ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2023, ജൂൺ 21, ബുധനാഴ്‌ച

പോത്ത്, ആട്ടിൻകുട്ടി വളർത്തൽ: അപേക്ഷ ക്ഷണിച്ചു !!

 പോത്ത്, ആട്ടിൻകുട്ടി വളർത്തൽ: അപേക്ഷ ക്ഷണിച്ചു. പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും. കുട്ടികളുടെ വില ആദ്യം കർഷകർ നൽകേണ്ടതില്ല. എന്നാൽ വളർത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനൽകണം. എം.പി.ഐ. മാർക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തിൽ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കർഷകർക്കു നൽകും. 12 മാസമാണ് വളർത്തുകാലഘട്ടം. 9 മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളർത്താൻ നൽകുന്നത്. ഇൻഷുറൻസ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ്, എന്നിവ എം.പി.ഐ. നിർവഹിക്കും.

പദ്ധതിയിലെ രജിസ്‌ട്രേഷൻ ജൂൺ 17 മുതൽ ജൂലൈ 31 വരെ ഓൺലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങൾക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ www.meatproductsofindia.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8281110007, 9947597902. ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ: mpiedayar@gmail.com.

വാഹനങ്ങളുടെ വേഗപരിധി കൂട്ടി !!

  ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി  തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ

ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി .

കെഎസ്‌ആര്‍ടിസി തുടങ്ങുന്ന കൊറിയര്‍ സര്‍വീസ് പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച ആരംഭിക്കുന്നു !!

 

Ksrtc തുടങ്ങുന്ന കൊറിയര്‍ സര്‍വീസ് പാലക്കാട്ടും കോയമ്ബത്തൂരിലും തിങ്കളാഴ്ച ആരംഭിക്കുന്നു.കേരളത്തിലും തമിഴ്നാട്ടിലുമായി 55 സ്ഥലങ്ങളില്‍ സേവനം ലഭ്യമാകും. ആദ്യഘട്ടത്തില്‍ കൊറിയര്‍ അയയ്ക്കാനും ഏറ്റെടുക്കാനും ഉള്ള സൗകര്യം പാലക്കാട് ജില്ലയില്‍ പാലക്കാട് കെഎസ്‌ആര്‍ടിസി സ്റ്റാൻഡിലും കോയമ്ബത്തൂരില്‍ ഗാന്ധിപുരം സ്റ്റാൻഡിലും മാത്രമേ ഉണ്ടായിരിക്കുകയുള്ളു. രണ്ടാം ഘട്ടത്തില്‍ ഡോര്‍ ടു ഡോര്‍ സേവനവും ആരംഭിക്കും. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍ , പാഴ്സല്‍ കൈമാറാൻ കഴിയുമെന്നു കെഎസ്‌ആര്‍ടിസി ഉറപ്പു നല്‍കുന്നു. ഡിപ്പോയിലെ കൊറിയര്‍ സര്‍വീസ് ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

സേവനം ഇങ്ങനെ

∙ പാഴ്സല്‍ അയയ്ക്കേണ്ടയാളുടെയും സ്വീകരിക്കേണ്ടയാളുടെയും വിലാസം പാഴ്സലില്‍ രേഖപ്പെടുത്തണം. തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

∙ അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും അപ്ഡേറ്റ് എസ്‌എംഎസ് ആയി ലഭിക്കും

∙പാഴ്സല്‍ പോകേണ്ട സ്ഥലത്തേക്ക് ഏറ്റവും ആദ്യം പോകുന്ന ബസില്‍ തന്നെ കയറ്റി അയയ്ക്കും

∙തിരിച്ചറിയല്‍ കാര്‍ഡുമായി ഡിപ്പോയില്‍ നിന്നു സ്വീകരിക്കാം

 

കുട്ടി ഡ്രൈവർമാർ വേണ്ട, രക്ഷിതാക്കൾ കുരുക്കിൽ ആകും,നടപടി കടുപ്പിക്കുന്നു

റോഡുകളില്‍ ചീറിപ്പായുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാൻ മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി ശക്തമാക്കുന്നു.

ലൈസൻസ് നേടാത്ത, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ നടപടി കടുപ്പിക്കും.

ഏപ്രിലില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ 400ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചവര്‍ക്കും വാഹന ഉടമക്കും രക്ഷിതാക്കള്‍ക്കുമെതിരെ ശിക്ഷാനടപടി ശിപാര്‍ശ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി ഈ സംഭവങ്ങളിലെല്ലാം കേസെടുത്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 338 എണ്ണവും വടക്കൻ ജില്ലകളിലാണ്. ഏറ്റവുമധികം കേസുകള്‍ മലപ്പുറം ജില്ലയിലാണ്, 145 എണ്ണം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ചെയ്യുന്ന ഗതാഗത കുറ്റകൃത്യങ്ങള്‍ക്ക് രക്ഷിതാക്കളെയോ മോട്ടോര്‍ വാഹന ഉടമയെയോ പ്രതിയാക്കി കേസെടുക്കണമെന്നാണ് വ്യവസ്ഥ. ലൈസൻസ് റദ്ദാക്കി പ്രോസിക്യൂഷൻ നടപടിയിലൂടെ രക്ഷിതാവിനെയോ വാഹന ഉടമയെയോ മൂന്ന് വര്‍ഷം വരെ തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കാവുന്ന വകുപ്പാണിത്. വാഹനത്തിൻറെ രജിസ്‌ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുകയും ചെയ്യാം.


2023, ജൂൺ 9, വെള്ളിയാഴ്‌ച

എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോയെന്ന് സ്വയം പരിശോധിച്ചറിയാം ?

 എഐ ക്യാമറകള്‍ പണി തുടങ്ങി ക്കഴിഞ്ഞു. ഇനി നിയമം ലംഘിച്ചാല്‍ കീശ കാലിയാകും. എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇനി അധിക സമയമൊന്നും വേണ്ട.

നിമിഷങ്ങള്‍ക്കകം അറിയാം നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌. വീട്ടിലേക്ക് ചലാന്‍ എത്തുന്നതിന് മുന്‍പേ കാര്യമറിയാം.  


ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്‌നല്‍ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ ക്യാമറയുടെ കണ്ണില്‍ പതിയും.

*എഐ ക്യാമറയില്‍ കുടുങ്ങിയോ എന്ന് പരിശോധിക്കാന്‍*

▪️https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

▪️ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. മലബാർ ലൈവ്.

▪️ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും. ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്ബര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്ബര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക.

▪️അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.


*എം പരിവാഹന്‍ ആപ്പ് വഴി*


▪️എം പരിവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക

▪️തുടര്‍ന്ന് ട്രോന്‍സ്‌പോര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക

▪️ചലാന്‍ റിലേറ്റഡ് സര്‍വിസില്‍ പ്രവേശിച്ച്‌ ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാം.

▪️എം പരിവാഹനില്‍ ആര്‍സി ബുക്കിന്റെ വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആര്‍സി നമ്പര്‍ തിരഞ്ഞെടുത്താല്‍ ചെലാന്‍ വിവരങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ക്ക് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്ബറും ഒപ്പം എന്‍ജിന്‍ നമ്പറിന്റെയോ ഷാസി നമ്പറിന്റെയോ അവസാന 5 അക്കങ്ങളും നല്‍കണം. 

2023, ജൂൺ 4, ഞായറാഴ്‌ച

പിഴ എങ്ങനെ? അറിയാം വിശദമായി

 എഐ ക്യാമറ പിടിക്കുന്ന റോഡ് നിയമ ലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ചുമത്തും.726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും.

പി‍ഴയുടെ വിശദാംശങ്ങള്‍ ചുവടെ:

ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ

രണ്ടാംതവണ – 1000രൂപ

ലൈസന്‍സില്ലാതെയുള്ള യാത്ര -5000രൂപ

ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000രൂപ

അമിതവേഗം – 2000രൂപ

മദ്യപിച്ച് വാഹനമോടിച്ചാല്‍ – ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ

രണ്ടാംതവണ – രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ

ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ – മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000രൂപ

രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ

ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ – 1000രൂപ

സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500രൂപ

ആവര്‍ത്തിച്ചാല്‍ – 1000രൂപ

ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും', കുട്ടികള്‍ക്ക് പിഴയില്ലെന്ന് ഗതാഗതമന്ത്രി !!

ഇരുചക്രവാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് ആശ്വാസം.12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല. തിങ്കൾ  രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ്ബെൽട്ട്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമ്ക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കിൽ കേരളം മുന്നിലാണ്.ശരാശരി 161 അപകടങ്ങൾ. പ്രതിദിനം ശരാശരി 12 മരണം. വാഹനങ്ങൾ കൂടുമ്പോള്‍ അപകട നിരക്ക് കൂടുന്നു. ഇത് .

2023, ജൂൺ 2, വെള്ളിയാഴ്‌ച

എന്താണ് ക്രിപ്റ്റോ മൈനിംഗ് ?

 ക്രിപ്‌റ്റോ മൈനിംഗ് വിശദീകരിച്ചു

ഉപയോക്താവ്

ക്രിപ്റ്റോ ഖനനം

ഒരു ക്രിപ്‌റ്റോകറൻസി നെറ്റ്‌വർക്കിൽ, ഇടപാടുകൾ

ഖനനത്തിന് ഗണ്യമായ കമ്പ്യൂട്ടേഷണൽ പവറും മൈനിംഗ് റിഗുകൾ അല്ലെങ്കിൽ ASIC (ആപ്ലിക്കേഷൻ-സ്പെസിഫിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ) എന്നറിയപ്പെടുന്ന പ്രത്യേക ഹാർഡ്‌വെയറും ആവശ്യമാണ്. ആവശ്യമായ കണക്കുകൂട്ടലുകൾ കാര്യക്ഷമമായും വേഗത്തിലും നിർവഹിക്കുന്നതിനാണ് ഈ റിഗുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഖനിത്തൊഴിലാളികൾ അവരുടെ കമ്പ്യൂട്ടേഷണൽ ഉറവിടങ്ങൾ ഉപയോഗിച്ച് ക്രിപ്‌റ്റോഗ്രാഫിക് പസിലുകൾ "ജോലിയുടെ തെളിവ്" എന്ന് വിളിക്കുന്ന ഒരു പ്രക്രിയയിലൂടെ പരിഹരിക്കുന്നു.

ഖനന പ്രക്രിയയിൽ, ഒരു പരിഹാരം കണ്ടെത്തുന്നതുവരെ ബ്ലോക്കിന്റെ ഡാറ്റയെ വ്യത്യസ്ത മൂല്യങ്ങളോടെ ആവർത്തിച്ച് ഹാഷ് ചെയ്യുന്നത് ഉൾപ്പെടുന്നു. "ഹാഷ്" എന്നറിയപ്പെടുന്ന ഈ പരിഹാരം, ക്രിപ്‌റ്റോകറൻസിയുടെ അൽഗോരിതം വ്യക്തമാക്കിയ ചില മാനദണ്ഡങ്ങൾ പാലിക്കണം. ഒരു ഖനിത്തൊഴിലാളി സാധുവായ ഒരു പരിഹാരം കണ്ടെത്തിക്കഴിഞ്ഞാൽ, അവർ അത് നെറ്റ്‌വർക്കിലേക്ക് പ്രക്ഷേപണം ചെയ്യുന്നു, മറ്റ് നോഡുകൾ അതിന്റെ സാധുത പരിശോധിക്കുന്നു.

ക്രിപ്‌റ്റോ ഖനനം നിരവധി ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു:

ഇടപാട് മൂല്യനിർണ്ണയം:  ഇടപാടുകളുടെ നിയമസാധുത പരിശോധിക്കുന്നത് അവയെ ബ്ലോക്കുകളിൽ ഉൾപ്പെടുത്തുകയും അവയുടെ ആധികാരികത സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇത് ഇരട്ട ചെലവ് തടയാനും ക്രിപ്‌റ്റോകറൻസി നെറ്റ്‌വർക്കിന്റെ സുരക്ഷയും സമഗ്രതയും ഉറപ്പാക്കാനും സഹായിക്കുന്നു.

ബ്ലോക്ക്ചെയിൻ സുരക്ഷ: ഖനനത്തിന്റെ വികേന്ദ്രീകൃത സ്വഭാവം ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കിന്റെ സുരക്ഷ നിലനിർത്താൻ സഹായിക്കുന്നു. miners നെറ്റ്‌വർക്ക് സുരക്ഷിതമാക്കാനും ബ്ലോക്ക്ചെയിനിന്റെ ശരിയായ അവസ്ഥയിൽ സമവായത്തിലെത്താനും കമ്പ്യൂട്ടേഷണൽ പവർ സമർപ്പിച്ചുകൊണ്ട് ക്ഷുദ്രകരമായ ആക്രമണങ്ങൾ തടയുന്നു.

പുതിയ നാണയ വിതരണം: നെറ്റ്‌വർക്ക് സുരക്ഷിതമാക്കുന്നതിനും ഇടപാടുകൾ സാധൂകരിക്കുന്നതിനുമുള്ള അവരുടെ ശ്രമങ്ങൾക്ക് minersന് പുതുതായി അച്ചടിച്ച നാണയങ്ങൾ പ്രതിഫലം നൽകുന്നു. Mining പ്രക്രിയയിൽ പങ്കെടുക്കാൻ miners ന് ഇത് ഒരു പ്രോത്സാഹനം നൽകുന്നു.

എല്ലാ ക്രിപ്‌റ്റോകറൻസികളും അവരുടെ സമവായ സംവിധാനമായി ഖനനം ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. Ethereum പോലുള്ള ചില ക്രിപ്‌റ്റോകറൻസികൾ, നെറ്റ്‌വർക്ക് സുരക്ഷിതമാക്കാൻ minersമൂല്യനിർണ്ണയക്കാരെ ആശ്രയിക്കുന്ന പ്രൂഫ് ഓഫ് സ്റ്റേക്ക് (PoS) എന്ന മറ്റൊരു സമവായ അൽഗോരിതത്തിലേക്ക് മാറുകയാണ്.