ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2022, മാർച്ച് 24, വ്യാഴാഴ്‌ച

സംസ്ഥാനം മുഴുവൻ ക്യാമറ വലയത്തിൽ; ഗതാഗത നിയമം ലംഘിച്ചാൽ പിടിവീഴും. ?

 തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച ക്യാമറകളിൽ 95 ശതമാനവും ഏപ്രിൽ ഒന്നു മുതൽ പ്രവർത്തിച്ച് തുടങ്ങും. 235 കോടിരൂപ ചെലവിൽ 726 ക്യാമറകളാണ് മോട്ടോർ വാഹന വകുപ്പിന് കെൽട്രോൺ നൽകിയത്. സ്ഥാപിക്കലും അഞ്ചു വർഷത്തെ പരിപാലനവും അവർക്ക് തന്നെയാണ്.

നിർമിതബുദ്ധി ക്യാമറകൾ

ഹെൽമെറ്റ്, സീറ്റ്‌ ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ഇരുചക്ര വാഹനങ്ങളിൽ മൂന്നു പേർ യാത്ര ചെയ്യുക, അപകടകരമായി ഓടിക്കൽ എന്നിവ പിടികൂടാനാണ് 700 നിർമിതബുദ്ധി ക്യാമറകൾ. മുന്നിലെ രണ്ടു പേരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും പിടിവീഴും. അതേ പോലെ ഹെൽമെറ്റും.

റഡാർ ക്യാമറകൾ

അതി വേഗം പിടികൂടാനായി രണ്ടെണ്ണം തിരുവനന്തപുരം ബൈപ്പാസിൽ ചാക്കയിലും ഇൻഫോസിസിന്റെ മുന്നിലും രണ്ടെണ്ണം കൊല്ലം ബൈപ്പാസിലും. സിഗ്നലുകൾ തെറ്റിക്കുന്നവർക്കായി ജങ്‌ഷനുകളിൽ 18 ക്യാമറകളും തയ്യാറാണ്.

മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ സ്വയം പ്രവർത്തിക്കുന്ന നാലു ക്യാമറ സംവിധാനങ്ങളുണ്ടാവും. റോഡരികിൽ നിർത്തിയിട്ട വാഹനത്തിലെ ക്യാമറ അതിവേഗത്തിൽ പോകുന്ന വണ്ടിയുടെ ചിത്രങ്ങൾസഹിതം വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് അയക്കും. നിലവിൽ മോട്ടോർ വാഹന വകുപ്പിനുള്ള ക്യാമറകൾ പ്രവർത്തിപ്പിക്കാൻ ഒരാൾ വേണം.

പ്രവർത്തനം സൗരോർജത്തിൽ

വാഹനത്തിൽ ഘടിപ്പിക്കുന്ന ക്യാമറകൾ ഒഴികെയുള്ളവയെല്ലാം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റാ കൈമാറ്റം.

എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വൽ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകർത്തും. ഗതാഗത നിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് അയക്കും. ആറു മാസത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ ഇതിൽ സംവിധാനമുണ്ട്.

2022, മാർച്ച് 8, ചൊവ്വാഴ്ച

വാഹനം മുൻപ് അപകടത്തിൽപെട്ടിരുന്നോ എന്ന് എങ്ങിനെ കണ്ട് പിടിക്കാം

 പഴയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ...

പ്രവാസികളിൽ നല്ലൊരു ശതമാനവും പഴയ കാർ വാങ്ങുന്നവരാണ്. യു.എ.ഇയിലെ റോഡുകൾ നിലവാരമുള്ളതായതിനാൽ 15 വർഷം പഴക്കമുള്ള വാഹനവും സാമാന്യം ഭേതപ്പെട്ട അവസ്ഥയിലായിരിക്കും. എന്നാൽ, വലിയ അപകടങ്ങളിൽപെട്ട വാഹനങ്ങൾ മോടിപിടിപ്പിച്ച് എത്താറുമുണ്ട്. ഇത്തരം വാഹനങ്ങൾ വാങ്ങിയാൽ നല്ലൊരു സമയവും സർവീസ് സെന്‍ററിൽ ചെലവഴിക്കേണ്ടി വരും.

വാഹനത്തിന്‍റെ വിലയിൽ കിട്ടിയ ലാഭത്തിനേക്കാൾ കൂടുതൽ സർവീസ് സെന്‍ററിൽ കൊടുക്കേണ്ടി വരും. വാഹനം ഇടിച്ചതാണോ എന്ന് മുൻകൂട്ടി തിരിച്ചറിയാൻ ചില വഴികളുണ്ട്.

*ചേസ് നമ്പർ അറിയണം:*

വാഹനം ഇടിച്ചതാണോ എന്നറിയാൻ അതിന്‍റെ ചേസ് നമ്പർ (വെഹിക്കിൾ ഐഡന്‍റിഫിക്കേഷൻ നമ്പർ-വി.ഐ.എൻ) അറിയൽ നിർബന്ധമാണ്. സാധാരണ രജിസ്ട്രേഷൻ കാർഡിന്‍റെ പിൻവശത്ത് ചേസ് നമ്പർ ഉണ്ടാകാറുണ്ട്. ചില വാഹനങ്ങളിൽ ഡ്രൈവറുടെ സമീപത്തെ ഡാഷ്ബോർഡിൽ ചേസ് നമ്പറുണ്ടാകും. സൈഡ് ഡോറിലും ചേസ് നമ്പർ കാണാം. 17 അക്ക നമ്പറാണിത്. ഇത് അറിഞ്ഞാൽ നാല് വഴികളിലൂടെ കാറിന്‍റെ ചരിത്രം കണ്ടുപിടിക്കാം.

*1. ആഭ്യന്തര മന്ത്രാലയം:*

ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റായ *www.moi.gov.ae* വഴി കാറിന്‍റെ അപകട ചരിത്രം അറിയാൻ കഴിയും. ഈ സൈറ്റിലെ E-Services എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോൾ ട്രാഫിക് ആൻഡ് ലൈസൻസിങ് എന്ന ഭാഗം കാണാം. ഇവിടെ ആക്സിഡന്‍റ് ഇൻക്വയറി എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം ചേസ് നമ്പർ കൊടുക്കണം. സബ്ബിറ്റ് കൊടുക്കുന്നതോടെ കാറിന്‍റെ പഴയ വിവരങ്ങൾ ലഭിക്കും. എപ്പോൾ, എവിടെവെച്ച് അപകടമുണ്ടായി എന്നും ഇതിൽ കാണിക്കും.

*2. എമിറേറ്റ്സ് വെഹിക്ക്ൾ ഗേറ്റ് (ഇ.വി.ജി):*

*evg.ae* എന്ന വെബ്സൈറ്റ് വഴിയും അപകട വിവരങ്ങൾ അറിയാം. ഇതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുകയോ *evg.ae/_layouts/evg/trafficaccidents.aspx?language=en* എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യണം. ഇവിടെ ചേസിസ് നമ്പർ കൊടുക്കുന്നതോടെ അപകട സമയം, കാരണം, സ്ഥലം എന്നിവ വ്യക്തമാകും.

*3. അബൂദബി പൊലീസ്:*

പൊലീസിന്‍റെ വെബ്സൈറ്റായ *www.adpolice.gov.ae* സന്ദർശിക്കു. മെനുവിലെ E-services എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. താഴോട്ട് നീക്കുമ്പോൾ പബ്ലിക് സർവീസ് എന്ന ഭാഗകം കാണാം. ഇവിടെയുള്ള വെഹിക്ക്ൾ ആക്സിഡന്‍റ് ഇൻക്വയറിയിൽ കയറുക. ചേസിസ് നമ്പർ കൊടുക്കുന്നതോടെ വിവരങ്ങൾ നിങ്ങളിലേക്കെത്തും.

*4. ആർ.ടി.എ:* ദുബൈയിലെ താമസക്കാർക്ക് ആർ.ടി.എ വെബ്സൈറ്റ് വഴിയും വിവരം അറിയാം. എന്നാൽ, മറ്റ് വെബ്സൈറ്റുകൾ പോലെ അത്ര എളുപ്പമല്ല ആർ.ടി.എയുടെ വെബ്സൈറ്റ് വഴി വിവരം അറിയാൻ. വാഹനത്തിന്‍റെ പഴയ ഉടമയുടെ അറിവോടെ മാത്രമെ വിവരങ്ങൾ അറിയാൻ കഴിയു. *https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=5810003* എന്ന ലിങ്ക് വഴിയാണ് വിവരങ്ങൾ നൽകുന്നത്.

ഇവിടെ പ്രവേശിക്കുമ്പോൾ Apply now എന്ന ഓപ്ഷൻ കാണാം. ഇതോടെ മറ്റൊരു പോർട്ടലിലേക്ക് മാറും. ഇവിടെ Apply for service എന്നതിൽ ക്ലിക്ക് ചെയ്യണം. ഇതോടെ പഴയ ഉടമയുടെ രജിസ്ട്രേഡ് ഫോൺ നമ്പറിലേക്ക് ഒ.ടി.പി മെസേജ് പോകും. അത് നൽകിയാൽ മാത്രമെ അപകട വിവരങ്ങൾ അറിയാൻ കഴിയൂ.