ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2026 ജനുവരി 10, ശനിയാഴ്‌ച

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിള്‍ ടു വെഹിക്കിള്‍' ആശയവിനിമയ സംവിധാനം വരുന്നു; പ്രവര്‍ത്തിക്കാൻ മൊബൈല്‍ നെറ്റ്‌വര്‍ക്കോ ഇന്റര്‍നെറ്റോ ആവശ്യമില്ല


ന്യൂഡല്‍ഹി: ഇന്ത്യൻ നിരത്തുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് സംസാരിക്കുന്ന 'വെഹിക്കിള്‍ ടു വെഹിക്കിള്‍' (വി2വി) സാങ്കേതികവിദ്യ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.

കനത്ത മൂടല്‍മഞ്ഞിലോ വളവുകളിലോ ഡ്രൈവറുടെ കണ്ണില്‍പ്പെടാത്ത അപകടസാധ്യതകളെക്കുറിച്ച്‌ മുൻകൂട്ടി മുന്നറിയിപ്പ് നല്‍കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഈ വർഷം അവസാനത്തോടെ പദ്ധതി രാജ്യത്ത് വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന പത്യേക ചിപ്പ് വഴി സമീപത്തെ മറ്റ് വാഹനങ്ങളുമായി വേഗത, ദിശ, ദൂരം തുടങ്ങിയ വിവരങ്ങള്‍ തത്സമയം പങ്കുവയ്ക്കുന്ന സംവിധാനമാണിത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് പ്രവർത്തിക്കാൻ മൊബൈല്‍ നെറ്റ്വർക്കിന്റെയോ ഇന്റർനെറ്റിന്റെയോ സഹായം ആവശ്യമില്ല എന്നതാണ്. സിം കാർഡിന് സമാനമായ ചെറിയ ഉപകരണം വഴിയാണ് സിഗ്നലുകള്‍ കൈമാറുന്നത്. മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടാലോ, റോഡരികില്‍ വാഹനം കേടായി കിടന്നാലോ പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് ഉടൻ തന്നെ ഡിജിറ്റല്‍ മുന്നറിയിപ്പ് ലഭിക്കും.

കനത്ത മൂടല്‍മഞ്ഞിലോ മഴയിലോ ഡ്രൈവർക്ക് മുന്നിലെ വാഹനങ്ങളെ കാണാൻ കഴിയാത്ത സാഹചര്യത്തില്‍ ഈ സാങ്കേതികവിദ്യ ഏറെ ഫലപ്രദമാകും. വാഹനത്തിന്റെ മുൻവശത്ത് നിന്നുള്ള വിവരങ്ങള്‍ മാത്രമല്ല, വശങ്ങളില്‍ നിന്നും പിന്നില്‍ നിന്നും അമിതവേഗത്തില്‍ വരുന്ന വാഹനങ്ങളെക്കുറിച്ചും ഡ്രൈവർക്ക് അലേർട്ട് ലഭിക്കുന്നതിനാല്‍ '360 ഡിഗ്രി സുരക്ഷ' ഉറപ്പാക്കുന്ന സംവിധാനമാണിത്.

ഏകദേശം 5,000 കോടി രൂപ ചെലവ് വരുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പുറത്തിറങ്ങുന്ന പുതിയ വാഹനങ്ങളിലായിരിക്കും ഈ സംവിധാനം നിർബന്ധമാക്കുക. നിലവില്‍ പ്രീമിയം കാറുകളിലുള്ള 'അഡാസ്' സംവിധാനത്തിനൊപ്പം വി2വി കൂടി ചേരുന്നതോടെ സുരക്ഷാ കവചം ഇരട്ടിയാകും. എന്നാല്‍ ഈ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ വാഹനങ്ങളുടെ വിലയില്‍ എത്ര വർധനവുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ