ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2016, ഡിസംബർ 27, ചൊവ്വാഴ്ച

സൗദി ഡ്രൈവിംഗ് ലൈസെന്‍സ് എടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ ഇ അപ്പ് ഒന്ന് ഇന്‍സ്റ്റോള്‍ ചെയ്യു...?


സൗദി ഡ്രൈവിംഗ് ലൈസെന്‍സ് എടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ ഇ അപ്പ് ഒന്ന് ഇന്‍സ്റ്റോള്‍ ചെയ്യു നിങ്ങളെ സഹായിക്കാന്‍ ഇ അപ്ലികേഷന്‍ മാത്രം എല്ലാവര്ക്കും ഷെയര്‍ ചെയ്യു.



2016, നവംബർ 20, ഞായറാഴ്‌ച

ടയറുകള്‍ പരിശോധിക്കൂ, അപകടം കുറയ്ക്കാം

അപകടങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ടയറുകള്‍ പരിശോധിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാം
Check-your-vehicles-tyres-to-avoid-accidents
വാഹനത്തിലിരിക്കുമ്പോള്‍ നിങ്ങളെ റോഡുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകം ടയറാണ്. പക്ഷെ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമെങ്കില്‍ തന്നെയും ഭൂരിപക്ഷവും ടയറുകളുടെ സുരക്ഷയെ അവഗണിക്കുകയാണ് പതിവ്. ഈ അവഗണന നിങ്ങളുടെ ജീവനെപ്പോലും ബാധിച്ചേക്കാം.
ടയറുകളുടെ സുരക്ഷ അവഗണിച്ചാല്‍ അത് ബ്രേക്കിംഗിനെ ബാധിച്ചേക്കാം, മാത്രമല്ല ഇന്ധനക്ഷമത കുറയ്ക്കുകയും ചെയ്യും. അതായത് ടയറുകളുടെ ഗുണനിലവാരം കുറയുന്നത് നിങ്ങളുടെ സുരക്ഷ മാത്രമല്ല, പണവും ചോര്‍ത്തും. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സുരക്ഷിതമെന്ന് തോന്നിയേക്കാവുന്ന ടയറുകള്‍ പക്ഷെ സുരക്ഷിതം ആകണമെന്നില്ല. ടയറിന്റെ ട്രെഡ് പകുതി ബാക്കിയുണ്ടെങ്കില്‍ പോലും സുരക്ഷിതമെന്ന് കരുതാനാകില്ല. ടയറുകള്‍ അതിന്റെ പാതിവഴിയിലെത്തുമ്പോള്‍ തന്നെ റോഡുമായുള്ള ഗ്രിപ്പ് കാര്യമായി നഷ്ടപ്പെടുന്നുവെന്ന് ആഗോളതലത്തില്‍ നടന്ന ഒരു കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട് പഠനം ചൂണ്ടിക്കാട്ടുന്നു.
എന്നാണ് നിങ്ങള്‍ അവസാനമായി ടയറുകള്‍ പരിശോധിച്ചത്? യു.കെയില്‍ നടന്ന ഒരു പഠനം (Tyresafe's 2015 Tyre Safety Month Study)) അനുസരിച്ച് 65 ശതമാനം ഡ്രൈവര്‍മാരും ടയര്‍ ട്രെഡ് പരിശോധിക്കാറില്ല. ഇതേ പഠനം മറ്റൊരു അപകടകരമായ വസ്തുതയും ചൂണ്ടിക്കാണിക്കുന്നു. യു.കെ നിരത്തുകളില്‍ ഓടുന്ന 27.3 ശതമാനം ടയറുകള്‍ക്കും നിയമപ്രകാരം ഉണ്ടാകേണ്ട ടയര്‍ ട്രെഡ് ആഴമായ 1.6 മില്ലീമീറ്റര്‍ ഇല്ലത്രെ. യു.കെയില്‍ കനത്ത പിഴയും പെനാല്‍റ്റി പോയ്ന്റും ലഭിക്കാവുന്ന കുറ്റമാണിത്. എന്നിട്ടും 2015ല്‍ മാത്രം 10 മില്യണോളം ടയറുകള്‍ നിയമവിരുദ്ധമായി നിരത്തിലോടുന്നു. നിയമം കര്‍ക്കശമായ യു.കെയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഇന്ത്യയിലെ അവസ്ഥ എന്തായിരിക്കും.
അപകടങ്ങള്‍ കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
ടയര്‍ പ്രഷര്‍ പരിശോധിക്കുക :കാഴ്ചയില്‍ ടയറിന് കാറ്റു കുറവാണെന്ന് തോന്നുമ്പോള്‍ മാത്രമല്ല മര്‍ദ്ദം പരിശോധിക്കേണ്ടത്. കൃത്യമായ ഇടവേളകളില്‍ അത് ചെയ്യുക. ടയര്‍ മര്‍ദ്ദം ശരിയല്ലെങ്കില്‍ റോഡുമായുള്ള ഗ്രിപ്പിനെയും ഇന്ധനക്ഷമതയെയും അത് ബാധിക്കും. വാഹനനിര്‍മാതാവ് അനുശാസിക്കുന്ന അളവിലാണ് ടയറില്‍ മര്‍ദ്ദം നിറയ്‌ക്കേണ്ടത്. ഇടയ്ക്കിടെ പരിശോധിക്കുന്നത് അസൗകര്യമാണെങ്കില്‍ ടയറില്‍ നൈട്രജന്‍ നിറയ്ക്കുക. സാധാരണ വായുവിനെക്കാള്‍ കൂടുതല്‍ നാള്‍ മര്‍ദ്ദം നിലനിര്‍ത്താന്‍ നൈട്രജന്‍ ഗ്യാസ് നിറയ്ക്കുന്നതിലൂടെ സാധിക്കും.
ടയര്‍ ട്രെഡ് ആഴം അറിയുക: എല്ലാ ടയര്‍ നിര്‍മാതാക്കളും തന്നെ ടയര്‍ ട്രെഡ് കുറയുമ്പോള്‍ അറിയാനുള്ള അടയാളം ടയറില്‍ കൊടുത്തിട്ടുണ്ടാകും. അതുകൊണ്ടുതന്നെ സാധാരണ ഉപയോക്താവിന് തേയ്മാനം അറിയാന്‍ കഴിയും. 1.6 മില്ലിമീറ്റര്‍ ട്രെഡ് എങ്കിലും ടയറില്‍ ഉണ്ടാണമെന്നാണ് മിക്ക ടയര്‍ നിര്‍മാതാക്കളും നിഷ്‌കര്‍ഷിക്കുന്നത്.

വീല്‍ അലൈന്‍മെന്റ് നടത്തുക: നേരെയുള്ള റോഡിലൂടെ പോകുമ്പോഴും സ്റ്റിയറിംഗിന് വലത്തേയ്‌ക്കോ ഇടത്തേയ്‌ക്കോ ഒരു വലിവ് തോന്നുന്നുണ്ടെങ്കില്‍ വീല്‍ അലൈന്‍മെന്റ് നടത്താന്‍ സമയമായി. വീല്‍ അലൈന്‍മെന്റ് ശരിയല്ലെങ്കില്‍ അത് ടയറിന്റെ ആയുസിനെയും വാഹനത്തിന്റെ സുരക്ഷിതത്വത്തെയും ബാധിക്കും.

വീല്‍ ബാലന്‍സിംഗും പ്രധാനം: സ്റ്റിയറിംഗില്‍ അനുഭവപ്പെടുന്ന കമ്പനം ഒരു പക്ഷെ വീല്‍ ബാലന്‍സിംഗ് ശരിയല്ലാത്തതുകൊണ്ടാകാം. ഇത് സ്റ്റിയറിംഗിലെ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെയും ടയറുകളെയും ബാധിച്ചേക്കാം. 
ടയറിന്റെ ആയുസ് എത്ര?: ടയറിനും ഒരു എക്‌സ്പയറി ഡേറ്റുണ്ടെന്ന കാര്യം നാം ഓര്‍ക്കാറില്ല. ടയറിന്റെ വശങ്ങളില്‍ സൂക്ഷിച്ചുനോക്കിയാല്‍ അത് നിര്‍മിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. റബറു കൊണ്ടാണ് ടയര്‍ നിര്‍മിക്കുന്നത് എന്നതിനാല്‍ നിശ്ചിത വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അതിന്റെ കാര്യക്ഷമത കുറയാം. അതുകൊണ്ടു ടയര്‍ വാങ്ങുമ്പോള്‍ അത് പുതിയതാണെന്ന് ഉറപ്പുവരുത്തുക. 
(courtesy: dhanam)

കാര്‍ വീട്ടിലെത്തിക്കും മുമ്പ് പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതാ ചില മാര്‍ഗനിര്‍ദേശങ്ങള്‍.

രജിസ്‌ട്രേഷനു മുമ്പ് പരിശോധിക്കുക
രജിസ്‌ട്രേഷനു മുമ്പ് അവരുടെ സ്റ്റോക്ക് യാര്‍ഡില്‍വെച്ച് വാഹനം പരിശോധിക്കണം എന്ന് ഡീലര്‍ഷിപ്പില്‍ ആവശ്യപ്പെടുക. കാര്‍ നിങ്ങളുടെ പേരില്‍ അപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുകൊണ്ടു എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് അപ്പോള്‍ ചൂണ്ടിക്കാണിച്ച് പരിഹരിക്കാനാകും. പക്ഷെ കാര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം അത് മാറ്റിത്തരാന്‍ ഡീലര്‍ അനുവദിച്ചു എന്നുവരില്ല.
ഡോക്യുമെന്റേഷനില്‍ ശ്രദ്ധിക്കുക
സെയ്ല്‍സ് ഇന്‍വോയ്‌സ്, കോപ്പി ഓഫ് ഡെലിവറി നോട്ട്, സര്‍വീസ് മാനുവല്‍ ഇന്‍ഷുന്‍സ് പോളിസി, ആക്‌സസറികളുടെ വാറന്റി ബുക്ക്‌ലെറ്റുകള്‍, റോഡ് ടാക്‌സ് രസീതുകള്‍ തുടങ്ങിയവയുടെ ഒറിജിനല്‍ തന്നെ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി ബുക്ക്) നിങ്ങളുടെ രജിസ്‌റ്റേഡ് അഡ്രസിലേക്ക് ലഭിക്കുകയാണ് ചെയ്യുന്നത്.
ഫീച്ചേഴ്‌സ് മനസിലാക്കുക
നിങ്ങള്‍ ഏറെ അനുഭവസമ്പത്തുള്ള ഒരു കാര്‍ ഉടമയായിരിക്കുമെങ്കിലും സാങ്കേതിക മാറ്റങ്ങള്‍ അതിവേഗമാണ് സംഭവിക്കുന്നത്. പുതിയ കാറിലെ ഫീച്ചേഴ്‌സ് എല്ലാം അതുകൊ്യു് കൃത്യമായി അറിയണമെന്നില്ല. അവ അറിയാമെങ്കില്‍ക്കൂടിയും നിങ്ങളുടെ കാറിലുള്ള പ്രധാന ഫീച്ചേഴ്‌സ് വിശദമായി പറഞ്ഞുതരാന്‍ ഡീലര്‍ഷിപ്പ് ടീമിനോട് ആവശ്യപ്പെടാം.
ഇന്ധനില ശ്രദ്ധിക്കുക
വാഹനം നിങ്ങളുടെ കൈകളിലേക്ക് എത്തുമ്പോള്‍ ഒരുപക്ഷെ അതില്‍ നാമ മാത്രമായ ഇന്ധനം മാത്രമായിരിക്കും ഉണ്ടാവുക. പല കാര്യങ്ങള്‍ക്കിടയില്‍ അത് ശ്രദ്ധിക്കാതിരുന്നാല്‍ വാഹനം കുറച്ചുദൂരം സഞ്ചരിച്ചുകഴിയുമ്പോള്‍ ഇന്ധനം കുറവാണെന്ന 'വാണിംഗ് സൈന്‍' വരുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയേക്കാം. അതുകൊണ്ടുതന്നെ വാഹനം വീട്ടിലേക്കോ മതസംബന്ധമായ ചടങ്ങുകള്‍ക്കോ കൊണ്ടുപോകുന്നതിനു മുമ്പ് ഇന്ധനം നിറയ്ക്കാന്‍ മറക്കരുത്. അതുപോലെ തന്നെ വാഹനം എത്രദൂരം സഞ്ചരിച്ചു എന്നത് സൂചിപ്പിക്കുന്ന ഓഡോ മീറ്റര്‍ പരിശോധിക്കുക. അത് 100 കിലോമീറ്ററിന് മുകളിലാണെങ്കില്‍ അതിന് വിശദീകരണം നല്‍കാന്‍ ഡീലര്‍ ബാധ്യസ്ഥനാണ്.
സാങ്കേതിക വിവരങ്ങള്‍ മനസിലാക്കൂ
എത്ര കാലയളവിനുള്ളില്‍ സര്‍വീസ് നടത്തണം, വാറന്റി പോളിസി, ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി, പെയ്ന്റ് സംരക്ഷണം, കമ്പനി പറയുന്ന ടയര്‍ പ്രഷര്‍ തുടങ്ങിയ സാങ്കേതിക വിവരങ്ങള്‍ ചോദിച്ചു മനസിലാക്കണം. സ്‌പെയര്‍വീല്‍, ജാക്ക്, വീല്‍ സ്പാനര്‍ എന്നിവ പരിശോധിക്കുക. സ്‌പെയര്‍ കീ വെല്‍കം കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. മഡ് ഫഌപ്പ്, ഫ്‌ളോര്‍ മാറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവ പരിശോധിക്കുക. അവ നന്നായി ഫിക്‌സ് ചെയ്തിട്ടുണ്ടെന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
ഫോട്ടോ എടുക്കാന്‍ മറക്കേണ്ട
വാഹനവുമായി ഡീലര്‍ഷിപ്പില്‍ നിന്ന് തിരിക്കുമ്പോഴുള്ള സന്തോഷകരമായ നിമിഷം കാമറയിലാക്കാന്‍ മറക്കേണ്ട. മാത്രമല്ല, ആരാണ് നിങ്ങള്‍ക്ക് കാര്‍ ഡെലിവര്‍ ചെയ്തത, സ്ഥലം, സമയം ഡെലിവറി ക്വാളിറ്റി തുടങ്ങിയവയെല്ലാം ഓര്‍ത്തുവെക്കാന്‍ ഈ ചിത്രം നിങ്ങളെ സഹായിക്കും. ഭാവിയില്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാലും ഇത് പ്രയോജനപ്പെടും. 

2016, നവംബർ 19, ശനിയാഴ്‌ച

Helmet campaign short film with indian oil ........?

വാഹനമോടിക്കുമ്പോൾ കരുതാം ഈ രേഖകൾ.............?

പലപ്പോഴും പൊലീസ് പരിശോധനയെ പഴിക്കുന്നവരാണ് നാം. ഒരിക്കലെങ്കിലും റോഡിൽ നടക്കുന്ന പൊലീസ് പരിശോധന നേരിടാത്തവർ കുറവായിരിക്കും. പലപ്പോഴും ഇത്തരം പരിശോധന നടക്കുമ്പോഴാണ് വാഹനത്തിലെ രേഖകളെപ്പറ്റി നാം ചിന്തിക്കാറ്. പലരും വാഹനത്തിന്റെ രേഖകൾ കൊണ്ടു നടക്കാറില്ല, എന്നാൽ ചിലർക്ക് ഏതൊക്കെ രേഖകളാണ് വാഹനത്തിൽ സൂക്ഷിക്കേണ്ടതെന്ന് അറിയുകയുമില്ല. വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ചില രേഖകളുണ്ട്.

വാഹനത്തിന്റെ രജിട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് (ഒരു വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾക്ക്), ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, വാഹനം ഓടിക്കുന്ന ആളുടെ ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് ഒരു വാഹനത്തിൽ നിർബന്ധമായും വേണ്ടത്. ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഓടിക്കുന്ന ആൾക്ക് ട്രാൻസ്പോർട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജും ഉണ്ടായിരിക്കും. കൂടാതെ ലേണേഴ്സ് പതിച്ച വാഹനമാണെങ്കിൽ വാഹനമോടിക്കുന്നയാൾക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസൻസ് വേണം. ഒപ്പം ‍ഡ്രൈവിങ് ലൈസൻസുള്ള ഒരാൾ സഹായിക്കാൻ ഉണ്ടായിരിക്കണം.

പുതിയ വാഹനമാണെങ്കിൽ മുപ്പത് ദിവസത്തിനകം റെജിസ്റ്റർ ചെയ്യണം എന്നാണ് നിയമം. താൽക്കാലിക റെജിസ്ട്രേഷനിലുള്ള വാഹനമാണെങ്കിൽ ടെമ്പററി റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ടാക്സ് സർട്ടിഫിക്കറ്റ് എന്നിവ കരുതണം. യുണിഫോമിലൂള്ള മോട്ടോർവാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇൻസ്പെക്റ്ററോ അതിനു മുകളിലോ ഉള്ള ഉദ്ദ്യോഗസ്ഥൻ) ആവശ്യപ്പെട്ടാൽ വാഹനം നിർത്താനും രേഖകൾ പരിശോധനയ്ക്ക് നൽകാനും ഡ്രൈവർ ബാധ്യസ്ഥനാണ്. വാഹനം നിർത്തിയാൽ പൊലീസ് ഓഫീസർ വാഹനത്തിന്റെ അടുത്തുചെന്ന് രേഖകൾ പരിശോധിക്കണം എന്നാണ് നിയമം. ഇനി യഥാർത്ഥ രേഖകൾ കൈവശമില്ലെങ്കിൽ രേഖകളുടെ അറ്റസ്റ്റഡ് പതിപ്പ് ആയാലും മതി. അതുമല്ലെങ്കിൽ 15 ദിവസത്തിന് അകം രേഖകൾ ഹാജരാക്കിയാൽ മതി പക്ഷെ ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടായിരിക്കണമെന്നു മാത്രം. 

(courtesy: manorama)

വിവാഹ വാർഷിക സമ്മാനം 17 ലക്ഷത്തിന്റെ നമ്പർ.......?

Saturday 19 November 2016 10:10 AM IST
പതിനഞ്ചാം വിവാഹ വാർഷിക സമ്മാനമായി ഭാര്യയ്ക്ക് നൽകിയത് എകദേശം എൺപത് ലക്ഷം രൂപയുടെ റെഞ്ച് റോവർ ഇവോക്കും 17 ലക്ഷം രൂപയുടെ ഫാൻസി നമ്പറും. എത്രയും വിലപിടിപ്പുള്ള സമ്മാനം നൽകിയത് എവിടെയാണ് എന്നല്ലെ... നമ്മുടെ തൃശൂരിൽ. കേരളത്തിലെ ഏറ്റവും വിലപിടിച്ച ഫാൻസി നമ്പറാണിത്. ഖത്തറിൽ വ്യവസായിയായ തൃശൂർ കിഴക്കേക്കോട്ട സ്വദേശി റിലീഫാണ് തന്റെ ഭാര്യയ്ക്ക് സമ്മാനമായി നൽകിയ കാറിന്റെ നമ്പറിനായി 17.15 ലക്ഷം രൂപ മുടക്കിയത്.


പതിനായിരം രൂപ അടിസ്ഥാന വിലയിൽ നിന്നാരംഭിച്ച ലേലത്തിൽ കെഎൽ 08 ബിഎൽ 1 എന്ന നമ്പറിനായി മൂന്നുപേർ വാശിയോടെ മത്സരിച്ചപ്പോൾ 17,15,000 രൂപയ്ക്കു റിലീഫ് നമ്പർ സ്വന്തമാക്കി. പതിനഞ്ചാം വിവാഹ വാർഷിക സമ്മാനമായി ഭാര്യയ്ക്കു റിലീഫ് വാങ്ങി നൽകിയത് 68 ലക്ഷം രൂപയുടെ റേഞ്ച് റോവർ ഇവോക് കാറാണ്. 20% നികുതി കൂടി ചേർത്തപ്പോൾ വില 80 ലക്ഷം കടന്നു. തന്റെ മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് കാറിന്റെ നമ്പർ ഒന്ന് ആയതിനാൽ ഇതേ നമ്പർ തന്നെ ഭാര്യയുടെ കാറിനും വേണമെന്നു റിലീഫിനു നിർബന്ധം. അങ്ങനെ ഒന്ന് എന്ന നമ്പറിനായി ഒരു ലക്ഷം രൂപ ഫീസടച്ചു കാത്തിരുന്നു.

2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

വാഹനം സർവീസിനു കൊടുക്കുന്നതിന് മുൻപ്... ?


സർവീസിങ്ങിനു വല്യ ചെലവായിരിക്കും അല്ലേ? സുഹൃത്തിന്റെ ആഡംബരകാറിനെ അൽപം അസൂയയോടെ നോക്കിക്കൊണ്ട് ബാലകൃഷ്ണൻ ചോദിച്ചു. ‘‘ഏയ് ഞാനീ കമ്പനി സർവീസ് സെന്ററിലൊന്നും കൊണ്ടുപോകാറില്ല. പതിനായിരത്തിന് ഓയിൽ മാറും, ഫിൽറ്ററും ഓയിലും വാങ്ങിക്കൊടുത്താൽ നമ്മുടെ പഴയ മേസ്തിരി ഭംഗിയായി ചെയ്യും. കൂളന്റോ ബ്രേക്ക് ഫ്ളൂയിഡോ കുറവുണ്ടോ എന്നൊക്കെ നോക്കാനും അങ്ങേരു മതി. പിന്നെ മാസത്തിലൊരു വാട്ടർ സർ‍വീസിങ് ചെയ്യും അത്ര തന്നെ’’. ‘‘അപ്പോൾ വാറന്റി നഷ്ടപ്പെടില്ലേ?’’ സുഹൃത്ത് പറഞ്ഞതിൽ അത്ര വിശ്വാസം വരാതെ ബാലകൃഷ്ണൻ ചോദിച്ചു. ‘‘ഓ അതൊക്കെ വെറും തട്ടിപ്പല്ലേ. കാര്യത്തോടടുക്കുമ്പോൾ എല്ലാറ്റിനും അവർ പൈസ വാങ്ങും’’ എന്നായിരുന്നു മറുപടി. തന്റെ കാർ വാങ്ങിയതു മുതൽ കൃത്യമായി ഡീലറുടെ സർവീസ് സെന്ററിൽ കൊണ്ടുപോയിരുന്ന ബാലകൃഷ്ണന് താൻ ചെയ്തിരുന്നതു മണ്ടത്തരമായോ എന്നു തോന്നി. ഓരോ തവണയും രണ്ടായിരവും മൂവായിരവുമൊക്കെ കൊടുത്തിട്ട് വണ്ടി എടുക്കുമ്പോൾ വൃത്തിയായി കഴുകിയിട്ടുപോലും ഉണ്ടാവില്ല. എങ്കിലും സർവീസ് പുറത്തു ചെയ്യിക്കാൻ അത്ര ധൈര്യം പോരതാനും!


ഒരു ആധുനിക കാറിന്റെ (വലുതോ ചെറുതോ ആകട്ടെ) ഉടമ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണിത്. സർവീസിനായി കമ്പനിയുടെ കേന്ദ്രത്തിൽ വണ്ടി കൊടുത്താൽ തിരിച്ചു കിട്ടുമ്പോൾ ബില്ലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടോ എന്ന സംശയം മിക്കവർക്കുമുണ്ട്. ഇതിനൊരു പ്രധാന കാരണം സർവീസ് സെന്ററിനുള്ളിൽ നടക്കുന്ന പണികൾ ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററിലെപോലെ ഉടമയുടെ പരിധിക്കു പുറത്തായി എന്നതാണ്. സർവീസ് അഡ്വൈസർ എന്നൊരു കക്ഷിയുമായി മാത്രമേ ഉടമയ്ക്ക് ആശയവിനിമയത്തിനു സൗകര്യമുള്ളൂ. അപ്പോൾ നേരിൽക്കണ്ടു ബോധ്യപ്പെടാൻ പാകത്തിന് സ്വതന്ത്ര വർക്ക്ഷോപ്പിൽ കാര്യം സാധിക്കുന്നതാണോ നല്ലത്?

സ്വന്തമായി ഒരു വാഹനം സ്വന്തമാക്കാൻ പോകുമ്പോൾ ..........?


സ്വന്തമായി ഒരു വാഹനം സ്വന്തമാക്കാൻ പോകുമ്പോൾ സംശയങ്ങൾ പലതാണ്. ഏതു വാഹനം വാങ്ങണം ഫുൾഓപ്ഷൻ വേണോ എന്നിങ്ങനെ മൊത്തം കൺഫ്യൂഷനാണ്. ഇനി ആരോടെങ്കിലും അഭിപ്രായം ചോദിക്കാം എന്നു കരുതിലായോ, ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും. വാഹനം വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?


∙ ഏതു കാർ ആണ് യോജിച്ചത്



ബജറ്റിനെപ്പറ്റി എന്തായാലും ഒരു ധാരണ ഉണ്ടായിരിക്കുമല്ലോ. ആവശ്യമറിഞ്ഞുമാത്രം വാഹനം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ചെറിയ വഴിയാണു വീട്ടിലേക്കുള്ളത്, വളയ്ക്കാനും തിരിക്കാനും ബുദ്ധിമുട്ടാണ് എങ്കിൽ ഒരു സെഡാൻ വാങ്ങുന്നത് അബദ്ധമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അതുപോലെ നഗരവാസിയാണെങ്കിലും ഹാച്ച് ബാക്കുകൾ തിരഞ്ഞെടുക്കുന്നതാണുചിതം. ജാഡ കാണിക്കുക എന്നതിലുപരിയായി സൗകര്യപ്രദമായി വാഹനം കൈകാര്യം ചെയ്യാൻ പറ്റുക എന്നതിനായിരിക്കണം മുൻതൂക്കം. രണ്ടുപേർ ഉള്ള വീടുകളിൽ സെഡാൻ ആവശ്യമുണ്ടോ എന്നു ചിന്തിക്കണം. എന്നാൽ ധാരാളം കുടുംബാംഗങ്ങളുണ്ടെങ്കിൽ ഒതുക്കമുള്ള എംപിവിയോ എസ്‌യുവിയോ വാങ്ങാം. ആവശ്യമാകണം ലക്ഷ്യം.


2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമല പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും ടോൾ ഫ്രീ No...........?

തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്.
*********************
തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമല
പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും

9400044991 ,  9562318181 എന്നീ ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്‍റെ🚔 അടിയന്തര സേവനം ലഭിക്കും. ഇന്നു മുതൽ സേവനം ലഭ്യമാണ്.
സേഫ്സോൺ പദ്ധതിപ്രകാരം 24മണിക്കൂർ🚨 സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ🔧🔧 സഹായവും ലഭിക്കും. പ്രധാന ഫോൺ നമ്പരുകൾ: 

എസ്. ടി.ഡി കോഡ് 04735ദേവസ്വം കമ്മീഷണർ
04735202004
_________________
വിജിലൻൻസ് എസ്.പി
04735202081
_________________
വിജിലൻസ് ഓഫീസ്
04735202058
_________________
ഇൻഫർമേഷൻ സെന്റർ ശബരിമല
04735202048
_________________
ഇൻഫർമേഷൻ സെന്റർ പമ്പ
04735202339
_________________
അക്കോമഡേഷൻ
04735202049
_________________
ഗസ്റ്റ് ഹൗസ് പമ്പ🏡
04735202441
_________________
ഗസ്റ്റ് ഹൗസ് ശബരിമല
04735202056
_________________
അന്നദാന മണ്ഡപം
04735 202918
_________________
പോസ്റ്റ് ഓഫീസ്📮 ശബരിമല
04735 202130
_________________
പോസ്റ്റ് ഓഫീസ് 📮പമ്പ
04735202330
_________________
പൊലീസ് സ്റ്റേഷൻ ശബരിമല
04735202014
04735202016
_________________
പൊലീസ് സ്റ്റേഷൻ പമ്പ
04735203419
04735203386
_________________
പൊലീസ് സ്പെഷ്യൽ ഓഫീസർ ശബരിമല
04735202029
_________________
പൊലീസ് സ്പെഷ്യൽ ഓഫീസർ പമ്പ
04735203523
_________________
പൊലീസ് വയർലെസ്
04735202079
_________________
ഫയർഫോഴ്സ് ശബരിമല
04735202033
_________________
കെ. എസ്. ആർ. ടി. സി പമ്പ
04735203445
_________________
ഫോറസ്റ്റ് ഓഫീസ് പമ്പ
04735202335
_________________
ഫോറസ്റ്റ് ഓഫീസ് പമ്പ
04735202074
_________________
ഗവ.ആശുപത്രി 🏥 പമ്പ
04735203318
_________________
ഗവ.ആശുപത്രി🏥 ശബരിമല
04735202101
_________________
ടെലിഫോൺ എക്സ്ചേഞ്ച് ശബരിമല
04735202199
04735202000
04735202836.

2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

വാഹനം ഓടിക്കുമ്പോൾ ഓവർ സ്പീഡിൽ പോകുമ്പോൾ ഫൈൻ വരാറുണ്ടോ.....?

ഡ്രൈവർമാരായ പ്രവാസി കൂട്ടുകാർക്ക് കൂടുതൽ ഇഷ്ടമാവുന്ന അപ്ലിക്കേഷൻ.നിങ്ങൾ വാഹനം ഓടിക്കുമ്പോൾ ഓവർ സ്പീഡിൽ പോകുമ്പോൾ ഫൈൻ വരാറുണ്ടോ.നിങ്ങൾ ഓവർ സ്പീഡിൽ ആണ് പോകുന്നത് എങ്കിൽ അത് നിങ്ങൾക് അറിയിച്ചു തരുന്ന അപ്ലിക്കേഷൻ.വീഡിയോ ഇഷ്ടമായെന്നു വിചാരിക്കുന്നു.ഷെയർ ചെയ്യുക. for Application click here 

2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

Kerala Police നാളെ 8 am മുതൽ 8 pm വരെ ZERO ACCIDENT HOUR


Dear friends......


Kerala Police നാളെ 8 am മുതൽ 8 pm വരെ ZERO ACCIDENT HOUR ആയി അചരിക്കുന്നു ........
നാളെ റോഡുകളിൽ മുഴുവൻ ചെക്കിങ്ങ് ഉണ്ടാകും .... ഇരു ചക്രവാഹന യാത്രക്കാർ ഹെൽമെറ്റും മറ്റ് രേഖകളും എടുക്കാൻ മറക്കല്ലേ...........!!

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടു എങ്കിൽ അതെങ്ങനെ ?

കുറച്ചു സമയം മുൻപേ ഇല്ലിക്കകല്ല് സന്ദർശിച്ചു മടങ്ങുന്നതിനിടെ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടു ആലപ്പുഴക്കാരുടെ കാർ മറിഞ്ഞു 
കഴിഞ്ഞ ആഴ്ച ഇറക്കം ഇറങ്ങുന്നതിനിടെ ഒരു സ്വിഫ്റ്റ് കാർ ബ്രേക്ക് നഷ്ടപ്പെട്ടു ഇടിച്ചു ...അതിനു മുൻപ് ആൾട്ടോ ........ സഞ്ചാരികൾ കൂടുതലായി വരാൻ തുടങ്ങിയതിനു ശേഷം കുറെ അപകടങ്ങൾ ആയി .. ജീവ അപായം സംഭവിക്കാത്തത് കാരണവും വാഹനങ്ങൾക്കു മാത്രമേ കേടുപാടുകൾ സംവിക്കുന്നുള്ളു എന്നത് കാരണവും ഒരു അപകടവും വാർത്ത ആകുന്നില്ല .ഇങ്ങിനെ സംഭവിക്കുന്നതിനു കാരണം
1- വാഹനങ്ങൾ തിരികെ ഇറക്കം ഇറങ്ങുമ്പോൾ ടോപ് ഗിയറിലോ തേർഡ് ഗിയറിലോ ഇറങ്ങി വരുന്നതാണ് കാരണം ...ഇങ്ങനെ ഇറങ്ങി വരുമ്പോൾ കൂടുതൽ സമയം ബ്രേക്ക് അമർത്തി ചവിട്ടി പിടിക്കുന്നത് മൂലം ബ്രേക്ക് സിസ്റ്റം ഓവർ ആയിട്ട് ചൂടായി ബ്രേക്ക് നഷ്ടപ്പെട്ടു താഴ്ചയിലേക്ക് പതിക്കുന്നു
2-വില കൂടിയ വാഹനങ്ങൾക്കു വരെ ഇങ്ങനെ സംഭവിക്കുന്നു ....വില കൂടിയ വാഹനങ്ങൾക്കു ഇങ്ങനെ സംഭവിക്കില്ല എന്നുള്ള ആളുകളുടെ ഓവർ കോൺഫിഡൻസ് ആണ് കാരണം.
3-ഇങ്ങനെ സംഭവിക്കാതിരിക്കാൻ തിരികെ ഇറക്കം ഇറങ്ങുമ്പോൾ ടോപ് ഗിയറിലോ തേർഡ് ഗിയറിലോ ഇറങ്ങരുത് ......ഫസ്റ്റ് ഗിയറിലോ സെക്കന്റ് ഗിയറിലോ മാത്രം ഇറങ്ങുക ....അത്യാവശ്യ സമയങ്ങളിൽ മാത്രം ബ്രേക്ക് ചെയ്യുക ....ബ്രേക്ക് ഒരു കാരണവശാലും അമർത്തി പിടിക്കരുത്
4-തിരികെ ഇറക്കം ഇറങ്ങുമ്പോൾ കുറച്ചു ദൂരം ഇറങ്ങിയതിനു ശേഷം നിർബന്ധമായും വണ്ടി തണുപ്പിക്കുക ...
5-ഇനി അങ്ങിനെ ബ്രേക്ക് നഷ്ടപ്പെട്ടു അപകടം ഒന്നും കൂടാതെ നിങ്ങൾ വണ്ടി നിർത്തി എങ്കിൽ അര മണിക്കൂർ വണ്ടിക്കു വിശ്രമം കൊടുത്താൽ ബ്രേക്ക് തനിയെ ശെരിയായിക്കൊള്ളും
ഇല്ലിക്ക കല്ലിന്റെ മാത്രം പ്രത്യേകത ആണ് 13 കിലോമീറ്റെർ ദൂരം കുത്തനെ ഉള്ള ഇറക്കവും ..ചുറ്റും കൊക്കയും .....അത് കൊണ്ടാണ് ഇത്രയും അപകടം സംഭവിക്കുന്നത്
ഹൈ റേഞ്ച് റൂട്ടിൽ യാത്ര ചെയ്യുന്നവർ മനസ്സിലാക്കിയിരിക്കേണ്ട പ്രധാന വസ്തുത ആണിത് ...മറ്റു ജില്ലകളിൽ നിന്നുള്ളവരാണ് ഇത് പ്രത്യേകം ശ്രെദ്ധിക്കേണ്ടത്.....
മറ്റു ജില്ലകളിൽ നിന്നുള്ളവർ ഹൈ--റേഞ്ച് മേഖലകളിൽ വണ്ടി ഓടിക്കുമ്പോൾ ഇത് പോലെ ഒരുപാട് കാര്യങ്ങൾ ശ്രെദ്ധിക്കണം
അതുപോലെ തന്നെ ബൈക്ക് യാത്രക്കാരും ഒരിക്കലും ന്യൂട്രൽ ആക്കി ഇറങ്ങരുത് ...ബൈക്കുകൾക്കും ഇങ്ങനെ സംഭവിക്കാറുണ്ട്
ഇത് ദയവായി ഷെയർ ചെയ്യൂ ...ഒരുപാട് സഞ്ചാരികൾക്കു ഉപകാരപ്പെടും ....സഞ്ചാരികളുടെ സുരക്ഷയാണ് നമ്മുക്ക് പ്രധാനം .....

2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

നിങ്ങലുടെ വാഹനത്തിന് പിഴ വന്നത്‌ ചെക്ക്‌ ചെയ്യാനും അത്‌ മൊബൈൽ വഴി അടക്കാനും...?

നിങ്ങലുടെ വാഹനത്തിന് പിഴ വന്നത്‌ ചെക്ക്‌ ചെയ്യാനും അത്‌ മൊബൈൽ വഴി അടക്കാനും താഴെ ഉളള ലിങ്ക് ക്ലിക്ക് ചെയ്യൂ..

1. CHECK YOUR TRAFFIC PENALTIES OF YOUR VEHICLE


The Kerala motor vehicle department will be placed hidden cameras in most of the places to find traffic rule breaker.Some of the traffic violation is over speed,don’t wear helmet,don’t wear belt,parked vehicle in wrong side etc.The motor vehicle department note our vehicle number and file penalties.After one or two month later we get a paper about penalty details.You can pay directly through this website

To check and pay traffic penalties

2. by mobile app payment:

Second method is android app to check your vehicle penalities.Check whether your vehicle has got any pending fines or penalties to be paid.Or if the police department has fined any case against your vehicle.
DOWNLOAD LINK:CLICK HERE

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഇത് പോലെ ഒന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല ..കണ്ടില്ലെങ്കിൽ നഷ്ടം
രണ്ട് നില കെട്ടിടത്തിന്റെ ഉയരം ഉള്ള കാർ, 8 മുറികൾ ഉള്ള 12 മീറ്റർ ഉയരം ഉള്ള ഓടുന്ന വാഹന കാരവാൻ , മൂന്നു ബെഡ് റൂം ഉള്ള കാർ, 7 കിലോ സോര്ണം പൂശിയ കാർ, ഏറ്റവും ഉയരം കൂടിയ കാർ തുടങ്ങി ലോകത്തിലെ വെത്യസ്തങ്ങൾ ആയ എല്ലാ കാറുകളും ഒരു കുടക്കീഴിൽ. 


മൂന്നു ഗിന്നസ് റെക്കോർഡ്‌ ..മുന്നോറോളം കാറുകൾ ...സൊന്തം വീടിനു മുന്നിൽ പ്രദര്ശിപ്പിക്കുന്ന വിസ്മയ കാഴ്ച ..ഇത് പോലെ ഒന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല ..കണ്ടില്ലെങ്കിൽ നഷ്ടം .....



കാണുക..ഷെയർ ചെയുക ..

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

അബുദാബി പാർക്കിങ്ങ് പ്രശ്നം പരിഹരിക്കാൻ വ്യത്യസ്ത സംവിധാനങ്ങൾ... ??

അബുദാബി​∙ തലസ്ഥാന എമിറേറ്റിലെ വാഹന പാര്‍ക്കിങ് പ്രശ്‌നം പരിഹിരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിനായി വിവിധ തരത്തിലുള്ള പാര്‍ക്കിങ് സംവിധാനം കൊണ്ടുവരാനാണു അധികൃതരുടെ തീരുമാനം. അബുദാബിയിലെ വിവിധ മേഖലകളില്‍ ഉപരിതല പാര്‍ക്കിങ്ങുകള്‍ക്കു പുറമേ ബഹുനില കെട്ടിടങ്ങളും നിര്‍മിച്ചാണു വാഹന പാര്‍ക്കിങ് അപരൃാപ്തത നികത്തുക. 60,000 വാഹനങ്ങള്‍ നിറുത്തിയിടാന്‍ കഴിയുന്ന അധിക പാര്‍ക്കിങ്ങുകളുടെ നിര്‍മാണത്തിനുള്ള പദ്ധതികളാണു അധികൃതര്‍ രൂപം നല്‍കിയിട്ടുള്ളത്.    അബുദാബി എമിറേറ്റിൻ്റെ അനുയോജൃമായ പ്രദേശങ്ങള്‍ പാര്‍ക്കിങ് നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്. ഓരോ മേഖലകളുടെയും ആവശൃത്തിനു അനുസരിച്ചാണു രാജൃാന്തര നിലവാരത്തിലുള്ള പാര്‍ക്കിങ്ങുകള്‍ പണിയുക. നിലവില്‍ 13 പാര്‍ക്കിങ് കെട്ടിടങ്ങള്‍ പണികഴിയിപ്പിച്ചിട്ടുണ്ടെങ്കിലും ഇതു വരുംകാല പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനു പരൃാപ്തമല്ല. ബഹുനിലകെട്ടിടങ്ങള്‍ നിര്‍മിക്കുകയാണു പാര്‍ക്കിങ് പ്രശ്‌നം നേരിടാനുള്ള പ്രധാന പോംവഴിയെന്നാണു അധികൃതരുടെ വിലയിരുത്തല്‍. പാര്‍ക്കിങ് അന്വേഷിച്ചു വാഹനയുടമകള്‍ കൂടുതല്‍ ദൂരം ചുറ്റാതിരിക്കാന്‍ കെട്ടിട പാര്‍ക്കിങ്ങുകള്‍ സഹായിക്കും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഖാലിദിയ്യ, അല്‍ദാന, ടൂറിസ്‌റ്റ് ക്ലബ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പാര്‍ക്കിങ് അനിവാരൃമായിട്ടുണ്ട്. അബുദാബി വിഷന്‍ 2030 ആകുംപോഴേക്കും വര്‍ധിക്കുന്ന വാഹനങ്ങള്‍ക്കു ആനുപാതികമായി പാര്‍ക്കിങ്ങുകളും പണിയാനാണു അധികൃതരുടെ പദ്ധതി. ഷോപ്പിങ് മാളുകളുടെ പാര്‍ക്കിങ് താമസക്കാര്‍ക്കും എമിറേറ്റിലെ വിവിധ വൃാപാര സ്ഥാപനങ്ങളുമായി സഹകരിച്ചു പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാനും അധികൃതര്‍ നീക്കം നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഷോപ്പിങ് മാളുകളുടെ പാര്‍ക്കിങ്ങുകള്‍ സമീപത്തെ താമസക്കാര്‍ക്കു കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള പെര്‍മിറ്റുകള്‍ നല്‍കും. ഇതിനായി ഷോപ്പിങ് മാളുകളുടെ നടത്തിപ്പുകാരും 'മവാഖിഫും' തമ്മില്‍ ധാരണയായിട്ടുണ്ട്. വൃാപാര സമുച്ചയങ്ങളോടു അനുബന്ധിച്ചുള്ള പാര്‍ക്കിങ്ങുകളാണു താമസക്കാര്‍ക്കു അനുവദിക്കുക.

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ട്രാഫിക് പൊലീസ് തടഞ്ഞു നിര്‍ത്തിയാല്‍; അറിഞ്ഞിരിക്കേണ്ട നമ്മുടെ അവകാശങ്ങള്‍....?

ട്രാഫിക് പൊലീസ് തടഞ്ഞു നിര്‍ത്തിയാല്‍; അറിഞ്ഞിരിക്കേണ്ട നമ്മുടെ അവകാശങ്ങള്‍
യാത്രയ്ക്കിടെ തടഞ്ഞു നിര്‍ത്തി പിഴ ഈടാക്കുന്നതിന്റെ പേരില്‍ യാത്രക്കാരും ട്രാഫിക് പൊലീസും തമ്മില്‍ കലഹിക്കുന്നത് പതിവു സംഭവമാണ്. ഇരുചക്രവാഹനമായാലും മറ്റ് വാഹങ്ങളായാലും യാത്രക്കാര്‍ അവരുടെ അവകാശങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളു.
നിയമപ്രകാരമുള്ള രസീതില്ലാതെ ഒരു ട്രാഫിക് പൊലീസുകാരന് നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കാന്‍ സാധിക്കില്ല. മദ്യപിച്ചോ പുകവലിച്ചോ വാഹനം ഓടിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുക, അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കുത്തിനിറച്ച് വാഹനം ഓടിക്കുക, റെഡ് സിഗ്നല്‍ മറികടക്കുക, എന്നിവയില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ മാത്രമേ നിങ്ങളുടെ ലൈസന്‍സ് പിടിച്ചെടുക്കാന്‍ ട്രാഫിക് പൊലീസിന് അധികാരമുള്ളു
നിങ്ങള്‍ ഒരു സ്്ത്രീ ആണെങ്കില്‍, വെകുന്നേരം ആറ് മണിക്ക് ശേഷമാണ് നിങ്ങളെ തടഞ്ഞു നിര്‍ത്തുന്നതെങ്കില്‍ നിര്‍ബന്ധമായും ട്രാഫിക് പൊലീസിന്റെ കൂടെ വനിതാ പൊലീസ് ഉണ്ടായിരിക്കണം. വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ നിങ്ങളെ പരിശോധിക്കാനോ നിയമനടപടികളിലേക്ക് നീങ്ങുവാനോ പൊലീസിന് കഴിയുകയുള്ളു
നിങ്ങളില്‍ നിന്നും പൊലീസ് പിഴ ഈടാക്കുന്നുണ്ടെങ്കില്‍ ചലാന്‍ബുക്ക്, അല്ലെങ്കില്‍ ഇലക്ട്രോണിക് ചലാന്‍ബുക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമായും പൊലീസിന്റെ പക്കലുണ്ടായിരിക്കണം.
ട്രാഫിക് ലംഘനത്തിന്റെ പേരില്‍ നിങ്ങളുടെ വണ്ടി കെട്ടിവലിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നുണ്ടെങ്കില്‍ നിങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയ സമയത്ത് മാത്രമേ പൊലീസ് അതിന് മുതിരാന്‍ പാടുള്ളു.
ഗതാഗത നിയമം നിങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷൂറന്‍സ് പേപ്പര്‍ എന്നിവ പരിശോധനയ്ക്കായി പൊലീസിന് കാണിച്ച് കൊടുക്കണം. എന്നാല്‍ ഈ രേഖകള്‍ പൊലീസിന് കൈമാറേണ്ട ആവശ്യമില്ല.
പരിശോധനയ്‌ക്കെത്തുന്ന പൊലീസുകാരന്‍ അവരുടെ യൂണിഫോം നിര്‍ബന്ധമായും ധരിച്ചിട്ടുണ്ടാവണം. മാത്രമല്ല യുണിഫോമില്‍ വ്യക്തമായ രീതിയില്‍ പേരും ബക്ക്ള്‍ നമ്പറും എഴുതിയിട്ടുണ്ടോ എന്നും ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം നിങ്ങളുടെ പക്കലുള്ള പേപ്പറുകളോ പിഴയായി ഈടാക്കുന്ന തുകയോ കൈമാറേണ്ടതില്ല.
നിങ്ങള്‍ വണ്ടിയില്‍ ഇരിക്കുകയാണെങ്കില്‍ പ്രകോപനം കൂടാതെ വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുക്കുകയോ ബലാമായി വാഹനത്തില്‍ നിന്ന് വലിച്ചിറക്കാനോ പൊലീസിന് അധികാരമില്ല.

നിയമലംഘനത്തിന്റ പേരില്‍ നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങളെ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോവുകയും 24 മണിക്കൂറിനകം കോടതിക്ക് മുമ്പില്‍ ഹാജരാക്കുകയും ചെയ്യണം.
സോഴ്സ് : റിപ്പോര്‍ട്ടര്‍ ടിവി

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ഡ്രൈവിംഗ് ലൈസന്‍സെടുക്കാനുള്ള ഫീസ് നിരക്ക് മൂന്നിരട്ടിയായി വര്‍ദ്ധിക്കും...?

ഇന്റര്‍നാഷണല്‍ ലൈസന്‍സിന് അപേക്ഷാ ഫീസ് 1000 രൂപയാക്കി. നിലവില്‍ ഇത് 500 രൂപയായിരുന്നു. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് പഴയ ലൈസന്‍സ് മാറ്റിക്കിട്ടാന്‍ നിലവില്‍ 200 രൂപ നല്‍കേണ്ട സ്ഥാനത്ത് ഇനി 400 രൂപ നല്‍കണം.ഇതിന് പുറമേ സംസ്ഥാനങ്ങള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് അധിക നിരക്ക് ഈടാക്കാനും ബില്‍ അനുവാദം നല്‍കുന്നുണ്ട്. വാഹനം ഒന്നിന് 300 രൂപ വരെ ഈ രീതിയില്‍ ഈടാക്കാം. ലൈറ്റ് മോട്ടോര്‍ വാഹനത്തിനും ഇരുചക്രവാഹനത്തിനും ഒന്നിച്ച് ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ 600 രൂപയായിരിക്കും ഫീസ്.ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ലൈസന്‍സ് കിട്ടാന്‍ 2,500 രൂപയായിരുന്നത് 10,000 രൂപയാക്കി നാലിരട്ടി വര്‍ദ്ധിപ്പിച്ചു. ഇതോടെ ഡ്രൈവിംഗ് പരിശീലനത്തിന് ഡ്രൈവിംഗ് സ്‌കൂളുകള്‍ നിരക്ക് കൂട്ടുമെന്നാണ് സൂചന.ഡ്രൈവിംഗ് ലൈസന്‍സെടുക്കാനുള്ള ഫീസ് നിരക്ക് മൂന്നിരട്ടിയായി വര്‍ദ്ധിക്കും. പുതിയ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ നിലവില്‍ 320 രൂപയായിരുന്നത് 1200 രൂപയായി വര്‍ദ്ധിക്കും. മോട്ടോര്‍ വാഹന ചട്ട ഭേദഗതി ബില്‍ 2016 ലാണ് ഫീസ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നത്.ലേണേഴ്‌സ് ലൈസന്‍സിന് 30 രൂപയായിരുന്നത് 150 രൂപയായും വര്‍ദ്ധിക്കും. ലേണേഴ്‌സ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിലേക്ക് 50 രൂപ വേറെയും നല്‍കണം.ലൈസന്‍സ് പുതുക്കാന്‍ 50 രൂപയായിരുന്നത് 200 രൂപയാക്കി.

ലോകത്തെ മികച്ച ടാക്സി കാറുകള് നടന്ന മത്സരത്തില് നമ്മുടെ സ്വന്തം കാറായ അമ്ബാസിദര്‍ ?

2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഒരു കോടിയ്ക്ക് മുകളിൽ വിലമതിക്കുന്ന സൂപ്പർ സ്റ്റാർ.. കാര വാൻ



ഇതിന്റെ ഉടമസ്ഥനെ നിങ്ങൾ എല്ലാവരുമറിയും... 
മോഹൻലാൽ - മലയാളത്തിന്റെ സൂപ്പർ സ്റ്റാർ..
തന്റെ ഇഷ്ടങ്ങൾ ഒത്ത് ഒരു കാര വാൻ വേണമെന് അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറി...ഈ കരവാനിലൂടെ 
ഒരു കോടിയ്ക്ക് മുകളിൽ വിലമതിക്കുന്ന ഈ കാരവാനിന്റെ പ്രത്യേകതകൾ വിശദമായി ഈ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട് 

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

Educational video about turning radius of heavy vehicles.

German കൊള്ളാട്ടാ ........?


.

ഇന്ന് പെരുമ്പാവൂർ mc റോഡിൽ ലൈവ് ആയി കണ്ട ഇടി .
വൈകിട്ട് മഴയത്ത് ബ്രേക്ക് ചവിട്ടി നിറുത്തിയ Volkswagen (jetta) യുടെ ബാക്കിൽ susuki കാർ നല്ലൊരു കീച്ച് കൊടുത്തു . Susuki യുടെ 2 എയർബാഗും പൊട്ടി ഫ്രണ്ട് തവിട് പൊടി .
പക്ഷെ volkswagen ന് ബമ്പർ ന് ചെറിയ ഒരു മടക്കം മാത്രേ പറ്റിയുള്ളൂ .
സുരക്ഷയുടെ കാര്യത്തിൽ സായിപ്പിന്റെ വണ്ടിയാണ് പുലി എന്ന് മനസിലായി . 
ഭാഗ്യത്തിന് ആർക്കും ഒന്നും പറ്റിയില്ല .

സായിപ്പിന്റെ വണ്ടി സുരക്ഷയുടെ കാര്യത്തിൽ മറ്റെന്തിനേക്കാളും മുന്നിലാണ് എന്ന തിരിച്ചറിവ് നല്ലതാണ്.
50000 രൂപയുടെ വ്യത്യാസം കൊണ്ടോ രണ്ടു km മൈലേജ് അധികം ലഭിക്കുന്നത് കൊണ്ടോ സർവീസ് ചെയ്യുമ്പോൾ 4000 - 5000 രൂപ കൂടുതലാണ് എന്ന കാരണം പറഞ്ഞു മാരുതി സുസുകി toy
ota തുടങ്ങിയ indian - japanese വണ്ടികൾ മേടിക്കുന്നവർ സ്വന്തം ജീവൻ വച്ചാണ് കളിക്കുന്നത് മാത്രമോ നിലവാരമുള്ള ഡ്രൈവിംഗ് അനുഭവം ലഭിക്കുന്നുമില്ല .ഹോണ്ട

Japanese വാഹനങ്ങളിൽ Honda, Mitsubishi, Subaru ( ഇന്ത്യയിൽ ഇല്ല) എന്നിവ ഒഴികെ മാറ്റ് കാറുകൾ സുരക്ഷയുടെ കാര്യത്തിൽ വളരെ പിന്നിലാണ്.
Subaru ഏറ്റവും സുരക്ഷാ സംവിധാനങ്ങൾ ഉള്ള japan വാഹനം ആണ്.

Fiat
Chevrolet

Volkswagen സുരക്ഷിതമാണെന്നകിലും എൻജിൻ കാര്യക്ഷമതയുള്ളതല്ല
മറ്റു യൂറോപ്യൻ കാറുകളെ അപേക്ഷിച്.
Chevrolet
Renault
Ford 
നല്ല നിലവാരം ഉള്ള കാറുകൾ ആണ്.
Toyota എൻജിൻ technology മികച്ചതാണ്

ഫിയറ്റിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല.
സുരക്ഷയിൽ 5 star റേറ്റിംഗ് ഉള്ള അപൂർവം കാറുകളിൽ ഒന്നാണ് ഫിയറ്റ് .
മാത്രമല്ല ഫിയറ്റ് എൻജിൻ ഇന്ത്യയിൽ 
Linea 
Grande Punto
Swift
SX4
Ritz
Dzire
Ertiga
Indica Vista 
Palio
Uno
Chevrolet Sail 
Avventura
( all diesel variants )


എന്നീ


കാറുകളിൽ ഉള്ള എൻജിൻ ഫിയറ്റിന്റെ ലോക പ്രശസ്ത എൻജിൻ ആയ Multijet Technology ആണ്. 
വെറും 4000 rpm ൽ 205 Neuton meter torque ആണ് Multijet എൻജിൻ നൽകുന്നത്.
ഏറ്റവും കുറഞ്ഞ പൊലൂഷൻ ഉള്ള വാഹനം.






2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഇതാണു ചൈന,എന്തിനും ചൈന മെയ്ഡ് അല്ലേ ?



ഇതാണു ചൈന,എന്തിനും ചൈന മെയ്ഡ് അല്ലേ എന്ന്‍ പറഞ്ഞു കളിയാക്കുന്നവരല്ലേ നമ്മള്‍ ? എന്നാലിതാ ചൈനയുടെ ഒരുഗ്രന്‍ കണ്ടുപിടിത്തം,സ്ട്രാഡില്‍ ബസ്,ഇതില്‍ ആയിരത്തി നാനൂറോളം യാത്രക്കാര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാം,ഈ വാഹനം റോഡിലെ പ്രത്യേക ട്രാക്കിലൂടെയാണു നീങ്ങുക,വാഹനം നീങ്ങുംബോള്‍ തന്നെ അതിനടിയിലൂടെ കാര്‍ പോലെയുള്ള മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കുകയുമാകാം,ട്രാഫിക് ബ്ലോക്കില്‍ അലയുന്ന ചൈന ഈ കഴിഞ്ഞ ദിവസം ഇതു പരീക്ഷണ ഓട്ടവും നടത്തി വിജയിപ്പിച്ചു.

2016, ജൂലൈ 31, ഞായറാഴ്‌ച

കെ.എസ്.ആര്‍.ടി.സി യാത്രാവിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍...?


കെ എസ് ആര്‍ടിസി ബസ് യാത്രക്കാരുടെ യാതനകള്‍ക്ക് അറുതി വരുന്നു. യാത്രക്കാര്‍ക്ക് ബസ് എവിടെയെത്തിയെന്നും എപ്പോള്‍ അടുത്ത സ്റ്റാന്‍ഡിലെത്തുമെന്നും തിരക്കുണ്ടോയെന്നും തുടങ്ങി യാത്രാസംബന്ധമായ വിവരങ്ങളെല്ലാം ഇനി വിരല്‍തുമ്പില്‍ ലഭ്യമാകും. 6000 ബസുകളുടെ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി മൊബൈല്‍ ആപ്‌ളിക്കേഷന്‍ വരുന്നു.



ഒരോ സ്ഥലത്തൂടെയും രണ്ടു മണിക്കൂറിനുള്ളില്‍ കടന്നുപോകുന്ന വിവരങ്ങള്‍ ആപ്പിലൂടെ അറിയാം. പോകേണ്ട സ്ഥലം രേഖപ്പെടുത്തി തിരച്ചില്‍ ഓപ്ഷന്‍ നല്‍കിയാല്‍ ബസുകളുടെ പട്ടിക ലഭിക്കും. ഇതില്‍നിന്ന് ഒരോ ബസും തെരഞ്ഞെടുത്ത് വിവരങ്ങള്‍ അറിയാം. മുംബൈ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും കര്‍ണാടക ഗതാഗതവകുപ്പും നേരത്തേ സമാനരീതിയില്‍ മൊബൈല്‍ ആപ് വികസിപ്പിച്ചിട്ടുണ്ട്. 


ബസുകളില്‍ ഘടിപ്പിക്കുന്ന ജി.പി.ആര്‍.എസ് സംവിധാനം വഴിയാവും ആപ്പിന്റെ പ്രവര്‍ത്തനം. 750 ബസുകളില്‍ ജി.പി.ആര്‍.എസ് സംവിധാനം ഒരുക്കിക്കഴിഞ്ഞു. മറ്റു ബസുകളില്‍ നടപടി പുരോഗമിക്കുകയാണ്. ഗൂഗ്ള്‍ പ്‌ളേ സ്‌റ്റോര്‍, ആപ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് സൗജന്യമായി ആപ് ലഭ്യമാക്കാനാണ് ആലോചിക്കുന്നത്.

നിലവിലുള്ള കെ.എസ്.ആര്‍.ടി.സി ബസ് റിസര്‍വേഷന്‍ പോര്‍ട്ടല്‍ പരിഷ്‌കരിച്ചാവും ആപ് തയാറാക്കുക. ആറുമാസത്തിനുള്ളില്‍ ഇത് യാഥാര്‍ഥ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. റിസര്‍വേഷന്‍ സംവിധാനവുമുണ്ടാകും. ഓടുന്ന ബസുകളില്‍ സീറ്റ് ഒഴിവുണ്ടോയെന്ന് പരിശോധിച്ച് റിസര്‍വ് ചെയ്യാനാകും. പുതിയ ആപ്പിന് പ്രത്യേക പേര് കണ്ടെത്താനുള്ള ആലോചനയിലാണ് കോര്‍പറേഷന്‍ അധികൃതര്‍.

ബസ് ചാര്‍ജ്, സ്‌റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക്, വേഗം, അടുത്ത സ്‌റ്റോപ്പില്‍ ഏതുസമയത്ത് എത്തും തുടങ്ങിയ വിവരങ്ങളും ലഭിക്കും. ഇതിനൊപ്പം ഒരോ ഡിപ്പോയിലും ബസ് എത്തുന്ന വിവരങ്ങള്‍ അടങ്ങുന്ന ഡിസ്പ്‌ളേ ബോര്‍ഡും സ്ഥാപിക്കും.

ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ബസുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂര്‍ പണം അടച്ച് ചാര്‍ജ് ചെയ്യുന്ന കാര്‍ഡ് കാണിച്ചാല്‍ പണം കൈയിലില്ലാതെ യാത്ര ചെയ്യാനാകും. ബസുകളിലെ ടിക്കറ്റ് മെഷീനുകളുമായി ബന്ധപ്പെടുത്തിയാവും സംവിധാനം വരിക.

പത്തുരൂപ നല്‍കി ബാങ്ക് ഡെബിറ്റ് കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡ് വാങ്ങി ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ കണ്ടക്ടറുടെ കൈയില്‍ പണംനല്‍കിയോ സ്മാര്‍ട്ട് കാര്‍ഡ് ചാര്‍ജ് ചെയ്യാം. ടിക്കറ്റ് നല്‍കുമ്പോള്‍ പണത്തിനുപകരം കാര്‍ഡ് നല്‍കിയാല്‍ മതി.

കണ്ടക്ടര്‍ ടിക്കറ്റ് മെഷീനില്‍ ഉരച്ച് ചാര്‍ജ് ഈടാക്കും. നിലവിലെ ടിക്കറ്റ് മെഷീനുകളില്‍ ചെറിയ മാറ്റംവരുത്തിയാല്‍ സ്മാര്‍ട്ട്കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനാകുമെന്ന് കണ്ടത്തെിയിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് കെല്‍ട്രോണുമായി സഹകരിച്ച് ഈ പദ്ധതിക്ക് തുടക്കമിട്ടത്.

2016, ജൂലൈ 28, വ്യാഴാഴ്‌ച

ഇനി 'പൈസ' കൊടുക്കാതേയും കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാം.....?

കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വരെ മുടങ്ങുന്ന അവസ്ഥയില്‍ പൈസ കൊടുക്കാതെയും ബസില്‍ യാത്ര ചെയ്യാം എന്നു കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നുന്നല്ലേ. ആരായാലും അതു കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും കാരണം കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി സൗജന്യമായി യാത്രക്കാരെ എങ്ങനെ കൊണ്ടു പോകും. എന്നാല്‍ കെഎസ്ആര്‍ടിസി അങ്ങനെ വെറുതെയൊന്നും ബസില്‍ ആരെയും കൊണ്ടു പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. പൈസ നേരിട്ട് കണ്ടക്ടര്‍ക്ക് കൊടുക്കേണ്ടതില്ല എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത്. 
പല വിദേശ രാജ്യങ്ങളിലും ഉള്ളതുപോലെ കെഎസ്ആര്‍ടിസി ബസ്സുകളിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ വരികയാണ്. വെറും പത്ത് രൂപ മുടക്കിയാല്‍ സ്മാര്‍ട്ട് കാര്‍ഡ് കിട്ടും. പിന്നെ അത് റീ ചാര്‍ജ്ജ് ചെയ്താല്‍ മതി. ബസ്സില്‍ കയറിയാല്‍ ചില്ലറയ്ക്ക് വേണ്ടി തിരയണ്ട, കാര്‍ഡ് കൊടുത്താല്‍ എല്ലാം ശുഭം
.
സ്സുകളിലെ പതിവ് പ്രശ്‌നമാണ് ചില്ലറ ക്ഷാമം. അതിന്റെ പേരില്‍ കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മില്‍ കശപിശയുണ്ടാകുന്നതും നിത്യസംഭവമാണ്. സ്മാര്‍ട്ട് കാര്‍ഡ് വരുന്നതോടെ ആ പ്രശ്‌നത്തിന് അവസാനമാകും.
പത്ത് രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിന്റെ വില. ആവശ്യത്തിന് റീ ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാനാകും.
ഓണ്‍ലൈന്‍ ബാങ്കിങ് വഴി ഈ സ്മാര്‍ട്ട് കാര്‍ഡുകള്‍ റീ ചാര്‍ജ്ജ് ചെയ്യാം. അല്ലെങ്കില്‍ കണ്ടക്ടറുടെ കൈവശം പണം കൊടുത്തും റീ ചാര്‍ജ്ജ് ചെയ്യാന്‍ പറ്റും. കെഎസ്ആര്‍ടിസിയുടെ ഏത് ബസ്സിലും ഈ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. ചുരുക്കിപ്പറഞ്ഞാല്‍ ഏറ്റവും താഴെയുള്ള ഓര്‍ഡിനറി ബസ്സില്‍ മുതല്‍ ആഡംബര സ്‌കാനിയയില്‍ വരെ ഉപയോഗിക്കാം. 
ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളില്‍ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ പറ്റൂ എന്നൊരു പ്രശ്‌നമുണ്ട്. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണിത്. പക്ഷേ ഇത്തവണ രണ്ട് മാസം കൊണ്ട് നടപ്പിലാക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. നിലവില്‍ കെഎസ്ആര്‍ടിസി ബസ് പാസ്സുകള്‍ അനുവദിയ്ക്കുന്നുണ്ട്. മുന്‍കൂര്‍ പണം അടയ്ക്കുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പ്രത്യേക റൂട്ടില്‍ മാത്രമായിരുന്നു അത്. എന്നാല്‍ സ്മാര്‍ട്ട് കാര്‍ഡ് വരുന്നതോടെ ഏത് റൂട്ടിലും ഏത് ബസ്സിലും യാത്ര ചെയ്യാന്‍ കഴിയും.



കെല്‍ട്രോണിനാണ് പദ്ധതി നടപ്പിലാക്കാനുള്ള ചുമതല. അവര്‍ ഇത് രണ്ട് മാസം കൊണ്ട് നടപ്പിലാക്കും എന്ന് തന്നെയാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്. കൂടുതല്‍ ആളുകളെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിയ്ക്കുകയാണ് ലക്ഷ്യം.

2016, ജൂലൈ 22, വെള്ളിയാഴ്‌ച

കാറുകളിലെ രാജകുമാരൻ ദക്ഷിണേന്ത്യയിൽ ആദ്യമെത്തിയതു പൂരങ്ങളുടെ നാട്ടിൽ......?


തൃശൂർ ∙ കാറുകളിലെ രാജകുമാരൻ ദക്ഷിണേന്ത്യയിൽ ആദ്യമെത്തിയതു പൂരങ്ങളുടെ നാട്ടിൽ. സൗന്ദര്യം കൊണ്ടും സാങ്കേതിക വിദ്യകൊണ്ടും രാജ്യാന്തര മോട്ടോർ ഷോകളെ കിടിലംകൊള്ളിച്ച ന്യൂ ജനറേഷൻ കാർ ബിഎംഡബ്ല്യു ഐ– എട്ട് എന്ന സ്പോർട്സ് കാർ ദക്ഷിണേന്ത്യയിൽ ആദ്യം സ്വന്തമാക്കിയതു തൃശൂരിലെ ചെറുപ്പക്കാരൻ.

ഇലക്ട്രിക്, പെട്രോൾ ഹൈബ്രിഡ് കാറായ ഐ – എട്ട് രണ്ടു വർഷം മുൻപാണു ലോകത്തിലെ കാർ പ്രേമികളുടെ ഹൃദയത്തുടിപ്പാകാൻ തുടങ്ങിയത്. മലിനീകരണം തീരെയില്ലാത്ത സീറോ കാർബൺ കാറാണിത്.ഐ–എട്ട് ഇന്ത്യയിൽ വിൽക്കാൻ ബിഎംഡബ്ല്യു തീരുമാനിച്ചത് ഈ വർഷമാണ്. കെട്ടിട നിർമാണ കമ്പനിയായ രഹന ഹോംസ് ഉടമ ചോലയിൽ സാക്കിർ ഹുസൈനാണു കാർ വാങ്ങിയത്. സിനിമാ താരങ്ങളടക്കം പലരും ഇപ്പോൾ ഈ കാറിനായി കാത്തുനിൽക്കുന്നവരുടെ പട്ടികയിലുണ്ട്.

കണ്ടാൽ പ്രേമിച്ചു പോകുന്ന ഡിസൈൻ എന്നാണു ലോകത്തെ മികച്ച ഡിസൈനിങ് ബഹുമതി നേടിയ ഐ എട്ടിനെ വാഹന നിരൂപകർ വിശേഷിപ്പിച്ചത്. 45 മിനിറ്റു ചാർജു ചെയ്താൽ 35 കിലോമീറ്റർ ഓടിക്കാവുന്ന എൻജിൻ പുറകിലും പെട്രോൾ എൻജിൻ മുൻപിലും.2013 ജർമൻ മോട്ടോർ ഷോയിലൂടെയാണ് ഐ– എട്ട് വിപണിയിലെത്തിക്കുമെന്നു ബിഎംഡബ്ല്യു പ്രഖ്യാപിച്ചത്. ലോകത്ത് ഇതുവരെ 7300 ഐ–എട്ട് കാറുകളേ വിറ്റിട്ടുള്ളൂ. 

ചിറകു വിരിച്ചതു പോലുള്ള ബട്ടർഫ്ലൈ ഡോറുകൾ, ലേസർ ഹെഡ്‌ലൈറ്റുകൾ, സമ്പൂർണ കംപ്യൂട്ടർ സംവിധാനം, 100 കിലോമീറ്ററിലേക്ക് 4.4  സെക്കൻഡ് കൊണ്ട് പറന്നെത്തുന്ന എൻജിൻ തുടങ്ങി പറഞ്ഞാൽ തീരാത്ത, ജഗ്വാർ വിമാനത്തിന്റെ കോക്ക്പിറ്റ് പോലുള്ള ഡ്രൈവിങ് സീറ്റ്..അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ. മൂന്നു കോടിയോളമാണു റോഡിലെത്തുമ്പോൾ വില.പക്ഷേ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതൊരു തടസ്സമല്ല, കാരണം, ഐ – എട്ട് കാർ മാത്രമല്ല, ഒരു സ്വപ്നമാണ്. 
(courtesy: manorama)

2016, ജൂലൈ 20, ബുധനാഴ്‌ച

Learn to drive safely. ?

Road safety is a key concern area for both the Government and the people on Indian roads. Safe driving today requires a higher level of confidence and competence, given the poor traffic planning, increasing number of vehicles, lack of professionalism in driving and untrained drivers on road. In a bid to address these issues, Maruti Suzuki India Ltd. has launched Maruti Driving School — its initiative for promoting safe driving.

MDS not just imparts better driving skills but also tries to inculcate safe driving culture through special theoretical sessions for behavioural training and road sense. The school was the first to introduce advanced driving training simulator for better judgment and concept of route maps for holistic on-road practice.

Learn to drive safely. for need to download file by pdf version; click here 

2016, ജൂലൈ 17, ഞായറാഴ്‌ച

2016, ജൂലൈ 7, വ്യാഴാഴ്‌ച

പൊതുമരാമത്ത് മന്ത്രി ഇത് പോലെ കുറച്ച് വണ്ടികൾക്ക് ഓർഡർ ചെയ്‌താൽ നന്നായിരുന്നു!...?


അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കരാറുകാരെയും എല്ലാം ഒഴിവാക്കാൻ നമ്മുടെ പുതിയ പൊതുമരാമത്ത് മന്ത്രി ഇത് പോലെ കുറച്ച് വണ്ടികൾക്ക് ഓർഡർ ചെയ്‌താൽ നന്നായിരുന്നു!

2016, ജൂലൈ 5, ചൊവ്വാഴ്ച

മാൻ ട്രക്ക്‌ നിർമ്മാണം ഒന്നു കണ്ടു നോക്കു..ഇഷ്ടമായൽ ഷെയർ ചെയ്യു...?

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പലരും ശ്രദ്ധിക്കാതെ പോവുന്നുവെന്ന് തോന്നിയ ഒരു കാര്യം...?


പ്രിയ സഞ്ചാരികളെ, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പലരും ശ്രദ്ധിക്കാതെ പോവുന്നുവെന്ന് തോന്നിയ ഒരു കാര്യം പറയാം. സീറ്റ് റിസര്‍വ്വ് ചെയ്യുമ്പോള്‍ അപേക്ഷ ഫോമില്‍ അധിക പേരും നിര്‍ബന്ധമായ വിവരങ്ങള്‍ മാത്രമാണ് ചേര്‍ക്കുന്നത്. (ഉദാഹരണത്തിന് മേല്‍വിലാസം, ട്രെയിന്‍ നമ്പര്‍, എത്തേണ്ട സ്ഥലം, ഇറങ്ങേണ്ട സ്ഥലം തുടങ്ങിയവ). ഇതിനെല്ലാം താഴെ നിര്‍ബന്ധമല്ലാത്തതും­ എന്നാല്‍ ഒരു ടിക്ക് കാരണം നമുക്ക് ഏറെ പ്രയോജനം ലഭിക്കുകയും (ഭാഗ്യമുണ്ടെങ്കില്‍ മാത്രം) ചെയ്യുന്ന ഒരു ഓപ്ഷന്‍ പലരും അവഗണിക്കുകയോ/­അറിയാതെ പോവുകയോ ചെയ്യുന്നുണ്ട്. 


Consider For Auto Upgradation എന്ന ഓപ്ഷനില്‍ ടിക്ക് ചെയ്താല്‍ ഉയര്‍ന്ന ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ നമ്മള്‍ ആ ബെര്‍ത്തിലേക്ക് ഓട്ടോമാറ്റിക്കായി പരിഗണിക്കപ്പെടും. അതായത് ഫൈനൽ റിസര്‍വ്വേഷന്‍ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ എ.സി ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ യെസ് ഓപ്ഷന്‍ നല്‍കിയ താഴെ ക്ലാസുകളിലുള്ളവരെ പരിഗണിക്കും. അപ്പോള്‍ സ്ലീപര്‍ ടിക്കറ്റെടുത്ത ഒരാള്‍ക്ക് അധിക ചാര്‍ജ്ജ് നല്‍കാതെ തന്നെ എ.സി ക്ലാസില്‍ യാത്ര ചെയ്യാം. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഈ ഓപ്ഷന്‍ ടിക്ക് ചെയ്യാന്‍ സൗകര്യവുമുണ്ട്. 
....................­....................­....................
ഈ സൗകര്യത്തിന്റെ പ്രയോജനം ഇന്നലെ ഒരു വട്ടം കൂടി ലഭിച്ചതിനാലാണ് ഇത്രയും പറഞ്ഞത്. പെരുന്നാളിന് നാട്ടില്‍ പോവാന്‍ ഇന്നലെ രാത്രി 11.45ന് എറണാകുളം നോര്‍ത്തില്‍ നിന്നുള്ള മലബാര്‍ എക്‌സ്പ്രസില്‍ സ്ലീപര്‍ ക്ലാസിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ജൂണ്‍ 3ന് ബുക്ക് ചെയ്ത ടിക്കറ്റ് അന്ന് തന്നെ കണ്‍ഫേം ആയിരുന്നു. ഇന്നലെ വൈകിട്ട് റിസര്‍വ്വേഷന്‍ ചാര്‍ട്ട് വന്നപ്പോള്‍ എന്റെ സീറ്റ് തേര്‍ഡ് എ.സിയിലായി. അതായത് കാസര്‍ക്കോട് വരെ ബുക്ക് ചെയ്ത 230 രൂപ സ്ലീപ്പര്‍ ടിക്കറ്റ് വച്ച് 615 രൂപ ഈടാക്കുന്ന എ.സി ക്ലാസില്‍ യാത്ര ചെയ്യാൻ കഴിഞ്ഞു. 2014ല്‍ ഐ.പി.ടി.എല്‍ (International Premier Tennis League) റിപ്പോര്‍ട്ടിങിനായി ഡല്‍ഹിയിലേക്ക് പോയപ്പോഴാണ് ഈ അവസരം ആദ്യമായി ലഭിച്ചത്. അപ്ഗ്രഡേഷന്‍ ഓപ്ഷനില്‍ വെറുതെ ടിക്കറ്റ് ചെയ്തിരുന്നെങ്കിലും അന്ന് ഇതിനെ കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ടിക്കറ്റ് പ്രകാരം സ്ലീപ്പറില്‍ കയറിയ എന്നോട് താങ്കളുടെ സീറ്റ് തേര്‍ഡ് എ.സിയിലാണെന്ന് ടിക്കറ്റ് എക്‌സാമിനര്‍ പറഞ്ഞിട്ടും കുറേ നേരം ഞാന്‍ വിശ്വസിക്കാതെ അന്തം വിട്ടു നിന്നു. പാവം ടി.ടി.ആര്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് അന്ന് സംഗതി കത്തിയത്. അതിന് ശേഷം ബിരിയാണി കിട്ടിയാലോ എന്ന് കരുതി എപ്പോഴും അപ്ഗ്രഡേഷന്‍ ഓപ്ഷന്‍ ടിക്ക് ചെയ്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. അപ്പ ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോ അപ്‌ഗ്രേഡ് ഓപ്ഷനില്‍ ടിക്ക് ചെയ്യാന്‍ മറക്കേണ്ട, ഇനി ശരിക്കും ബിരിയാണി കൊടുത്താലോ.