ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2022, സെപ്റ്റംബർ 25, ഞായറാഴ്‌ച

വാഹനങ്ങളുടെ രൂപമാറ്റം;മാർഗനിർദേശം പുറത്തിറക്കി മോട്ടോര്‍ വാഹനവകുപ്പ് ?

 വാണിജ്യാവശ്യങ്ങള്‍ക്ക് ഒൻപത് ഇനം വാഹനങ്ങളുടെ രൂപമാറ്റത്തിനുള്ള മാര്‍ഗനിര്‍ദേശം മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കി

സെപ്റ്റംബര്‍ 19ന് ട്രാന്‍സ്പോര്‍ട്ട് കമീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാന സര്‍ക്കാറിന് നികുതിയിനത്തില്‍ കോടികളുടെ വരുമാനം ലഭിക്കും. രൂപമാറ്റം വരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഫയലിന് വകുപ്പ് മന്ത്രിയും സെക്രട്ടറിയും അനുമതി നല്‍കിയിട്ടും ഉത്തരവാകാതെ ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റില്‍ കെട്ടിക്കിടക്കുകയായിരുന്നു 

ബാങ്കിലേക്കുള്ള കാഷ് വാന്‍, മൊബൈല്‍ തട്ടുകട, റിക്കവറി വാന്‍, മൊബൈല്‍ ക്രെയിന്‍, വിനോദസഞ്ചാരത്തിനും സെലിബ്രിറ്റികളുടെ യാത്രക്കും ഉപയോഗിക്കുന്ന കാരവന്‍, സ്കൂള്‍-കോളജ്-ടൂറിസ്റ്റ് ബസ്, കോണ്‍ക്രീറ്റ് മിക്സര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ രൂപമാറ്റത്തിനുള്ള നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറാണ് കമീഷണര്‍ പുറത്തിറക്കിയത്. സാധാരണ വാഹനത്തിനുള്ള നികുതിയുടെ നാലിരട്ടിയാണ് രൂപമാറ്റം വരുത്തുന്ന വാഹനങ്ങളില്‍നിന്ന് ഈടാക്കുക. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52, കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ 112 എന്നിവയനുസരിച്ചാണ് വാഹനങ്ങളുടെ രൂപമാറ്റം നടത്തുന്നത്.

ഈ നിയമവും ചട്ടവും വ്യാഖ്യാനിക്കുന്നതിലെ വ്യത്യാസം കാരണം കേരളത്തിലെ വിവിധ ആര്‍.ടി.ഒ ഓഫിസുകളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പലതരം നിബന്ധനകളാണുണ്ടായിരുന്നത്. ഇതുകാരണം, വാഹനങ്ങള്‍ കേരളത്തിന് പുറത്തുനിന്ന് രൂപമാറ്റം വരുത്തി രജിസ്ട്രേഷന്‍ നടത്തി സംസ്ഥാനത്ത് എന്‍.ഒ.സിക്കായി എത്തിക്കുകയായിരുന്നു പതിവ്. ഇതുവഴി വര്‍ഷംതോറും കോടികളുടെ നികുതി വരുമാനമാണ് സംസ്ഥാനത്തിന് നഷ്ടമായിക്കൊണ്ടിരുന്നത്.

വാഹന ബോഡികളുടെ രൂപമാറ്റത്തിനുള്ള നിര്‍ദേശങ്ങള്‍ക്ക് പുറമെ എന്‍ജിന്‍, എന്‍ജിന്‍ ഭാഗങ്ങള്‍ എന്നിവയുടെ പരിഷ്കരണം, എന്‍ജിന്‍, ചേസിസ് എന്നിവ മാറ്റിസ്ഥാപിക്കല്‍, എന്‍ജിന്‍, മോട്ടോര്‍ നമ്ബറുകള്‍ പുതുതായി കൊത്തിവെക്കല്‍, വാഹനങ്ങളുടെ നിറംമാറ്റം, സീറ്റുകളിലെ മാറ്റം എന്നിവ സംബന്ധിച്ചുള്ള പുതിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്.

റോഡ് അപകടങ്ങള്‍; സൈക്കിള്‍ യാത്രികര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ ?

സൈക്കിള്‍ യാത്രക്കാര്‍ കൂടുതലായി റോഡ് അപകടങ്ങളില്‍പ്പെടുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷ മുന്‍നിര്‍ത്തി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്രികര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ അപകടങ്ങളുടെ ആക്കം കൂട്ടുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

നിര്‍ദേശങ്ങള്‍:

രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്ര നടത്തുന്നതിന് സൈക്കിളില്‍ നിര്‍ബന്ധമായും റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കുകയും മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

സൈക്കിള്‍ യാത്രികര്‍ ഹെല്‍മെറ്റ്, റിഫ്‌ളക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം.

അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്താതിരിക്കുക.

സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്നും 

2022, സെപ്റ്റംബർ 20, ചൊവ്വാഴ്ച

കേരളത്തിലെ മുഴുവൻ (Transport )വാഹന ഉടമകൾക്കും ആശ്വാസകരമാകുന്ന ഓർഡർ ?

 മോട്ടോർ വെഹിക്കിൾസ് ഓണേഴ്സ് ആൻ്റ് ഡ്രൈവേഴ്സ് ഫെഡറേഷൻ (വടകര) 31-08-2022 ന് ബഹു: കേരള ഹൈക്കോടതിയിൽ WP(C) 29010 / 2022 നമ്പറായി കേസ്സ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ (Transport and Non transport) വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും വളരെയധികം ആശ്വാസകരമാകുന്ന ഓർഡർ 14-09-2022 ന് അനുവദിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

ഓർഡറിലെ വിവരങ്ങൾ
-----------------------------------------
1). 15 വർഷം കഴിഞ്ഞ ടാക്സി വാഹനങ്ങളുടെ അമിത ഫീസ്സ് സ്റ്റേ ചെയ്ത് പഴയ ഫീസ്സാക്കി.
(ജിപ്പ്, കാർ, പിക്കപ്പ്, ഓട്ടോറിക്ഷ, എല്ലാ ഗുഡ്സ് വാഹനങ്ങളും, ബസ്സടക്കമുള്ള എല്ലാ വാഹനങ്ങളും 01-04-2022 ന് മുൻപ് ഉള്ള പഴയ ഫീസിലേക്ക് മാറി. ഉദാഹരണമായി ബ്രേക്കിൻ്റെ (ഫിറ്റ്നസ്സ്) 8300 രൂപയുള്ളത് 710 രൂപ ആയി മാറി, ബസ്സിന്റെത് 13000 രൂപക്ക് മേലെയുള്ളത് 1300 രൂപയുടെ താഴെ ആയി.
2). കേരള മോട്ടോർ വാഹന വാഹനവകുപ്പിൻ്റെ കേരള ഗസറ്റ് പ്രകാരം, ബ്രേക്ക് (ഫിറ്റ്നസ് ) കഴിഞ്ഞ വാഹനങ്ങൾക്ക് ഏർപ്പടുത്തിയ നിയമവിരുദ്ധ ലേറ്റ് ഫീ പ്രതിമാസം 100 രൂപ / 150 രൂപ / 200 രൂപ എന്നിവയും ബഹു: കേരള ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു
3). 15 വർഷം കഴിഞ്ഞ എല്ലാ പ്രൈവറ്റ് വാഹനങ്ങളും RC റിന്യൂവലിന് 1-04-2022 മുതൽ എടുക്കുന്ന 10 ഇരട്ടി വരെയുള്ള അധിക ഫീസ്സും, മാസാമാസം ഏർപ്പെടുത്തിയ ലേറ്റ് ഫീയും
ബഹു: കേരളാ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
ആയതിൽ കേരള മോട്ടോർ വാഹനവകുപ്പിന്റെ സോഫ്റ്റ് വെയറിൽ മാറ്റം വരുത്താൻ രണ്ട് മൂന്ന് ദിവസം വേണ്ടിവരും. എല്ലാവരും സഹകരിക്കുക.
മോട്ടോർ വെഹിക്കിൾസ് ഓണേഴ്‌സ് ആൻ്റ് ഡ്രൈവേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ:
9961335080,
9961335020,
9961335083.

[Courtesy; fb page

മറ്റുള്ള ട്രൈനുകളെ അപേക്ഷിച്ചു രാജധാനിയ്ക്കുള്ള പ്രത്യേകത ?

 ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയെ ബന്ധിപ്പിച്ചുകൊണ്ട് മറ്റു പ്രധാന നഗരങ്ങളിൽ നിന്നും വിശിഷ്യാ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളിൽ നിന്നും പോവുന്ന യാത്രാ തീവണ്ടികളാണ് രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ അറിയപ്പെടുന്നത്. രാജധാനി എന്ന വാക്കിന്റെ ഹിന്ദിയിലെ അർത്ഥം തലസ്ഥാനം എന്നാണ്. കേരളത്തിലൂടെ യാത്രചെയ്യുന്ന ഏക രാജധാനിയാണ് തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ്. 12431-12432 എന്നീ നമ്പറുകളിലാണ് ഈ തീവണ്ടി തിരുവനന്തപുരം, ഹസറത്ത് നിസാമുദ്ദീൻ (ന്യൂഡൽഹി) നഗരങ്ങളെ ബന്ധിപ്പിക്കുന്നത്.

രാജധാനി എക്സപ്രസ്സുകളുടെ പ്രത്യേകതകൾ ഇവയാണ്.
1. രാജധാനി എക്‌സ്പ്രസ് ട്രെയിനുകളിൽ എല്ലാ കോച്ചുകളും എയർ കണ്ടീഷൻഡ് ആണ്.
2. ഈ ട്രെയിനുകൾക്ക് ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ മറ്റ് ട്രെയിനുകളേക്കാൾ ഉയർന്ന സിഗ്നൽ മുൻഗണനയുണ്ട് (Highest Priority). അതുകൊണ്ട് തന്നെ രാജധാനി എക്സ്പ്രസിനെ മറ്റു ട്രെയിനുകൾ എപ്പോഴും കടത്തിവിടുന്നു. ക്രോസിംഗിന് ഒക്കെ വേണ്ടി രാജധാനി മറ്റു ട്രെയിനുകൾക്ക് വേണ്ടി കാത്തുകിടക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവാറില്ല. ചുരുക്കി പറഞ്ഞാൽ ഒരു VIP ട്രെയിൻ ആണ്.
3. രാജധാനി എക്സപ്രസ്സുകൾ മണിക്കൂറിൽ 130- 140 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കും. നിലവിൽ വന്ദേ ഭാരത് ട്രെയിനുകൾ ആണ് രാജ്യത്തു ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് (മണിക്കൂറിൽ 160-180 കി.മീ).
4. പരിമിതമായ സ്റ്റോപ്പുകൾ മാത്രമാണ് രാജധാനി എക്സ്പ്രസിനുള്ളത്. എങ്കിലും തുരന്തോ എക്സപ്രസ്സുകളെക്കാൾ കൂടുതൽ സ്റ്റോപ്പുകളിൽ രാജധാനി എക്സ്പ്രസ് നിർത്താറുണ്ട്. കേരളത്തിൽ നിന്നും ന്യൂഡൽഹിക്കുള്ള രാജധാനി എക്സ്പ്രസിന് 19 സ്റ്റോപ്പുകൾ ഉണ്ട്. തുരന്തോ എക്സ്പ്രസിന് 12 സ്റ്റോപ്പുകൾ മാത്രമേയുള്ളൂ.
5. യാത്രക്കാർക്ക് ട്രെയിനിന്റെ സമയം അനുസരിച്ച് ഉച്ചഭക്ഷണം, ചായ, പ്രഭാതഭക്ഷണം, അത്താഴം മുതലായവ നൽകപ്പെടുന്നു. ഭക്ഷണത്തിന്റെ വില ടിക്കറ്റ് ചാർജിൽ ഉൾപ്പെടുന്നു. മറ്റു ട്രെയിനുകളെ അപേക്ഷിച്ചു ഭക്ഷണത്തിന്റെ നിലവാരം മികച്ചതാണ്.
6. മറ്റു ട്രെയിനുകളെക്കാൾ മികച്ച വൃത്തിയും യാത്രാസുഖവും രാജധാനി എക്‌സ്പ്രസ്സിൽ ഉണ്ട്. എല്ലാ കോച്ചുകളിലും ബയോടോയ്‌ലറ്റുകൾ ആണ്. അതുകൊണ്ട് ടോയ്‌ലറ്റിലെ ദുർഗന്ധം നന്നേ കുറവാണ്. കൃത്യമായ ഇടവേളകളിൽ കോച്ചുകൾ വൃത്തിയാക്കപ്പെടുന്നു.
7. എല്ലാ കോച്ചുകളും ആധുനിക രീതിയിലുള്ള LHB കോച്ചുകൾ (ചുവന്ന നിറത്തിൽ) ആണ്.
8. രാജധാനി എക്സപ്രസ്സുകളിൽ പുതുതായി ഇറക്കിയ കോച്ചുകളിൽ എല്ലാം CCTV സംവിധാനം ഉണ്ട്.

2022, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ലൈസന്‍സില്ലാതെ വാഹനം ഒാടിച്ചാല്‍ ?

 മോട്ടോര്‍ വാഹന ഭേദഗതി ബില്‍ അംഗീകരിച്ചു. Kerala. 

------------/-------/-----------------

 പുതുക്കിയ പിഴ തുക.


1,  ലൈസന്‍സില്ലാതെ വാഹനം ഒാടിച്ചാല്‍ (Old.Rs.500 new Rs.15000)

2,   ഓവര്‍സ്പീട് (Old;Rs.400       new Rs.1000/2000)

3,  അപകടകരമായ ഡ്രൈവിംഗ് (ഓൾഡ്;Rs.1000 new Rs.5000)

4,   മദ്യപിച്ച് വാഹനം ഓടിച്ചാല്‍ (Old;Rs.2000 new ;Rs.10,000)

5,  ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാതിരുന്നാല്‍ (Old ;Rs.100 new;Rs.1000.)

6,   പ്രായ പൂര്‍ത്തി ആകാത്തവര്‍ വാഹനം ഒാടിച്ചുപിടിച്ചാല്‍ രക്ഷകര്‍ത്താവ്/ RC ഒാണര്‍ (Rs.35,000/ 3വര്‍ഷ തടവ് )

7,   അപകടത്തില്‍ പെടുന്ന വാഹനം നിര്‍ത്താതെ പോയാല്‍ (Old : Rs.25000. New;Rs.2 ലക്ഷം )

-----------------------------------

 ജാഗ്രതെ 

എല്ലാവരും ശ്രദ്ധയോടെ വാഹനം ഉപയോഗിക്കുക.

മാക്സിമം ഷെയർ ചെയ്ത് എല്ലാവരെയും അറീക്കുക. കേരളാ പോലീസ്.

2022, സെപ്റ്റംബർ 18, ഞായറാഴ്‌ച

അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

 അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടതെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. അനാവശ്യമായി ഹോണ്‍ മുഴക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കുമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ ഈടാക്കുമെന്നും കുറിപ്പില്‍ പറഞ്ഞു.

2022, സെപ്റ്റംബർ 11, ഞായറാഴ്‌ച

വാഹനത്തിന്റെ ഗ്ലാസിൽ മങ്ങൽ ഉണ്ടാകില്ല , ഇത് ഉപയോഗിച്ചാൽ ?

 

വാഹന രൂപമാറ്റം: ബാദ്ധ്യത ഉടമയ്ക്കെന്ന് ഹൈക്കോടതി


കൊച്ചി: വാഹനങ്ങൾക്ക് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാൽ ബാദ്ധ്യത ഉടമയ്ക്കാണെന്നും അതിനുള്ള സാധനങ്ങൾ വിൽക്കുന്ന കടയുടമയ്ക്കല്ലെന്നും ഹൈക്കോടതി. വാഹനങ്ങളുടെ ആക്‌സസറികളും സൺഫിലിമും വിൽക്കുന്ന സ്ഥാപനം നടത്തുന്ന കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ സത്താർ ഉൾപ്പെടെ മൂന്നു പേർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവൽ ഇക്കാര്യം വ്യക്തമാക്കിയത്.

സൺഫിലിം ഉൾപ്പെടെ ആക്‌സസറീസ് വിൽക്കുന്നത് വാഹനങ്ങളുടെ രൂപമാറ്റം പാടില്ലെന്ന വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ആർ.ടി ഓഫീസിൽ നിന്ന് നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ, സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന ആശങ്കയിലാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അധികാരമില്ലാതെയാണ് ആർ.ടി.ഓഫീസിൽ നിന്ന് നോട്ടീസ് നൽകിയതെന്ന് പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്ന് പറഞ്ഞ സിംഗിൾബെഞ്ച്, നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്തു. ഹർജി നവംബർ 15നു വീണ്ടും പരിഗണിക്കും.

2022, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കുംസീറ്റ്ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

 കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം : ലംഘിച്ചാൽ പിഴ ഈടാക്കും ; വിജ്ഞാപനം മൂന്ന് ദിവസത്തിനുള്ളിൽ.

കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കുംസീറ്റ്ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.നിയമംകർശനമായി നടപ്പാക്കും. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഇടാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു._ 

കാറുകളിൽ കൂടുതൽ എയർബാഗുകൾ ഘടിപ്പിക്കണമെന്നും 2024 ഓടെവാഹനംഅപകടമരണങ്ങൾപകുതിയായികുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു. സൈറസ് മിസ്ത്രിയുടെ മരണം ഒരു പാഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു._ 

രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾറോഡപകടങ്ങളിൽ മരിക്കുന്നത് 18 നും 34 വയസിനുംഇടയിലുളളവരാണ്. കഴിഞ്ഞ 8 വർഷമായി തനിക്ക് വിജയിക്കാനാവാതെ പോയത് റോഡപകടങ്ങൾ കുറയ്ക്കാനാവാത്തതിലാണെന്നും അദ്ദേഹം 

ഷോറൂമിലെ പുത്തൻ കാർ സ്പീഡോമീറ്റർ വിച്ഛേദിച്ച് നിരത്തിലിറക്കി; കോട്ടക്കലിൽ വച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചു ; ഡീലർക്ക് ലക്ഷം രൂപ പിഴ*


കോട്ടക്കല്‍: ഷോറൂമിലെ കാർ സ്പീഡോമീറ്റര്‍ വിച്ഛേദിച്ച് ഒാടിച്ചത് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടി. ലക്ഷം രൂപ പിഴ ചുമത്തി. തിരൂരില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ഓടിച്ചു കൊണ്ടുപോകുന്നതിനിടെ കോട്ടക്കലിലാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായത്. ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷനില്ലാതെ (ടി.സി.ആർ) ഡീലര്‍ കാർ നിരത്തില്‍ ഇറക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ വാഹനത്തിന് ഉണ്ടായിരുന്നില്ല. ടി.സി.ആര്‍ ഇല്ലാതെയാണ് വാഹനമോടിച്ചിരുന്നത്. അസ്സല്‍ ടി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഒരു ഷോറൂമില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ പാടില്ല എന്നാണ് ചട്ടം. വിശദ പരിശോധനയില്‍ വാഹനത്തിന്‍റെ സ്പീഡോമീറ്റര്‍ വിച്ഛേദിച്ചതായും കണ്ടെത്തി.

വാഹനം എത്ര കിലോമീറ്റര്‍ ഓടിയാലും സ്പീഡോമീറ്ററില്‍ നിലവിലുള്ള കിലോമീറ്ററില്‍ കൂടുകയില്ല. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഡീലര്‍മാരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കും ടെസ്റ്റ് ഡ്രൈവുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്. ഇക്കാര്യം ഉപഭോക്താവിനെ അറിയിക്കാതെ പുതിയ വാഹനമായി വില്‍ക്കാനുള്ള സാധ്യതയുമുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ എസ്. പ്രദീപിന്‍റെ നിര്‍ദേശാനുസരണം എം.വി.ഐ സജി തോമസിന്‍റെ നേതൃത്വത്തില്‍ എ.എം.വി.ഐമാരായ ഷൂജ മാട്ടട, ഷബീര്‍ പാക്കാടന്‍ എന്നിവരാണ് വാഹനം പിടികൂടിയത്.

ആൽക്കോ സ്‌കാൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ കുടുങ്ങും; പരിശോധനാ സംവിധാനവുമായി പോലീസ്*

*രാജ്യത്ത് ഇത്തരം സംവിധാനം ആദ്യം* 

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി കേരള പോലീസ്. ⁰ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ആൽക്കോ സ്‌കാൻ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികൾ സ്വീകരിക്കും.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും⁰ കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന. ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. പരിശോധനയ്ക്കുള്ള ആൽക്കോ സ്‌കാൻ ബസ് റോട്ടറി ക്ലബ്ബ് കേരള പോലീസിന് കൈമാറി. ബസിന്റെ ഫ്‌ളാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റോട്ടറി ക്ലബ്ബിന്റേയും പോലീസിന്റേയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതിൽ പ്രചരിക്കുന്നു. അതിന് ബോധപൂർവ്വം ചിലർ ശ്രമിക്കുന്നുണ്ട്.

ലഹരി ഉപഭോഗത്തിനെതിരായി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരെ ഉൾക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾ, യുവാക്കൾ, സാംസ്‌കാരിക സംഘടനകൾ, ഗ്രന്ഥാലയങ്ങൾ, സാമൂഹ്യ സംഘടനകൾ തുടങ്ങി എല്ലാവരും ക്യാമ്പയിന്റെ ഭാഗഭാക്കാകും.  ഇതിനൊപ്പം ബോധപൂർവ്വം ലഹരിയിൽ അടിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള നിയമ നടപടികൾ കർക്കശമാക്കും. ബസും പരിശോധനാ ഉപകരണവും കിറ്റുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ പോലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മാർച്ച് 31ന് മുമ്പ് ഇത്തരത്തിൽ 15 ആൽക്കോ സ്‌കാൻ ബസുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പൊതുനിരത്തുകളിൽ വാഹനം പറപ്പിക്കുന്ന ഡ്രൈവർമാരെ ഈ ബസുകൾ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും.

മദ്യം ഉപയോഗിച്ച് വാഹനമോടിച്ചാൽ പരിശോധിച്ച് കണ്ടെത്താൻ സംവിധാനമുള്ളത് പോലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഡ്രൈവർമാരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള  പരിശോധനാ സംവിധാനങ്ങൾ ലഭ്യമായിരുന്നില്ലെന്ന് ചടങ്ങിൽ സംസാരിച്ച വിജിലൻസ് ഡയറക്ടർ എ.ഡി.ജി.പി മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഡി.ജി.പി അനിൽകാന്ത് അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി കെ. പത്മകുമാർ, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ കെ. ബാബുമോൻ, റോപ്പിന്റെ ചീഫ് കോർഡിനേറ്റർ സുരേഷ് മാത്യു, കെ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.