ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2022, ജൂൺ 28, ചൊവ്വാഴ്ച

വൈദ്യുത വാഹനം: യൂണിറ്റിന് 8 രൂപയിൽ കൂടുതൽ ഈടാക്കരുത് ?

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനു ചാർജിങ് സ്റ്റേഷനുകളിൽ ഉപയോക്താവിൽനിന്നു യൂണിറ്റിന് 8 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. ‍ഇതു സംബന്ധിച്ചു ഹിയറിങ് നടത്തിയശേഷം നിരക്കുകൾ അന്തിമമാക്കുമെന്നു ചെയർമാൻ പ്രേമൻ ദിനരാജ് പറഞ്ഞു.

കെഎസ്ഇബിയിൽനിന്നു ചാർജിങ് സ്റ്റേഷനുകൾ വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കിൽ കമ്മിഷൻ വർധന വരുത്തി. ഫിക്സഡ് ചാർജ് 75 രൂപയായിരുന്നത് 90 രൂപയാക്കി. ഊർജനിരക്ക് യൂണിറ്റിന് 5 രൂപയായിരുന്നത് 5.50 രൂപയായും വർധിപ്പിച്ചു.

2000 വാട്ടിനു മുകളിൽ കണക്റ്റഡ് ലോഡ് ഉള്ള സിനിമ തിയറ്ററുകൾ, സർക്കസ് കൂടാരങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവയുടെ ഫിക്സഡ് ചാർജിൽ 15 രൂപയുടെ വർധന വരുത്തി. നേരത്തേ 100 രൂപയായിരുന്നതു 115 രൂപയായാണു വർധിപ്പിച്ചത്. ഊർജനിരക്ക് 1000 യൂണിറ്റ് വരെ യൂണിറ്റിന് 6 രൂപയായിരുന്നത് 6.30 രൂപയായും 1000 യൂണിറ്റിനു മുകളിൽ യൂണിറ്റിന് 7.40 രൂപയായിരുന്നത് 7.70 രൂപയായും ഉയർത്തി.

രണ്ടു മാസത്തെ വൈദ്യുതി ബില്ലിൽ വരുന്ന മാറ്റം ഇങ്ങനെ

2 മാസം കൊണ്ട് 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് പുതിയ നിരക്കു പ്രകാരം വൈദ്യുതി ബില്ലിൽ എന്തു വ്യത്യാസം വരും? ഫിക്സഡ് ചാർജ്, സ്ലാബ് അടിസ്ഥാനപ്പെടുത്തിയുള്ള ഊർജ നിരക്ക്, നികുതി, മീറ്റർ വാടക, ജിഎസ്ടി എന്നിവ ഉൾപ്പെടുത്തി 2 മാസത്തിലൊരിക്കലാണു ബിൽ ലഭിക്കുക. 2 മാസത്തെ ഉപയോഗം 240 യൂണിറ്റിൽ താഴെയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ 88 രൂപ സബ്സിഡിയുമുണ്ട്.

2 മാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് (സിംഗിൾ ഫെയ്സ്) ഇന്നലെ വരെയുള്ള ബിൽ തുക ഇങ്ങനെയാണ്:

ഫിക്സഡ് ചാർജ് 90 രൂപ (മാസം 45 രൂപ വീതം)

ഊർജ നിരക്ക് 685 രൂപ

മീറ്റർ വാടക 12 രൂപ

സർക്കാർ ഡ്യൂട്ടി 68.5 രൂപ (ഊർജ നിരക്കിന്റെ 10 %)

മീറ്റർ വാടകയുടെ കേന്ദ്ര ജിഎസ്ടി 1.08 രൂപ

സംസ്ഥാന ജിഎസ്ടി 1.08 രൂപ

240 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നതിനാൽ സംസ്ഥാന സർക്കാർ സബ്സിഡി 88 രൂപ

ആകെ ബിൽ തുക: 769.66 രൂപ.

ഈ കുടുംബത്തിന് പുതിയ നിരക്കു പ്രകാരം വരാവുന്ന ബിൽ തുക:

ഫിക്സഡ് ചാർജ് 110 രൂപ (മാസം 55 രൂപ വീതം)

ഊർജ നിരക്ക് 710 രൂപ

മീറ്റർ വാടക 12 രൂപ

സർക്കാർ ഡ്യൂട്ടി 71 (ഊർജ നിരക്കിന്റെ 10 %)

മീറ്റർ വാടകയുടെ കേന്ദ്ര ജിഎസ്ടി 1.08 രൂപ

സംസ്ഥാന ജിഎസ്ടി 1.08 രൂപ

240 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നതിനാൽ സംസ്ഥാന സർക്കാർ സബ്സിഡി 88 രൂപ.

ആകെ ബിൽ തുക: 817.16 രൂപ.

വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും സിവില്‍ ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡിനും അധികാരമില്ല;

പൊതുജങ്ങളുടെ സംശയങ്ങൾക്ക് ഉത്തരമായി

വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും സിവില്‍ ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡിനും അധികാരമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍. കെ.പി.എ മജീദ്‌ എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിന്‌ മറുപടിയിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

സംശയാസ്‌പ്രദമായ നിലയില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ നിയമാനുസൃതം പരിശോധിക്കുന്നതിന്‌ സംസ്‌ഥാന പോലീസിലെ യൂണിഫോമിലുള്ള എല്ലാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും അധികാരമുണ്ട്‌. എന്നാല്‍ ഹോം ഗാര്‍ഡുകള്‍കള്‍ക്ക്‌ വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ലെന്നും, ഹോം ഗാര്‍ഡുകള്‍ വാഹന പരിശോധന നടത്തുന്നുണ്ടെങ്കില്‍ അത് നിയമാനുസൃതമല്ല.

ഹോം ഗാര്‍ഡുകളും സിവില്‍ പോലീസ്‌ ഉദ്യോഗസ്‌ഥരും വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ പ്രയാസപ്പെടുത്തുന്നു എന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ എം.എല്‍.എ ഈ വിഷയം നിയമസഭയില്‍ ചോദ്യോത്തര സമയത്ത്‌ ഉന്നയിച്ചത്‌. ഇല്ലാത്ത അധികാരം ഉപയോഗിച്ച്‌ വാഹന പരിശോധന നടത്തുന്ന ഹോം ഗാര്‍ഡുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ എന്നും, ഇത്തരത്തില്‍ നടത്തുന്ന വാഹന പരിശോധനകള്‍ക്കെതിരെ സഹകരിക്കാത്തവര്‍ക്കെതിരെ കേസുടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടോ എന്ന ചോദ്യത്തിന്‌, അത്തരം പരിശോധനക്ക്‌ അധികാരമോ, അനുമതിയോ നല്‍കാത്തതിനാല്‍ അത്തരം നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരൂരങ്ങാടി, പരപ്പനങ്ങാടി പൊലീസ്‌ സേ്‌റ്റഷന്‍ പരിധിയില്‍ ഹോംഗാര്‍ഡുകള്‍ വലിയ തോതില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പൊലീസ്‌ സേ്‌റ്റഷനിലേക്ക്‌ വാഹനങ്ങള്‍ കൊണ്ട്‌ പോകുകയും ചെയ്യല്‍ പതിവാണ്‌. ഇത്‌ നിരന്തരം തുടര്‍ന്നതോടെ വിഷയം എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പൊതുജനങ്ങളും യാത്രക്കാരും ഇതേ വിഷയം ഉന്നയിച്ചിരുന്നു.

2022, ജൂൺ 26, ഞായറാഴ്‌ച

മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ ദേശീയ പാതകൾ ആറുവരിയാക്കും: മന്ത്രി !!

2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്‌ 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ്‌ കേരളം. മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും ദേശീയപാത അതോറിറ്റിയാണ്‌ വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല മണ്ഡലത്തിലെ മൈലക്കര, പൂഴനാട്, മണ്ഡപത്തിൻകടവ്, മണക്കാല, പേരോണം റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകക്കായിരുന്നു മന്ത്രി.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെയെല്ലാം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ അത് സാധ്യമല്ല. പക്ഷേ അടുത്ത അഞ്ചു കൊല്ലം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ 50 ശതമാനം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒറ്റശേഖരമംഗലം, കള്ളിക്കാട് ഗ്രാമ പഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡാണ് മൈലക്കര- പൂഴനാട്- മണ്ഡപത്തിൻകടവ് -മണക്കാല- പേരേക്കോണം- റിംഗ് റോഡ്. ബി എം ബി സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. 10 കോടി രൂപയാണ് പദ്ധതിയുടെ ബഡ്ജറ്റ്.

______

നമ്പർ പ്ലേറ്റുകളിൽ ലോകകപ്പ് ലോഗോ: മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം !

 ഖത്തർ.വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ഫിഫ ലോകകപ്പ് ലോഗോ പകർത്തുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രസ്താവനയെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫിഫയുമായി ഏകോപിപ്പിച്ച് പ്രത്യേക നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ലേലം ചെയ്ത പ്രത്യേക നമ്പർ പ്ലേറ്റുകൾക്കും മാത്രമായി നൽകുന്ന പ്രത്യേക പതിപ്പുകളാണ് ലോകകപ്പ് ലോഗോ അടങ്ങുന്ന പ്ലേറ്റുകളെന്ന് അതോറിറ്റി വ്യക്തമാക്കി.

 “വാഹന നമ്പർ പ്ലേറ്റിൽ ലോകകപ്പ് ലോഗ് പകർത്തി ഇൻസ്റ്റാൾ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.  ഇത് ലംഘിക്കുന്ന ആരെയും നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കുകയും അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യും,” മന്ത്രാലയം മുന്നറിയിപ്പ് നൽകി.

2022, ജൂൺ 12, ഞായറാഴ്‌ച

ഡ്രൈവിങ് ലൈസന്‍സ് ഇനി ഓൺലൈനിലൂടെ പുതുക്കാം

കാലാവധി പൂർത്തിയായ ഡ്രൈവിങ് ലൈസൻസുകൾ ആർ.ടി.ഒ ഓഫിസിൽ പോകാതെ ഓൺലൈനിലൂടെ പുതുക്കാം. sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകർ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന റിപ്പോര്‍ട്ട് സമർപ്പിക്കേണ്ടതാണ്.ì

ആവശ്യമുള്ള രേഖകൾ

▪️കാഴ്ച റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്.

▪️സ്‌കാന്‍ ചെയ്ത ഫോട്ടോ.

▪️സ്‌കാന്‍ ചെയ്ത ഒപ്പ്.

▪️ലൈസന്‍സിന്റെ പകര്‍പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്.

▪️സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)

ലൈസന്‍സ് പുതുക്കുന്നത്തിനായി

1.sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.

2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചു വയ്ക്കണം.

3: മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിർദിഷ്ട വലുപ്പം നിർദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.

4: നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.

5: ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര്‍ ടി ഒ യാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിൻ്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.