തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസൺ പാസ് പുതുക്കാനും പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാനും മാർച്ച് ഒന്നുമുതൽ പുതിയ റെയിൽ വൺ ആപ്പ് നിലവിൽവരും. നിലവിലെ യു.ടി.എസ് ഒാൺ മൊബൈൽ ആപ്പ് മാർച്ച് ഒന്നുമുതൽ പിൻവലിക്കുമെന്ന് റെയിൽവേ അറിയിച്ചു. യു.ടി.എസ് ആപ്പ് വാലറ്റിൽ ബാലൻസ് തുക ഉണ്ടെങ്കിൽ അത് റെയിൽ വൺ ആപ്പിലും ഉപയോഗിക്കാനാകും. റെയിൽ വൺ ആപ്പിൽ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ജിപേ, യു.പി.ഐ എന്നിവയിലൂടെയും പണമടയ്ക്കാം.
Kerala Motors
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2026 ഫെബ്രുവരി 9, തിങ്കളാഴ്‌ച
2026 ഫെബ്രുവരി 5, വ്യാഴാഴ്‌ച
ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി
തിരുവനന്തപുരം: ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന മോട്ടോർവാഹനവകുപ്പ് ഒഴിവാക്കി. ലേണേഴ്‌സ് ലൈസൻസിന് ആറുമാസമാണ് കാലാവധി.
ഇതിനുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്‌സ് ലൈസൻസ് പുതുക്കേണ്ടിവരും. വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ.
ലൈസൻസ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ഡിജിറ്റൽ ലൈസൻസ് നൽകാനും തീരുമാനമായി. വെഹിക്കിൾ ഇൻസ്പെക്ടറും അസി. വെഹിക്കിൾ ഇൻസ്പെക്ടറും അടങ്ങുന്ന സംഘത്തിന് ദിവസം 40 ഡ്രൈവിങ് ടെസ്റ്റും 50 വാഹനഫിറ്റ്‌നസ് പരിശോധനയും നടത്താൻ അനുമതിനൽകി. ഇതോടെ ഫിറ്റ്‌നസിനുള്ള തിരക്ക് കുറയും.
2026 ജനുവരി 10, ശനിയാഴ്‌ച
കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിള്‍ ടു വെഹിക്കിള്‍' ആശയവിനിമയ സംവിധാനം വരുന്നു; പ്രവര്‍ത്തിക്കാൻ മൊബൈല്‍ നെറ്റ്‌വര്‍ക്കോ ഇന്റര്‍നെറ്റോ ആവശ്യമില്ല
ന്യൂഡല്‍ഹി: ഇന്ത്യൻ നിരത്തുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് സംസാരിക്കുന്ന 'വെഹിക്കിള്‍ ടു വെഹിക്കിള്‍' (വി2വി) സാങ്കേതികവിദ്യ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
കനത്ത മൂടല്‍മഞ്ഞിലോ വളവുകളിലോ ഡ്രൈവറുടെ കണ്ണില്‍പ്പെടാത്ത അപകടസാധ്യതകളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നല്‍കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഈ വർഷം അവസാനത്തോടെ പദ്ധതി രാജ്യത്ത് വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന പത്യേക ചിപ്പ് വഴി സമീപത്തെ മറ്റ് വാഹനങ്ങളുമായി വേഗത, ദിശ, ദൂരം തുടങ്ങിയ വിവരങ്ങള്‍ തത്സമയം പങ്കുവയ്ക്കുന്ന സംവിധാനമാണിത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് പ്രവർത്തിക്കാൻ മൊബൈല്‍ നെറ്റ്വർക്കിന്റെയോ ഇന്റർനെറ്റിന്റെയോ സഹായം ആവശ്യമില്ല എന്നതാണ്. സിം കാർഡിന് സമാനമായ ചെറിയ ഉപകരണം വഴിയാണ് സിഗ്നലുകള്‍ കൈമാറുന്നത്. മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടാലോ, റോഡരികില്‍ വാഹനം കേടായി കിടന്നാലോ പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് ഉടൻ തന്നെ ഡിജിറ്റല്‍ മുന്നറിയിപ്പ് ലഭിക്കും.
കനത്ത മൂടല്‍മഞ്ഞിലോ മഴയിലോ ഡ്രൈവർക്ക് മുന്നിലെ വാഹനങ്ങളെ കാണാൻ കഴിയാത്ത സാഹചര്യത്തില്‍ ഈ സാങ്കേതികവിദ്യ ഏറെ ഫലപ്രദമാകും. വാഹനത്തിന്റെ മുൻവശത്ത് നിന്നുള്ള വിവരങ്ങള്‍ മാത്രമല്ല, വശങ്ങളില്‍ നിന്നും പിന്നില്‍ നിന്നും അമിതവേഗത്തില്‍ വരുന്ന വാഹനങ്ങളെക്കുറിച്ചും ഡ്രൈവർക്ക് അലേർട്ട് ലഭിക്കുന്നതിനാല്‍ '360 ഡിഗ്രി സുരക്ഷ' ഉറപ്പാക്കുന്ന സംവിധാനമാണിത്.
ഏകദേശം 5,000 കോടി രൂപ ചെലവ് വരുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പുറത്തിറങ്ങുന്ന പുതിയ വാഹനങ്ങളിലായിരിക്കും ഈ സംവിധാനം നിർബന്ധമാക്കുക. നിലവില്‍ പ്രീമിയം കാറുകളിലുള്ള 'അഡാസ്' സംവിധാനത്തിനൊപ്പം വി2വി കൂടി ചേരുന്നതോടെ സുരക്ഷാ കവചം ഇരട്ടിയാകും. എന്നാല്‍ ഈ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ വാഹനങ്ങളുടെ വിലയില്‍ എത്ര വർധനവുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
2026 ജനുവരി 2, വെള്ളിയാഴ്‌ച
സീസൺ ടിക്കറ്റ് ഇനി യുടിഎസ് ആപ്പിൽ കിട്ടില്ല; പകരം 'റെയിൽ വൺ', നിർദേശവുമായി റെയിൽവേ.
റയിൽവേ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി സീസൺ ടിക്കറ്റ് ലഭിക്കില്ല. റെയിൽവേയുടെ പുതിയ ആപ്പായ 'റെയിൽ വൺ' ആപ്പിലൂടെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനും റെയിൽവേ നിർദേശിച്ചു.
എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ വൺ. സാധാരണ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കും. നിലവിൽ യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് 'ഷോ ടിക്കറ്റിൽ' അത് നിലനിൽക്കും.
2026 ജനുവരി 14 മുതൽ ജൂലൈ 14 വരെ റെയിൽ വൺ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങുമ്പോൾ മൂന്നുശതമാനം ഇളവ് ലഭിക്കും. ഏതെങ്കിലും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കണം. നിലവിൽ, RailOne ആപ്പിൽ R-wallet പേയ്‌മെൻ്റ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 3 ശതമാനം ക്യാഷ്ബാക്ക് നൽകുന്നു.
2025 ഡിസംബർ 16, ചൊവ്വാഴ്ച
MVD 'Citizen Sentinel' (പൗര കാവൽ) സംവിധാനം!!
മോട്ടോർ വാഹന വകുപ്പ് (MVD) അടുത്തിടെ നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒരു സംവിധാനം ഇതാണ്:കേരളത്തിൽ ഏത് പൗരനും ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുമതി നൽകുന്ന ഒരു സംവിധാനമാണ് ഇത്. ഈ സംവിധാനത്തിൻ്റെ ഭാഗമായി ഹോം ഗാർഡിനും ഇത് ഉപയോഗിക്കാം.
* ആപ്പ് ഉപയോഗിച്ച് റിപ്പോർട്ടിംഗ്: നിയമലംഘനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തി മോട്ടോർ വാഹന വകുപ്പിന്റെ NextGen mParivahan ആപ്പിലെ 'Citizen Sentinel' എന്ന ഫീച്ചർ വഴി അപ്‌ലോഡ് ചെയ്യാൻ സാധിക്കും.
* തെളിവുകൾ: നിങ്ങൾ അയക്കുന്ന ചിത്രങ്ങളിൽ അല്ലെങ്കിൽ വീഡിയോകളിൽ നിയമലംഘനം നടത്തിയ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായിരിക്കണം.
* GPS, സമയം: ഈ ആപ്പ് ഉപയോഗിച്ച് ഫോട്ടോയെടുക്കുമ്പോൾ സ്ഥലവും (GPS), സമയവും (Timestamp) തനിയെ രേഖപ്പെടുത്തുന്നതിനാൽ തെളിവുകൾ കൃത്യമായിരിക്കും.
* നടപടി: ഇങ്ങനെ ലഭിക്കുന്ന റിപ്പോർട്ടുകൾ MVD ഉദ്യോഗസ്ഥർ പരിശോധിക്കുകയും, നിയമലംഘനം സ്ഥിരീകരിച്ചാൽ വാഹന ഉടമയ്ക്ക് ഇ-ചെലാൻ അയക്കുകയും ചെയ്യും.
* സ്വകാര്യത: റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്.
അതുകൊണ്ട്, ഹോം ഗാർഡ് ഒരു പൗരനെന്ന നിലയിലും, ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റിനെ സഹായിക്കുന്ന ഒരു വോളൻ്റിയർ എന്ന നിലയിലും NextGen mParivahan ആപ്പ് ഉപയോഗിച്ച് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കപ്പെട്ടിട്ടുണ്ട്.
മറ്റ് റിപ്പോർട്ടിംഗ് മാർഗ്ഗങ്ങൾ:
* കേരള പോലീസ് "THUNA" പോർട്ടൽ: ട്രാഫിക് നിയമലംഘനങ്ങൾ ഉൾപ്പെടെയുള്ള പൊതുവായ പരാതികൾ കേരള പോലീസിൻ്റെ THUNA പോർട്ടൽ വഴിയും സമർപ്പിക്കാം.
* പോലീസ്/MVD വാട്ട്‌സ്ആപ്പ്: ചിലപ്പോൾ പ്രത്യേക പ്രചാരണങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോലീസ്, MVD എന്നിവയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറുകൾ (ഉദാഹരണത്തിന്, കേരള പോലീസ് സുരക്ഷാ യാത്ര-ക്ക് മുൻപ് 9747001099, MVD-ക്ക് 9946100100 പോലുള്ള നമ്പറുകൾ) ഉപയോഗിക്കാറുണ്ട്.
ഈ വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു.
2025 ഡിസംബർ 13, ശനിയാഴ്‌ച
വാഹന ഉടമകൾ ശ്രദ്ധിക്കുക.
ഇനി മുതൽ നിങ്ങളുടെ വാഹനങ്ങൾ പതിനഞ്ച് വർഷം ആയാൽ എല്ലാ മാനദണ്ടങ്ങളും കൃത്യമായി പാലിച്ചാൽ, (പ്രത്യേകിച്ച് അന്തരീക്ഷ മലിനീകരണം നിയന്ത്ര പരിധിക്കുള്ളിൽ ആണെങ്കിൽ മാത്രം) കർശന നിരീക്ഷണങ്ങൾക്കും അധിക നികുതിയും (അഞ്ചിരട്ടി വരെ) ചുമത്തി രണ്ടു പ്രാവശ്യം കൂടി സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് RC പുതുക്കി നൽകും. (മാക്സിമം 25 വർഷം വരെ). അതു കഴിഞ്ഞാൽ പൊതു നിരത്തിലൂടെ ഓടിക്കാൻ അനുവദിക്കില്ല. പിന്നീട് സർക്കാർ അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിൽ (Demolishing Center) അവ പൊളിച്ചു സർട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്പിക്കേണ്ടി വരും.
അതിനായി കേരളത്തിൽ മാത്രം മൂന്ന് വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ 2026 ജനുവരിയിൽ തുടങ്ങും.
കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മൂന്ന് വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ജനുവരിയിൽ പ്രവർത്തനസജ്ജമാകുന്നു.
വ്യവസായ വകുപ്പിന് കീഴിലുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ( സിൽക്ക്) ചേർത്തല, അഴീക്കൽ എന്നിവിടങ്ങളിലായി രണ്ട് കേന്ദ്രങ്ങളാണ് ആദ്യഘട്ടം തുറക്കുക. കെഎസ്ആർടിസിയുടെ കേന്ദ്രം എടപ്പാളിലാണ്.
സിൽക്ക് നേരിട്ടും, കെഎസ്ആർടിസി സ്വകാര്യ കമ്പനിയുമായി ചേർന്നുമാണ് പ്രവർത്തിക്കുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകൾക്കായി ചേർത്തലയിലും
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകൾക്കായി എടപ്പാളിലും
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾക്കായി അഴീക്കലിലുമാണ് കേന്ദ്രങ്ങൾ.
ഇരുചക്രവാഹനങ്ങൾ മുതൽ ഹെവി വാഹനങ്ങൾ വരെ പൊളിക്കാവുന്നതാണ് ഈ കേന്ദ്രങ്ങൾ.
ഒരു വർഷം ശരാശരി 8000 ത്തിനു അടുത്ത് വാഹനങ്ങൾ പൊളിക്കാൻ ഈ കേന്ദ്രങ്ങളിൽ കഴിയും.
വലിയ തോതിലുള്ള വരുമാനമാണ് രണ്ട് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നതെന്ന് സിൽക്ക് ചെയർമാൻ ടി എം മുഹമ്മദ് ഇഖ്ബാൽ, എം ഡി എസ് ബിജു എന്നിവർ പറഞ്ഞു. ആവശ്യമെങ്കിൽ കേന്ദ്രങ്ങളുടെ ശേഷി വർദ്ധിപ്പിക്കുമെന്നും ഇരുവരും വ്യക്തമാക്കി. 25 വർഷത്തിലധികം പഴക്കം ചെന്ന 17 ലക്ഷം വാഹനങ്ങൾ കേരളത്തിൽ പൊളിക്കാനുണ്ടെന്നാണ് ഏകദേശ കണക്ക്.
നിലവിൽ വാഹനം പൊളിക്കുന്നതിന് മുൻപ് ആർടിഒയ്ക്ക് അപേക്ഷ നൽകണം. നികുതികളോ, ബാദ്ധ്യതകളോ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം അനുമതി നൽകും. വാഹനം പൊളിച്ചെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ട് ബോധ്യപ്പെട്ടശേഷമാകും *സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സിഡി)* അനുവദിക്കുക. ഇതുപയോഗിച്ച് പുതിയ വാഹനങ്ങൾ വാങ്ങിക്കുമ്പോൾ ഇളവ് ലഭിക്കും.
അതേസമയം പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുമ്പോൾ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും.
പഴയ വാഹനം പൊളിക്കുമ്പോഴുള്ള ആനുകൂല്യം*
പുതിയ വാഹനം വാങ്ങുമ്പോൾ സ്വകാര്യ വാഹനത്തിന് റോഡ് നികുതിയിൽ 25 ശതമാനവും കൊമേഴ്ഷ്യൽ വാഹനത്തിന് 15 ശതമാനവും ഇളവ് ലഭിക്കും.
വാഹന വിലയിൽ അഞ്ചു ശതമാനം വരെ കമ്പനികൾ നൽകുന്ന ഇളവ്
രജിസ്ട്രേഷൻ ഫീസ് ഉണ്ടാകില്ല
*എങ്ങനെ വാഹനം കൊടുക്കാം*
ആദ്യഘട്ടത്തിൽ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾക്ക് സമീപമാകും കലക്‌ഷൻ സെൻ്റർ. തുടർന്ന് ഓരോ ജില്ലകളിലും കലക്‌ഷൻ സെൻ്ററുകൾ ആരംഭിക്കും. ഓൺലൈനായി അപേക്ഷിക്കുമ്പോൾ വാഹനത്തിന് ലഭിക്കുന്ന തുക അറിയാനാകും. തുടർന്ന് വാഹനം കലക്‌ഷൻ സെൻ്ററിൽ എത്തിച്ചാൽ മതി. പണം അക്കൗണ്ടിൽ എത്തും. സിഡി സർട്ടിഫിക്കറ്റും ലഭിക്കും.
( കടപ്പാട് )
2025 ഡിസംബർ 12, വെള്ളിയാഴ്‌ച
പ്രീ ഡെലിവറി ഇൻസ്പെക്ഷൻ. അത് ആരാണ് ചെയ്യേണ്ടത്?
•PDI എന്നാൽ എന്താണ്?
വിതരണക്കാർ.
അതായത് നിങ്ങൾക്ക് വാഹനം വിൽക്കുന്ന കമ്പനിയുടെ ഡീലർ.
PDI ചെയ്യുന്നതിന്റെ ചിലവ് ആരാണ് വഹിക്കുന്നത്?
നിർമിതാവ്.
അതായത് വാഹനം നിർമ്മിക്കുന്ന നിർമ്മിതാവ് ഡീലർക്ക് അതിന്റെ കൂലി കൊടുക്കുന്നുണ്ട്.
•PDI യിൽ എന്താണ് ചെക്ക് ചെയ്യുന്നത്?
നിർമിതാവ് പറഞ്ഞിട്ടുള്ള ചില കാര്യങ്ങളും പിന്നെ വണ്ടിയുടെ ബംബർ ടു ബംബർ... ചെക്ക് ചെയ്യും.
• PDI യിൽ എന്തെങ്കിലും കുഴപ്പം കണ്ടെത്തിയാൽ അടുത്ത നടപടി എന്താണ്?
ഡീലർ അത് നിർമ്മിതാവിനെ അറിയിക്കും.ശരിക്കുള്ള കുഴപ്പമാണോ എന്ന് അന്വേഷിക്കും.
അങ്ങനെ ഒരു കുഴപ്പമുണ്ടെങ്കിൽ നിർമിതാവ് വാറണ്ടിയിൽ അത് ക്ലിയർ ആക്കിയിട്ട് ഉപഭോക്താവിന് വാഹനം കൊടുക്കും.
മാത്രമല്ല അത്തരം ഒരു കുഴപ്പം ഇനി നിർമ്മിക്കുന്ന പുതിയ വാഹനങ്ങളിൽ ഉണ്ടാകാതിരിക്കാനും നിർമിതാവ് ശ്രദ്ധിക്കും.
കാര്യം ഇപ്പോ പിടികിട്ടി എന്ന് തോന്നുന്നു.
യാർഡിൽ കൊണ്ടുപോയിട്ടോ.... സർവീസ് സെന്ററിൽ കൊണ്ടുപോയിട്ടോ PDI ചെയ്യുക എന്നുള്ളത് ആ ഡീലറുടെ, പ്രോട്ടോകോൾ ആണ്.
അതോർത്ത് താങ്കൾ വിഷമിക്കേണ്ട കാര്യമില്ല.
(Coutesy. തമ്പാൻമേസ്തിരി)
