് സഹായം നല്‍കിയത്. FOR MORE DETAILS CLICK HERE

2015, നവംബർ 5, വ്യാഴാഴ്‌ച

ഓണ്‍ലൈനിലൂടെ സ്പെയര്‍പാര്‍ട്സും ആക്സസറികളും വാങ്ങാം !!

എല്ലാ ഉത്പന്നങ്ങളുടെയും വിലയും വിശദാംശങ്ങളും www.toyotapartsconnect.in വെബ്സൈറ്റിലുണ്ട്. ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഓണ്‍ലൈനിലൂടെ പണമടച്ച് സ്പെയര്‍പാട്സും ആക്സസറീസും വാങ്ങാം. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ മറ്റു നഗരങ്ങളിലും ഇത് ലഭ്യമാകും. ബ്രേക്ക് പാഡ് , ക്ലച്ച് പ്ലേറ്റ് , വെപ്പര്‍ ബ്ലേഡ് , ഓയില്‍ ഫില്‍ട്ടര്‍ തുടങ്ങിയ 400 ടൊയോട്ട സ്പെയര്‍ പാര്‍ട്സും 30 അംഗീകൃത ആക്സസറികളും വെബ്‍സൈറ്റില്‍ വില്‍പ്പനയ്ക്കുണ്ട്. ഓരോ മോഡലിന്റെയും ഘടകങ്ങള്‍ വേഗത്തിലും ലളിതമായും കണ്ടുപിടിച്ച് ഓര്‍ഡര്‍ ചെയ്യാവുന്നവിധമാണ് വെബ്‍സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലാദ്യമായി ഓണ്‍ലൈനിലൂടെ സ്പെയര്‍പാര്‍ട്സും, ആക്സസറികളും ലഭ്യമാക്കിയിരിക്കുകയാണ് ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍. 

2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

How to do Old vehicle registration renewal ?


സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി 15 വര്‍ഷമാണ്. അതു കഴിഞ്ഞാല്‍ റീ രജിസ്ട്രേഷന്‍ നടത്തണം. അഞ്ച് വര്‍ഷത്തേയ്ക്കാണ് റീ രജിസ്ട്രേഷന്‍ .

രജിസ്ട്രേഷന്‍ കാലാവധി തീരുന്നതിനു 30 ദിവസം മുമ്പ് മുതല്‍ രജിസ്ട്രേഷന്‍ പുതുക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാം. കാലാവധിയ്ക്ക് ശേഷം ഒരു ദിവസം വൈകിയാല്‍ പോലും 2,000 രൂപ പിഴയടയ്ക്കേണ്ടി വരും.

ഹാജരാക്കേണ്ട രേഖകള്‍
*********

ഫോം 25 ലുള്ള അപേക്ഷ . ഷാസി നമ്പരിന്റെ പെന്‍സില്‍ പ്രിന്റ് അപേക്ഷയ്ക്കൊപ്പം വേണം.

ഇന്‍ഷുറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്

പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് 

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 

നിശ്ചിത ഫീസ്‌ അടച്ച രസീത് ( പുതിയ വാഹനത്തിന്റെ രജിസ്ട്രേഷനുള്ള ഫീസ് തന്നെയാണ് ഇതിനും)

പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കുന്നതിന് 40 രൂപയുടെ സ്റ്റാംപ് പതിച്ച കവര്‍ നല്‍കണം. ഇതില്‍ അപേക്ഷകന്റെ ഫോണ്‍ നമ്പരും വിലാസവും എഴുതിയിരിക്കണം.

മേല്‍പ്പറഞ്ഞ രേഖകളുമായി വാഹനം ടെസ്റ്റ് ചെയ്യുന്ന സ്ഥലത്ത് എത്തണം. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വണ്ടി നല്ല കണ്ടീഷനിലാക്കി വേണം മോട്ടോര്‍ വാഹന വകുപ്പ് അധികാരിയുടെ മുമ്പാകെ പരിശോധനയ്ക്ക് ഹാജരാക്കേണ്ടത്. വാഹനം പരിശോധിച്ച് നിയമവിധേയം ആണെന്ന് ബോധ്യപ്പെട്ടാല്‍ രജിസ്ട്രേഷന്‍ പുതുക്കി നല്‍കും. അഞ്ച് വര്‍ഷത്തേയ്ക്കുള്ള റോഡ് ടാക്സ് ഒരുമിച്ച് അടയ്ക്കണം.

റോഡിലെ സ്പീഡ് രടാർ ക്യാമറ എവിടെയെല്ലാം എന്ന് കാണിച്ചു തരുന്ന ഒരു Android അപ്ലിക്കേഷൻ. ?


FOR MORE VIDEOS LIKE U NEED TO VIEW CLICK HERE 

2015, ഒക്‌ടോബർ 25, ഞായറാഴ്‌ച

ലൈസന്‍സിന് പ്രായപരിധി ഉയര്‍ത്താന്‍ ശിപാര്‍ശ, പുരുഷന്മാര്‍ക്ക് 20, സ്ത്രീകള്‍ക്ക് 21 വയസ്സ് !

പുരുഷന്മാര്‍ക്ക് 20, സ്ത്രീകള്‍ക്ക് 21 വയസ്സ് തികയണം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനുള്ള പ്രായപരിധി പുരുഷന്മാര്‍ക്ക് 20ഉം സ്ത്രീകള്‍ക്ക് 21ഉം ആയി ഉയര്‍ത്തണമെന്ന് വാഹനാപകടങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമീഷന്‍ ശിപാര്‍ശ ചെയ്തു.നിലവില്‍ 18 വയസ്സാണ് ലൈസന്‍സ് പ്രായപരിധി. ലേണേഴ്സ് ടെസ്റ്റ് പാസായി 50 മണിക്കൂറെങ്കിലും വാഹനമോടിച്ച് പരിശീലിച്ചവര്‍ക്കേ ലൈസന്‍സ് നല്‍കാവൂ. വിദ്യാര്‍ഥികളുടെ ഇരുചക്രവാഹന ദുരുപയോഗം ഒഴിവാക്കാന്‍ ഇത്തരം വാഹനങ്ങളില്‍ ‘സ്റ്റുഡന്‍റ് സ്റ്റിക്കര്‍’ പതിക്കണം. ഒരു ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുചക്രവാഹനങ്ങള്‍ മറ്റ് ജില്ലകളിലേക്ക് പോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണം. റിപ്പോര്‍ട്ട് ഇന്നലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി. വാഹനാപകടങ്ങള്‍ കുറക്കാന്‍ ഫയര്‍ഫോഴ്സ് മാതൃകയില്‍ 5000 പേരടങ്ങുന്ന റോഡ് സേഫ്റ്റി ഫോഴ്സ് രൂപവത്കരിക്കണം.രക്ഷാപ്രവര്‍ത്തനം, റോഡ്സുരക്ഷ, ട്രാഫിക് നിയന്ത്രണം തുടങ്ങിയവ ഇവരുടെ മേല്‍നോട്ടത്തിലാക്കണം. ദേശീയ-സംസ്ഥാന പാതകളെ പത്ത് കിലോമീറ്റര്‍ വീതമുള്ള വിഭാഗങ്ങളായി തിരിച്ച് എട്ടോ പത്തോ പേരടങ്ങിയ റോഡ് സേഫ്റ്റി അംഗങ്ങളെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് വിന്യസിക്കണം. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റേണ്ടതും വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതും ഇവരുടെ ചുമതലയാണ്. വാഹനാപകടത്തിന് കാരണമായേക്കാവുന്ന കുഴികളും മറ്റും അടക്കുന്നതിന് സാങ്കേതികവിദഗ്ധരുടെ സേവനവും ഉറപ്പുവരുത്തണം.റോഡ് സേഫ്റ്റി അതോറിറ്റി പ്രത്യേക അധികാരങ്ങളോടെ പുന$സംഘടിപ്പിക്കപ്പെടണം. നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്കാണ് ചുമതല. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് എട്ടോ പത്തോ മാസം ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഡ്രൈവര്‍ ജോലിക്ക് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. ആംബുലന്‍സ് എണ്ണം വര്‍ധിപ്പിക്കണം. ദേശീയപാതകളില്‍ ഓരോ അമ്പത് കിലോമീറ്ററിലും പൂര്‍ണസജ്ജമായ ആംബുലന്‍സുകളെ 24 മണിക്കൂറും വിന്യസിക്കണം.പൊലീസ്, മോട്ടോര്‍വാഹനവകുപ്പ്, പൊതുമരാമത്ത്, റവന്യൂവകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് റോഡുകളില്‍ സ്ഥിരം അപകടമേഖലകള്‍ സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ ദേശീയപാതകളിലടക്കം 2000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത്. ശിപാര്‍ശകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

വാഹന പ്രേമികൾ കാണാൻ കൊതിക്കുന്ന പോർഷെ മ്യൂസിയം !!

വാഹന പ്രേമികൾ കാണാൻ കൊതിക്കുന്ന കെട്ടിടമാണ് ജർമനിയിലെ പോർഷെ മ്യൂസിയം. പോർഷെ കമ്പനിയുടെ പാരമ്പര്യവും പ്രൗഢിയുമെല്ലാം ഇവിടെ കണ്ടറിയാം. പോർഷെയുടെ ആദ്യകാല മോഡലുകൾ മിക്കതും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയ മോഡലുകൾ മാത്രം അണിനിരക്കുന്ന ഡിസ്പ്ലേ സെന്ററും ഇതിനോടു ചേർന്നുണ്ട്.
porsche-germany
1976 ലാണ് ഫാക്ടറിയോടു ചേർന്ന് പോർഷെ ചെറിയൊരു മ്യൂസിയം ആരംഭിച്ചത്. കൂടുതൽ കാറുകൾ ഉൾക്കൊളളിക്കാൻ സ്ഥലമില്ലാത്തതും പിന്നെ മെഴ്സിഡസ് ബെൻസ് വമ്പൻ മ്യൂസിയം തുറന്നതുമെല്ലാമാണ് പുതിയ മ്യൂസിയത്തെപ്പറ്റി ചിന്തിക്കാൻ പോർഷെയെ പ്രേരിപ്പിച്ചത്. 2003 ൽ നിർമാണം തുടങ്ങി. 2009 ൽ പൂർത്തിയായി. ബെൻസ് മ്യൂസിയം ഡിസൈൻ ചെയ്ത എച്ച്. ജി. മെർസ് തന്നെയാണ് ഇവിടെത്തെയും എക്സിബിഷൻ സ്പേസ് ഡിസൈൻ ചെയ്തത്. നൂറ് മില്യൻ യൂറോ ആയിരുന്നു ആകെ നിർമാണ ചെലവ്.

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

വാഹന പെരുപ്പം കെരളത്തിൽ !!


കൊച്ചി: വാഹനപ്പെരുപ്പത്തില്‍ ദേശീയ ശരാശരിേയക്കാള്‍ ഏറെ മുന്നിലാണ് കേരളം. ഗതാഗതവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത ആകെ വാഹനങ്ങളുടെ എണ്ണം 96 ലക്ഷം. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറുപേര്‍ക്ക് ഒന്നെന്ന കണക്കിലാണ് ഇവിടെ വാഹനങ്ങളുടെ എണ്ണം.


സ്വകാര്യവാഹനങ്ങളിലേക്കുള്ള മാറ്റം കൂടുന്നതിന്റെ സൂചനയും ഇത് നല്‍കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സി.പി.പി.ആര്‍.) ചെയര്‍മാന്‍ ഡി.ധനുരാജ് ചൂണ്ടിക്കാട്ടുന്നു. മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനം വാഹനസാന്ദ്രതയ്‌ക്കൊപ്പം റോഡ്, റോഡുപയോഗം എന്നിവയുടെ കണക്കിലും മുന്നില്‍ത്തന്നെയാണ്. 25 പേര്‍ക്ക് യാത്രചെയ്യാന്‍ ഒരു വാഹനമെന്നതാണ് ദേശീയ ശരാശരി.

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

കുടുംബശ്രീ ‌ടാക്സി ഇനി മൊബൈൽ വഴിയും ബുക്ക് ചെയ്യാം ?

തിരുവനന്തപുരം∙ കുടുംബശ്രീ ‌ട്രാവൽസിന്റെ ടാക്സി കാറുകൾ ഇനി ഓൺലൈൻ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ബുക്കു ചെയ്യാം. ഒരു സംഘം ചെറുപ്പക്കാരുടെ സ്റ്റാർട്ട് അപ്പ് സംരംഭമായ വിഎസ്ടി ട്രാവൽസ് സൊല്യൂഷൻസാണ് ഇത്തരം ഒരു സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വൈക്കിൾ എസ്ടി എന്ന പേരിലാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയിക്കുന്നത്. .
ഓട്ടോറിക്ഷ മുതൽ വിമാനം വരെ ഏതു യാത്രാക്കർക്കുമുള്ള വാഹനങ്ങൾ ഒറ്റ മൗസ് ക്ലിക്കിൽ ലഭ്യമാക്കുന്ന തരത്തിലാണ് ഈ സോഫ്റ്റ് വെയർ, സ്ത്രീയാത്രക്കാർക്ക് ഏറെ സുരക്ഷിതവും സൗകര്യപ്രദവുമായ സേവനം ലഭ്യമാക്കുകയാണ് കുടുംബശ്രീ ട്രാവൽസുമായുള്ള കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് വിഎസ്ടി സിഇഒ ആൽവിൻ ജോർജ് പറഞ്ഞു. ടെക്നോ പാർക്ക് ഫിനാൻസ് ഓഫിസർ ജയന്തി ലക്ഷ്മിയുമായുള്ള ആദ്യയാത്ര ടെക്നോപാർക്ക് സിഇഒ കെ.ജി. ഗിരീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. 
(courtesy;manorama)

2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ഉയരങ്ങളിൽ കാർ പാർക്കാം (Chennai ) !!

ഏഴു നില പൊക്കത്തിൽ ഫ്ലാറ്റുകൾ നഗരവാസികൾക്കു പുതുമയേ അല്ല. എന്നാൽ, ഏഴു നില കെട്ടിടത്തിൽ 249 കാറുകളും 230 ഇരുചക്രവാഹനങ്ങളും പാർക്കു ചെയ്യാമെന്നു കേട്ടാൽ നഗരത്തിൽ സ്വന്തമായി വാഹനം ഉപയോഗിക്കുന്നവർ അന്വേഷിക്കും. എങ്ങനെയാണിതെന്ന്. പൂർണമായി ഓട്ടമാറ്റിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന സംവിധാനം. കെട്ടിടത്തിനു മുൻപിലെത്തിയാൽ തന്നെ അദ്ഭുതപ്പെടും, ഇത്രയും വാഹനങ്ങൾ എങ്ങനെ പാർക്കു ചെയ്യുമെന്ന്. ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിക്കു സമീപത്തെ ആധുനിക പാർക്കിങ് കേന്ദ്രത്തിലാണ് നഗരവാസികളുടെ അദ്ഭുതം പാർക്ക് ചെയ്യുന്നത്. 26,877 ചതുരശ്രയടി സ്ഥലത്ത് 43 കോടി രൂപ ചെലവിലാണു നിർമാണം. ചെന്നൈ കോർപറേഷനുമായി ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ പദ്ധതി പ്രകാരം അപ്പോളോ ഹോസ്പിറ്റൽ എന്റർപ്രൈസസ് ലിമിറ്റഡാണു നിർമിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആധുനിക പാർക്കിങ് കേന്ദ്രങ്ങൾ നടപ്പിലാക്കാനുള്ള കോർപറേഷന്റെ പദ്ധതിയുടെ ഭാഗമായിട്ടാണിത്.

വാടക ഇനത്തിൽ ചെന്നൈ കോർപറേഷനു പ്രതിവർഷം 46 ലക്ഷം രൂപ ലഭിക്കും. 20 വർഷം കഴിഞ്ഞാൽ കമ്പനി പാർക്കിങ് കേന്ദ്രം കോർപറേഷനു കൈമാറണമെന്നാണു ധാരണ. നഗരത്തിന്റെ ഏതു ഭാഗത്തായാലും കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും പാർക്കിങ് പ്രശ്നമാണ്. പണം കൊടുത്തായാലും നല്ല രീതിയിൽ വാഹനം പാർക്ക് ചെയ്യാൻ സാധിച്ചാൽ മനസ്സിനൊരു സന്തോഷമാണ്. ഈ ആധുനിക പാ‍ർക്കിങ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നു നോക്കാം.
ആദ്യം ടോക്കൺ
വാലസ് ഗാർഡനിലെ ഒന്നാം സ്ട്രീറ്റിനു സമീപത്തെ പാർക്കിങ് കെട്ടിടത്തിൽ കാർ നിർത്തുക. താക്കോൽ കാറിൽ വയ്ക്കണം. തുടർന്നു ജീവനക്കാർ നിങ്ങൾക്കൊരു ടോക്കൺ തരും. വാഹനം ഏതു നിലയിലാണ്, എത്രാമത്തെ റേക്കിലാണ് തുടങ്ങിയ വിവരങ്ങൾ ഈ ടോക്കണിൽ രേഖപ്പെടുത്തും. ഇരു ചക്രവാഹനമാണെങ്കിൽ പച്ച നിറത്തിലുള്ള നമ്പർ ടോക്കൺ ലഭിക്കും.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കെട്ടിടത്തിന്റെ ഇരുവശത്തുമുള്ള പ്രത്യേക ലിഫ്റ്റ് വഴിയാണ് ഇരു ചക്രവാഹനങ്ങൾ മുകളിലേക്ക് പോകുന്നത്.
ഓട്ടമാറ്റിക് കാർ ലിഫ്റ്റ്
നാല് ലിഫ്റ്റുകൾ വഴിയാണു കാർ മുകളിലേക്ക് കയറ്റുന്നത്. പ്രത്യേക സോഫ്റ്റ്‌െവയർ ഉപയോഗിച്ച് രണ്ട് കൗണ്ടറുകൾ വഴിയാണു നിയന്ത്രണം. കംപ്യൂട്ടർ വഴി ജീവനക്കാർ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് ലിഫ്റ്റുകളും ഷട്ടിൽ റേക്കുകളും പ്രവർത്തിക്കും. നിങ്ങൾ ഏൽപ്പിക്കുന്ന കാർ ജീവനക്കാർ ലിഫ്റ്റിലേക്കു കയറ്റും. കാർ ലിഫ്റ്റിൽ എത്തിയാൽ ഒന്നാം നിലയിലെ നിയന്ത്രണ മുറിയിൽ വിവരം ലഭിക്കും.
ഏതെല്ലാം നിലയിലെ റേക്കുകളിലാണു വാഹനങ്ങൾ ഇല്ലാത്തതെന്ന് കംപ്യൂട്ടർ സ്ക്രീനിൽ തെളിയും. ഇതിന് അനുസരിച്ചാണു നേരത്തെ ടോക്കൺ നൽകുക. ഒഴിവുള്ള റേക്കിലേക്കു വാഹനം വയ്ക്കാൻ കംപ്യൂട്ടറിനു നിർദേശം നൽകും. തിരിച്ച് വാഹനം കൊണ്ടുപോകാൻ ടോക്കൺ ജീവനക്കാർക്കു നൽകണം. കംപ്യൂട്ടർ വഴി നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പാർക്ക് ചെയ്ത കാർ ഷട്ടിൽ റേക്ക് അവിടെ നിന്നെടുത്ത് ലിഫ്റ്റിൽ വയ്ക്കും. തുടർന്നു താഴെയെത്തുന്ന കാർ പണം നൽകി കൊണ്ടുപോകാം.

2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

മറൗഡർ എന്ന കാട്ടാളൻ വാഹനം !!

മറൗഡർ, ഒരു വാഹനത്തിന് ഈടാൻ പറ്റുന്ന പേരാണോ ഇത്? ആദ്യം കേട്ടാൽ ആർക്കും ഒരു സംശയം തോന്നും. എന്നാൽ ഇവന്റെ കയ്യിലിരിപ്പു കേട്ടാലോ, വെറൊരു പേരും ഈ വാഹനത്തിന് ചേരില്ലെന്നും മനസിലാകും. ബോംബും മൈനും എന്തിന് ഒരു ചെറിയ മിസൈലിന്റെ വരെ ആക്രമണം നെഞ്ചും വിരിച്ച് നേരിടുന്ന ഈ ഭീകര നിർമ്മിച്ചിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ പ്രമുഖ സൈനികവാഹന നിർമ്മാണ കമ്പനിയായ പരാമൗണ്ടാണ്. പ്രമുഖ ഓട്ടോമൊബൈൽ ഷോയായ ടോപ്ഗിയറിൽ നടത്തിയ പരീക്ഷണത്തിൽ സിവിലിയൻ ഹമ്മറിനെ മൈൻ സ്പോടനം തകർത്തപ്പോൾ മറൗഡറിന്റെ ടയറിന് മാത്രമേ പരിക്കുപറ്റിയുള്ളു.
മാവെറിക്, മറ്റഡോർ, എംബോംബ് തുടങ്ങിയ വിചിത്രമായ പേരുകളുള്ള വാഹനങ്ങൾ നിർമ്മിച്ച പരാമൗണ്ടിന്റെ മികച്ചൊരു സൈനിക വാഹനമാണ് മറൗഡർ. സൈനികാവശ്യത്തിന് മാത്രമല്ല സിവിലിയൻ അവശ്യങ്ങൾക്കായും മറൗഡർ നിർമ്മിച്ചു നൽകുന്നുണ്ട്. 6.14 മീറ്റർ നീളവും 2.48 മീറ്റർ വീതിയും 2.7 മീറ്റർ പോക്കവുമുള്ള ഈ ഭീമാകാരന്റെ ഭാരം 11000 കിലോഗ്രാം മുതൽ 13000 കിലോഗ്രാം വരെയാണ്‌.! പേലോഡ് 5000 കിലോഗ്രാം വരെയാവാം. 420 എം.എം ആണ്‌ ഗ്രൗണ്ട് ക്ളിയറൻസ്. ഡ്രൈവറടക്കം പത്ത് പേർക്കാണ് മറൗഡറിൽ സഞ്ചരിക്കാൻ സാധിക്കുന്നത്. 8കി.ഗ്രാം ടി.എൻ.ടി വരെയുള്ള ‌മൈൻ സ്ഫോടനങ്ങളെപ്പോലും അതിജീവിക്കാനുള്ള ശേഷിയുണ്ട് മറൗഡറിന്.
വാഹനത്തിന് അടിയിലാണെങ്കിൽ ടയറിനടിയിലാണെങ്കിൽ 14കി.ഗ്രാം ടി.എൻ.ടിയുടെ സ്ഫോടനം വരെ മറൗഡർ ചെറുക്കും. സൈനിക ആവശ്യങ്ങൾക്കായുള്ള മറൗഡറിൽ മെഷീൻ ഗണ്ണുകൾ മുതൽ മിസൈൽ ലോഞ്ചർ വരെ ഉറപ്പിക്കാനാവും. ഫുൾടാങ്ക് ഇന്ധനം നിറച്ചാൽ 700 കി.മീ ഓടുന്ന മറൗഡറിന്റെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്‌.

ആറ് സിലിൻഡർ ടർബോ ഡീസല്‍ എഞ്ചിന് 221 മുതൽ 296 ബിഎച്ച്പി വരെ കരുത്തും 801 എൻഎം മുതൽ 1100 എൻഎം വരെ ടോർക്കും ഉത്പാദിപ്പിക്കും. 2008ൽ സൈനികാവശ്യങ്ങൾക്കായുള്ള ഉത്പാദനം തുടങ്ങിയ മറൗഡർ ഇന്ന് അസർബൈജാൻ ആർമ്ഡ് ഫോഴ്സിന്റേയും, ആഫിക്കൻ യൂണിയണിയൻ ഫോഴ്സിന്റേയും ഭാഗമാണ്. ഇതുവരെ ഏകദേശം 250 എണ്ണം മാത്രമേ നിർമ്മിച്ചിട്ടുള്ളു.

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

വോൾവോ എക്‌സ് സി 90 - സുരക്ഷയുടെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ച് !!

ലോകത്ത് ഏറ്റവും മികച്ച സുരക്ഷ നൽകുന്ന വാഹനങ്ങൾ നിർമ്മിക്കുന്ന വാഹന നിർമ്മാതാക്കളാണ് വോൾവോ. യാത്രക്കാരുടേയും എന്തിന് കാൽനടക്കാരുടേയും സുരക്ഷവരെ ഉറപ്പാക്കുന്നതിനായി നിരവധി സംവിധാനങ്ങളാണ് വോൾവോയുടെ വാഹനങ്ങളിലുള്ളത്. വോൾവോയുടെ ഏറ്റവും പുതിയ വാഹനമാണ എക്‌സ് സി 90 സുരക്ഷയുടെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. യൂറോ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടി എക്‌സ് സി 90 ലോകത്തിൽ ഏറ്റവും സുരക്ഷിതമായ വാഹനമാണെന്ന് തെളിയിച്ചിരിക്കുന്നു. അഞ്ച് സ്റ്റാർ നേടിയ വാഹനങ്ങൾ ഇതിനുമുമ്പുമുണ്ടായിട്ടുണ്ടെങ്കിലും ഓവറോൾ ഇത്ര മികച്ച സുരക്ഷപ്രദാനം ചെയ്യുന്ന വാഹനം ആദ്യമാണെന്നാണ് യൂറോ എൻസിഎപി അറിയിച്ചിരിക്കുന്നത്.
 അടുത്തമാസം ഇന്ത്യൻ വിപണിയിലെത്തുന്ന വാഹനമാണ് വോൾവോ എക്‌സ് സി 90 ക്ക് മൊമന്റം, ഇൻസ്‌ക്രിപ്ഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. 1969 സിസി ശേഷിയുള്ള എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 225 ബിഎച്ച്പി കരുത്തും. 470 എൻഎം ടോർക്കുമുണ്ട്. 8 സ്പീഡ് ട്രാൻസ്മിഷനാണ് വാഹനത്തിനുള്ളത്. ഫ്രണ്ട്, കർട്ടൻ എയർബാഗുകൾ ഘടിപ്പിച്ചിരിക്കുന്നു എക്‌സ്‌സി90 എസ്‌യുവിയിൽ. വിപ്ലാഷ് പ്രൊട്ടക്ഷനുള്ള ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ഉയരക്രമീകരണമുള്ള സീറ്റ് ബെൽറ്റുകൾ, എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിലുണ്ട്. നേരത്തെ യൂറോ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ കാറിന്റെ കർട്ടൻ എയർബാഗിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ചതിന് ശേഷമാണ് പുതിയ ക്രാഷ് ടെസ്റ്റ് നടത്തിയത്. for more details click here 

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

പുതിയ കാർ വാങ്ങുന്നതിന് മുമ്പ് ???

ലോകത്തിലെ ഏറ്റവും വലിയ കാർ വിപണികളിലൊന്നാണ് ഇന്ത്യയുടേത്. ലോകത്തുള്ള ഒട്ടുമിക്ക വാഹന നിർമ്മാതാക്കളുടേയും കാറുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ പഴയപോലെ നേരെ ഷോറൂമുകളിലേയ്ക്ക് ചെന്ന് അവിടെക്കിടക്കുന്ന ഏതെങ്കിലും ഒരു കാർ സ്വന്തമാക്കാൻ ആരും മുതിരാറില്ല. പുതിയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ പറയുന്നത്. 

ബഡ്‌ജെറ്റ്

പുതിയ കാർ വാങ്ങാൻ തീരുമാനിച്ചാൽ ആദ്യം ചെയ്യേണ്ടത് എത്രയാണ് ബഡ്‌ജെറ്റ് എന്ന് തിരുമാനിക്കുകയാണ്. ബാങ്ക് ലോണിന്റെ സഹായത്തോടെയാണ് കാർ വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ മാസം എത്ര തുക ഇഎംഐക്കായി നീക്കിവെയ്ക്കാൻ സാധിക്കും എന്നതിന് അനുസരിച്ചായിരിക്കണം ലോൺ തുക തീരുമാനിക്കാൻ. കാർ വാങ്ങുമ്പോൾ ആദ്യം നല്കുന്ന തുക അഥവാ ഡൗൺ പേയ്‌മെന്റും വായ്പയെടുത്തിരിക്കുന്ന ബാങ്കിന് പ്രതിമാസം നല്കുന്ന ഇഎംഐയും  മാത്രമേ സാധാരണയായി ബജറ്റിൽ ഉൾപ്പെടാറുള്ളൂ എന്നാൽ കാറിനു വേണ്ടിവരുന്ന റണ്ണിങ് കോസ്റ്റിനെപ്പറ്റി (ഇന്ധനം, മെയിന്റനൻസ് ചെലവ്) ചിന്തിച്ചിട്ടുവേണം കാർ സ്വന്തമാക്കൻ ശ്രമിക്കാൻ. 

പെട്രോളോ ഡീസലോ?

പെട്രോൾ കാറാണോ ഡീസൽ കാറാണോ വാങ്ങേണ്ടതെന്ന് തീരുമാനിക്കുക. അധികം ഓട്ടമില്ലെങ്കിൽ പെട്രോൾ കാറുകൾ തന്നെയാകും അഭികാമ്യം. കാരണം ഒരു ലക്ഷം മുതൽ ഒന്നരലക്ഷം വരെ കൂടുതൽ കൊടുത്തുവാങ്ങുന്ന ഡീസൽ കാറുകൾക്ക് അധികം ഓട്ടമില്ലെങ്കിൽ വലിയ ലാഭമുണ്ടാകില്ല. 
ഹാച്ച്ബാക്കോ അതോ സെഡാനോ

മാരുതി 800 മാത്രം ഉൾപ്പെടുന്ന 'എ' സെഗ്‌മെന്റ് മുതൽ പ്രീമിയം ലക്ഷ്വറി കാറുകളുടെ 'ഡി' സെഗ്‌മെന്റ് വരെ നീളുന്ന വിവിധതരത്തിലുള്ള വാഹനങ്ങളുണ്ട്. ഇവയിൽത്തന്നെ ഹാച്ച് ബാക്ക്, സെഡാൻ, എസ് യുവി, എംയുവി എന്നീ വിഭാഗങ്ങൾ വേറെയും. അതുകൊണ്ട് എത് തരത്തിലുള്ള കാറാണ് വേണ്ടതെന്ന് ആദ്യമേ തീരുമാനിക്കുക. അഞ്ച് അംഗങ്ങളിൽ കൂടുതലുണ്ടെങ്കിൽ എസ് യു വികളോ എം യു വികളോ പരിഗണിക്കുകയായിരിക്കും നല്ലത്. കൂടാതെ ഏത് തരത്തിലുള്ള യാത്രകളാണ് കൂടുതലുള്ളത്, എന്നിങ്ങനെ എല്ലാ കാര്യവും പരിഗണിച്ചായിരിക്കണം സെഗ്മെന്റ് തിരഞ്ഞെടുക്കാൻ. 

ഏതു മോഡൽ?

ബഡ്‌ജെറ്റും സെഗ്മെന്റും തീരുമാനിച്ചാൽ ഏത് മോഡൽ കാറാണ് വേണ്ടതെന്ന് തീരുമാനിക്കാം. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് മോഡലുകളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തതിന് ശേഷം അവ തമ്മിൽ താരതമ്യം നടത്തുന്നത് നന്നായിരിക്കും. എഞ്ചിന്റെ കരുത്ത്, മൈലേജ്, ഡ്രൈവിങ് കംഫർട്ട്, പിൻസീറ്റ് യാത്രക്കാരുടെ കംഫർട്ട്, സുരക്ഷോപാധികൾ, സസ്‌പെൻഷന്റെ മികവ്, മൊത്തത്തിലുള്ള കുറവുകൾ എന്നിവ താരതമ്യം ചെയ്യണം. കൂടാതെ ആ മോഡലുകൾ ഉപയോഗിക്കുന്നവരോട് അഭിപ്രായം ചോദിക്കുന്നതും നന്നായിരിക്കും. കാരണം മൈലേജ്, അറ്റകുറ്റപ്പണി, ഡ്രൈവിങ് കംഫർട്ട് എന്നിവ സ്ഥിരമായി ഓടിക്കുന്നവർക്കേ കൃത്യമായി പറയാൻ കഴിയൂ. അതുകൊണ്ട് ആ ഫീഡ്ബാക്കുകൾകൂടി പരിഗണിച്ചേ കാർ തിരഞ്ഞെടുക്കാവും.
ഇനി ഡീലർഷിപ്പിലേക്ക്
ഏത് കാർ എന്ന് തീരുമാനിച്ചതിന് ശേഷം വേണം പുതിയ കാർ ബുക്ക് ചെയ്യാൻ ഡീലർഷിപ്പിനെ സമീപിക്കാൻ. ഓണം, വിഷു, ദീപാവലി, ക്രിസ്തുമസ് എന്നിങ്ങനെയുള്ള ഉത്സവകാലങ്ങളിൽ വാഹനം ബുക്ക് ചെയ്യുകയാണെങ്കിൽ ധാരാളം ഓഫറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. കാഷ് ഡിസ്‌കൗണ്ട്, ഫ്രീ ആക്‌സസറികൾ, ടാക്‌സ് ഇൻഷുറൻസ് ഫ്രീ, ഫ്രീ മെയിന്റനൻസ് പാക്കേജ് എന്നിങ്ങനെ പലതും ഉത്സവകാലത്തെ പ്രത്യേകതയാണ്. ഡിസംബറിൽ വാഹനം എടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. താരതമ്യേന ഡിസംബർ മാസത്തിൽ ഓഫറുകൾ കൂടുതലാണെങ്കിലും പിന്നീട് വിൽക്കുമ്പോൾ വില കുറയാൻ സാധ്യതയുണ്ട്. അതായത് 2014 ഡിസംബറിൽ വാങ്ങിച്ച വാഹനമാണെങ്കിലും റീസെയിൽ വില നോക്കുമ്പോൾ 2014 ഡിസംബർ എന്നല്ല 2014 എന്നതേ പരിഗണിക്കു. അതായത് 2014 ഡിസംബറും 2015 ജനവരിയും തമ്മിൽ ദിവസങ്ങളുടെ വ്യത്യാസമേയുള്ളൂവെങ്കിലും അത് വാഹനം മറിച്ചുവില്ക്കുമ്പോൾ പരിഗണിക്കപ്പെടുകയില്ല എന്നർഥം. അങ്ങനെ വാങ്ങിക്കുമ്പോൾ കിട്ടുന്ന ലാഭത്തിന്റെ വലിയൊരു ശതമാനം വിൽക്കുമ്പോൾ നഷ്ടമാകുന്നു.
ടെസ്റ്റ് ഡ്രൈവ് നിർബന്ധനം
വാങ്ങാനുദ്ദേശിക്കുന്ന കാറിനെപ്പറ്റി കാര്യമായി പഠിച്ചശേഷമാണ് നിങ്ങൾ ഡീലർഷിപ്പിൽ എത്തിയതെങ്കിലും ഇതുവരെ കേട്ടറിവുകൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാനായി പേഴ്‌സണൽ എക്‌സ്പീരിയൻസ് ആവശ്യമാണ്. ഇതിനായി കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യുക. ഡ്രൈവ് ചെയ്യുമ്പോൾ വീട്ടിലെ മറ്റ് അംഗങ്ങളെയും കൂട്ടി ടെസ്റ്റ് ഡ്രൈവിന് പോകുക കാരണം ഭാര്യ, മക്കൾ എന്നിവരുടേയും ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാമല്ലോ.
വാഹനത്തിന്റെ എല്ലാകാര്യങ്ങളും പരിഗണിച്ചതിന് ശേഷമേ വാഹനം തിരഞ്ഞെടുക്കാവും, കാരണം പിന്നീടൊരു തിരിച്ചുപോക്ക് സാധ്യമണ്.

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധം !!

കൊച്ചി∙ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാകുന്നു. പിൻസീറ്റുകാർക്ക് ഇളവ് അനുവദിക്കുന്ന സർക്കാർ ഉത്തരവു ഹൈക്കോടതി സ്റ്റേ ചെയ്തു. ഫോർട്ട് കൊച്ചി സ്വദേശി ടി. യു. രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്.
യുവാക്കളും സ്ത്രീകളും പിൻസീറ്റിൽ യാത്ര ചെയ്തു റോഡിൽ തെറിച്ചുവീണു ജീവൻ പൊലിയാൻ ഇടയാകുന്നത് അനുവദിക്കരുതെന്നു ആവശ്യപ്പെട്ടാണ് ടി. യു. രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര മോട്ടോർ വാഹന നിയമം 129–ാം വകുപ്പനുസരിച്ച് പിൻസീറ്റിലുള്ളവരും ഹെൽമെറ്റ് ധരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായുള്ള സർക്കാർ ഉത്തരവ് ഭരണഘടനാ ലംഘനവും മോട്ടോർ വാഹന നിയമത്തിന്റെ ലംഘനവുമാണെന്ന് ആരോപിച്ചാണു ഹർജി.
ഇരുചക്ര വാഹനയാത്രക്കാർക്കു ഹെൽമെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കാൻ 2003–ൽ ഹൈക്കോടതി ഫുൾബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇതിനു വിരുദ്ധമായി പിൻസീറ്റുകാർക്ക് ഇളവ് അനുവദിക്കുന്നതു കോടതിയലക്ഷ്യമാണെന്നും പരാതിയുണ്ട്.
(courtesy; manorama)

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം വരുന്നു എ.സി ലോഫ്ളോര്‍ ബസുകളില്‍ !!


തിരുവനന്തപുരം: കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് (കെ.യു.ആര്‍.ടി.സി) കീഴിലുള്ള എ.സി ലോഫ്ളോര്‍ ബസുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം വരുന്നു. ദീര്‍ഘദൂരയാത്രകള്‍ക്കടക്കം സഹായകരമാവുന്ന സംവിധാനം ആദ്യഘട്ടത്തില്‍ 50 ബസുകളിലാണ് ഏര്‍പ്പെടുത്തുന്നത്. കെല്‍ട്രോണിന്‍െറ സാങ്കേതിക സഹായത്തോടെ കെ.എസ്.ആര്‍.ടി.സിയുടെ മാതൃകയില്‍ പ്രത്യേക വെബ്സൈറ്റ് തയാറാക്കിയാണ് ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനമൊരുക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാകുമെന്നാണ് വിവരം.

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

ഡ്രൈവിങ് പരിശീലനത്തിന്റെ 'മലപ്പുറം മോഡല്‍' !!


പെരിന്തല്‍മണ്ണ: ഡ്രൈവിങ് പരിശീലനത്തിന്റെ 'മലപ്പുറം മോഡല്‍' സംസ്ഥാനത്തിന് മാതൃകയാവുന്ന തരത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങി. മലപ്പുറംജില്ലയില്‍ ബസ്സ് ടിപ്പര്‍ലോറി ഡ്രൈവര്‍മാര്‍ക്കും ഗതാഗതനിയമങ്ങള്‍ തെറ്റിച്ചവര്‍ക്കും നല്‍കുന്ന ക്ലാസ്സുകള്‍ അപകടംകുറയ്ക്കാന്‍ സഹായകമായിരുന്നു . ഇതേത്തുടര്‍ന്നാണ് ക്ലാസ്സിന്റെ മാതൃക സംസ്ഥാനതലത്തിലെത്തിക്കാന്‍ മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായി ശ്രമിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എടപ്പാള്‍ ഐ.ഡി.ടി.ആര്‍.(ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസേര്‍ച്ച്) ലാണ് പരിശീലനം നല്‍കുന്നത്. വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നതിനുമാണ് പരിശീലനം. 

ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ 'നല്ല സമരിയക്കാര്‍' !!


ട്രാഫിക് നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കാന്‍ നല്ല സമരിയക്കാരെ ( Good Sameritan ) നിയോഗിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെയൊരു നൂതന സംരംഭത്തിന് സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതിയാണ് മുന്‍കൈയെടുക്കുന്നത്.

ട്രാഫിക് നിയമലംഘനങ്ങള്‍ ശക്തമായി നേരിടുന്നതിനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നേരിട്ട് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ സമിതി പലപ്പോഴായി ആരാഞ്ഞിട്ടുണ്ട്. അതനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പലപ്പോഴായി നല്‍കിവരുന്നു. റോഡപകടങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമിതിയെ സുപ്രീംകോടതി തന്നെ ഒരു സുപ്രധാന ഉത്തരവിലൂടെ നിയമിച്ചത്.

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

മഴക്കാല സംരക്ഷണം വാഹനങ്ങള്‍ക്ക് !!

വാഹന ഉടമകളെയും ഓടിക്കുന്നവരെയും സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് മഴക്കാലം. കേരളത്തില്‍ കാലവര്‍ഷമിങ്ങത്തെി. കുണ്ടും കുഴികളും നിറഞ്ഞ വഴികളില്‍ വെള്ളക്കെട്ട് കൂടെയാകുമ്പോള്‍ യാത്രകള്‍ ദുഷ്ക്കരമാകും. വാഹനം പുതിയതാണെങ്കിലും അല്ളെങ്കിലും ചില മുന്‍കരുതലുകള്‍ മഴക്കാലത്തിന് മുമ്പ് ആവശ്യമാണ്. ആദ്യം വാഹനത്തിന്‍െറ മൊത്തമൊരു പരിശോധന ആകട്ടെ. ടയറുകളും വൈപ്പറുകളും ഇലക്ട്രോണിക് സംവിധാനങ്ങളും ആകെയൊന്ന് ഉഴിഞ്ഞ് നോക്കണം. വൈപ്പര്‍ ബ്ളേഡുകള്‍ കട്ടിയായിട്ടുണ്ടെങ്കില്‍ മാറ്റാം. കൃത്യമായി പ്രവര്‍ത്തിക്കാത്ത വൈപ്പര്‍ യാത്ര അസാധ്യമാക്കും.  പഴകിത്തേഞ്ഞ ടയറുകള്‍ നനഞ്ഞ റോഡില്‍ ഗ്രിപ്പ് നല്‍കില്ല. കുറഞ്ഞത് 2 എം.എം. ത്രെഡ് എങ്കിലും ടയറുകള്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്. ഇല്ളെങ്കില്‍ സാങ്കേതികമായി അക്വാപ്ളാനിങ് എന്ന പ്രതിഭാസത്തിന് കാരണമാകും.നനഞ്ഞ റോഡിലൂടെ പോകുമ്പോള്‍ ടയറിനും പ്രതലത്തിനും ഇടയില്‍ വെള്ളത്തിന്‍െറ നേരിയ അടരുകള്‍ രൂപപ്പെടും. ഇത് ഒരു കണ്ണാടിയിലെന്നവണ്ണം വാഹനം തെങ്ങിനീങ്ങാനിടയാക്കും. അലൈന്‍മെന്‍െറും വീല്‍ ബാലന്‍സിങ്ങും കൃത്യമാക്കുന്നതും ടയര്‍ പ്രഷര്‍ നിശ്ചിത അളവില്‍ നിലനിര്‍ത്തുന്നതും നല്ലതാണ്. പീരിയോഡിക്കല്‍ സര്‍വീസിന് കുറച്ച് സമയമേ ബാക്കിയുള്ളൂവെങ്കില്‍ ഇപ്പോഴേ ചെയ്യാം. തുരുമ്പ് തടുക്കാനുള്ള സൊല്യൂഷന്‍ അടിവശത്തും മറ്റും സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വെള്ളം വാഹനത്തിനുള്ളിലേക്ക് കയറാന്‍ സാധ്യതയുള്ള സുഷിരങ്ങളൊക്കെ അടയ്ക്കാന്‍ ആവശ്യപ്പെടണം. അടിവശത്ത് കൂടി വെള്ളം ഉള്ളിലേക്ക് കയറിയാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകും. ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകരാറിലാകും. മാറ്റുകള്‍ നനഞ്ഞ് ദുര്‍ഗന്ധമുണ്ടാകും. മഴവെള്ളത്തിന് ചെറിയൊരു അമ്ളഗുണമുണ്ട് (അസിഡിക്). ദീര്‍ഘകാലത്തെ സമ്പര്‍ക്കം പെയിന്റിന് മങ്ങലുണ്ടാക്കും. ഇത് തടയാന്‍ മഴക്കാലത്തിന് മുമ്പ് ഒരു ബോഡി വാക്സ് പോളിഷ് നല്ലതാണ്. ഇതൊരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കും. മഴക്കാലത്ത് എയര്‍കണ്ടീഷണര്‍ എന്തിനെന്ന് ചിന്തിക്കരുത്. പെരുമഴയില്‍ ഗ്ളാസുകള്‍ ഉയര്‍ത്തിയിട്ട് ഓടിക്കുമ്പോള്‍ എയര്‍ കണ്ടീഷണര്‍ വേണം. മൊത്തത്തിലൊരു പരിശോധന ഇവയ്ക്കും ആവശ്യമാണ്. 
 ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:
 1. നനഞ്ഞ റോഡ് കൂടുതല്‍ പ്രകാശം ആഗിരണം ചെയ്യും. ഇത് മഴക്കാലത്തെ രാത്രി യാത്രകളില്‍ കാഴ്ച്ച കുറക്കും. ഹെഡ്ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. ആവശ്യമെങ്കില്‍ അധിക ലൈറ്റുകള്‍ പിടിപ്പിക്കുക.

2.നനഞ്ഞ വാഹനം ഒരിക്കലും കവറിട്ട് മൂടരുത്. ഇത് തുരുമ്പിന് കാരണമാകും. ചെറിയ തുരുമ്പ് വേഗത്തില്‍ വ്യാപിക്കാനും ഇടയാക്കും. ഇത്തരം അവസരങ്ങളില്‍ നല്ല വായൂ സഞ്ചാരമുള്ള സ്ഥലങ്ങളില്‍ മാത്രമേ വാഹനം പാര്‍ക്ക് ചെയ്യാവൂ.


3. മഴയില്‍ വാഹനം ഓടച്ചതിന് ശേഷം തിരിച്ചത്തെിയാല്‍ വെള്ളമൊഴിച്ച് കഴുകി നന്നായി ഉണക്കുന്നത് നല്ലതാണ്.

4.ബ്രേക്കുകള്‍ക്കും പരിഗണന നല്‍കുക. ബ്രേക്ക് കാലിപ്പറുകള്‍ മാറ്റണമെങ്കില്‍ മാറ്റുക. ഇവ അഴുക്ക് നീക്കി വൃത്തിയാക്കി സൂക്ഷിക്കണം. അധികം അയയാതെയും ഉറപ്പിക്കാതെയും  ബ്രേക്കുകള്‍ ക്രമീകരിക്കുക.


ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

1.പരമാവധി വെള്ളക്കെട്ടുള്ള റോഡുകള്‍ ഒഴിവാക്കുക. ഇനിയങ്ങനെ യാത്ര ചെയ്യേണ്ടി വന്നാല്‍ വേഗത ഒരിക്കലും കൂട്ടാന്‍ ശ്രമിക്കരുത്.


 2.ടെയില്‍ ¥ൈപപ്പിലൂടെ വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക. 


 3.വെളളക്കെട്ടില്‍ വാഹനം നിന്നാല്‍ ഒരിക്കലും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. നിന്ന കാര്‍ തള്ളി മാറ്റുകയാണ് വേണ്ടത്. ഏതെങ്കിലും കാരണവശാല്‍ എഞ്ചിനിലേക്ക് വെള്ളം കയറിയാല്‍ ഫലം വിനാശകരമാകും.


4.വളവുകള്‍ സൂക്ഷിച്ച് മാത്രം തിരിയുക. വെട്ടിയൊഴിയല്‍ ഒഴിവാക്കുക.

(courtesy:madhyamam)