ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2021, ഫെബ്രുവരി 28, ഞായറാഴ്‌ച

കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ സെൽ !!

സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളുമായും യാത്രാസൗകര്യം സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനുമായി ബന്ധപ്പെടാവുന്നതാണ്. കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ സെൽ തിരുവനന്തപുരം  യാത്രാ സംബന്ധമായ മുഴുവൻ സംശയ നിവാരണത്തിനായി പ്രത്യേക വാട്സാപ്പ് ഹെൽപ്പ് സെസ്കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്സാപ്പ് നമ്പരിൽ നിങ്ങളുടെ യാത്രാ സംബന്ധമായ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി ലഭിക്കുന്നതാണ്.ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

ഫേസ്ബുക് ലിങ്ക്- https://www.facebook.com/KeralaStateRoadTransportCorporation/

വാട്സാപ്പ് നമ്പർ - 8129562972

വെബ് സൈറ്റ് : www.keralartc.com

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

വിവിധ ജില്ലകളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ എൻക്വയറി നമ്പരുകൾ

അടൂർ - 0473-4224764

ആലപ്പുഴ - 0477-2251518

ആലുവ - 0484-2624242

ആനയറ - 0471-2749400

അങ്കമാലി - 0484-2453050

ആര്യനാട് - 0472-2853900

ആര്യങ്കാവ് - 0475-2211300

ആറ്റിങ്ങൽ - 0470-2622202

ചടയമം​ഗലം - 0474-2476200

ചാലക്കുടി - 0480-2701638

ചങ്ങനാശേരി - 0481-2420245

ചാത്തന്നൂ‍ർ - 0474-2592900

ചെങ്ങന്നൂ‍ർ - 0479-2452352

ചേ‍ർത്തല - 0478-2812582

ചിറ്റൂ‌ർ - 0492-3227488

എടത്വ - 0477-2215400

ഈഞ്ചക്കൽ - 0471-2501180

ഈരാറ്റുപേട്ട - 0482-2272230

എറണാകുളം - 0484-2372033

എരുമേലി - 0482-8212345

​ഗുരുവായൂ‍ർ - 0487-2556450

ഹരിപ്പാ‍ട് - 0479-2412620

ഇരിങ്ങാലക്കുട - 0480-2823990

കൽപ്പറ്റ - 0493-6202611

കാഞ്ഞങ്ങാട് - 0467-2200055

കണിയാപുരം - 0471-2752533

കണ്ണൂർ - 0497-2707777

കരുനാ​ഗപ്പള്ളി - 0476-2620466

കാസർ​ഗോഡ് - 0499-4230677

കാട്ടാക്കട - 0471-2290381

കട്ടപ്പന - 0486-8252333

കായംകുളം - 0479-2442022

കിളിമാനൂർ - 0470-2672217

കൊടുങ്ങല്ലൂർ - 0480-2803155

കൊല്ലം - 0474-2752008

കോന്നി - 0468-2244555

കൂത്താട്ടുകുളം - 0485-2253444

കോതമം​ഗലം - 0485-2862202

കൊട്ടാരക്കര - 0474-2452622

കോട്ടയം - 0481-2562908

കോഴിക്കോട് - 0495-2723796

കുളത്തൂപ്പുഴ - 0475-2318777

കുമളി - 0486-9224242

മാള - 0480-2890438

മലപ്പുറം - 0483-2734950

മല്ലപ്പള്ളി - 0469-2785080

മാനന്തവാടി - 0493-5240640

മണ്ണാ‍ർകാട് - 0492-4225150

മാവേലിക്കര - 0479-2302282

മൂലമറ്റം - 0486-2252045

മൂവാറ്റുപുഴ - 0485-2832321

മൂന്നാ‍ർ - 0486-5230201

നെടുമങ്ങാട് - 0472-2812235

നെടുങ്കണ്ടം - 04868-234533

നെയ്യാറ്റിൻകര - 0471-2222243

നിലമ്പൂർ - 04931-223929

നോർത്ത് പറവൂർ - 0484-2442373

പാലാ - 0482-2212250

പാലക്കാട് - 0491-2520098

പാലോട് -0472-2840259

പമ്പ - 0473-5203445

പന്തളം - 0473-4255800

പാപ്പനംകോട് - 0471-2494002

പാറശ്ശാല - 0471-2202058

വെള്ളറട  - 0471 - 2242029

പത്തനംതിട്ട - 0468-2222366

പത്തനാപുരം - 0475-2354010

പയ്യന്നൂർ - 0498-5203062

പെരിന്തൽമണ്ണ - 0493-3227342

പേരൂ‍ർക്കട - 0471-2433683

പെരുമ്പാവൂർ - 0484-2523416

പിറവം - 0485-2265533

പൊൻകുന്നം - 0482-82213

പൊന്നാനി - 0494-2666396

പൂവാ‍ർ - 0471-2210047

പുനലൂർ - 0475-2222626

പുതുക്കാട് - 0480-2751648

റാന്നി - 04735-225253

സുൽത്താൻ ബത്തേരി - 0493-6220217

തലശ്ശേരി - 0490-2343333

താമരശ്ശേരി - 0495-2222217

തിരുവല്ല - 0469-2602945

തിരുവമ്പാടി - 0495-2254500

തൊടുപുഴ - 0486-2222388

തൊട്ടിൽപാലം - 0496-2566200

തൃശൂർ - 0487-2421150

തിരുവന്തപുരം സെൻട്രൽ - 0471-2323886

തിരുവനന്തപുരം സിറ്റി - 0471-2575495

വടകര - 0496-2523377

വടക്കാഞ്ചേരി - 0492-2255001

വൈക്കം - 0482-9231210

വെള്ളനാട് - 0472-2884686

വെഞ്ഞാറമൂട് - 0472-2874141

വികാസ് ഭവൻ - 0471-2307890

വിതുര - 0472-2858686

വിഴിഞ്ഞം - 0471-2481365

"ശുഭയാത്ര സുരക്ഷിത യാത്ര കെഎസ്ആർടിസി യോടൊപ്പം "

2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

പെട്രോൾ പമ്പുകളിൽ സൗജന്യ സേവനങ്ങൾ ?

 സൗജന്യ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തൂ ഇന്ധന വില ഇന്നും കൂടി , പെട്രോൾ പമ്പുകളിൽ എയർ നിറക്കാൻ ചെല്ലുന്ന വാഹനങ്ങളെ പുച്ഛഭാവത്തിൽ നോക്കുന്ന ചില പമ്പുടമകളുണ്ട്.ഇത് ഞങ്ങളുടെ ഔദാര്യമാണ് എന്ന രീതിയിൽ.....എന്റെ പരിചയത്തിലെ രണ്ടു പമ്പുകളിൽ ഒരു പമ്പിൽ എയർ അടിക്കുന്ന സംവിധാനം കേടായിട്ട് ഒരു മാസമാകുന്നു.മറ്റൊരു പമ്പിൽ റ്റൂ വീലറുകൾക്ക് മാത്രമേ എയർ നിറയ്ക്കാനാകൂ. ഓട്ടോറിക്ഷകൾക്കും അതിന് മുകളിലുള്ള വാഹനങ്ങൾക്കും എയർ നിറയ്ക്കാൻ സാധിക്കില്ല.

നിങ്ങള്‍ക്കറിയാമോ,

ഓരോ തവണയും നമ്മള്‍ ഒരു പമ്പില്‍ കയറി പെട്രോള്‍ നിറക്കുമ്പോള്‍ നാല് പൈസയും ഡീസല്‍ നിറക്കുമ്പോള്‍ ആറു പൈസയും പെട്രോള്‍ പമ്പിലെ ടോയിലെറ്റ് സൗകര്യങ്ങള്‍ക്കു ആയി കൊടുക്കുന്നുണ്ട്. സ്വച്ച് ഭാരത് മിഷന്‍. ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ്റെ കണക്കില്‍ ഓരോ പെട്രോള്‍ പമ്പും 1.7 ലക്ഷം ലിറ്റര്‍ പെട്രോളും ഡീസലും വില്ക്കുന്നുണ്ട് (2017). അതിലൂടെ കിട്ടുന്നത് 9,000 രൂപ. ഇപ്പോള്‍ അതിലും കൂടും.

കസ്റ്റമർ എന്ന നിലയിൽ അവകാശങ്ങള്‍ എന്താണെന്ന് നമ്മൾ മനസ്സിലാക്കണം.

പെട്രോള്‍ പമ്പില്‍ വൃത്തിയുള്ള ടോയിലെറ്റ്/വാഷ് റൂം വേണം. 

അത്യാവശ്യ സാഹചര്യങ്ങളില്‍ അത് യാതൊരു പണവും നല്‍കാതെ നമുക്ക് ഉപയോഗിക്കാം.

വാഹനത്തിന്റെ ടയറില്‍ എയര്‍ കുറവുണ്ടോ? പെട്രോള്‍ പമ്പില് കയറി എയര്‍ നിറക്കാം. അതിന് പണം കൊടുക്കണ്ട.

പെട്രോള്‍ പമ്പില്‍ കുടി വെള്ളം ഉണ്ടാവണം. നിങ്ങള്‍ക്ക് കുടിക്കാം. സൗജന്യമായി.

അത്യാവശ്യ സാഹചര്യങ്ങളില് നിങ്ങള്‍ക്ക് തികച്ചും സൗജന്യമായി പെട്രോള്‍ പമ്പിലെ ഫോണ്‍ ഉപയോഗിക്കാം. 

അതിനുള്ള സൗകര്യം ആ പമ്പ് ജീവനക്കാര്‍ ഒരുക്കി തരണം.

ഓരോ പമ്പിലും ഫസ്റ്റ് എയിഡ് കിറ്റ് നിര്‍ബന്ധമായും ഉണ്ടാവണം. 

അത്യാവശ്യ സാഹചര്യങ്ങളില് അവിടുത്തെ ഫസ്റ്റ് എയിഡ് കിറ്റ് സൗജന്യമായി ഉപയോഗിക്കാം.

ഒരു പമ്പില്‍ നിന്ന് പെട്രോളോ ഡീസലോ വാങ്ങിയതിന് ശേഷം അതിന്റെ ക്വാളിറ്റിയില്‍ സംശയം തോന്നുന്നുവെങ്കില്‍ അത് ടെസ്റ്റ് ചെയ്യാനായി ഫില്‍ട്ടര്‍ പേപ്പര്‍ ആവശ്യപ്പെടാം. ആ പെട്രോള്‍ പമ്പ് തികച്ചും സൗജന്യമായി അത് നല്‍കിയിരിക്കണം.

പെട്രോളോ ഡീസലോ വാങ്ങിയതിന് ശേഷം അതിന്റെ അളവില്‍ കുറവ് തോന്നുന്നെങ്കില്‍ അളക്കാനുള്ള സൗകര്യവും ചെയ്തു തരണം. അതിനായി അഞ്ചു ലിറ്ററിന്റെ ഒരു ജഗ്ഗ് എല്ലാ പമ്പിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അളവില്‍ 25 മില്ലി വരെ മാറ്റം ഉണ്ടാവുന്നത്

തൃപ്തികരമാണ്. അതില്‍ കൂടുതല്‍ വ്യത്യാസം ഉണ്ടായാല്‍ പരാതിപ്പെടാം.

പെട്രോള്‍ - ഡീസൽ അടിച്ചതിനു ശേഷം ബില്ല് തന്നില്ലെങ്കില്‍ അത് ആവശ്യപ്പെടണം. 

ആ ബില്ലില്‍ ഇന്ധനത്തിന്റെ അളവും വിലയും ടാക്‌സും ഉണ്ടായിരിക്കണം.

പമ്പില്‍ ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് ശരിയായ സേവനവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണം.

പെട്രോള്‍ പമ്പിലെ ഏതെങ്കിലും സേവനം തൃപ്തികരം അല്ലെങ്കില്‍ അത് രേഖപ്പെടുത്താനായി കംപ്ലൈന്റ് ബുക്ക് ആവശ്യപ്പെടാം. 

എല്ലാ പമ്പുകളിലും ഉപഭോക്താക്കളുടെ പരാതികള്‍ രേഖപ്പെടുത്താനായി കംപ്ലൈന്റ് ബുക്ക് സൂക്ഷിക്കണം എന്നത് നിര്‍ബന്ധമാണ്. 

പരാതികള്‍ രേഖപ്പെടുത്താന്‍ കംപ്ലൈന്റ് ബുക്ക് ലഭ്യമാണ് എന്ന് കാണുന്ന സ്ഥലത്ത് എഴുതി പ്രദര്‍ശിപ്പിക്കുകയും വേണം.

ഓരോ പമ്പിലും നിര്‍ബന്ധമായി അഗ്‌നിശമന ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. 

ഫയര്‍ എക്സ്റ്റിഗ്വിഷറുകള്‍, മണല്‍ നിറച്ച ബക്കറ്റുകള്‍ എന്നിവ ഉണ്ടായിരിക്കണം.

പമ്പുകളില്‍ ആവശ്യത്തിന് വെളിച്ചവും വൃത്തിയും ഉണ്ടായിരിക്കണം.

ഓരോ പെട്രോള്‍ പമ്പിലും ഡീസലിന്റെയും പെട്രോളിന്റെയും വില, പ്രവര്‍ത്തന സമയം എന്നിവ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ഉണ്ടായിരിക്കണം. 

ബന്ധപ്പെടേണ്ട ആളുകളുടെ പേരും നമ്പരും, ഓയില്‍ കമ്പനിയുടെ പേര്, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കണം.

പെട്രോള്‍ പമ്പിലെ സേവനം തൃപ്തികരമല്ലെങ്കില്‍ ഉടനെ ബന്ധപ്പെട്ട കമ്പനിയുടെ വെബ്‌സൈറ്റില്‍ കയറുക. ഓന്‍ലൈന്‍ പരാതി നല്‍കുക.

കംപ്ലൈന്റ് ചെയ്താല്‍ ഫലം ഉണ്ടാവില്ലെന്ന് കരുതി ചെയ്യാതിരിക്കേണ്ട.

പരാതികളിൽ, ഓയില്‍ കമ്പനികളുടെ അന്വേഷണവും സര്‍പ്രൈസ് ഇന്‍സ്‌പെക്ഷനും ഉണ്ടാകും. 

ഓരോ ലംഘനത്തിനും പ്രത്യേക ശിക്ഷ നടപടികള്‍ ഉണ്ട്.

ടോയിലെറ്റുകള്‍ക്ക് വൃത്തി ഇല്ലാതിരിക്കുക, വെള്ളം ഇല്ലാതിരിക്കുക, വെളിച്ചം ഇല്ലാതിരിക്കുക, വാതിലിന് കുറ്റി ഇല്ലാതിരിക്കുക തുടങ്ങിയവ ലംഘനമായി പരിഗണിച്ചു നടപടികള്‍ ഉണ്ടാകും.

ആദ്യ തവണ 10,000 രൂപയും രണ്ടാമത്തെ തവണ 20,000 രൂപയും മൂന്നാമത്തെ തവണ 30,000 രൂപ അല്ലെങ്കില്‍ പ്രതിമാസ ഡീലര്‍ കമ്മീഷന്റെ 45 ശതമാനം എന്നിങ്ങനെ പിഴ ശിക്ഷ ഉണ്ടാകും. 

ടോയിലെറ്റ് ശരിയാക്കുന്നത് വരെയോ അല്ലെങ്കില്‍ ഏഴ് ദിവസമോ ഏതാണോ കൂടുതല്‍ അത്രയും ദിവസത്തേക്ക് ഇന്ധന സപ്പ്‌ളെ നിര്‍ത്തി വെക്കുകയോ അല്ലെങ്കില്‍ വിലപ്പന നിര്‍ത്തി വെക്കുകയോ ചെയ്യും.

ഫ്രീ എയര്‍ നല്‍കാതിരിക്കുക, ഫോണ്‍ സൗകര്യം നിഷേധിക്കുക, ഫസ്റ്റ് എയിഡ് ബോക്‌സുകള്‍ ഇല്ലാതിരിക്കുക, കംപ്ലൈന്റ് ബുക്ക് ഇല്ലാതിരിക്കുക തുടങ്ങിയവക്ക് ആദ്യ തവണ ശിക്ഷാ നടപടികള്‍ ഉണ്ടാവില്ല, പകരം താക്കീത് മാത്രം നല്‍കും. 

രണ്ടാം തവണ 10,000 രൂപ പിഴ ഉണ്ടാകും. മൂന്നാം തവണ മുതല്‍ 25,000 രൂപ പിഴയായി നല്‍കേണ്ടി വരും.

അമിത വില ഈടാക്കിയതായി തെളിഞ്ഞാലും ശിക്ഷ ഉണ്ടാവും. 

ആദ്യ തവണ 15 ദിവസത്തേക്ക് ഇന്ധന വിതരണം നിര്‍ത്തി വെക്കേണ്ടി വരും. വില്‍പ്പനയും നടത്താന്‍ പാടില്ല. 

രണ്ടാം തവണ ഇത് മുപ്പത് ദിവസമാകും. മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ ഡീലര്‍ഷിപ്പ് തന്നെ റദ്ദാക്കും.