ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2022, ഫെബ്രുവരി 26, ശനിയാഴ്‌ച

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ ?

രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

രാത്രി വൈകി കൂട്ടം കൂടി സംസാരിക്കാൻ പാടില്ല. കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അതേസമയം മറ്റ് യാത്രക്കാരുടെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

ഏതെങ്കിലും യാത്രക്കാർക്ക് അസൗകര്യം നേരിട്ടാൽ, ട്രെയിൻ ജീവനക്കാർ ഉത്തരവാദികളായിരിക്കും. ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, ആർ.പി.എഫ്, ഇലക്ട്രീഷ്യൻ, കാറ്ററിംഗ്, മെയിന്റനൻസ് സ്റ്റാഫുകൾ എന്നിവർ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ പ്രവർത്തിക്കണമെന്നും റെയിൽവേ നിർദ്ദേശിക്കുന്നു.

നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും സുരക്ഷാബെല്‍റ്റും നിർബന്ധമാക്കുന്നു ?

 ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്ന പുതിയ ചട്ടം കേന്ദ്രസർക്കാർ വിജ്ഞാപനംചെയ്തു. ഇതുപ്രകാരം ഒമ്പതുമാസം മുതൽ നാലുവരെ വയസ്സുള്ള കുട്ടികൾക്ക് ഹെൽമെറ്റിനുപുറമേ വണ്ടി ഓടിക്കുന്ന ആളുമായി ബന്ധിപ്പിക്കുന്ന സുരക്ഷാബെൽറ്റും നിർബന്ധമാണ്.

നാലു വയസ്സിൽ താഴെയുള്ള കുട്ടികളുമായിപ്പോകുന്ന മോട്ടോർ സൈക്കിളിന്റെ പരമാവധി വേഗം 40 കിലോമീറ്ററായിരിക്കണമെന്നും ചട്ടം നിഷ്കർഷിക്കുന്നു. അതേസമയം, ഒരുവർഷത്തിനുശേഷമേ ചട്ടം നടപ്പാക്കൂവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നാലുവയസ്സിന് മുകളിലുള്ളവർക്ക് നേരത്തേതന്നെ ഹെൽമെറ്റ് നിർബന്ധമാണ്. എന്നാൽ, സുരക്ഷാബെൽറ്റ് നിർബന്ധമാക്കുന്നത് ആദ്യമാണ്. കുട്ടികളുടെ ഹെൽമെറ്റും സുരക്ഷാബെൽറ്റും (സേഫ്റ്റി ഹാർനെസ്) എങ്ങനെയുള്ളതായിരിക്കണമെന്നും കരടുചട്ടത്തിൽ വ്യക്തമാക്കിയിരുന്നു.

കുട്ടികളുടെ തലയ്ക്ക് അനുയോജ്യമായതും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) നിയമത്തിലെ നിലവാരം പാലിക്കുന്നതുമായ ഹെൽമെറ്റ്, അല്ലെങ്കിൽ സൈക്കിൾ ഹെൽമെറ്റാണ് ധരിക്കേണ്ടത്.

കുട്ടിയെയും ഓടിക്കുന്നയാളെയും രണ്ട് സ്ട്രാപ്പുകളാൽ ബന്ധിപ്പിക്കുന്ന സുരക്ഷാബെൽറ്റാണ് ഉപയോഗിക്കേണ്ടത്. മുറുക്കംകൂട്ടാനും കുറയ്ക്കാനും സാധിക്കുന്നതായിരിക്കണം. കനം കുറഞ്ഞതും ഈടുനിൽക്കുന്നതും വെള്ളം കയറാത്തതുമായ സേഫ്റ്റി ഹാർനെസിന് 30 കിലോഗ്രാംവരെ വഹിക്കാൻ സാധിക്കണം.

2022, ഫെബ്രുവരി 20, ഞായറാഴ്‌ച

വാഹനപരിശോധന മാത്രമല്ല, സേഫ് കേരള സ്‌ക്വാഡിന്‌ ഡ്രൈവിങ്ങ് ലൈസന്‍സും റദ്ദാക്കാം!!

റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടിയെടുക്കുക മോട്ടോർവാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം. സേഫ് കേരള സ്ക്വാഡ് എന്ന പേരിലറിയപ്പെടുന്ന എൻഫോഴ്സ്മെന്റ് വിഭാഗം വാഹനപരിശോധനയും തുടർനടപടികളും മാത്രമാണെടുത്തിരുന്നത്.

പുതിയ ഉത്തരവനുസരിച്ച് കൂടുതൽ ചുമതല ആർ.ടി.ഒ. ഓഫീസുകളിൽനിന്ന് എൻഫോഴ്സ്മെന്റു വിഭാഗത്തിനു ലഭിക്കും. 14 ജില്ലകളിലും എൻഫോഴ്സ്മെന്റുണ്ട്. മാർച്ച് ഒന്നു മുതലാണിതു നടപ്പാക്കുക. ഗതാഗത കമ്മിഷണർ എം.ആർ. അജിത്കുമാർ ഇതുസംബന്ധിച്ച ഉത്തരവിറക്കി. അപകടങ്ങളുണ്ടാകുമ്പോൾ പരിശോധിക്കുന്നതും റിപ്പോർട്ട് തയ്യാറാക്കുന്നതും നടപടി സ്വീകരിക്കുന്നതും നിലവിൽ ആർ.ടി.ഒ. ഓഫീസുകൾ വഴിയാണ്. ലൈസൻസ് സസ്പെഷനു പുറമേ രജിസ്ട്രേഷൻ റദ്ദാക്കൽ തുടങ്ങിയ നടപടികളെടുക്കുന്നതും എൻഫോഴ്സമെന്റ് വിഭാഗമായിരിക്കും.

പോലീസിനെപ്പോലെ അപകടവിവരം മോട്ടോർ വാഹനവകുപ്പും ശേഖരിക്കും. അപകടം എങ്ങനെയുണ്ടായി, ഒഴിവാക്കാനുള്ള ശാസ്ത്രീയമാർഗങ്ങൾ, സാഹചര്യം, റോഡിലെ പ്രശ്നങ്ങൾ എന്നിവ വിശകലനം ചെയ്യും. ഇതു റോഡ് സേഫ്റ്റി അതോറിറ്റിക്കു മുൻപാകെയവതരിച്ചു നടപ്പാക്കും. അപകടങ്ങൾ, സാഹചര്യം, കണക്കുകൾ എന്നിവ സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിനു കൃത്യമായ വിവരങ്ങളില്ല. പുതിയചുമതലകൾ എൻഫോഴ്സമെന്റിന് ലഭിക്കുന്നതോടെ നടപടി കൂടുതൽ വേഗത്തിലാകുമെന്ന് ആലപ്പുഴ ആർ.ടി.ഒ. സജി പ്രസാദ് പറഞ്ഞു.