ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2025, നവംബർ 2, ഞായറാഴ്‌ച

തേർഡ് പാർട്ടി ഇൻഷുറൻസ് എടുത്താൽ മാത്രം വാഹന ഉടമയ്ക്കോ കുടുംബാംഗങ്ങൾക്കോ നഷ്‌ടപരിഹാരം കിട്ടുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്...?

ഇക്കാലത്ത് സ്വന്തമായി ഒരു സെക്കൻഡ് ഹാൻഡ് വാഹനമെങ്കിലും ഇല്ലാത്തവരും ഒരു സ്കൂട്ടറെങ്കിലും ഓടിക്കാത്തവരും കുറവാണ്. എന്നാൽ റോഡിലൂടെ പോകുമ്പോൾ ഹെൽമറ്റും ലൈസൻസും പുക പരിശോധനാ സർട്ടിഫിക്കറ്റും ആർസി ബുക്കും മാത്രമല്ല, ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിലും എംവിഡിക്ക് പിഴ നൽകേണ്ടിവരാറുണ്ട്. വാഹനം വാങ്ങുമ്പോഴും ഓടിക്കുമ്പോഴും ലൈസൻസ് പോലെ തന്നെ നിർബന്ധമായും വേണ്ട ഒന്നാണ് ഇൻഷുറൻസ്. ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

തേർഡ് പാർട്ടി ഇൻഷുറൻസുള്ള ഒരു വാഹനം വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ള രജിസ്റ്റേർഡ് ഉടമ ഓടിച്ചുപോകുമ്പോൾ അപകടത്തിൽപ്പെട്ട് മരിച്ചാൽ ഇയാളുടെ കുടുംബത്തിന് നഷ്ടപരിഹാര തുക കിട്ടാൻ അർഹതയുണ്ടോ? ഉണ്ട്. അയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ക്ലെയിം കിട്ടാൻ അർഹതയുണ്ട്. ഇനി അയാൾ മരിച്ചില്ല, സ്ഥിരവും പൂർണവും അംഗഭംഗം സംഭവിച്ചാലും ഇതേ തുക തന്നെ അനുവദിച്ച് കിട്ടും. യാതൊരു കോടതിനടപടിക്രമങ്ങളും ഇല്ലാതെതന്നെ ഇൻഷുറൻസ് കമ്പനിയുടെ നേരിട്ടുള്ള സെറ്റിൽമെന്റിലൂടെ ഈ നഷ്ട‌പരിഹാര തുക അനുവദിക്കും.

എന്നാൽ അതിന് ചില നിബന്ധനകളുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. നമ്മൾ ഇൻഷുറൻസ് എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. രണ്ട് ഭാഗങ്ങളാണ് മോട്ടോർ ഇൻഷുറൻസിനുള്ളത്. അപകടത്തിൽ വാഹനത്തിന് എന്തെങ്കിലും നാശനഷ്ടങ്ങളായാൽ അത് പരിഹരിക്കുന്ന 'ഓൺ ഡാമേജ് പോർഷൻ' ആണ് ഒന്നാമത്തേത്. മറ്റൊരാൾക്കോ അയാളുടെ വസ്‌തുവകകൾക്കോ നാശനഷ്ടം സംഭവിച്ചാൽ അതിന് കവറേജ് കിട്ടുന്ന 'തേർഡ് പാർട്ടി പോർഷൻ' ആണ് രണ്ടാമത്തേത്.

ഇത് രണ്ടും കൂടിച്ചേരുന്ന കോംപ്രിഹെൻസീവ് പോളിസിയായിട്ടോ അല്ലെങ്കിൽ തേർഡ് പാർട്ടി പോർഷൻ മാത്രമായിട്ടോ ഒരാൾക്ക് ഇൻഷുറൻസ് എടുക്കാനാകും. ഒരു വാഹനം നിരത്തിൽ ഇറക്കണമെങ്കിൽ 'ലീഗൽ ലൈബിലിറ്റി ടു തേർഡ് പാർട്ടി' എന്ന തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

ഇനി ആദ്യം പറഞ്ഞ ഇൻഷുറൻസ് തുകയായ 15 ലക്ഷം രൂപ വാഹന ഉടമയ്ക്കോ അയാളുടെ നോമിനിക്കോ എപ്പോഴാണ് ലഭിക്കുന്നതെന്ന് പറയാം. ഈ വാഹനത്തിന്റെ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'കംപൽസറി പേഴ്സണൽ ആക്സിഡന്റ് കവർ' (സിപിഎ കവർ) ഈ ഇൻഷുറൻസിൽ ചേർത്തിട്ടുണ്ടെങ്കിലേ അയാൾ ഈ ക്ലെയിം തുകയ്ക്ക് അർഹനാകൂ. അങ്ങനെ വന്നാൽ ഈ തുക ഇൻഷുറൻസ് കമ്പനി ഇയാൾക്കോ നോമിനിക്കോ കൊടുക്കാൻ ബാധ്യസ്ഥരാണ്.

വാഹന ഉടമ വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ളയാളാണെങ്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'സിപിഎ കവർ ഫോർ ഓണർ കം ഡ്രൈവർ' എന്നത് നിർബന്ധമാണ്. ഇതിന് വെറും 325 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയമായി ഈടാക്കുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഇദ്ദേഹത്തിന്റെ നോമിനിയെയും കൂടെ ചേർക്കണമെന്ന് മാത്രം.

ഡ്രൈവിങ് ലൈസൻസുള്ളയാൾ വാഹനമോടിക്കുമ്പോൾ 'ഓണർ കം ഡ്രൈവർ സിപിഎ കവർ' എടുക്കണമെന്ന് പറയുമ്പോൾ ഓരോ വാഹനത്തിനും ഇയാളിത് എടുക്കണോ എന്നാവും ഉയരുന്ന സംശയം എന്നാൽ അതിന്റെ ആവശ്യമില്ല. 'സ്റ്റാൻഡ് എലോൺ പിഎ കവർ' എന്നൊരു പ്രത്യേക പോളിസി എടുക്കുകയും ഇതിലേക്ക് എല്ലാ വാഹനങ്ങളുടെയും തേർഡ് പാർട്ടി ഇൻഷുറൻസും വാഹന നമ്പരും ചേർക്കുകയും ചെയ്താൽ ഈ 'കംപൽസറി പിഎ കവർ' അയാൾക്ക് ലഭ്യമാകും.

'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കുമ്പോൾ ഇതിൽ ചേർക്കുന്ന വാഹനങ്ങളുടെയെല്ലാം തേർഡ് പാർട്ടി ഇൻഷുറൻസ് സമയാസമയങ്ങളിൽ പുതുക്കേണ്ടതുണ്ട്. മാത്രമല്ല, മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. 'സ്റ്റാൻഡ് എലോൺ സിപിഎ' ഒരു വർഷം കാലാവധിയുള്ള പോളിസിയാണ്. നിലവിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നുതന്നെ ഈ 'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. നമുക്ക് ഇഷ്ട‌മുള്ള ഏത് കമ്പനിയിൽനിന്നും ഇതെടുക്കാം.

*കംപൽസറി പിഎ കവറിൻ്റെ പ്രയോജനം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

1. വാഹന ഉടമയ്ക്ക് വാലിഡായ ഡ്രൈവിങ് ലൈസൻസ് ഉണ്ടാവണം.

2. പോളിസിക്ക് കാലാവധിയുണ്ടായിരിക്കണം.

3. രജിസ്റ്റേർഡ് ഉടമയ്ക്ക് മാത്രമായിരിക്കും പ്രയോജനം ലഭിക്കുക.

4. ഈ ക്ലെയിം ലഭിക്കാൻ ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കണം

വാഹന ഉടമയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രം 'കംപൽസറി പിഎ കവർ ടു ഓണർ കം ഡ്രൈവർ' എടുത്താൽ മതി. അല്ലാത്ത സാഹചര്യത്തിൽ, മറ്റൊരാളെ പെയ്ഡ് ഡ്രൈവറായി നിയമിച്ചാണ് ഈ വാഹനം ഉപയോഗിക്കുന്നതെങ്കിൽ ഒരു അപകടത്തിൽപ്പെട്ട് ഈ ഡ്രൈവർക്ക് മരണമോ പരിക്കോ സംഭവിച്ചാൽ എങ്ങനെയായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക...? അതിനും വഴിയുണ്ട്.

വാഹന ഉടമ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ പെയ്‌ഡ് ഡ്രൈവർക്കായി 50 രൂപ അടച്ച് ഇൻഷുറൻസിൽ ചേർത്താൽ കോടതി നടപടിക്രമങ്ങളിലൂടെ (അങ്ങനെ മാത്രം) ഇൻഷുറൻസ് ക്ലെയിം തുക അദ്ദേഹത്തിന് അനുവദിച്ചുകിട്ടും. ഇനി വാഹനം അപകടത്തിൽപ്പെടുമ്പോൾ അതിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്ക് എന്തെങ്കിലും ഇൻഷുറൻസ് തുക കിട്ടാൻ മാർഗമുണ്ടോ? അതിനും വഴിയുണ്ട്. നിങ്ങൾ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ 'അൺ നെയിംഡ് പാസഞ്ചർ കവർ ഇൻഷുറൻസി'ൽ ചേർത്താൽ ഈ യാത്രക്കാർക്കും ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതാണ്. അതിന് പല ഇൻഷുറൻസ് കമ്പനികളും ഒരാൾക്ക് 35 രൂപ മാത്രമാണ് ഈടാക്കുന്നത്. വാഹനത്തിൻ്റെ സീറ്റിങ് കപ്പാസിറ്റി എത്രയാണോ അത്രയും പേർക്ക് ഈ തുക അടച്ചുവേണം ഇൻഷുറൻസിൽ ചേർക്കാൻ. 50,000 മുതൽ രണ്ട് ലക്ഷം രൂപ വരെയോ ചിലപ്പോൾ അതിൽ കൂടുതലോ ക്ലെയിം കൊടുക്കുന്ന കമ്പനികളുണ്ട്. ഇത് ഓരോ കമ്പനിയെയും ആശ്രയിച്ചിരിക്കും. ഇതും ഡയറക്ട് സെറ്റിൽമെന്റാണ്. യാതൊരു കോടതി നടപടിക്രമങ്ങളും ആവശ്യമില്ലെന്നും എംവിഡി വ്യക്തമാക്കുന്നു.


കംപൽസറി പിഎ കവർ ഫോർ ഓണർ കം ഡ്രൈവർ, പിഎ കവർ ഫോർ അൺ നെയിംഡ് പാസഞ്ചർ, പിഎ കവർ ഫോർ പെയ്ഡ് ഡ്രൈവർ ഇവയ്ക്കെല്ലാം കൂടി തുച്ഛമായ തുക മാത്രമാണ് തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയമായി അടയ്ക്കേണ്ടിവരുക. ഇതെല്ലാം ഒഴിവാക്കി വളരെ കുറഞ്ഞ തുകയ്ക്കുള്ള ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഈ വാഹനം മൂലം ഇവർക്കാർക്കെങ്കിലും അപകടമുണ്ടായാൽ അതിൻ്റെ എല്ലാ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും രജിസ്റ്റേർഡ് ഓണർക്കായിരിക്കും എന്നോർക്കണം. അപ്പോൾ ഓൺലൈനിലൂടെയാണെങ്കിലും കമ്പനിയിൽ നിന്ന് നേരിട്ടാണെങ്കിലും മുകളിൽപറഞ്ഞ എല്ലാ കവറേജും അതിലുണ്ടോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം രജിസ്റ്റേർഡ് ഉടമയ്ക്കുണ്ട്.

തേർഡ്ർ പാർട്ട് ഇൻഷുറൻസ് എടുത്താൽ മാത്രം വാഹന ഉടമയ്ക്കോ കുടുംബാംഗങ്ങൾക്കോ നഷ്‌ടപരിഹാരം കിട്ടുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്...?

ഇക്കാലത്ത് സ്വന്തമായി ഒരു സെക്കൻഡ് ഹാൻഡ് വാഹനമെങ്കിലും ഇല്ലാത്തവരും ഒരു സ്കൂട്ടറെങ്കിലും ഓടിക്കാത്തവരും കുറവാണ്. എന്നാൽ റോഡിലൂടെ പോകുമ്പോൾ ഹെൽമറ്റും ലൈസൻസും പുക പരിശോധനാ സർട്ടിഫിക്കറ്റും ആർസി ബുക്കും മാത്രമല്ല, ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിലും എംവിഡിക്ക് പിഴ നൽകേണ്ടിവരാറുണ്ട്. വാഹനം വാങ്ങുമ്പോഴും ഓടിക്കുമ്പോഴും ലൈസൻസ് പോലെ തന്നെ നിർബന്ധമായും വേണ്ട ഒന്നാണ് ഇൻഷുറൻസ്. ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

തേർഡ് പാർട്ടി ഇൻഷുറൻസുള്ള ഒരു വാഹനം വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ള രജിസ്റ്റേർഡ് ഉടമ ഓടിച്ചുപോകുമ്പോൾ അപകടത്തിൽപ്പെട്ട് മരിച്ചാൽ ഇയാളുടെ കുടുംബത്തിന് നഷ്ടപരിഹാര തുക കിട്ടാൻ അർഹതയുണ്ടോ? ഉണ്ട്. അയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ക്ലെയിം കിട്ടാൻ അർഹതയുണ്ട്. ഇനി അയാൾ മരിച്ചില്ല, സ്ഥിരവും പൂർണവും അംഗഭംഗം സംഭവിച്ചാലും ഇതേ തുക തന്നെ അനുവദിച്ച് കിട്ടും. യാതൊരു കോടതിനടപടിക്രമങ്ങളും ഇല്ലാതെതന്നെ ഇൻഷുറൻസ് കമ്പനിയുടെ നേരിട്ടുള്ള സെറ്റിൽമെന്റിലൂടെ ഈ നഷ്ട‌പരിഹാര തുക അനുവദിക്കും.

എന്നാൽ അതിന് ചില നിബന്ധനകളുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. നമ്മൾ ഇൻഷുറൻസ് എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. രണ്ട് ഭാഗങ്ങളാണ് മോട്ടോർ ഇൻഷുറൻസിനുള്ളത്. അപകടത്തിൽ വാഹനത്തിന് എന്തെങ്കിലും നാശനഷ്ടങ്ങളായാൽ അത് പരിഹരിക്കുന്ന 'ഓൺ ഡാമേജ് പോർഷൻ' ആണ് ഒന്നാമത്തേത്. മറ്റൊരാൾക്കോ അയാളുടെ വസ്‌തുവകകൾക്കോ നാശനഷ്ടം സംഭവിച്ചാൽ അതിന് കവറേജ് കിട്ടുന്ന 'തേർഡ് പാർട്ടി പോർഷൻ' ആണ് രണ്ടാമത്തേത്.

ഇത് രണ്ടും കൂടിച്ചേരുന്ന കോംപ്രിഹെൻസീവ് പോളിസിയായിട്ടോ അല്ലെങ്കിൽ തേർഡ് പാർട്ടി പോർഷൻ മാത്രമായിട്ടോ ഒരാൾക്ക് ഇൻഷുറൻസ് എടുക്കാനാകും. ഒരു വാഹനം നിരത്തിൽ ഇറക്കണമെങ്കിൽ 'ലീഗൽ ലൈബിലിറ്റി ടു തേർഡ് പാർട്ടി' എന്ന തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

ഇനി ആദ്യം പറഞ്ഞ ഇൻഷുറൻസ് തുകയായ 15 ലക്ഷം രൂപ വാഹന ഉടമയ്ക്കോ അയാളുടെ നോമിനിക്കോ എപ്പോഴാണ് ലഭിക്കുന്നതെന്ന് പറയാം. ഈ വാഹനത്തിന്റെ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'കംപൽസറി പേഴ്സണൽ ആക്സിഡന്റ് കവർ' (സിപിഎ കവർ) ഈ ഇൻഷുറൻസിൽ ചേർത്തിട്ടുണ്ടെങ്കിലേ അയാൾ ഈ ക്ലെയിം തുകയ്ക്ക് അർഹനാകൂ. അങ്ങനെ വന്നാൽ ഈ തുക ഇൻഷുറൻസ് കമ്പനി ഇയാൾക്കോ നോമിനിക്കോ കൊടുക്കാൻ ബാധ്യസ്ഥരാണ്.

വാഹന ഉടമ വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ളയാളാണെങ്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'സിപിഎ കവർ ഫോർ ഓണർ കം ഡ്രൈവർ' എന്നത് നിർബന്ധമാണ്. ഇതിന് വെറും 325 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയമായി ഈടാക്കുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഇദ്ദേഹത്തിന്റെ നോമിനിയെയും കൂടെ ചേർക്കണമെന്ന് മാത്രം.

ഡ്രൈവിങ് ലൈസൻസുള്ളയാൾ വാഹനമോടിക്കുമ്പോൾ 'ഓണർ കം ഡ്രൈവർ സിപിഎ കവർ' എടുക്കണമെന്ന് പറയുമ്പോൾ ഓരോ വാഹനത്തിനും ഇയാളിത് എടുക്കണോ എന്നാവും ഉയരുന്ന സംശയം എന്നാൽ അതിന്റെ ആവശ്യമില്ല. 'സ്റ്റാൻഡ് എലോൺ പിഎ കവർ' എന്നൊരു പ്രത്യേക പോളിസി എടുക്കുകയും ഇതിലേക്ക് എല്ലാ വാഹനങ്ങളുടെയും തേർഡ് പാർട്ടി ഇൻഷുറൻസും വാഹന നമ്പരും ചേർക്കുകയും ചെയ്താൽ ഈ 'കംപൽസറി പിഎ കവർ' അയാൾക്ക് ലഭ്യമാകും.

'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കുമ്പോൾ ഇതിൽ ചേർക്കുന്ന വാഹനങ്ങളുടെയെല്ലാം തേർഡ് പാർട്ടി ഇൻഷുറൻസ് സമയാസമയങ്ങളിൽ പുതുക്കേണ്ടതുണ്ട്. മാത്രമല്ല, മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. 'സ്റ്റാൻഡ് എലോൺ സിപിഎ' ഒരു വർഷം കാലാവധിയുള്ള പോളിസിയാണ്. നിലവിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നുതന്നെ ഈ 'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. നമുക്ക് ഇഷ്ട‌മുള്ള ഏത് കമ്പനിയിൽനിന്നും ഇതെടുക്കാം.

കംപൽസറി പിഎ കവറിൻ്റെ പ്രയോജനം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

1. വാഹന ഉടമയ്ക്ക് വാലിഡായ ഡ്രൈവിങ് ലൈസൻസ് ഉണ്ടാവണം.

2. പോളിസിക്ക് കാലാവധിയുണ്ടായിരിക്കണം.

3. രജിസ്റ്റേർഡ് ഉടമയ്ക്ക് മാത്രമായിരിക്കും പ്രയോജനം ലഭിക്കുക.

4. ഈ ക്ലെയിം ലഭിക്കാൻ ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കണം

വാഹന ഉടമയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രം 'കംപൽസറി പിഎ കവർ ടു ഓണർ കം ഡ്രൈവർ' എടുത്താൽ മതി. അല്ലാത്ത സാഹചര്യത്തിൽ, മറ്റൊരാളെ പെയ്ഡ് ഡ്രൈവറായി നിയമിച്ചാണ് ഈ വാഹനം ഉപയോഗിക്കുന്നതെങ്കിൽ ഒരു അപകടത്തിൽപ്പെട്ട് ഈ ഡ്രൈവർക്ക് മരണമോ പരിക്കോ സംഭവിച്ചാൽ എങ്ങനെയായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക...? അതിനും വഴിയുണ്ട്.

വാഹന ഉടമ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ പെയ്‌ഡ് ഡ്രൈവർക്കായി 50 രൂപ അടച്ച് ഇൻഷുറൻസിൽ ചേർത്താൽ കോടതി നടപടിക്രമങ്ങളിലൂടെ (അങ്ങനെ മാത്രം) ഇൻഷുറൻസ് ക്ലെയിം തുക അദ്ദേഹത്തിന് അനുവദിച്ചുകിട്ടും. ഇനി വാഹനം അപകടത്തിൽപ്പെടുമ്പോൾ അതിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്ക് എന്തെങ്കിലും ഇൻഷുറൻസ് തുക കിട്ടാൻ മാർഗമുണ്ടോ? അതിനും വഴിയുണ്ട്. നിങ്ങൾ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ 'അൺ നെയിംഡ് പാസഞ്ചർ കവർ ഇൻഷുറൻസി'ൽ ചേർത്താൽ ഈ യാത്രക്കാർക്കും ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതാണ്. അതിന് പല ഇൻഷുറൻസ് കമ്പനികളും ഒരാൾക്ക് 35 രൂപ മാത്രമാണ് ഈടാക്കുന്നത്. വാഹനത്തിൻ്റെ സീറ്റിങ് കപ്പാസിറ്റി എത്രയാണോ അത്രയും പേർക്ക് ഈ തുക അടച്ചുവേണം ഇൻഷുറൻസിൽ ചേർക്കാൻ. 50,000 മുതൽ രണ്ട് ലക്ഷം രൂപ വരെയോ ചിലപ്പോൾ അതിൽ കൂടുതലോ ക്ലെയിം കൊടുക്കുന്ന കമ്പനികളുണ്ട്. ഇത് ഓരോ കമ്പനിയെയും ആശ്രയിച്ചിരിക്കും. ഇതും ഡയറക്ട് സെറ്റിൽമെന്റാണ്. യാതൊരു കോടതി നടപടിക്രമങ്ങളും ആവശ്യമില്ലെന്നും എംവിഡി വ്യക്തമാക്കുന്നു.

കംപൽസറി പിഎ കവർ ഫോർ ഓണർ കം ഡ്രൈവർ, പിഎ കവർ ഫോർ അൺ നെയിംഡ് പാസഞ്ചർ, പിഎ കവർ ഫോർ പെയ്ഡ് ഡ്രൈവർ ഇവയ്ക്കെല്ലാം കൂടി തുച്ഛമായ തുക മാത്രമാണ് തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയമായി അടയ്ക്കേണ്ടിവരുക. ഇതെല്ലാം ഒഴിവാക്കി വളരെ കുറഞ്ഞ തുകയ്ക്കുള്ള ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഈ വാഹനം മൂലം ഇവർക്കാർക്കെങ്കിലും അപകടമുണ്ടായാൽ അതിൻ്റെ എല്ലാ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും രജിസ്റ്റേർഡ് ഓണർക്കായിരിക്കും എന്നോർക്കണം. അപ്പോൾ ഓൺലൈനിലൂടെയാണെങ്കിലും കമ്പനിയിൽ നിന്ന് നേരിട്ടാണെങ്കിലും മുകളിൽപറഞ്ഞ എല്ലാ കവറേജും അതിലുണ്ടോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം രജിസ്റ്റേർഡ് ഉടമയ്ക്കുണ്ട്.

ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറർ; നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ; ഫിറ്റ്‌നസ് ടെസ്റ്റിനും നിർബന്ധം..!

 റോഡപകടങ്ങൾ കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാനത്തെ ഹെവി വാഹനങ്ങൾക്ക് ഇന്ന് (നവംബർ 1) മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കി. ഈ നിർദ്ദേശം ലംഘിക്കുന്നവരിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് 1000 രൂപ പിഴ ഈടാക്കും.*

വലിയ വാഹന ഡ്രൈവർമാർക്ക് കാഴ്ചയെത്താത്ത 'ബ്ലൈൻഡ് സ്‌പോട്ടുകളിൽ' വെച്ചാണ് അടുത്ത കാലത്ത് ഭൂരിഭാഗം അപകടങ്ങളും സംഭവിച്ചതെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ.) കഴിഞ്ഞ ഓഗസ്റ്റ് 8-ന് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.*

​​സംസ്ഥാനത്തെ സ്റ്റേജ് കാരിയറുകൾ, ഹെവി ഗുഡ്‌സ് / പാസഞ്ചർ വാഹനങ്ങൾ, കോൺട്രാക്ട് കാരിയേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ എന്നിവയ്ക്ക് ഇന്നു മുതൽ ഫിറ്റ്‌നസ് ടെസ്റ്റിനും ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ നിർബന്ധമാണ്.*

ഡ്രൈവർക്ക് സാധാരണ കണ്ണാടികളിലൂടെ (സൈഡ് മിററുകൾ, റിയർവ്യൂ മിറർ) നേരിട്ട് കാണാൻ സാധിക്കാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്‌പോട്ടുകൾ. ഈ കാഴ്ചാ പരിമിതി ഒഴിവാക്കുന്നതിനായി വാഹനങ്ങളുടെ സൈഡ് മിററുകളിൽ അധികമായി സ്ഥാപിക്കുന്ന ചെറിയ കോൺവെക്‌സ് കണ്ണാടികളാണ് 'ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ' അഥവാ 'ഫിഷ് ഐ മിററുകൾ'.*

അതേസമയം, ബ്ലൈൻഡ് സ്‌പോട്ട് കണ്ണാടികളുടെ ശരിയായ ഉപയോഗത്തിൽ പരിശീലനം നൽകാനുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.*