ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2019, ജൂലൈ 29, തിങ്കളാഴ്‌ച

കേന്ദ്രസര്‍ക്കാര്‍ വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നു...?

കേന്ദ്രസര്‍ക്കാര്‍ വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കരടുവിജ്ഞാപനം ഗതാഗതമന്ത്രാലയം പുറത്തിറക്കി. പുതിയ ഡീസല്‍, പെട്രോള്‍ കാറുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ 5000 രൂപ മുടക്കേണ്ടിവരും. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും. ഉപയോഗിച്ചിരുന്ന വാഹനം പൊളിച്ചുവിറ്റതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിനു രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. വൈദ്യുതിവാഹനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്കും കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്.
എട്ടുവര്‍ഷംവരെ പഴക്കമുള്ള വാഹനങ്ങള്‍ക്കു രണ്ടുവര്‍ഷത്തേക്കും എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തേക്കുമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ആറുമാസത്തേക്കായിരിക്കും ഫിറ്റ്നസ് നല്‍കുക.
___________

കരടുവിജ്ഞാപനത്തിലെ നിര്‍ദേശം (നിലവിലുള്ള നിരക്ക് ബ്രാക്കറ്റില്‍)
____________

ഇരുചക്രവാഹനം
___________

രജിസ്ട്രേഷന്‍-1000 രൂപ (50 രൂപ)

പുതുക്കല്‍- 2000 രൂപ (50 രൂപ)
___________

മുച്ചക്രവാഹനങ്ങള്‍
______

രജിസ്ട്രേഷന്‍- 5000 രൂപ (300 രൂപ)

പുതുക്കല്‍- 10000 രൂപ (300 രൂപ)
___________

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍- നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്
___________

രജിസ്ട്രേഷന്‍- 5,000 രൂപ (600 രൂപ)

പുതുക്കല്‍- 15,000 രൂപ (600 രൂപ)
____________

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍- ട്രാന്‍സ്‌പോര്‍ട്ട്

രജിസ്ട്രേഷന്‍- 10,000 രൂപ (1000 രൂപ)

പുതുക്കല്‍- 20,000 രൂപ (1000 രൂപ)
____________

മീഡിയം ഗുഡ്സ്/പാസഞ്ചര്‍ വെഹിക്കിള്‍

രജിസ്ട്രേഷന്‍- 20,000 രൂപ (1000 രൂപ)

പുതുക്കല്‍- 40,000 രൂപ (1000 രൂപ)
____________

ഹെവി ഗുഡ്സ്/ പാസഞ്ചര്‍ വെഹിക്കിള്‍

രജിസ്ട്രേഷന്‍- 20,000 രൂപ (1500 രൂപ)

പുതുക്കല്‍- 40,000 രൂപ (1500 രൂപ)
_________

ഇറക്കുമതി വാഹനങ്ങള്‍
___________

ഇരുചക്ര/മുച്ചക്ര വാഹനങ്ങള്‍

രജിസ്ട്രേഷന്‍- 5000 രൂപ (2500 രൂപ)

പുതുക്കല്‍- 10,000 രൂപ (2500 രൂപ)
___________
നാലുചക്രവാഹനങ്ങള്‍

രജിസ്ട്രേഷന്‍- 20,000 രൂപ (5000 രൂപ)

പുതുക്കല്‍- 40,000 രൂപ (5000 രൂപ)

____________


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം

2019, ജൂലൈ 23, ചൊവ്വാഴ്ച

സെക്കൻഡ്ഹാൻഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപെട്ട കാര്യങ്ങൾ ...?


വണ്ടി നോക്കാൻ പോകുംമ്പോൾ ചേട്ടൻ പറഞ്ഞപോലെ വണ്ടിടെ ബോഡി നോക്കിയതിനു ശേഷം എൻജിനിലേക്ക് വരുമ്പോൾ എൻജിനിൽ ഒന്ന് കൈ വെച്ച് നോക്കണം എൻജിൻ ഹീറ്റ് ഉണ്ടോ എന്ന്. ഹീറ്റ് ഉണ്ടെങ്കിൽ നമ്മൾ വണ്ടി നോക്കാൻ വരുന്നതിനു മുമ്പേ വണ്ടി സ്റ്റാർട്ട്‌ ചെയ്യുകയോ വണ്ടി റണ്ണിങ്ലോ എൻജിൻ ഹീറ്റ് ആയിരിക്കും. അങ്ങനെ ഹീറ്റ് ആയിരുന്നാൽ വണ്ടിടെ സ്റ്റാർട്ടിങ് ട്രബിൾ കണ്ടു പിടിക്കത്തില്ല. അത് ഉണ്ടാകാതിരിക്കാൻ എൻജിൻ തണുത്തതിനു ശേഷം മാത്രം സ്റ്റാർട്ട്‌ ചെയ്യുക. അപ്പോൾ മനസ്സിലാകും. ഈ പ്രശ്നം നമ്മുടെ ഫ്രണ്ട്സിനു പെട്ടിട്ടുണ്ട്, അത് കൊണ്ട് പറഞ്ഞുന്നെ ഉള്ളൂ. വൈറ്റ് പുക ഉണ്ടെങ്കിൽ എൻജിൻ പണി ഉണ്ട് കറുപ്പ് ഉണ്ടെങ്കിൽ ഓയിൽ &ഫിൽറ്റർ മാറ്റിയാൽ റെഡി ആവും അധോക്കെ ശ്രദ്ധിക്കണം. വണ്ടിയുടെ സർവീസ് ബുക്ക്‌, spare key, users Manuel, Tools ഇവ undel വണ്ടി കൂടുതൽ care ചെയ്തെന്നു മനസിലാകും

ലെഫ്റ്റ് സൈഡ് ഫ്രന്റ് എങ്ങനെ ജഡ്ജ് ചെയ്യാം


സെക്കന്റ് ഹാൻഡ് വാഹനത്തിന് വില നിശ്ചയിക്കുന്നത് ഇപ്രകാരം | ഉദാഹരണ സഹിതം...?



ഈ ഡിസംബർ മാസത്തോടെ BS IV പുതിയ വണ്ടി 2nd hand വണ്ടിയുടെ വിലയിൽ കിട്ടും. April 2020 മുതൽ BS IV വണ്ടി രെജിസ്റ്റർ ചെയ്യാൻ പറ്റില്ല. എല്ലാ കമ്പനിയും പഴയ സ്റ്റോക്ക് ക്ലീയർ ചെയ്യാൻ കുറഞ്ഞ വിലയിൽ വിൽകേണ്ടിവരും. ഡിസംബർ മുതൽ ഏപ്രിൽ വരെ ഡീസൽ വണ്ടി വാങ്ങാൻ പറ്റിയ സമയം. അതിനുശേഷം BS VI വണ്ടി 2 ലക്ഷം രൂപ കൂടുതൽ കൊടുക്കേണ്ടി വരും ചെറിയ എഞ്ചിനുകൾ കമ്പനി പ്രൊഡക്ഷൻ നിർത്തേണ്ടി വരും. [a customer own comment ]

കേരള സർക്കാർ ഇലക്ട്രിക്ക് ഓട്ടോ...?


കാർ കഴുകാൻ പുതിയ വിദ്യ ,,,?


2019, ജൂലൈ 11, വ്യാഴാഴ്‌ച

ഒരു വിട്ടുവീഴ്‍ചയുമില്ല; നാളെ കഴിഞ്ഞാല്‍ ഈ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷനില്ല! ...?



 2019 ഏപ്രില്‍ മുതല്‍ വിറ്റഴിച്ച 120000 വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ (എച്ച്.എസ്.ആര്‍.പി.) ഘടിപ്പിച്ച് നാളെക്കകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വാഹന ഡീലർമാർക്കു ട്രാൻസ്പോർട്ട് കമ്മിഷണറുടെ നി‍ർദേശം.
 നാളെ മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളില്‍ ഈ നമ്പർ പ്ലേറ്റുകൾ ഏഴ് ദിവസത്തിനകം ഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. 

ഈ സംവിധാനം നടപ്പിലാക്കി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 27നകം കൈപ്പറ്റണമെന്നായിരുന്നു മോട്ടോര്‍വാഹന വകുപ്പ് ഡീലര്‍മാര്‍ക്ക് നല്‍കിയ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ ഇതിനു പ്രായോഗിക ബുദ്ധിമുട്ടികളുണ്ടെന്ന് ജൂണ്‍ 26നു  ട്രാൻസ്പോർട്ട് കമ്മിഷണറുമായി നടന്ന ചർച്ചയിൽ ഡീലർമാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ജൂലൈ 8വരെ സമയം നീട്ടി നല്‍കി പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്.  ഈ സമയമാണ് നാളെ അവസാനിക്കുന്നത്. അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാത്തതിനാല്‍ മൂന്നുമാസത്തിനിടെ വിറ്റഴിച്ച 120000 വാഹനങ്ങളുടെ ആര്‍.സി ബുക്കുകള്‍ വിതരണം ചെയ്യാനാകാത്ത സാഹചര്യത്തിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടികളിലേക്ക് കടന്നത്. 

 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
 ഇതനുസരിച്ച് വാഹനം ഷോറൂമിൽനിന്നു പുറത്തിറക്കുമ്പോൾ തന്നെ ഹോളോഗ്രാം പതിപ്പിച്ച അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിര്‍മ്മാതാക്കള്‍ ഘടിപ്പിച്ചു നൽകണം. 

 എന്താണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍? 
വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയാന്‍ കേന്ദ്ര മോട്ടോർ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം തേർഡ് രജിസ്ട്രേഷൻ മാർക്ക്, വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കണം. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും.

വാഹനത്തിന്‍റെ എൻജിൻ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ വ്യാജ നമ്പർ പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും വാഹന മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചാൽ ഉപയോഗശൂന്യമാകുന്ന രീതിയിലാണ് ഇതിന്‍റെ നിർമാണം.

 വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ സ്ഥാപിക്കും.
 ഇത് ഇളക്കിമാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക. 
 ഈ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിര്‍മ്മാതാക്കള്‍ക്കാണ്. 
നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള ഏജന്‍സിയെ വാഹനനിര്‍മ്മാതാവിന് ഏര്‍പ്പെടുത്താം.  പുതിയ സംവിധാനം പ്രാബല്യത്തിലാവുന്നതോടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം നിലവില്‍ വരും. 

എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. പൊതു- സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള നമ്പര്‍പ്ലേറ്റ് നിറങ്ങള്‍തന്നെ തുടരും. 

ഇനി എട്ടാം ക്ലാസും വേണ്ട; ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു ...?

 ഹൈലൈറ്റ്: 

 🚔വാഹന നിയമം ഉടന്‍ ഭേദഗതി ചെയ്യുന്നതായിരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം 
 🚔നൂറു കണക്കിന് യുവാക്കളുടെ ജീവിതപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിക്കുകയുണ്ടായത് 
 🚔ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയില്‍ കൂടുതൽ ഊന്നല്‍ നല്‍കാനാണ് തീരുമാനം 

ന്യൂഡല്‍ഹി: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ എട്ടാം ക്ലാസ് പാസായവര്‍ക്ക് മാത്രമേ യോഗ്യത നല്‍കാനാവൂ എന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു. ഇതിനുമുന്നോടിയായി 1989-ലെ കേന്ദ്ര മോട്ടര്‍ വാഹന നിയമം ഉടന്‍ ഭേദഗതി ചെയ്യുന്നതായിരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായുള്ള നിരക്ഷരരായ ഒട്ടേറെ ആളുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണിത്. ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാന സര്‍ക്കാരാണ് ആദ്യമായി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഹരിയാനയിലെ മേവാട്ട് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ ജീവിതപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിക്കുകയുണ്ടായത്.
ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിക്കൊണ്ട് ലൈസന്‍സ് നല്‍കാനുള്ള പരീക്ഷയില്‍ ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയില്‍ കൂടുതൽ ഊന്നല്‍ നല്‍കാനാണ് തീരുമാനം. വാഹനങ്ങള്‍ ഓടിക്കുന്നയാള്‍ക്ക് റോഡ് ഗതാഗത ചിഹ്നങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രത്യേക പരിശീലനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

1989-ലെ സെന്‍റ്രൽ മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ എട്ടാം റൂള്‍ പ്രകാരം ട്രാൻസ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ എട്ടാം ക്ലാസ് പാസ്സായിരിക്കണമെന്നുണ്ട്. ഇതുമൂലം ട്രാൻസ്പോര്‍ട്ട് ആൻഡ് ലൊജിസ്റ്റിക്സ് മേഖലയിൽ നിരവധി ഡ്രൈവര്‍മാരുടെ കുറവുണ്ട്. 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവ് ഇന്ത്യ മുഴുവൻ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
🎆  ഇങ്ങനെ ഒരു അവസരത്തെ  കുറിച്ച് അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാവരുത്.