ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2022, ജൂലൈ 22, വെള്ളിയാഴ്‌ച

ഒരു ലക്ഷമല്ല, ഇനി നിയന്ത്രണങ്ങളില്ലാതെ പ്രവാസികൾക്ക് പത്തു ലക്ഷം വരെ പണമയക്കാം ?


ന്യൂഡൽഹി: പ്രവാസികൾക്ക് ഇന്ത്യൻ അധികൃതരെ അറിയിക്കാതെ വിദേശത്തു നിന്ന് കൂടുതൽ പണമയക്കാൻ സൗകര്യമൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനം. ഇതിനായി വിദേശ സംഭാവനാ നിയന്ത്രണ ചട്ട(എഫ്.സി.ആർ.എ)ത്തിൽ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം ഇനി മുതൽ വർഷം പത്തു ലക്ഷം രൂപ വരെ അധികൃതരെ അറിയിക്കാതെ നാട്ടിലേക്കയക്കാം. നേരത്തെ, ഒരു ലക്ഷം രൂപ വരെ അയക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്.

അയക്കുന്ന പണം കൂടുതലുണ്ടെങ്കിൽ വ്യക്തികൾക്ക് ഇക്കാര്യം സർക്കാറിനെ അറിയിക്കാൻ 90 ദിവസത്തെ സമയമുണ്ടാകുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. നേരത്തെ ഇത് 30 ദിവസമായിരുന്നു. 2011ലെ എഫ്.സി.ആർ.എ നിയമത്തിലെ ആറ്, ഒമ്പത്, പതിമൂന്ന് ചട്ടങ്ങളാണ് ഭേദഗതി വരുത്തിയത്.

പ്രവാസി ബന്ധുക്കളിൽനിന്ന് പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ചട്ടം ആറ്. വിദേശത്തു നിന്നുള്ള സംഭാവനകൾ സ്വീകരിക്കാനുള്ള രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടതാണ് ചട്ടം ഒമ്പത്.

വിദേശത്തു നിന്ന് സംഭാവനകൾ സ്വീകരിക്കുന്ന വ്യക്തികൾ/ സംഘടനകൾ എന്നിവയ്ക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനുള്ള സമയപരിധി മുപ്പതിൽനിന്ന് 45 ദിവസമാക്കിയതാണ് ഒമ്പതാം ചട്ടത്തിലെ ഭേദഗതി. ചട്ടം 13ലെ ‘ബി’ വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. പണം സംഭാവന നൽകിയ ആൾ, സ്വീകരിച്ച പണം, രശീതിയുടെ തിയ്യതി തുടങ്ങിയവ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും സ്വന്തം വെബ്‌സൈറ്റിൽ ഡിക്ലയർ ചെയ്യണമെന്ന വ്യവസ്ഥയാണ് നീക്കിയത്.

ഇനി മുതൽ എഫ്.സി.ആർ.എ പ്രകാരം വിദേശ സഹായം സ്വീകരിക്കുന്നവർ വിദേശസഹായം, ഇൻകം-എക്‌സ്പൻഡിചർ സ്റ്റേറ്റ്‌മെന്റ്, പേയ്‌മെന്റ് അക്കൗണ്ട്, ഓരോ വർഷത്തെയും ബാലൻസ് ഷീറ്റ് തുടങ്ങിയ എല്ലാ വിവരങ്ങളും സാമ്പത്തിക വർഷം അവസാനിക്കുന്നതിന്റെ ഒമ്പത് മാസങ്ങൾക്കുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റിലോ കേന്ദ്രം നിർദേശിക്കുന്ന വെബ്‌സൈറ്റിലോ പ്രസിദ്ധപ്പെടുത്തണം. നേരത്തെ ഈ വിവരങ്ങൾ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പ്രസിദ്ധപ്പെടുത്തേണ്ടിയിരുന്നു.

വിദേശ സംഭാവന സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട്, പേര്, വിലാസം, ലക്ഷ്യം എന്നിവയിൽ മാറ്റമുണ്ടായാൽ അത് 45 ദിവസത്തിനുള്ളിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. നേരത്തെ ഇത് 15 ദിവസമായിരുന്നു. പുതിയ ചട്ടങ്ങൾ പ്രകാരം സർക്കാർ സർവീസിലുള്ളവർക്ക് വിദേശത്തു നിന്ന് സംഭാവന സ്വീകരിക്കാനാവില്ല. എൻജിഒകളുടെ ഭാരവാഹികൾക്ക് ആധാർകാർഡ് സമർപ്പണം നിർബന്ധമാക്കിയിട്ടുണ്ട്. വിദേശത്തു നിന്ന് സംഭാവന ലഭിക്കുന്ന എല്ലാ എൻജിഒകളും എഫ്.സി.ആർ.എയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം.

സർക്കാർ ഓൺലൈൻ ടാക്സി ‘കേരള സവാരി’ യാഥാർഥ്യത്തിലേക്ക്; ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം ?


തിരുവനന്തപുരം• സംസ്ഥാനത്ത് സർക്കാരിന്റെ ഓൺലൈൻ ടാക്സി യാഥാർഥ്യമാകുന്നു. ‘കേരള സവാരി’ എന്നു പേരിട്ട പദ്ധതിക്കായുള്ള മൊബൈൽ ആപ് തയാറാക്കി കഴിഞ്ഞു. തിരുവനന്തപുരം നഗരസഭാ പരിധിയിൽ പൈലറ്റ് പദ്ധതി 22ന് ആരംഭിക്കും. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന പദ്ധതി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ‘സുരക്ഷിതവും തർക്കങ്ങളില്ലാത്തതുമായ യാത്ര’ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ‘കേരള സവാരി’യിൽ പൊലീസിന്റെ സ്വഭാവ സർട്ടിഫിക്കറ്റടക്കം അപേക്ഷിക്കുന്ന ഡ്രൈവർമാർക്ക് മാത്രമാകും പങ്കാളിത്തം. ഇവർക്കു പ്രത്യേക പരിശീലനവും നൽകും. സർക്കാർ നിശ്ചയിച്ചിട്ടുള്ള ടാക്സി നിരക്കിനൊപ്പം 8% സർവീസ് ചാർജും ചേർത്തുള്ള തുകയാവും യാത്രക്കാരിൽ നിന്ന് ഈടാക്കുക.

മറ്റ് സ്വകാര്യ ഓൺലൈൻ ടാക്സികളെപ്പോലെ തിരക്ക് അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകില്ല. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ്(ഐടിഐ) ആണ് പ്ലാറ്റ്ഫോമിന് സാങ്കേതിക സഹായം നൽകുന്നത്. സർവീസ് ചാർജിൽ 6% ഐടിഐയ്ക്കും 2% സർക്കാരിനുമാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിലെ പൈലറ്റ് പ്രോജക്ടിൽ ഇതുവരെ 350ൽ ഏറെ കാറും ഓട്ടോറിക്ഷകളുമാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2 മാസത്തെ പ്രവർത്തനം വിലയിരുത്തി ആവശ്യമായ മാറ്റങ്ങളോടെ മറ്റു ജില്ലകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ യാത്ര ടാക്സികൾക്കൊപ്പം മറ്റ് തരത്തിലുള്ള സർവീസ് വാഹനങ്ങളും ‘കേരള സവാരി’ യിൽ ഉൾപ്പെടുത്താനാണ് പദ്ധതി.


Rainy season driving..........?

സമീപകാലത്ത് നടന്ന മിക്കവാറും അപകടങ്ങളിൽ ദൃശ്യങ്ങളിൽ കാണുന്ന പൊതുവായ കാര്യം നനഞ്ഞു കിടക്കുന്ന റോഡുകളാണ്...

സാധാരണ ഉണങ്ങിയ റോഡുകളിൽ വാഹനം ഓടിക്കുന്ന അതേ രീതിയിൽ തന്നെ നനഞ്ഞ റോഡുകളിലും വാഹനം ഓടിക്കുന്നത് ആണ് പ്രധാനമായും ഈ അപകടത്തിലേക്ക് നയിക്കുന്നത്.

വാഹനം നിൽക്കുന്നത് പ്രധാനമായും റോഡും ടയറും തമ്മിലുള്ള ഘർഷണത്തിന്റേയും  വാഹനത്തിന്റെ ബ്രേക്ക് ഡ്രമ്മും ബ്രേക്ക് ഷൂവും ( ഡിസ്കും/ പാഡും ) തമ്മിലുള്ള ഘർഷണവും നിമിത്തവും ആണ് .

സ്റ്റോപ്പിംഗ് ഡിസ്റ്റൻസ് കണ്ടെത്തുന്നതിനുള്ള ഫോർമുല

 (velocity×velocity)÷2×9.81×  coefficient of fiction 

 എന്നുള്ളതാണ് അതായത് ഫ്രിക്ഷൻ കുറയുംതോറും സ്റ്റോപ്പിങ് ഡിസ്റ്റൻസ് കൂടും.

സാധാരണ ഉണങ്ങിയ റോഡുകളുടെ co-efficint of friction  0.7 - 0.8  ആണെങ്കിൽ അത് നനഞ്ഞ റോഡ് ആകുമ്പോൾ 0.4 വരെ ആകും.

ഏറ്റവും മികച്ച റോഡും ടയറും ആണെങ്കിൽ കൂടി  വാഹനം നിർത്താൻ ഏകദേശം ഇരട്ടി ദൂരം വേണ്ടി വരും എന്ന വളരെ അപകടകരമായ സാഹചര്യമാണ് സംജാതമാകുന്നത് .

മാത്രവുമല്ല ടയറുകളുടെ തേയ്മാനം, റോഡിന്റെ സ്വഭാവം, ഡ്രൈവറുടെ ശ്രദ്ധ, പ്രായം വാഹനത്തിന്റെ വേഗത വാഹനത്തിന്റെ ആകെ തൂക്കം  ഏത് തരത്തിലുള്ള ബ്രേക്ക് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നെല്ലാം അനുസരിച്ച് പിന്നെയും stopping distance കൂടാം ...

അതുകൊണ്ട് തന്നെ എത്ര നല്ല വാഹനം ആണെങ്കിൽ കൂടി ഉണങ്ങിയ റോഡിൽ കൂടി ഓടിക്കുന്ന വേഗതയുടെ പകുതിയിൽ താഴെ മാത്രമെ റോഡ് നനഞ്ഞിരിക്കുമ്പോൾ വേഗത ആർജിക്കാവൂ. 

ബ്രേക്ക് ലൈനർ നനയുന്നതിലുള്ള വ്യത്യാസം മൂലം ഒരേ തരത്തിൽ ആയിക്കൊള്ളണമെന്നില്ല ബ്രേക്കിംഗ് ഫോഴ്സ് ടയറിൽ ചെലുത്തുന്നത് ഇത് മൂലം കൂടുതൽ മർദ്ദം അനുഭവപ്പെടുന്ന വശത്തേക്ക് വാഹനം പാളിപ്പോകുന്നതിനും ഇത് കാരണമാകും ... 

താഴെപ്പറയുന്ന മുൻ കരുതലുകൾ എടുക്കുന്നത് വാഹനങ്ങൾ തെന്നി മാറുന്നത് ഒഴിവാക്കാൻ സഹായിക്കും

1. വേഗത പകുതിയായി കുറയ്ക്കുക

2. തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുകയും ടയർ പ്രഷർ കൃത്യമായ ലവലിൽ നിലനിർത്തുകയും ചെയ്യുക.

3. ക്രൂയിസ് കൺട്രോൾ ഒഴിവാക്കുക.

4. സ്റ്റിയറിംഗ് വെട്ടിക്കുന്നതും പെട്ടെന്നുള്ള ബ്രേക്കിംഗും കഴിവതും ഒഴിവാക്കുക.

5. മറ്റു വാഹനങ്ങളിൽ നിന്നും കൂടുതൽ അകലം പാലിക്കുക

ഇവ കൂടാതെ

അലോയ് വീലിന്റെ ഭംഗി നോക്കുന്നതിനേക്കാൾ ABS ഉള്ള വാഹനം തെരഞ്ഞെടുക്കുന്നതിന് മുൻഗണന നൽകുന്നത് ഇങ്ങനെ skid ചെയ്യുന്നതിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാൻ സഹായിക്കും.

മികച്ച മൈലേജിന് പതിവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ...?

മൈലേജ് ബൈക്കുകളോടാണ് നമുക്ക് ഏറ്റവും പ്രീയം. എന്നാൽ കമ്പനി പറയുന്ന മൈലേജ് നമ്മുടെ ബൈക്കിന് കിട്ടുന്നുണ്ടോ? ബൈക്കിന് മൈലേജ് എത്ര കിട്ടുന്നുണ്ടെന്നു ചോദിച്ചാൽ നമ്മൾ കൈമലർത്തും. മൈലേജ് കുറയാതെ നോക്കാൻ എന്തൊക്കെ ചെയ്യുന്നുണ്ടെന്നു ചോദിച്ചാൽ കണ്ണു മിഴിക്കും. ഇരുചക്ര വാഹനങ്ങളുടെ മികച്ച മൈലേജ് ഉറപ്പാക്കാൻ വലിയ പണച്ചെലവില്ല. വേണ്ടത് അൽപം ശ്രദ്ധ മാത്രം.

മികച്ച മൈലേജിന് പതിവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ:

എൻജിൻ ഓയിൽ കൃത്യമായ ഇടവേളകളിൽ മാറ്റണം. എത്ര കിലോമീറ്ററാണ് ഓയിലിന്റെ കാലാവധി എന്നു ചോദിച്ചു മനസ്സിലാക്കി അതനുസരിച്ചു വേണം ഓയിൽ മാറാൻ. എൻജിനിലെ ഓയിൽ ചോർച്ച കണ്ടില്ലെന്നു നടിച്ചാൽ അതു മൈലേജിനെ ബാധിക്കും. വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലെ ലൂബ്രിക്കേഷനും പ്രധാനപ്പെട്ടതാണ്. മഴക്കാലത്ത് ചെയിനിലെയും മറ്റും ലൂബ്രിക്കന്റ് വേഗത്തിൽ നഷ്ടമാകുമെന്നതിനാൽ രണ്ടാഴ്ചയിലൊരിക്കൽ പരിശോധിക്കുന്നതു നന്നായിരിക്കും.

ബൈക്കിനു പുറംമോടി മാത്രം പോരാ, അകവും നന്നായിരിക്കണം. കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്യിക്കണം. വിദഗ്ധനായ ഒരു മെക്കാനിക്കിനെക്കൊണ്ട് വാഹനത്തിന്റെ എൻജിൻ ട്യൂൺ ചെയ്യിക്കണം. ബൈക്കിനു സാധാരണ കിട്ടുന്ന. മലബാർ ലൈവ്.മൈലേജിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. ഇടയ്ക്കിടെ പരിശോധിക്കുകയും മൈലേജിൽ പത്തു ശതമാനത്തിലധികം കുറവു കാണിച്ചാൽ, എൻജിൻ ട്യൂണിങ് കൃത്യമാക്കുകയും ചെയ്യണം.

നിരന്തര ശ്രദ്ധവേണ്ട വിഷയമാണ് ടയർ പ്രഷർ. ടയറിൽ കാറ്റ് കൂടിയാലും കുറഞ്ഞാലും മൈലേജിനെ ബാധിക്കും. ഓരോ വാഹനത്തിനും, മുൻ ടയറിനും പിൻ ടയറിനും വ്യത്യസ്ത പ്രഷർ ആയതിനാൽ സ്വന്തം വണ്ടിയുടെ ടയറുകളിൽ എത്ര പ്രഷറിലാണ് കാറ്റു വേണ്ടതെന്ന് അറിഞ്ഞിരിക്കണം. മാസത്തിലൊരിക്കലെങ്കിലും ഇതു പരിശോധിക്കണം. ടയറിന്റെ മോശം അവസ്ഥയും മൈലേജിനെ ബാധിക്കും.

വാഹനത്തിന്റെ മൈലേജിന് ബാറ്ററി ഗ്രാവിറ്റി കൃത്യമാണെന്ന് ഉറപ്പു വരുത്തണം. ചില വാഹനങ്ങളിൽ ബാറ്ററി ചാർജിങ്ങിന് ഇൻഡിക്കേറ്റർ സംവിധാനം ഉണ്ട്. ഇത്തരം മുന്നറിയിപ്പുകൾ അവഗണിക്കരുത്‍. ഇത് ഇല്ലാത്ത വാഹനങ്ങൾ സെൽഫ് സ്റ്റാർട്ടിനോ മറ്റോ ബുദ്ധിമുട്ട് കാണിച്ചാൽ ബാറ്ററി പരിശോധിക്കണം. സ്റ്റാർട്ടിങ്ങിന് പ്രയാസം നേരിടുമ്പോൾ ഇന്ധനനഷ്ടം വലുതാണ്.

♦️വാഹനം അനാവശ്യമായി റേസ് ചെയ്യാതിരിക്കുക, ക്ലച്ച് പൂർണമായി പിടിച്ച ശേഷം മാത്രം ഗിയർ മാറ്റുക തുടങ്ങിയ കാര്യങ്ങൾ മൈലേജ് സംരക്ഷിക്കാനുള്ള അടിസ്ഥാന നിയമങ്ങളാണ്. അമിത വേഗവും ഇഴഞ്ഞുനീങ്ങലും മൈലേജ് കുറയ്ക്കും. മണിക്കൂറിൽ 40, 50 കിലോമീറ്റർ വേഗമാണ് കമ്പനികൾ സാധാരണ നിർദേശിക്കുന്നത്. ബൈക്കുകളുടെ സ്പീഡോ മീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത നൽകുന്ന വേഗപരിധി അടയാളപ്പെടുത്തിയിട്ടുണ്ടാകും.

കാറിന് മാത്രമല്ല, ഈ ആക്‌സസറീസിനും ലഭിക്കും ഇൻഷുറൻസ് ?

കാറ് വാങ്ങുമ്പോൾ കാറിന് മാത്രം മതിയോ ഇൻഷുറൻസ് ? കാറിനത്രയല്ലെങ്കിൽ കൂടി വിലപിടിപ്പുള്ളത് തന്നെയാണ് കാർ ആക്‌സസറീസും. അതിനും വേണം ഇൻഷുറൻസ് പരിരക്ഷ.

എന്നാൽ ഏതെല്ലാം ആക്‌സസറീസിന് ഇൻഷുറൻസ് ലഭിക്കും ?

ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ അല്ലാത്ത കാറുകൾ

വിവിധ കാർ ബ്രാൻഡുകൾ വിവിധ ആക്‌സസറീസാണ് ഒപ്പം നൽകുന്നത്. ഇൻഷുറൻസ് ലഭിക്കാവുന്ന ചില ആക്‌സസറീസ് ഇവയാണ് : ഫോഗ് ലൈറ്റ്, എസി, മ്യൂസിക്ക് സിസ്റ്റം, മോണിറ്റർ, ബ്രേക്ക് ലൈറ്റ്, സീറ്റ് കവർ, ലെതർ സീറ്റ്, ബൈ-ഫ്യുവൽ സിസ്റ്റം, ഇന്റീരിയർ ഫിറ്റിംഗ്, സിഎൻജി കിറ്റ്‌സ്, വീലുകൾ.

സിഎൻജി ആക്‌സസറീസ്

സിഎജി കിറ്റുകൾ വേറെ ഇൻഷുവർ ചെയ്യണം. കാരണം അപകടം സംഭവിച്ചാൽ സിഎൻജി കിറ്റിന് ഇൻഷുറൻസ് ലഭിക്കില്ല.

എങ്ങനെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും ?


അപകടം, പ്രകൃതി ദുരന്തം എന്നിവ സംഭവിക്കുമ്പോഴുള്ള നാശനഷ്ടങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കളവ്, മോഷണ ശ്രമം തുടങ്ങിയ നഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും.


പോളിസിയുടെ ടേംസ് ആന്റ് കണ്ടീഷൻസിന് അനുസൃതമല്ലെങ്കിൽ ആക്‌സസറികൾക്ക് പരിരക്ഷ ലഭിക്കില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വാഹനം ഉപയോഗിച്ചാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അപകടം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതെങ്കിലും ചില സമയങ്ങളിൽ പരിരക്ഷ ലഭിക്കാറില്ല.

ആക്‌സസറീസ് ഇൻഷുറൻസിനായി അപേക്ഷിക്കാവുന്ന വസ്തുക്കൾ

ആന്റി തെഫ്റ്റ് ഡിവൈസ്, കാർ ക്യാമറ, ബാറ്ററി ചാർജർ, ടയർ പ്രഷർ മോണിറ്റർ, വാക്വം ക്ലീനർ, ഫയർ എക്സ്റ്റിംഗ്വിഷർ, മൊബൈൽ സ്റ്റാൻഡ്.