ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2025, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

നമ്മുടെ വാഹനങ്ങളുടെ ടയറിന്റെ ആയുസ്‌ എന്ന് പറയുന്നത് 5 വർഷo

 നമ്മുടെ വാഹനങ്ങളുടെ ടയറിന്റെ ആയുസ്‌ എന്ന് പറയുന്നത് 5 വർഷമാണെന്നാണ് ടയർ നിർമാതാക്കൾ പറയുന്നുത്. അത് കൊണ്ട് നിങ്ങൾ ഒരു ടയർ വാങ്ങുമ്പോൾ തീർച്ചയായും അതിന്റെ DOT നോക്കി ടയർ നിർമിച്ചത് എന്നാണ് എന്ന് ഉറപ്പ്‌ വരുത്തമല്ലോ. ടയറിന്റെ സൈഡ് വാളിൽ DOT എന്ന് എഴുതിയ തിന്റെ  ലാസ്റ്റ് കാണുന്ന നാലക്ക നമ്പർ നോക്കുക അതിൽ ആദ്യം കാണുന്ന രണ്ടക്കം സൂചിപ്പിക്കുന്നത് ഏത് ആഴ്ച്ച നിർമിച്ചു എന്നതും അടുത്ത രണ്ടക്കം കാണുന്നത് ഏത് വർഷമാണെന്നും ആണ് ഉദാഹരണത്തിന് അതിൽ കാണുന്നത് 3722 എന്നാണ് എങ്കിൽ 2022 വർഷത്തിൽ  September മാസത്തിലേ ആദ്യ ആഴ്ച്ചയിൽ നിർമിച്ചു എന്നാണ് ചിലർ ആദ്യം കാണുന്ന രണ്ടക്കം മാസത്തെ  ആണ് സൂചിപ്പിക്കുന്നത് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെ തെറ്റിദ്ധാരണ ഉള്ളവർ ഒരിക്കൽ 1825 എന്നോ 5125 എന്നോ ഒക്കെ കാണുമ്പോൾ 18 ഉം 51 ഒക്കെ ഏത് മാസം ആണെന്ന് ആലോചിച്ചു  പ്രാന്ത് ആവുമ്പോ  ആ തെറ്റിദ്ധാരണ അങ്ങു മാറും 😁. ഒരു വർഷത്തിൽ 52 ആഴ്ച്ച ഉണ്ടല്ലോ അത് കൊണ്ട് DOT യുടെ ആദ്യത്തെ 2 അക്കങ്ങൾ 01 മുതൽ 52 വരെ വരും. പഴക്കം കൂടുംതോറും ടയർ ഉണ്ടാക്കുന്ന റബറിന്റെ സ്വാഭാവ ഗുണങ്ങൾക്ക് വെയിലും മഴയും കാറ്റും ഒക്കെ കൊണ്ട് കിടക്കുമ്പോൾ മാറ്റം വരും അത് പോലെ മാറ്റം വന്ന വീഡിയോ ആണ് ഈ പോസ്റ്റിൽ നിങ്ങൾ കാണുന്നത്. ഇത് പോലെ പഴക്കം ചെന്ന ടയർ ഉപയോഗിച്ചാൽ വഴിയിൽ വണ്ടി നിന്ന് പോവാനും അപകടങ്ങൾ ഉണ്ടാവാനും ചാൻസ് ഉണ്ട്. അത് കൊണ്ട് യൂസ്ഡ് കാർ വാങ്ങുമ്പോളും പുതിയ ടയർ വാങ്ങുമ്പോളും DOT നോക്കി വാങ്ങുമല്ലോ.🙏 നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാമോ

നമ്മളിൽ പലരും സൈഡ് വാളിൽ ഉള്ള ബ്രാൻഡ് ചെത്തി കളഞ്ഞ ടയർ ഉപയോഗിക്കുന്നത് കണ്ടിട്ട് ഉണ്ടാവും അതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ

ഉദാഹരണത്തിന് ചാലക്കുടി ഭാഗത്തു നിന്നും വാങ്ങുന്ന ചെത്തിയ ടയർ.

2025, സെപ്റ്റംബർ 20, ശനിയാഴ്‌ച

while driving at midnight?

ഏറ്റവും കൂടുതൽ അപകടങ്ങൾ കാണുന്നത് രാത്രിയിൽ ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ്ങിൽ ആണ്. പലരും പാതിരാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ കൂടെയുള്ള ആളുകൾ എല്ലാവരും നല്ല ഉറക്കത്തിലും ആയിരിക്കും. ഇടക്ക് സെക്കൻഡുകൾക്കുള്ളിൽ ആയിരിക്കും നമ്മളും ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും വലിയ അപകടങ്ങൾ ഉണ്ടാകുന്നതും. രാത്രിയിൽ ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ്  പരമാവധി ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ആയിരമോ രണ്ടായിരമോ കൊടുത്താൽ രാത്രി ഓടിച്ചു ശീലമുള്ള ഡ്രൈവേഴ്‌സിനെ കിട്ടുമല്ലോ. 

ഒരുപാട് യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഞങ്ങൾ രാത്രി 11  ഒക്കെ  ആയാൽ അടുത്ത ഹോട്ടലിൽ റൂം എടുത്ത് പിറ്റേ ദിവസം രാവിലെയേ യാത്ര തുടരാറുള്ളൂ. ചിലപ്പോൾ എയർപോർട്ടിൽ വെളുപ്പിനെ വന്നിറങ്ങുമ്പോൾ കൂടെയുള്ള ആളുകളൊക്കെ ഇനി വീട്ടിൽ ചെന്നിട്ട് സുഗമായി ഉറങ്ങാം എന്ന് പറഞ്ഞു വെളുപ്പിനെ ഡ്രൈവ് ചെയ്‌ത് പോകുമ്പോഴും ഞങ്ങൾ വണ്ടിയിൽ കിടന്നു ഒന്ന് ഉറങ്ങി ഫ്രഷ് ആയിട്ടാണ് പലപ്പോഴും വീട്ടിൽ പോകുന്നത്. ദയവായി പാതിരാത്രിയിലും ഉറങ്ങാതെ ഇരിക്കുമ്പോൾ അതിരാവിലെയുമുള്ള ഡ്രൈവിംഗ് എല്ലാവരും പരമാവധി ഒഴിവാക്കുക.

നിങ്ങൾ എത്ര മികച്ച ഡ്രൈവർ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുൾ സൗണ്ടിൽ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടെങ്കിൽ, ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാൻ അനുവദിക്കുക.

1. കണ്ണുകൾക്ക് ഭാരം അനുഭവപ്പെടുക

2. തുടർച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വെക്കേണ്ടി വരിക

3. ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ പതറുക

4. അന്നുണ്ടായതോ അല്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നതോ ആയ കാര്യങ്ങൾ ചിന്തിക്കുക.

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക

6. തുടർച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക

7. തലയുടെ ബാലൻസ് തെറ്റുന്നത് പോലെ തോന്നുക

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക

ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോർ നമുക്ക് നൽകുന്ന അപായസൂചനകളാണ് മേൽപ്പറഞ്ഞ ഓരോന്നും

ശരീരത്തിന്റെ വിവിധഭാഗങ്ങൾ ഒരേ താളത്തിൽ ജോലി ചെയ്യുമ്പോൾ മാത്രമേ നല്ല രീതിയിൽ വാഹനമോടിക്കാൻ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാൽ ഈ ലക്ഷണങ്ങളൊക്ക തോന്നിയാൽ ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാൻ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിർബന്ധമായും ഉറങ്ങണം.

ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ കൂടി ഓര്‍മ്മിക്കുക

1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക

2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂർ നിർബന്ധമായും ഉറങ്ങുക

3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളിൽ ഒപ്പം കൂട്ടുക

4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കിൽ  വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്

5. കഫീൻ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫീനിന് കഴിയും.

6. ഡ്രൈവിംഗിൽ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക

ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കിൽ ദയവു ചെയ്‌ത് ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വയ്ക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്

മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ

(Coutesy: faisal vlogs )

2025, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

വാഹനാപകടങ്ങളിൽ കേസ് എങ്ങനെ...?

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്... 🙏

1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക.

2.  നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.

3. പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.

4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ).

5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാക്സിമം ഇൻഷുറൻസ്‌ ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രെമിക്കും അത്‌ കൊണ്ട്‌ തന്നെ. ആ ശതമാനം  എത്ര എന്നത്‌ ആദ്യമേ വ്യെക്തമായി വക്കീലുമായി കരാറാകുക.

6. നിങ്ങൾക്കെതിരെ വരുന്ന കേസ്‌ റാഷ്‌ & നെഗ്ലിജന്റ്‌ ഡ്രൈവിംഗിനു എതിരേ ആയിരിക്കും.  കോടതിയിൽ ഫൈൻ അടച്ച്‌ , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ  കേസ് തീർന്നു. ബക്കി ഇൻഷുറൻസ്‌ കമ്പനി  കേസ്‌ നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ കമ്പനി ഏർപ്പാടാക്കിക്കൊള്ളും.

7. ഒരു വ്യെക്തിയേ ഇടിച്ചതിനു പകരം  ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്‌.ഇ.ബി യും പോലീസും  കൂടി നിങ്ങളെ സമ്മർദ്ധത്തിലാക്കും നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ്‌. അടച്ചില്ലെങ്കിൽ കേസ്‌ വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തും. അടയ്ക്കേണ്ടതില്ല, കേസ്‌ കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക.


courtesy (Kdpd)


How are vehicle accident cases handled?


1. If the vehicle’s insurance is valid, you don’t need to attempt any settlement. Take the injured person to the hospital and inform the police station (either by phone or otherwise).


2. Locals, and if the injured person has acquaintances around, they may try to pressure you. Under no circumstances should you agree to a monetary settlement.


3. Even if you get a written statement saying “no complaint,” the injured party can still proceed with a case. If there is a fracture, a lawyer will definitely canvas the case. A fracture is considered grievous hurt, and compensation will be awarded.


4. If the injuries are only minor — requiring just dressing, or maybe a few stitches — then out of humanitarian consideration, and according to your financial capacity, you may contribute a small amount to cover the hospital bill (₹1,000, ₹2,000, ₹3, etc.).


5. If the injured person files a case, they won’t have to pay lawyer’s fees upfront. In the current practice, the lawyer’s fee is a percentage of the claim settlement amount. Therefore, the lawyer will try to secure the maximum possible insurance claim. Beforehand, you must make a clear agreement with the lawyer on what that percentage will be.


6. The case against you will be for rash & negligent driving. In court, by paying the fine and admitting guilt, the driver’s case will be closed. The remaining matter will be handled by the insurance company. For that, the company will arrange its own lawyer.


7. Suppose instead of hitting a person, you hit an electric post/transformer. Then KSEB (Kerala State Electricity Board) along with the police will pressure you to pay compensation in cash. They may threaten that if you don’t pay, there will be a case, and even revenue recovery. Do not pay. Tell them to go ahead with the case, and inform them you don’t have the money in hand.


Copy

2025, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ട്രെയിനിന് നേരെ കല്ലെറിഞ്ഞാൽ കളി മാറും; ശക്തമായ അന്വേഷണം നടത്തും; പിടിയിലായാൽ 10 വർഷം വരെ ജയിലിൽ കിടക്കേണ്ടി വരും..!

 ട്രെയിനിനു നേരെ കല്ലെറിയുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാനൊരുങ്ങി റെയിൽവേ. കല്ലെറിയുന്നത് തുടരുന്നതിനാലാണ് റെയിൽവേ നടപടികൾ ശക്തമാക്കുന്നത്.

വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു നേരെയാണ് മലപ്പുറം ജില്ലയിൽ അടക്കം കല്ലെറിയൽ നടക്കുന്നത്. വന്ദേഭാരത് ട്രെയിനിന്റെ ജനൽച്ചില്ലിൽ തട്ടി കല്ലുകൾ അകത്തേക്ക് പോകാറില്ല. എന്നാൽ ജനൽച്ചില്ലുകൾ പൊട്ടാറുണ്ട്. മറ്റു ട്രെയിനുകളിൽ കല്ലുകൾ അകത്തെത്തി യാത്രക്കാരെ പരുക്ക് ഏൽക്കും.

എൻജിനിലേക്കും കല്ലെറിയുന്ന സംഭവങ്ങളുണ്ട്. സിസിടിവികൾ, പ്രാദേശിക അന്വേഷണങ്ങൾ എന്നിവ നടത്തിയാണ് കല്ലെറിയുന്നവരെ ആർപിഎഫ് കണ്ടെത്തുന്നത്.

സെക്‌ഷൻ 150, 152, 153, 154 എന്നീ വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തും. ഒന്നു മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും.

ഓഗസ്റ്റിൽ സ്റ്റേഷനു സമീപം കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിനു നേരെ കല്ലേറുണ്ടായി. എൻജിനു മുന്നിലെ ചില്ല് തകർന്നു. സംഭവത്തിൽ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 2 പേരെ ആർപിഎഫ് പിടികൂടിയിരുന്നു.

ഓഗസ്റ്റ‌് 13ന് കാസർകോട് - തിരുവനന്തപുരം വന്ദേഭാരതിനു നേരെ കല്ലേറുണ്ടായി. സംഭവത്തിൽ സി7 കോച്ചിലെ 30-ാം നമ്പർ സീറ്റിനടുത്തുള്ള ജനൽച്ചില്ല് തകർന്നു. താനൂരിനും തിരൂരിനും ഇടയിലാണ് കല്ലേറുണ്ടായത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

മുമ്പ് താനൂരിനു സമീപം വന്ദേഭാരതിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ സ്‌കൂൾ വിദ്യാർഥികളെ പിടികൂടിയിരുന്നു. ഇതിനു തൊട്ടു മുൻപും താനുരിൽ കല്ലേറുണ്ടായി. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്തു.

2025, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങൾ?

 പ്ത്യേകിച്ച് “ഡോക്ടർ ഉപയോഗിച്ച വാഹനം” എന്ന് പറയുമ്പോൾ ചിലർക്ക് ഉണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാൻ:

🔧 സാങ്കേതിക പരിശോധനകൾ

സർവീസ് ഹിസ്റ്ററി – വാഹനത്തിന്റെ റെഗുലർ സർവീസ് നടന്നിട്ടുണ്ടോ?

ഓഡോമീറ്റർ റീഡിംഗ് – കി.മീ. കൃത്യമാണോ? ടാംപർ ചെയ്തിട്ടുണ്ടോ?

എഞ്ചിൻ നില – ശബ്ദം, പുക, ഓയിൽ ലീക്ക് എന്നിവ പരിശോധിക്കുക.

ബാറ്ററി – പഴയതാണോ? മാറ്റേണ്ട ആവശ്യമുണ്ടോ?

ടയർ നില – അൺഇവൻ വെയർ ഉണ്ടോ?

ബ്രേക്ക്, സസ്പെൻഷൻ – ടെസ്റ്റ് ഡ്രൈവ് വഴി പരിശോധിക്കുക.

ഗിയർ ബോക്സ് – ഗിയർ മാറ്റുമ്പോൾ സ്മൂത്ത് ആണോ?

റേഡിയേറ്റർ – ഓവർഹീറ്റിംഗ് പ്രശ്നമുണ്ടോ?

ഓയിൽ ലീക്കുകൾ – എഞ്ചിൻ, ഗിയർബോക്സ്, അണ്ടർബോഡി.

എക്സോസ്റ്റ് പുക – കറുപ്പ്/നീല പുക ഉണ്ടെങ്കിൽ എഞ്ചിൻ പ്രശ്നം.

📄 രേഖകളും നിയമപരമായ കാര്യങ്ങളും

RC ബുക്ക് – ഒറിജിനൽ ഉണ്ടോ?

ഇൻഷുറൻസ് – ആക്ടീവ് പോളിസിയാണോ?

പോള്യൂഷൻ സർട്ടിഫിക്കറ്റ് – കാലാവധി കഴിഞ്ഞതാണോ?

ലോൺ ക്ലിയറൻസ് – Hypothecation ഉണ്ടെങ്കിൽ NOC ഉണ്ടോ?

ഓണർഷിപ്പ് ട്രാൻസ്ഫർ – ക്ലിയർ ടൈറ്റിലാണോ?

അക്‌സിഡന്റ് ഹിസ്റ്ററി – വലിയ റിപെയർ നടന്നിട്ടുണ്ടോ?

ചാസിസ് & എഞ്ചിൻ നമ്പർ – RC-യുമായി പൊരുത്തപ്പെടുന്നുണ്ടോ?

🚗 ബാഹ്യവും ആന്തരികവുമായ പരിശോധന

ബോഡി നില – സ്ക്രാച്ച്, ഡെന്റ്, റസ്റ്റ് എന്നിവ.

ഇന്റീരിയർ – സീറ്റുകൾ, ഡാഷ്ബോർഡ്, വാസന.

ഇലക്ട്രിക്കൽസ് – ലൈറ്റുകൾ, ഹോൺ, എസി, വിൻഡോസ്.

👨‍⚕️ ഡോക്ടർ ഉപയോഗിച്ച വാഹനം –

യാഥാർത്ഥ്യം: പല ഡോക്ടർമാരും വാഹനം നന്നായി maintain ചെയ്യാറുണ്ട്. കുറവ് mileage, നന്നായി സർവീസ് ചെയ്തതായിരിക്കും.

©️

Nidhin Chackochi

2025, സെപ്റ്റംബർ 7, ഞായറാഴ്‌ച

About wagon r group?

ഇ wagon R ഗ്രൂപ്പിൽ അംഗമായവരോട് എനിക്ക് പറയാൻ ഉള്ളത് എന്തെന്താൽ ഒരു കാർ വാങ്ങണം എന്നുള്ള ആഗ്രഹത്താൽ ആണ് പലരും കാർ വാങ്ങുന്നത് , കാറിന്റെ എൻജിൻ ഉള്ളിൽ ഉള്ള അല്ലെങ്കിൽ കാറിന്റെ പാർട്സ് ആയി ബന്ധപെട്ട് ഒരു abcd അറിയാത്തവർ ആയിരിക്കും കൂടുതൽ ആളുകൾ ഞാൻ അത്തരത്തിൽ ഉള്ള ആൾ ആണ് പക്ഷേ എനിക്ക് ഇന്നു ഒട്ടും ഭയം ഇല്ല കാരണം ഇ ഗ്രൂപ്പ് തന്നെ അതിൽ നമ്മുടെ പ്രിയങ്കരനായ  അച്ചായൻ ( 9567508033 )  ഉണ്ട് കാർ സംബദ്ധമായ എന്ത് സംശയം ഉണ്ടെങ്കിലും ഒരു മടിയും കൂടാതെ ആ സംശയസംബദ്ധമായ വണ്ടിയുടെ ഭാഗം ഫോട്ടോ എടുത്തു അച്ചായനോട് ( 9567508033) ചോദിച്ചാൽ കറക്റ്റ് ചെയ്യാൻ ഉള്ള നടപടി ക്രമങ്ങൾ പറഞ്ഞു തരും ഷോറൂമിൽ   കൊണ്ട് പോയി ചെയ്‌ണ്ടത് ആണെങ്കിൽ അങ്ങനെ അല്ലെങ്കിൽ പുറത്ത് ഉള്ള വർക്ക്‌ ഷോപ്പിൽ പോയാൽ മതി എങ്കിൽ അങ്ങനെ അതിനു ഇത്ര ചിലവ് വരും എന്നൊക്കെ ക്ലിയർ ആയി ഉപദേശം കിട്ടും അത് കൊണ്ട് തന്നെ എനിക്ക് ഇപ്പോൾ ഒരു ഭയവും ഇല്ല കാരണം ആർക്കും നമ്മളെ പറ്റിക്കാൻ കഴിയില്ല എന്നത് കൊണ്ട് വണ്ടി സർവീസ്ന് പോകുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം എന്നു അച്ചായനോട് ചോദിച്ചാൽ എല്ലാം പറഞ്ഞു തരും അതു പോലെ നമുക്കു തികഞ്ഞ ആത്മവിശ്വാസ ത്തോടെ സർവീസ് എക്സികുട്ടിവിനോട് പറയാൻ പറ്റും oil ഇന്ന ഗ്രേഡ് ഉള്ളത് ഒഴിക്കണം.. അപ്പോൾ തന്നെ അവർക്കും അറിയാം പറ്റും ഇവന് കുറച്ചു വിവരം ഉണ്ട്. 

ഞാൻ  Wagon R club വഴി ആണ് സർവീസ് ചെയ്യുന്നതും ഇൻഷുറൻസ് പുതുക്കുന്നതും കണ്ണൂർ ജില്ലയിലെ കുത്തുപറമ്പ് ഉള്ള ഞാൻ എത്രയോ കിലോമീറ്റർ അകലെ ഉള്ള  അച്ചായനും അവരുടെ ടീമും തുടങ്ങിയ ഇ ക്ലബ്ബിൽ ഇന്നും നല്ലത് പോലെ നിന്ന് ഉപദേശങ്ങളും സഹായങ്ങളും ( സഹായങ്ങൾ എന്നു പറയുന്നത് club വഴി സർവീസ് ബുക്കിങ്, ഇൻഷുറൻസ്, ഇവയൊക്കെ ആണ് )സ്വീകരിച്ചു വരുന്നു...!! ഇതു  ഇങ്ങനെ തുറന്നു പറയാൻ  ശശിയേട്ടൻ ഉണ്ടായ വണ്ടിയുടെ സർവീസ്  അനുഭവത്തിന്റെ  വെളിച്ചത്തിൽ ആണ്... അത് കൊണ്ട് ഗ്രൂപ്പിൽ അംഗങ്ങൾ ആയവർ നിങ്ങൾക് ഉണ്ടാകുന്ന സംശയം അത് കൃത്യമായി ചോദിച്ചു മനസ്സിലാക്കി ശരിയായ സ്ഥലത്ത് കൊടുത്ത് നല്ല രീതിയിൽ വാഹനം സർവീസ് ചെയ്യുക..!!



2025, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി ?

 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60 കിലോഗ്രാമിൽ കൂടാത്തതും 30 മിനുട്ട് ആവറേജ് പവർ 250 വാട്ടിൽ കുറവുള്ളതും ആയ വാഹനങ്ങൾ മാത്രമേ രജിസ്‌ട്രേഷൻ നമ്പർ ഇല്ലാതെ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കാവൂ.

ഈ നിബന്ധനകൾ പാലിക്കാത്ത ഇരു ചക്ര വാഹനങ്ങൾ മോട്ടോർ വാഹനത്തിന്റെ നിർവചനത്തിൽ വരുന്നവയും രജിസ്‌ടേഷൻ നമ്പർ ആവശ്യമുള്ളവയുമാണെന്ന് എംവിഡി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. യാത്രകൾ സുരക്ഷിതമാക്കാൻ എല്ലാത്തരം ഇലക്ട്രിക് സ്‌കൂട്ടറുകളും ഹെൽമറ്റ് ധരിച്ച് മാത്രം ഉപയോഗിക്കുക. അനലറ്റിക്കൽ തിങ്കിംഗ്, സ്‌പേഷ്യൽ ജഡ്ജ്‌മെന്റ്, വിഷ്വൽ സ്‌കാനിംഗ് എന്നിവയിലെ പോരായ്മകൾ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, സ്വരക്ഷയുടെ കാര്യത്തിൽ റിസ്‌ക് എടുക്കാനുള്ള മനോഭാവം, റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, പരീശീലനക്കുറവ് എന്നീ കാരണങ്ങൾ കുട്ടികളെ പെട്ടെന്ന് അപകടത്തിൽ ചാടിക്കും. 

പ്രായ പൂർത്തിയാവാത്ത കുട്ടികളെ നമുക്ക് ചേർത്ത് പിടിക്കാമെന്നും അവരുടെ സുരക്ഷയെ കരുതി ഇത്തരം വാഹനങ്ങൾ അവർക്ക് നൽകാതിരിക്കൂവെന്നും എംവിഡി. ഇലക്ട്രിക് സ്‌ക്കൂട്ടറുമായി സഞ്ചരിച്ച യാത്രികന്റെ വീഡിയോ കൂടി പങ്കുവെച്ചാണ് എംവിഡിയുടെ post.

2025, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

ലോങ്ങ് ഡ്രൈവ് പോകുന്നതിന് മുൻപ് കാറിൽ പരിശോധിക്കേണ്ട 15 കാര്യങ്ങൾ ?


1. എഞ്ചിൻ ഓയിൽ നില

 • Dipstick ഉപയോഗിച്ച് ഓയിൽ ലെവൽ, നിറം, ഗുണം പരിശോധിക്കുക.

 • മലിനമായോ കുറവായോ ഇരിക്കുകയാണെങ്കിൽ മാറ്റുക.

2. കൂളന്റ് ലെവൽ

 • Radiator/ coolant reservoir-ൽ ലെവൽ പരിശോധന.

 • കുറവായാൽ, ആവശ്യമായ ടൈപ്പിൽ മാത്രം കൂട്ടുക.

3. ബ്രേക്ക് ഫ്ലൂയിഡ്

 • റിസർവോയർ ലെവൽ പരിശോധിക്കുക.

 • കുറവാണെങ്കിൽ ലീക്ക് ഉണ്ടോ എന്ന് ഉറപ്പാക്കണം.

4. പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ്

 • സ്മൂത്ത് സ്റ്റിയറിംഗിനായി ആവശ്യമായ ലെവൽ ഉറപ്പാക്കുക.

5. വിൻഷീൽഡ് വാഷർ ഫ്ലൂയിഡ്

 • യാത്രയ്ക്കിടെ ക്ലിയർ വിഷൻ നിലനിർത്താൻ മതിയായ വാഷർ ലിക്വിഡ്.

6. ബാറ്ററി

 • ടെർമിനലുകൾ വൃത്തിയാണോ, കറുപ്പ്/കറിപ്പ് പിടിച്ചിട്ടുണ്ടോ എന്ന് നോക്കുക.

 • വോൾട്ടേജ് പരിശോധന ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക.

7. ടയർ എയർ പ്രഷർ

 • മാനുവലിൽ നൽകിയിരിക്കുന്ന PSI പ്രകാരം എല്ലാ ടയറുകളിലും, സ്പെയർ ടയറിലും പരിശോധിക്കുക.

8. ടയർ ട്രെഡ് ഡെപ്ത്

 • ‘പൈസ’ ടെസ്റ്റ് അല്ലെങ്കിൽ ഗേജ് ഉപയോഗിച്ച് പരിശോധിക്കുക.

 • മിനുക്കിയ/കുറഞ്ഞ ട്രെഡ് അപകടകാരി.

9. ലൈറ്റുകൾ എല്ലാം

 • ഹെഡ്‌ലൈറ്റുകൾ, ബ്രേക്ക് ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, റിവേഴ്സ് ലൈറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

10. ബ്രേക്കുകൾ

 • പാഡ്, ഡിസ്ക്, പെഡൽ ഫീൽ പരിശോധിക്കുക.

 • അസാധാരണ ശബ്‌ദമോ വൈബ്രേഷനോ ഉണ്ടെങ്കിൽ സർവീസ് ചെയ്യുക.

11. വൈപ്പർ ബ്ലേഡുകൾ

 • വൃത്തിയായി, സ്പ്ലിറ്റ് ഇല്ലാതെ, ശരിയായി拭പരിശോധിക്കുക.

12. ബെൽറ്റുകളും ഹോസുകളും

 • ചീർത്തുകള, ക്രാക്ക്, ചോർച്ച എന്നിവ ഉണ്ടോ എന്ന് നോക്കുക.

13. ഗിയർ/ക്ലച്ച് പ്രതികരണം

 • ഗിയർ മാറ്റുമ്പോൾ സ്മൂത്ത് ആണോ എന്ന് നോക്കുക.

14. അടിയന്തര ഉപകരണങ്ങൾ

 • സ്പെയർ ടയർ, ജാക്ക്, ടയർ അയൺ, ഫസ്റ്റ് എയ്ഡ് കിറ്റ്, ടോർച്ച്, ജമ്പർ കേബിൾ എന്നിവ ഉറപ്പാക്കുക.

15. ഫ്യൂവൽ

യാത്രയ്ക്കാവശ്യമായത്ര ഇന്ധനം, പ്രത്യേകിച്ച് നീണ്ട ഇടവിടങ്ങൾ ഉള്ള റൂട്ടുകൾക്കായി.

മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യണേ 

Courtesy:-Nidhin Chackochi

2025, ജൂലൈ 31, വ്യാഴാഴ്‌ച

കാറിന്റെ RC നഷ്ടപ്പെട്ടു.... ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?

കാറിന്റെ RC നഷ്ടപ്പെട്ടു....

ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്? പത്ര പരസ്യം ഒക്കെ നൽകേണ്ടതുണ്ടോ?2015 മോഡൽ ആണ് 2024 ൽ എന്റെ പേരിലേക്ക് മാറി ഡിജിറ്റൽ RC ഉണ്ടാവുമോ?

Step 1: പോലീസ് FIR (Lost Report)

 • RC നഷ്ടപ്പെട്ടതിന്റെ വിവരം സമീപത്തെ പോലീസ് സ്റ്റേഷനിൽ lost report ആയി lodge ചെയ്യണം.

 • ഇത് ഓൺലൈൻ ആയി ചില സംസ്ഥാനങ്ങളിൽ lodge ചെയ്യാൻ പറ്റും.

 • FIR/ acknowledgment copy ഫോം ഉപയോഗിക്കും RC പുനഃനിർമ്മാണത്തിന്.



Step 2: Affidavit (Court affidavit)

 • ന്യായാധിപന്റെ മുമ്പിൽ സത്യവാങ്മൂലം തയ്യാറാക്കണം – RC നഷ്ടപ്പെട്ടത്, കുറ്റകരമായ ഉപയോഗം ഇല്ല, തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടെ.

 • ₹10 Notary Stamp Paper ൽ തയ്യാറാക്കണം.

 • എല്ലായ്പ്പോഴും ഇതിന്റെ കോപ്പിയും submit ചെയ്യണം.



Step 3: പത്രത്തിൽ പരസ്യം — പല സംസ്ഥാനങ്ങളിൽ വേണ്ടതായേക്കാം

 • പല RTOകൾ ഇപ്പോഴും RC നഷ്ടപ്പെട്ടത് പത്രത്തിൽ പരസ്യം ചെയ്യുന്നത് ആവശ്യപ്പെടുന്നു.


Duplicate RC Apply ചെയ്യുക – Online / Offline


✅ Option A: Online (Parivahan website)

1. Open: https://parivahan.gov.in/parivahan/

 2. Menu → “Online Services” → “Vehicle Related Services”

 3. State select ചെയ്യുക → RTO സെലക്റ്റ് ചെയ്യുക

 4. “Duplicate RC” എടുക്കുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

 5. Details പൂരിപ്പിക്കുക (Engine no, Chassis no, Owner name etc.)

 6. Documents upload ചെയ്യുക

 7. Fee pay ചെയ്യുക (Approx. ₹200–₹500)

 8. Application submit ചെയ്യുക

2025, ജൂലൈ 30, ബുധനാഴ്‌ച

കാർ കഴുകുമ്പോൾ ആളുകൾ പൊതുവെ ചെയ്യുന്ന 10 പിഴവുകൾ ?

ഹെയർ ഷാംപൂ ഉപയോഗിക്കുന്നത്

– ഹെയർ ഷാംപൂ കാറിന്റെ പെയിന്റിന് കേടുവരുത്തും. കാറിനായി നിർദ്ദിഷ്ടമായ ഷാംപൂ മാത്രം ഉപയോഗിക്കുക.

മൈക്രോഫൈബർ ടവൽ ഉപയോഗിക്കാതെ പഴയ തുണികൾ ഉപയോഗിക്കൽ

– ഇങ്ങനെ ചെയ്താൽ കാറിന്റെ മേൽപ്പുറം ചെറുതായി പൊളിയുകയും സ്ക്രാച്ച് വരികയും ചെയ്യും.

അതിനേ തളികയിലായിരുന്നു കഴുകാനും തുണി കഴുകാനും ഉപയോഗിക്കുന്നത്

– ഈതരത്തിൽ മലിനത വണ്ടിക്ക് തിരികെ പോകും, അതിലൂടെ സ്‌ക്രാച്ച് സാധ്യത ഉയരും. ടു-ബക്കറ്റ് മേതഡ് ഉപയോഗിക്കുക.

കീഴിൽ നിന്ന് മുകളിലേക്ക് കഴുകൽ

– താഴെഭാഗം കൂടുതലായി മലിനമാകുന്നതിനാൽ ആദ്യമേ അതു കഴുകുന്നത് മലിനത കൈമുകളിലേക്ക് കൊണ്ടുവരും. എപ്പോഴും മുകളിലെന്ന് താഴേക്ക് കഴുകണം.

വീൽ വെൽ കഴുകാൻ മറക്കുന്നത്

– വീലിന്റെ ചുറ്റുപാട് മലിനതയും ഉപ്പ് ചെറുതായി കിടക്കുകയും തുടർന്ന് കാറിന് ക്ഷയം വരുത്തുകയും ചെയ്യാം.

ഹാർഡ് വാട്ടർ ഉപയോഗിക്കൽ

– കട്ടിയുള്ള വെള്ളം വൈറ്റർമാർക്ക് പോലുള്ള കറകൾ ഉണ്ടാക്കും. ഒഴിവാക്കാൻ സാധിക്കില്ലെങ്കിൽ ഉടൻ വൃത്തിയാക്കുക അല്ലെങ്കിൽ വാട്ടർ സോഫ്റ്റ്‌നർ ഉപയോഗിക്കുക.

കഴുകുമ്പോൾ ആഭരണങ്ങൾ ധരിക്കൽ

– വള, മോതിരം തുടങ്ങിയവ കാറിന് സ്ക്രാച്ച് വരുത്താൻ ഇടയാക്കും.

ഉച്ചയ്ക്ക് നേരിട്ട് സൂര്യപ്രകാശത്തിൽ കഴുകുന്നത്

– ഉഷ്ണത്തിൽ കാർ ചൂടാകുമ്പോൾ സോപ്പ് വേഗത്തിൽ ഉണങ്ങുകയും വെള്ളക്കറകൾ ഉണ്ടാകുകയും ചെയ്യും. വെളിച്ചമില്ലാത്ത സമയം അല്ലെങ്കിൽ കാലത്തോ വൈകിട്ട് കഴുകുക.

കഴുകിയ ശേഷം കാറു വൃത്തിയാക്കി ഉണക്കാതെ വിടുന്നത്

– കാർ സ്വാഭാവികമായി ഉണക്കുമ്പോൾ വെള്ളക്കറകൾ കിടക്കും. മൈക്രോഫൈബർ ടവൽ അല്ലെങ്കിൽ കാർ ബ്ലോവർ ഉപയോഗിച്ച് ഉണക്കുക.

വാക്‌സ് അഥവാ പ്രൊട്ടക്ഷൻ ആപ്ലൈ ചെയ്യാതെ വിടുന്നത്

– പെയിന്റ് നേരിട്ട് ചൂടിലും മലിനതയിലും പരിചയപ്പെടുന്നത് അപകടമാണ്. വാക്‌സ് ഉപയോഗിച്ചാൽ നനവും ശോഭയും നിലനിൽക്കും.

 ഈ അബദ്ധങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടോ എങ്കിൽ കമന്റ് ചെയ്യുക

2025, ജൂലൈ 29, ചൊവ്വാഴ്ച

വാഹന പിഴയുടെ പേരിൽ സൈബർ തട്ടിപ്പ്: ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ.

മോട്ടോർ വാഹന വകുപ്പിന്റെ എം-പരിവാഹൻ' ആപ്പിന്റെ പേരിൽ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നതായി മുന്നറിയിപ്പ്. നിരവധി പേർക്ക് ഇതിനോടകം പണം നഷ്ടമായതിനെ തുടർന്ന് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, മോട്ടോർ വാഹന വകുപ്പ്, സൈബർ വിഭാഗം എന്നിവർ അറിയിച്ചു

എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരത്ത് അടുത്തിടെ ഒരാൾക്ക് 1.5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിരുന്നു.

*തട്ടിപ്പിന്റെ രീതി*

വാഹന നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വാട്ട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നത്. എ.ഐ ക്യാമറകൾ, പോലീസ് സ്പീഡ് ക്യാമറകൾ എന്നിവ വഴി കണ്ടെത്തിയ നിയമ ലംഘനങ്ങൾ, നോ പാർക്കിംഗ് പിഴ, അല്ലെങ്കിൽ നേരിട്ടുള്ള വാഹന പരിശോധനയിലെ ഇ-ചെല്ലാൻ എന്നിവയുടെ വ്യാജേനയാണ് സന്ദേശങ്ങൾ എത്തുന്നത്.

ഈ സന്ദേശങ്ങൾ തുറക്കുമ്പോൾ പിഴത്തുക അടയ്ക്കുന്നതിനായി ഒരു എ.പി.കെ (APK) ഫയൽ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഈ ഫയൽ ഡൗൺലോഡ് ചെയ്താൽ, ആ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്

ശ്രദ്ധിക്കുക

 പോലീസോ മോട്ടോർ വാഹന വകുപ്പോ വാട്ട്‌സ്ആപ്പ് വഴി ചെല്ലാനുകൾ അയക്കാറില്ല.

 തട്ടിപ്പ് സന്ദേശങ്ങളിൽ ചെല്ലാൻ നമ്പർ 14 അക്കമായിരിക്കും. എന്നാൽ യഥാർത്ഥ ചെല്ലാനുകളിൽ 19 അക്ക നമ്പർ ഉണ്ടാകും.

 'പരിവാഹൻ' ആപ്പിന് എ.പി.കെ ഫയലുകളില്ല. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി മാത്രമേ 'പരിവാഹൻ' ആപ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കൂ.

 ഇ-ചെല്ലാൻ വിവരങ്ങൾക്കും പിഴ അടയ്ക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക. ലഭിക്കുന്ന സന്ദേശം ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുക. അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്

*സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ*

അത്തരത്തിൽ ഒരു സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ, സംഭവം നടന്ന് ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.


2025, ജൂലൈ 20, ഞായറാഴ്‌ച

VEHICLE LEASE SERVICE ALL KERALA

ഫിനാൻസ് ഉള്ളതും ഇല്ലാത്തതുമായ എല്ലാത്തരം വാഹനങ്ങളും പണയം വെയ്ക്കുന്നതിനും പണയം എടുക്കുന്നതിനും ഞങ്ങളുമായി ബന്ധപ്പെടുക.*

☎️ *8848316371*

പ്രിയ സുഹൃത്തേ 

നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പലിശ രഹിത വാഹന പണയത്തിലൂടെ പരിഹരിക്കുവാൻ ഞങ്ങൾ സഹായിക്കാം.

▪️ഉടൻ പണം 

▪️ഉയർന്ന മൂല്യം

▪️പലിശ രഹിതം 

▪️ലളിതമായ വ്യവസ്ഥകൾ 

▪️പണയ കാലാവധി 2 മാസം മുതൽ ഒരു വർഷം വരെ

*ഈടു നൽകേണ്ടത്* 📜

◼️Vehicle With 2 Keys

◼️Original RC book or Digital Rc colour copy

◼️Cheque leaf

◼️Aadhar copy

◼️Original Insurance & Other Valid Documents 

◼️Loan statement 

◼️Lease Agreement 

◼️Consent letter

🛑വാഹന ഉടമ നേരിട്ട് വന്ന് അക്കൗണ്ടിൽ പണം വാങ്ങി വാഹനം കൈമാറണം🛑

🛑SERVICE CHARGES APPLICABLE🛑

താങ്കൾ പണയമായി നൽകാൻ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ മോഡൽ വർഷം എന്നിവ വ്യക്തമാക്കിയാൽ പരമാവധി എത്ര തുക വരെ ലഭിക്കും എന്ന് അറിയിക്കുന്നതാണ്💸

കേരളത്തിൽ 14 ജില്ലയിലും നമ്മുടെ സർവീസ് ലഭ്യമാണ്..

☎️ *8848316371*



2025, ജൂലൈ 6, ഞായറാഴ്‌ച

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. ?

കേരളത്തിലെ / സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന ഒരു പ്രശ്നത്തിന് പരിഹാരമാകുന്നു. കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യത്തിൽ ഉറപ്പുനൽകിയിരിക്കുകയാണ്. നിലവിൽ 12 മെമു ട്രെയിനുകളാണ് കേരളത്തിൽ സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകളിൽ തിങ്ങിനിറഞ്ഞാണ് ആളുകൾ യാത്ര ചെയ്യുന്നത്. ഈ സാഹചര്യം ഒഴിവാക്കാനായി നിലവിലെ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം ഉയര്‍ത്തണമെന്നും കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കണമെന്നും റെയിൽവേയ്ക്ക് മുന്നിൽ കേരളം പതിവായി ഉയര്‍ത്തുന്ന ആവശ്യങ്ങളാണ്. റെയിൽവേ മന്ത്രി ഉറപ്പുനൽകിയതോടെ മെമു ട്രെയിനുകളിൽ കൂടുതൽ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകും. കേരളത്തിൽ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം മെമു ട്രെയിനുകളിലും 8 കോച്ചുകളാണുള്ളത്. നിലവിൽ 8 കോച്ചുകളുള്ളത് 12 ആയും 12 കോച്ചുകളുള്ളത് 16 ആയും ഉയര്‍ത്താമെന്നാണ് റെയിവേ മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്.

8 കോച്ചുകൾക്ക് പകരം 12 കോച്ചുകൾ വരുന്നതോടെ 614 സീറ്റുകൾ എന്നുള്ളത് 921 ആയി ഉയരും. ത്രീ ഫെയ്സ് 8 കോച്ചുകളുള്ള മെമു ട്രെയിനുകളിൽ 614 പേര്‍ക്ക് ഇരുന്നും 1798 പേര്‍ക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കും. 12 കോച്ച് മെമു ട്രെയിനുകളിൽ 921 പേര്‍ക്ക് ഇരുന്നും 2,682 പേര്‍ക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് സവിശേഷത. മെമ ട്രെയിനുകൾക്ക് പുറമെ പുതിയ ട്രെയിൻ സര്‍വീസ് ഉൾപ്പെടെ കേരളം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങൾക്ക് റെയില്‍വേ മന്ത്രിയുടെയും റെയിൽവേ ബോര്‍ഡിന്റെയും ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

2025, ജൂലൈ 1, ചൊവ്വാഴ്ച

നാളെ മുതൽ (01.07.2025) KSRTC ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല... പകരം മൊബൈൽ ഫോണുകൾ

മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു.

🌌തിരുവനന്തപുരം സെൻട്രൽ: 9188933717

🌌ആറ്റിങ്ങൽ: 9188933701

🌌നെയ്യാറ്റിൻകര: 9188933708

🌌വിഴിഞ്ഞം: 9188933725

🌌കാട്ടാക്കട: 9188933705

🌌വെള്ളറട: 9188933721

🌌വിതുര: 9188933724

🌌വെഞ്ഞാറമൂട്: 9188933722

🌌പാപ്പനംകോട്: 9188933710

🌌പാലക്കാട്‌: 9188933800

🌌കണ്ണൂർ: 9188933822

🌌മലപ്പുറം: 9188933803

🌌പെരിന്തൽമണ്ണ: 9188933806

🌌നിലമ്പൂർ: 9188933805

🌌പൊന്നാനി: 9188933807

🌌തിരൂർ: 9188933808

🌌തിരുവമ്പാടി: 9188933812

🌌തൊട്ടിൽപ്പാലം: 9188933813

🌌താമരശ്ശേരി: 9188933811

🌌സുൽത്താൻബത്തേരി: 9188933819

🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820

🌌മൈസൂർ: 9188933821

🌌കാസർഗോഡ്: 9188933826

🌌തൃശ്ശൂർ: 9188933797

🌌ചാലക്കുടി: 9188933791

🌌ആലുവ: 9188933776

🌌കന്യാകുമാരി: 9188933711

🌌ചെങ്ങന്നൂർ: 9188933750

🌌ചങ്ങനാശ്ശേരി: 9188933757

🌌ചേർത്തല: 9188933751

🌌എടത്വാ: 9188933752

🌌ഹരിപ്പാട്: 9188933753

🌌കായംകുളം: 9188933754

🌌വൈക്കം: 9188933765

🌌ഗുരുവായൂർ: 9188933792

🌌ആര്യങ്കാവ്: 919188933727

🌌അടൂർ: 9188933740

🌌ആലപ്പുഴ: 9188933748

🌌കൊട്ടാരക്കര: 9188933732

🌌കോന്നി: 9188933741

🌌കുളത്തൂപ്പുഴ: 9188933734

🌌മല്ലപ്പള്ളി: 9188933742

🌌മൂന്നാർ: 9188933771

🌌മൂലമറ്റം: 9188933770

🌌പാലാ: 9188933762

🌌പത്തനംതിട്ട: 9188933744

🌌പത്തനാപുരം: 9188933735

🌌പന്തളം: 9188933743

🌌പുനലൂർ: 9188933736

🌌റാന്നി: 9188933745

🌌തിരുവല്ല: 9188933746

🌌തൊടുപുഴ: 9188933775

🌌തെങ്കാശി: 9188933739

🌌മാവേലിക്കര: 9188933756

🌌അടിമാലി: 9188933772


ബാക്കി ഡിപ്പോകളുടെ നമ്പരുകൾ നിലവിൽ വരുന്നത് അനുസരിച്ച് ചേർക്കുന്നതാണ്

2025, ജൂൺ 29, ഞായറാഴ്‌ച

ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണം, 2026 ജനുവരി 1 മുതൽ ABS നിർബന്ധം;

 ഇരുചക്രവാഹനങ്ങളിലെ അപകടങ്ങൾ വർധിക്കുന്നതിനിടെ പുതിയ വിജ്ഞാപനവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നിർദ്ദേശിക്കുന്ന സ്‌പെസിഫിക്കേഷനുകൾക്കനുസൃതമായി രണ്ട് ഹെൽമറ്റുകൾ കമ്പനി വാഹനത്തിന് ഒപ്പം നൽകണമെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ഇതിന് പുറമെ 2026 ജനുവരി 1 മുതൽ നിർമിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം വേണമെന്ന് കേന്ദ്രം വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ വിജ്ഞാപനം. '2026 ജനുവരി 1-നും അതിനുശേഷവും നിർമ്മിച്ച L2 വിഭാഗത്തിലുള്ള വാഹനങ്ങളിൽ, എല്ലാ മോഡലുകളിലും, IS14664:2010 ന് അനുസൃതമായ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിരിക്കണം,' എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. നിലവിൽ 125 സിസി കൂടുതൽ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിലവിലുള്ളത്. എന്നാൽ 2026 മുതൽ എല്ലാ എഞ്ചിൻ വണ്ടികൾക്കും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പുതിയ ഉത്തരവ് പ്രകാരം നിർബന്ധമായിരിക്കും. 

പെട്ടന്ന് ബ്രേക്ക് ഇടേണ്ടി വരുമ്പോൾ ഇരുചക്രവാഹനങ്ങളുടെ വീലുകൾ ലോക്ക് ആവാതിരിക്കാനും റോഡിൽ നിന്ന് തെന്നിമാറി അപകടം സംഭവിക്കാനുള്ള സാധ്യതകൾ കുറയ്ക്കാനുമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2022 ൽ ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിലെ 1,51,997 റോഡപകടങ്ങളിൽ ഏകദേശം 20 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു. ഇതിനെ തുടർന്നാണ് ഗതാഗത മന്ത്രാലയം പുതിയ തീരുമാനം എടുത്തത്. ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മരിക്കുന്നവരിൽ കൂടുതലും ഇരുചക്രവാഹനാപകടത്തിലാണ്. ഇതിൽ മിക്കവരും ഹെൽമറ്റ് ഇല്ലാത്തതിനാൽ തലയ്ക്കേൽക്കുന്ന ആഘാതം മൂലമാണ് മരിക്കുന്നത്. 2022 മാത്രം 75,000 ഇരുചക്രവാഹനയാത്രികർ അപകടത്തിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം പുതിയ ആന്റി-ബ്രേക്കിംഗ് സിസ്റ്റം നിലവിൽ വരുന്നതോടെ വാഹനങ്ങളുടെ വിലയിൽ 2500 രൂപയോളം വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.


കുപ്പിയും കവറും പുറത്തെറിയേണ്ട; ഇനി കെഎസ്ആർടിസി ബസിലും വേസ്റ്റ് ബിൻ ?

 തിരുവനന്തപുരം:* കെഎസ്ആർടിസി ബസിലെ യാത്രക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട . പ്ലാസ്റ്റിക്‌ കുപ്പി, കവറുകൾ തുടങ്ങിയ മാലിന്യമിടാൻ കെഎസ്ആർടിസി ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി. സർവീസ്‌ അവസാനിക്കുന്ന ഡിപ്പോയിൽ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന്‌ ബസ്സിൽ എഴുതിവയ്‌ക്കും. വേസ്റ്റ്‌ ബിൻ ശനിയാഴ്‌ച മുതൽ സ്ഥാപിച്ചുതുടങ്ങി.

ഡിപ്പോകളിൽ ബിന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. 600 ബിന്നുകളാണ്‌ വയ്‌ക്കുന്നത്‌. ബസ്സുകളിലേക്കായി 2000 ബിൻ വാങ്ങി. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമാണിത്‌. വിവിധ ഡിപ്പോകളിൽനിന്ന്‌ 104 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി നീക്കി.

കെഎസ്‌ആർടിസി സ്റ്റാൻഡിൽ മാലിന്യം തള്ളുന്നത്‌ തടയുന്നതിന്റെ ഭാഗമായി സിസിടിവി കാമറകൾ സ്ഥാപിച്ചുതുടങ്ങി. പരിസരം മാലിന്യമുക്തമായതോടെ 85 ഡിപ്പോകൾക്ക്‌ ശുചിത്വമിഷന്റെ സർട്ടിഫിക്കേഷൻ ലഭിച്ചു. ഏഴ്‌ ഡിപ്പോകൾക്ക് കൂടി സർട്ടിഫിക്കറ്റ്‌ ലഭിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നതായി സിഎംഡി പ്രമോജ്‌ ശങ്കർ പറഞ്ഞു.


2025, ജൂൺ 23, തിങ്കളാഴ്‌ച

മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ; ആദ്യ എ.സി ഫാമിലി വെയിറ്റിംഗ് റൂം; ഉദ്ഘാടനം ജൂൺ 27ന്..!

എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ ഈ മാസം ജൂൺ 27-ന് നാടിന് സമർപ്പിക്കും. വൈകുന്നേരം 4 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ, സംസ്ഥാനത്തെ ആദ്യത്തെ എയർ കണ്ടീഷൻഡ് (എ.സി) ഫാമിലി വെയിറ്റിംഗ് റൂമും തുറക്കും. കളക്ടറേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് ഘോഷയാത്രയായാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്.*

എ.സി ഫാമിലി വെയിറ്റിംഗ് റൂം 330 സ്ക്വയർഫീറ്റിൽ മികച്ച സൗകര്യങ്ങളോടെയാണ്  നിർമ്മിച്ചിരിക്കുന്നത്. ഒരേ സമയം 24 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ, അമ്മമാർക്ക്* *കുഞ്ഞുങ്ങളെ പാലൂട്ടാനുള്ള ഫീഡിംഗ് റൂം സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പൂർണ്ണമായും ഗ്ലാസ് ചുമരുകളുള്ളതിനാൽ ബസുകൾ വരുന്നത് യാത്രക്കാർക്ക് കാണാൻ സാധിക്കും. ഫീഡിംഗ് റൂമിന് സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീ പുരുഷന്മാർക്ക് പ്രത്യേകം ഭാഗങ്ങളായി തിരിച്ചിരിക്കുന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും.

 മണിക്കൂറിന് 20 രൂപ ഈടാക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. 24 മണിക്കൂറും പ്രവർത്തിക്കുകയും ജീവനക്കാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നതിനാൽ രാത്രി വൈകിയെത്തുന്ന യാത്രക്കാർക്ക് ഇതൊരു സുരക്ഷിത താവളമായി മാറും.

ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി 2-നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് തറക്കല്ലിട്ടത്. ആദ്യം 11 നിലകളാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാല് നിലകളാക്കി ചുരുക്കി. 7.90 കോടി രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. 90 ലക്ഷം രൂപയുടെ കെ.എസ്.ആർ.ടി.സി ഫണ്ടും പി. ഉബൈദുള്ള എം.എൽ.എ അനുവദിച്ച 2 കോടി രൂപയുടെ മണ്ഡലം ആസ്തി ഫണ്ടും ഈ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.*

യാർഡിൽ ഇന്റർലോക്ക് പതിക്കുന്ന ജോലി പൂർത്തിയായിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ 10 കടമുറികളും താഴത്തെ നിലയിൽ 4 കടമുറികളും ലേലത്തിലൂടെ വിവിധ കച്ചവടക്കാർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് മാസം അഞ്ച് ലക്ഷം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടയ്ക്ക് ചില സാങ്കേതിക പ്രശ്നങ്ങളും സാമ്പത്തിക വിഷമതകളും കാരണം നിർമ്മാണം നീണ്ടുപോയിരുന്നു. എം.എൽ.എയുടെ നിരന്തര ശ്രമങ്ങളാണ് പലഘട്ടങ്ങളിലും നിർമ്മാണം നിലച്ചുപോയ ടെർമിനലിന് ജീവൻ നൽകിയത്.

പുതിയ ടെർമിനൽ മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റുമെന്നും കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാൻ ശ്രമം നടത്തുമെന്നും.

2025, മേയ് 22, വ്യാഴാഴ്‌ച

ആറുവരിപ്പാത; സ്ഥിരം വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പാസ് !!

മലപ്പുറം: നിർമ്മാണം പൂർത്തിയാകുന്ന കേരളത്തിലെ ആറുവരി ദേശീയപാതയിലെ ടോൾ പ്ലാസയിൽ സ്ഥിരം വാഹനങ്ങൾക്കു കുറഞ്ഞ നിരക്കിൽ പാസ് ഏർപ്പെടുത്തി ദേശീയപാതാ അതോറിറ്റി.

 ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാർക്ക് 150 രൂപയ്ക്കു പ്രതിമാസ പാസ് ലഭിക്കും. ഈ പാസിൽ ഒരുമാസത്തിനകം 30 തവണ ടോൾ പ്ലാസ വഴി യാത്ര ചെയ്യാം. കാർ, ജീപ്പ്, വാൻ എന്നിവയ്ക്കാണു പാസ്. വാണിജ്യ വാഹനങ്ങൾക്ക് ഈ നിരക്കിൽ പാസ് ലഭിക്കില്ല.ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ലോക്കൽ കമേഴ്സ്യൽ വാഹനങ്ങൾക്ക് (എൽസിവി) ഒറ്റയാത്രയ്ക്ക് 15 രൂപയും 20 കിലോമീറ്ററിനുള്ളിലുള്ള ട്രക്കുകൾക്ക് ഒറ്റത്തവണ യാത്രയ്ക്ക് 25 രൂപയും നൽകിയാൽ മതി.

സ്കൂ‌ൾ ബസുകൾക്ക് 1000 രൂപയുടെ പ്രതിമാസ പാസ് അനുവദിക്കും. ഇതിനു പുറമേ, എല്ലാ സ്‌ഥിരം വാഹനങ്ങൾക്കും ആവശ്യമെങ്കിൽ പ്രതിമാസ പാസ് അനുവദിക്കുമെന്നു സൂചനയുണ്ട്. എന്നാൽ ഇതിന്റെ ഫീസ് ദേശീയപാതാ അതോറിറ്റി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.പാസുകൾക്കായി ദേശീയപാതാ അതോറിറ്റി ഓഫിസുമായോ ടോൾ പ്ലാസയുമായോ ബന്ധപ്പെടണം. ആറുവരിപ്പാത പുർണമായി ഗതാഗതത്തിനു വിട്ടുനൽകിയ ശേഷമാകും മലപ്പുറം ജില്ലയിലെ ടോൾ പിരിവ് .

2025, ഏപ്രിൽ 14, തിങ്കളാഴ്‌ച

സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ ?

സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ. ലൈസന്‍സ് ലഭിക്കാനായി ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല. കേരളത്തില്‍ ലൈസന്‍സ് ലഭിക്കാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്.

ഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്. പലരും ഉപജീവനത്തിനായി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല, ലൈസന്‍സ് കിട്ടില്ലെന്നും പറഞ്ഞ് ഉദ്യാഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുന്നതായും ആരോപണമുണ്ട്.

നിവേദനം നല്‍കി മടുത്തെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കണ്‍വീനര്‍ വി.ജി. സുഗതന്‍ പറയുന്നു. പ്രത്യേക സംവിധാനങ്ങളൊന്നും ഇവിടെയില്ല. കടുത്ത അവഗണനയാണിത്. ലൈസന്‍സ് വേണ്ടാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാമെന്നുവെച്ചാല്‍ അതില്‍ ഭിന്നശേഷിക്കാരുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് രൂപമാറ്റം വരുത്താന്‍ നിയമം അനുവദിക്കുന്നുമില്ല. രൂപമാറ്റം വരുത്തി എന്നപേരില്‍ പലരും പിഴ അടയ്‌ക്കേണ്ടിയും വന്നു- സുഗതന്‍ പറഞ്ഞു.

വളരെ വൈകല്യം ഉള്ളവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനേ തടസ്സമുള്ളൂ. സുരക്ഷ മുന്‍നിര്‍ത്തിയാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സോ പെര്‍മിഷനോ ഇവര്‍ക്ക് ആവശ്യമില്ല. ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നതിനും തടസ്സമില്ല. ഇതിനായി അപ്രൂവ്ഡ് കിറ്റുകളും ലഭ്യമാണ്. പക്ഷേ, പലരും ലേണേഴ്‌സ് പോലും പാസാകുന്നില്ല. ഭിന്നശേഷിക്കാര്‍ക്ക് ഏത് സമയത്തും ഞങ്ങളെ സമീപിക്കാമെന്ന് തൃശ്ശൂര്‍ ആര്‍ടിഒ എം.കെ. ജയേഷ്‌ paranju.

2025, മാർച്ച് 9, ഞായറാഴ്‌ച

ഡ്രൈവിങ് ടെസ്റ്റ് നടപടികളിൽ വീണ്ടും ഭേദഗതി; മാറ്റങ്ങൾ ?

ഡ്രൈവിങ് ടെസ്റ്റ് നടപടികളിൽ മാസങ്ങൾക്കു മുൻപ് നടത്തിയ പരിഷ്കരണത്തിന് പിന്നാലെ വീണ്ടും ഭേദഗതി. റോഡുകളിൽ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന് മാസങ്ങൾക്കു മുമ്പാണ് മോട്ടോർ വാഹന വകുപ്പ് പരിഷ്കരണങ്ങൾ വരുത്തിയത്. അതിനു പിന്നാലയാണ് ഇപ്പോഴത്തെ മാറ്റം. വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങൾക്ക് പോകേണ്ട അഞ്ചുപേർക്ക് നൽകിയ ക്വോട്ടയിലും മാറ്റം.

ഹ്രസ്വാവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകേണ്ടവർക്ക് ടെസ്റ്റിൽ പങ്കെടുക്കണമെങ്കിൽ മുൻകൂട്ടി ഓൺലൈനിൽ ടോക്കൺ എടുക്കണം. നിലവിൽ ആർ.ടി.ഒ തലത്തിലായിരുന്നു ഇവരെ പരിഗണിച്ചിരുന്നത്. ഈ വിഭാഗത്തിൽപെടുന്ന അപേക്ഷകർ ഇല്ലെങ്കിൽ ടെസ്റ്റിൽ പരാജയപ്പെട്ട അഞ്ചുപേരെയും പരിഗണിച്ചിരുന്നു. സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് മാത്രമേ ഇനി റീ-ടെസ്റ്റിന് അനുമതി നൽകുകയുള്ളൂ. സീനിയോറിറ്റി ക്രമം ഉറപ്പുവരുത്താൻ സോഫ്റ്റ് വെയറിൽ മാറ്റംവരുത്തും.

ആറുമാസത്തെ കാലാവധി അവസാനിച്ച് ലേണേഴ്സ് ടെസ്റ്റിന് വീണ്ടും അപേക്ഷിക്കുമ്പോൾ കണ്ണ് പരിശോധന സർട്ടിഫിക്കറ്റ് ഇനിമുതൽ ഹാജരാക്കേണ്ടതില്ല. ലേണേഴ്സ് ലൈസൻസ് കാലാവധി കഴിഞ്ഞ് വീണ്ടും അപേക്ഷ സമർപ്പിക്കുന്നത് 30 ദിവസം കഴിഞ്ഞേ സാധ്യമാകുകയുള്ളൂവെന്ന നിലവിലെ സ്ഥിതിയും എടുത്തുകളഞ്ഞിട്ടുണ്ട്.

ഇനിമുതൽ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും (എം.വി.ഐ) ഒരു അസിസ്റ്റന്റ് എം.വി.ഐയും മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്തുകയുള്ളൂ. മറ്റ് എം.വി.ഐകളും എ.എം.വി.ഐകളും ഉണ്ടെങ്കിൽ ഫിറ്റ്നസ് ടെസ്റ്റും പരിശോധനയും നടത്തും. രണ്ട് എം.വി.ഐമാർ ഉണ്ടായിരുന്ന ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫിസുകളിൽ രണ്ടു ബാച്ചായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനാണ് വിരാമമായയത്.

ഡ്രൈവിങ് ടെസ്റ്റിനുശേഷം എല്ലാ ദിവസവും വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ്കൂടി നടത്തണം. ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും മാത്രമുള്ള ഓഫിസുകളിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലേ ഡ്രൈവിങ് ടെസ്റ്റ് നടത്തൂ. ബുധൻ, പൊതു അവധിയല്ലാത്ത ശനി ദിവസങ്ങളിലാകും ഫിറ്റ്നസ് .

2025, മാർച്ച് 8, ശനിയാഴ്‌ച

ട്രെയിന്‍ എത്തിയാല്‍ മാത്രം സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുo

രാജ്യത്തെ റെയിൽവെ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവെ. തിരക്ക് അനുഭവപ്പെടുന്ന 60 റെയിൽവെ സ്റ്റേഷനുകൾക്ക് പുറത്ത് സ്ഥിരമായി കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്‌ഥാപിക്കും. കുഭമേളയോട് അനുബന്ധിച്ച് ഡൽഹി റെയിൽവെ സ്റ്റേഷനിലെ തിക്കിലും തിരക്കിലുംപെട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് റെയിൽവെ പുതിയ പരിഷ്കാരങ്ങൾക്ക് ഒരുങ്ങുന്നത്. തിരക്ക് കുറയ്ക്കാൻ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്.

തിരക്ക് അനുഭവപ്പെടുന്ന 60 സ്റ്റേഷനുകളിൽ പൂർണ്ണമായ പ്രവേശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പാട്ന സ്റ്റേഷനുകളിൽ ഈ രീതി നടപ്പിലാക്കി തുടങ്ങി. ഇനി മുതൽ റെയിൽവെ സ്റ്റേഷനിൽ വണ്ടിയെത്താൽ മാത്രമെ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. റിസർവ് ചെയ്ത കൺഫേം ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമുകളിൽ പ്രവേശിപ്പിക്കുകയുള്ളൂ.

സുരക്ഷയുടെ ഭാഗമായി എല്ലാ അനധികൃത പ്രവേശനങ്ങളും അടച്ചിടുമെന്നും റിപ്പോർട്ടിലുണ്ട്.

ഫൂട്ട് ഓവർ ബ്രിഡ്‌ജുകളുടെ വീതി കൂട്ടുന്നതാണ് മറ്റൊരു തീരുമാനം. കുംഭമേളയിൽ പ്രയോഗിച്ച് വിജയിച്ച തരത്തിലുള്ള 12 മീറ്റർ, ആറു മീറ്റർ വീതികളിലുള്ള പുതിയ ഡിസൈൻ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ റെയിൽവെ സ്റ്റേഷനുകളിൽ നിർമിക്കും. ഇത്തരം വീതി കൂടിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ കുംഭമേളയിൽ തിരക്ക് നിയന്ത്രിക്കാൻ സഹായിച്ചു എന്നാണ് കണ്ടെത്തൽ.

സ്റ്റേഷനിലും സമീപത്തുള്ള പ്രദേശങ്ങിലും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും സ്റ്റേഷൻ ഡയറക്ടറായി മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. റ്റേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഡയറക്ട‌ർമാർക്ക് സാമ്പത്തികമായി അധികാരമുണ്ടായിരിക്കും. സ്റ്റേഷന്റെ ശേഷിയും ട്രെയിൻ സർവീസുകളും അടിസ്ഥാനമാക്കി ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാനുള്ള അധികാരമടക്കം ഡയറക്ടർമാർക്ക് ഉണ്ടായിരിക്കും.

https://www.facebook.com/share/p/1XjrpkUY3u/

കേരള-തമിഴ്നാട് അതിർത്തിയിലെ മോട്ടർവാഹന ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം വെർച്വലാകുന്നു. ?

കേരള-തമിഴ്നാട് അതിർത്തിയിലെ മോട്ടർവാഹന ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം വെർച്വലാകുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസം ചെക്ക്പോസ്റ്റിന്റെ പ്രവർത്തനം പകല്‍ മാത്രമാക്കിയിരുന്നു.ഒരു മാസത്തിനുള്ളില്‍ ചെക്ക്പോസ്റ്റ് സംവിധാനം പൂർണമായി ഇല്ലാതാവും. അതിർത്തി കടന്നെത്തുന്ന ചരക്കു വാഹനങ്ങളുടെ പരിശോധനകള്‍ എ.ഐ ക്യാമറകളും സ്‌കാനറുകളും മാത്രം ഉപയോഗിച്ചാകും നടപ്പാക്കുക. നിലവില്‍ ജി.എസ്.ടി വകുപ്പിന്റെ നിരീക്ഷണ ക്യാമറകളിലൂടെയാണ് ഇ-വേ ബില്‍ പരിശോധിക്കുക. വാഹനം കടന്നെത്തുമ്ബോള്‍ തന്നെ ഇ-വേ ബില്ലിന്റെ ലിങ്ക് ആർ.ടി.ഒ ഓഫിസില്‍ കണ്‍ട്രോള്‍ റൂമിലെത്തും. ഇതിന്റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളെ ഉപയോഗിച്ച്‌ വാഹനം പിടിച്ചെടുത്തു നിയമ നടപടി സ്വീകരിക്കും.

'വെർച്വല്‍ ചെക്‌പോസ്റ്റ്' സംവിധാനത്തിലേക്കു മാറുമ്ബോള്‍ പൂർണമായി മോട്ടർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകളുടെയും സ്‌കാനറുകളുടെയും നിരീക്ഷണത്തിലൂടെയാകും ഇ- വേ ബില്‍ പരിശോധനയെന്നതാണ് പ്രത്യേകത. ഇതിനുള്ള സാങ്കേതിക സംവിധാനം ഒരുക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഓഫിസ് ജോലികള്‍ വേഗത്തില്‍ തീർപ്പാക്കാൻ ചെക്ക്‌പോസ്റ്റിലെ ജീവനക്കാരെ പിൻവലിക്കാനാണ് ഈ തീരുമാനമെന്ന് ട്രാൻസ്‌പോർട് കമ്മിഷണറുടെ സർക്കുലറില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും വർദ്ധിച്ചു വരുന്ന അഴിമതിയാണ് നടപടിക്കു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ മാസം ലക്ഷങ്ങളാണ് വാളയാർ ഉള്‍പ്പെടെയുള്ള ചെക്ക്പോസ്റ്റുകളില്‍ കൈക്കൂലിപ്പണമായി വിജിലൻസ് പിടികൂടിയത്.

നിലവില്‍ വൈകിട്ട് മുതല്‍ ചെക്ക്പോസ്റ്റുകള്‍ രാത്രി അടച്ചിട്ടു തുടങ്ങിയിട്ടുണ്ട്. വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി, ഒഴലപ്പതി എന്നീ 8 ചെക്ക്പോസ്റ്റുകളാണു പാലക്കാട് ജില്ലയിലുള്ളത്. രാവിലെ 9 മുതല്‍ 5 വരെ മാത്രമേ ചെക്ക്പോസ്റ്റുകള്‍ പ്രവർത്തിക്കുന്നുള്ളൂ. എ.എം.വി.ഐയും ഒരു ഓഫിസ് അസിസ്റ്റന്റും മാത്രം ചെക്ക്പോസ്റ്റിലുണ്ടാകും. ഇതോടെ 8 ചെക്ക്പോസ്റ്റുകളുടെയും നിയന്ത്രണം ആർ.ടി.ഒയുടെ കീഴിലേക്കു ചുരുങ്ങി. നേരത്തെ 3 ഷിഫ്റ്റിലായി മുപ്പതിലേറെ ജീവനക്കാർ ജോലി ചെയ്തിടത്താണ് പകല്‍ ഒറ്റ ഷിഫ്റ്റില്‍ രണ്ടു പേരാകുന്നത്. വർഷങ്ങള്‍ക്കു മുമ്ബ് തന്നെ ചരക്കു വാഹനങ്ങളുടെയും ടൂറിസ്റ്റ്, യാത്രാ വാഹനങ്ങളുടെയും പെർമിറ്റ്, ടാക്സ് തുടങ്ങിയ സേവനങ്ങള്‍ 'പരിവാഹൻ' സൈറ്റിലേക്കു മാറ്റിയിരുന്നു. ഉദ്യോഗസ്ഥരെ മുഴുവൻ പിൻവലിച്ചു ചെക്ക്പോസ്റ്റുകള്‍ നിറുത്തലാക്കുന്നതോടെ ചരക്കു വാഹനങ്ങള്‍ക്ക് ഒരിടത്തും നിറുത്താതെ സംസ്ഥാനത്തേക്കു പ്രവേശിക്കാനും സമയനഷ്ടമില്ലാതെ ചരക്കു നീക്കം നടത്താനും സാധിക്കും. നേരത്തെ പെർമിറ്റും ടാക്സും ഓണ്‍ലൈനായി എടുത്തിട്ടണ്ടോയെന്നു പരിശോധിക്കുക മാത്രമാണ് ചെക്ക്പോസ്റ്റില്‍ ചെയ്തിരുന്നത്. ഇതു കൃത്യമായി പാലിക്കുന്ന വാഹനങ്ങളില്‍ നിന്നു പോലും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി പിരിക്കുന്നുണ്ടെന്നാണു വിജിലൻസ് കണ്ടെത്തിയത്. ജനുവരിയില്‍ 3 തവണ നടത്തിയ പരിശോധനയില്‍ മാത്രം 4.88 ലക്ഷം രൂപയുടെ കൈക്കൂലിപ്പണമാണു പിടികൂടിയത്. 'കൈക്കൂലി പിരിവ്' കേന്ദ്രങ്ങളായി ചെക്ക്പോസ്റ്റുകള്‍ മാറിയെന്ന ആക്ഷേപം ഉയർന്നതും ഇതിനാലാണ്. ചെക്ക്പോസ്റ്റുകള്‍ ഇല്ലാതായാല്‍ മോട്ടർ വാഹനവകുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ.

പ്രവർത്തനം കാര്യക്ഷമമാകും

ചെക്ക്പോസ്റ്റ് സംവിധാനം ഇല്ലാതാകുന്നതോടെ വാഹനങ്ങളുടെ നിയമലംഘനം പിടികൂടാൻ നിലവില്‍ മോട്ടർ വാഹന വകുപ്പിലുള്ള എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളുടെ എണ്ണം ആറില്‍ നിന്ന് 9 - 12 ആകും. ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉടനുണ്ടാകും. സ്‌ക്വാഡുകളിലേക്ക് ഉദ്യോഗസ്ഥരെ ക്രമീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ 6 താലൂക്കുകള്‍ കേന്ദ്രീകരിച്ച്‌ 6 എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡാണുള്ളത്. സ്‌ക്വാഡില്‍ എം.വി.ഐയും 3 എ.എം.വി.ഐയുമാണുള്ളത്. ആകെ എൻഫോഴ്സ്‌മെന്റ് വിങ്ങില്‍ 25 ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. അതിനാല്‍ത്തന്നെ സ്‌ക്വാഡില്‍ പലപ്പോഴും ഇത്രയും ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടാവില്ല. 

https://wa.me/918848564058

24 മണിക്കൂറും എൻഫോഴ്സ്‌മെന്റ് ഡ്യൂട്ടി വേണമെന്നാണു നിർദേശമെങ്കില്‍ ഉദ്യോഗസ്ഥ ക്ഷാമത്താല്‍ നിലവില്‍ രാവിലെ 10 മുതല്‍ 5 വരെയുള്ള ഒരു ഷിഫ്റ്റില്‍ മാത്രമാണ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നുള്ളൂ.

ചെക്ക്പോസ്റ്റില്‍ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിച്ചാല്‍ ഇവരെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലേക്കാണു നിയോഗിക്കുക. ടാക്‌സോ പെർമിറ്റോ ഇല്ലാതെ വാഹനം എൻഫോഴ്സ്‌മെന്റാണു പിടികൂടുന്നതെങ്കില്‍ ഇരട്ടിയോളം തുകയും പിഴയും അടയ്ക്കണം. അതിനാല്‍ സ്‌ക്വാഡിന്റെ എണ്ണം കൂട്ടിയാല്‍ എൻഫോഴ്സ്‌മെന്റ് പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കി നിയമലംഘനം തടയാനും റോഡപകടം കുറയ്ക്കാനും സാധിക്കും.

കൈക്കൂലിപ്പണം

അരക്കോടിയോളംകഴിഞ്ഞ 10 വർഷത്തിനിടെ നൂറിലേറെ പരിശോധനകളിലായി അരക്കോടിയോളം രൂപയുടെ കൈക്കൂലിപ്പണമാണു വിജിലൻസ് പിടിച്ചെടുത്തത്. ജനുവരിയില്‍ വിജിലൻസ് എസ്പി എസ്.ശശികുമാറിന്റെയും പാലക്കാട് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെയും നേതൃത്വത്തില്‍ 3 തവണകളായി നടത്തിയ പരിശോധനയില്‍ 4.88 ലക്ഷം രൂപയുടെ കൈക്കൂലി വിജിലൻസ് പിടികൂടി. കഴിഞ്ഞ 3 വർഷത്തിനിടെയാണു കൂടുതല്‍ പരിശോധനകള്‍ നടന്നത്. വിജിലൻസ് പരിശോധനയില്‍ ഏറ്റവും കൂടുതല്‍ അഴിമതി കണ്ടെത്തിയ ചെക്ക്പോസ്റ്റുകളിലൊന്നായി ഇതോടെ മോട്ടർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകള്‍ മാറി. ഇതിനെല്ലാം പരിഹാരം കണ്ടെത്താനാണ് പുതിയ പരിഷ്‌കാരം.

മറയുന്നത് ഏഷ്യയിലെ

ഏറ്റവും വലിയ ചെക്‌പോസ്റ്റ്വാളയാറിലെ മോട്ടർ വാഹന ചെക്ക്പോസ്റ്റ് ഇല്ലാതാകുമ്ബോള്‍ ഏഷ്യയിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ചെക്ക്പോസ്റ്റ് സംവിധാനമാണു ചരിത്രത്താളുകളിലേക്കു മറയുന്നത്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് വാളയാർ ചെക്ക്പോസ്റ്റ്. ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് ഒരുക്കാനായി വാളയാറിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ മോട്ടർ വാഹന ചെക്ക്പോസ്റ്റ് 2021ല്‍ പൊളിച്ചു മാറ്റിയിരുന്നു. പിന്നീടാണ് മലബാർ സിമന്റ്സ് കമ്ബനിക്കു എതിർവശത്തെ റോഡിലേക്കു കണ്ടെയ്നർ ചെക്ക്പോസ്റ്റാക്കി മാറ്റിയത്. ഓണ്‍ലൈൻ സംവിധാനത്തിലേക്കു മാറിയതിനാല്‍ ചെക്ക്പോസ്റ്റുകള്‍ വേണ്ടെന്നു കേന്ദ്രത്തിന്റെ നിർദേശം വന്നതോടെ ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പദ്ധതി ഉപേക്ഷിച്ചു. ഇപ്പോള്‍ ചെക്ക്പോസ്റ്റ് സംവിധാനവും ഇല്ലാതാകുന്നു. ഡോ.തോമസ് ഐസക് മന്ത്രിയായിരുന്നപ്പോള്‍ 'അഴിമതി രഹിത വാളയാർ' പദ്ധതിയും 'സംയോജിത ചെക്ക്പോസ്റ്റ് പദ്ധതി'യും കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എല്ലാ ചെക്ക്പോസ്റ്റുകളും ഒറ്റക്കെട്ടിടത്തിലേക്കു മാറ്റുന്നതായിരുന്നു പദ്ധതികള്‍. ചെക്ക്പോസ്റ്റുകള്‍ ഇല്ലാതാകുന്നതോടെ നൂറുകണക്കിനാളുകള്‍ ഉപജീവനം നടത്തുന്നzq വാളയാറിലെ വ്യാപാര മേഖല ഇല്ലാതാവും.

2025, മാർച്ച് 3, തിങ്കളാഴ്‌ച

സംസ്ഥാനത്ത് ഇന്നു മുതൽ 1-3-25 ഡിജിറ്റൽ ആർസി; ഉത്തരവിറക്കി ഗതാഗത വകുപ്പ് !

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഡിജിറ്റൽ ആർസി ലദ്യമാക്കീട്ടുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

ആവശ്യമുള്ളവർക്ക് ആർസി പ്രിന്റ് എടുക്കാം. പരിവാഹൻ സൈറ്റിൽ ഇതിനായി മാറ്റം വരുത്തിയിട്ടുണ്ട്. 

നിലവിൽ ഡിജിറ്റലായിട്ടാണ് ലൈസൻസ് നൽകുന്നത്. നേരത്തെ ലൈസൻസ് പ്രിന്റ് ചെയ്ത‌് തപാലിൽ അയച്ചിരുന്നു. ഇതൊഴിവാക്കിയാണ് ലൈസൻസ് ഡിജിറ്റലാക്കിയത്. ലൈസൻസ് ഡിജിറ്റലാക്കിയെങ്കിലും ആർസി ബുക്ക് പ്രിന്റ് ചെയ്ത് നൽകിയിരുന്നു. ഇതിനാണിപ്പോൾ മാറ്റം വരുത്തുന്നത്. നേരത്തെ ആർസി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ആർസി ബുക്ക് ലഭിക്കും.

വാഹനങ്ങൾ കൈമാറ്റം ചെയ്‌തശേഷവും ആർസി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ മാറ്റാത്ത സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാനായി വാഹന ഉടമകൾ ഈ മാസം തന്നെ നമ്പറുകൾ അപ്ഡേറ്റ് ചെയണമെന്നും ഗതാഗത വകുപ് നിർദേശം നൽകീട്ടുണ്ട്.

.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ അടക്കം യു.പി.ഐ ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാo

 കെ.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ അടക്കം യു.പി.ഐ ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാൻ 

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളിലും കൊല്ലം ജില്ലയിലെ വിവിധ ഡിപ്പോകളിലും ഡിജിറ്റല്‍ ടിക്കറ്റെടുക്കല്‍ ആരംഭിച്ചു. ഉടൻ പത്തനംതിട്ടയിലേക്കും വൈകാതെ മറ്റ് ജില്ലകളിലേക്കും പുതിയ സജ്ജീകരണമെത്തും. രണ്ട് മാസത്തിനകം സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളില്‍നിന്നും യു.പി.ഐ പേമെന്‍റ് ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ജീവനക്കാർക്ക് പരിശീലനം നല്‍കി വരികയാണ്. കെ.എസ്.ആർ.ടി.സിയുടെ തന്നെ യന്ത്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യു.ആര്‍ കോഡ് സ്കാൻ ചെയ്ത് പണം നല്‍കാം. തൊട്ടുപിന്നാലെ പ്രിന്‍റ് ചെയ്ത ടിക്കറ്റ് ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്കാവും പണമെത്തുക. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകള്‍ അനുവദനീയമല്ല.

നേരത്തെ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച്‌ ഓപറേറ്റ് ചെയ്യുന്ന സിറ്റി സർക്കുലർ സർവീസുകളിലും പോയന്‍റ് ടു പോയന്‍റ് സർവീസുകളിലും പരീക്ഷണാർഥം ഓണ്‍ലൈൻ പണമിടപാട് ആരംഭിച്ചിരുന്നു. ഇത് വിജയകരമായതോടെ ജില്ലയിലെ മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചു. ഇതിന്‍റെ തുടർച്ചയായിട്ടാണ് കൊല്ലത്തും നടപ്പിലാക്കിയത്.

ഇതിലൂടെ ചില്ലറത്തർക്കം, ബാലൻസ് വാങ്ങാൻ മറക്കല്‍ അടക്കം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടല്‍. യു.പി.ഐ ആപ്പുകള്‍ സ്വീകരിക്കണമെന്ന് യാത്രക്കാരും ആവശ്യപ്പെട്ടുവരികയായിരുന്നു.

സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനം ഒരുക്കിയ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് കെ.എസ്.ആർ.ടി.സിയെയും ഡിജിറ്റലാക്കുന്നത്. ഈ സേവനങ്ങള്‍ക്ക് ഒരോ ടിക്കറ്റില്‍നിന്നും കെ.എസ്. ആർ.ടി.സി ചെറിയ തുക 'ചലോ ആപ്പിന്' നല്‍കണമെന്നതാണ് കരാർ. കെ.എസ്.ആർ.ടി.സിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാനാകും.

2025, ഫെബ്രുവരി 16, ഞായറാഴ്‌ച

റോഡിൽ മൊബൈലിൽ സംസാരിച്ച് നടക്കുന്നവർക്ക് ഫൈൻ അടിക്കണം !!

സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ നിരക്ക് വർധിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി KB ഗണേഷ് കുമാർ. നിലവാരമില്ലാത്ത ഡ്രൈവിങും അശ്രദ്ധയില്ലായ്മയുമാണ് ഇതിന് പ്രധാന കാരണം, ഇടത്തും വലത്തും നോക്കാതെയാണ് പലരും റോഡ് മുറിച്ച് കടക്കുന്നത്. ശ്രദ്ധയില്ലാതെ റോഡിലൂടെ മൊബൈലിൽ സംസാരിച്ച് നടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്ന് മന്ത്രി വ്യക്തമാക്കി. എന്താണ് നിങ്ങളുടെ