ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

 പുതുതായി കുവൈറ്റില്‍ എത്തുന്ന പ്രവാസികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി*

പുതുതായി കുവൈറ്റില്‍ എത്തുന്ന പ്രവാസികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റിന് കർശന വ്യവസ്ഥകള്‍ ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി.

ആരോഗ്യമന്ത്രി ഡോ.അഹ്മദ് അല്‍ അവാദിയുടെ പുതിയ തീരുമാനമനുസരിച്ച്‌, കുവൈറ്റിലേക്ക് പുതുതായി വരുന്ന പ്രവാസിയുടെ ഹെപ്പറ്റൈറ്റിസ് സി യുടെ ലബോറട്ടറി പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെങ്കില്‍ രാജ്യത്ത് പുതുതായി വന്ന റെസിഡൻസി അപേക്ഷകനെ വൈദ്യശാസ്ത്രപരമായി അയോഗ്യനായി കണക്കാക്കും. ഈ വ്യക്തിക്ക് പിസിആർ ടെസ്റ്റിന് വിധേയരാകാൻ അനുമതിയുണ്ടാവില്ല .


അതേസമയം പരിശോധനയില്‍ ഫലം അനിശ്ചിതത്വമാണ് കാണിക്കുന്നതെങ്കില്‍ അത്തരം പ്രവാസികള്‍ക്ക് കുറഞ്ഞത് നാല് മാസം സമയം നല്‍കും. അതിനിടയില്‍ പിസിആർ പരിശോധനയില്‍ പോസിറ്റീവ് ഫലമാണെങ്കില്‍ ആ വ്യക്തിയെ താമസരേഖ ലഭിക്കുന്നതിന് അയോഗ്യനായാണ് പരിഗണിക്കുക .എന്നാല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി പരിശോധനയില്‍ ഫലം അനിശ്ചിതത്വത്തിലുള്ള ഒരാള്‍ക്ക് പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവ് കാണിച്ചാല്‍ ഒരു വർഷത്തേയ്ക്ക് റെസിഡൻസി പെർമിറ്റ് അനുവദിക്കും. ഒരു വർഷം കഴിഞ്ഞാല്‍ വീണ്ടും പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവായാല്‍ മാത്രമേ അത്തരക്കാർക്ക് സ്ഥിരം റെസിഡൻസി പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്നും പുതിയ വ്യവസ്ഥയിലുണ്ട് .


2024, ഏപ്രിൽ 3, ബുധനാഴ്‌ച

വേനൽക്കാല ഡ്രൈവിംഗ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

വേനൽചൂട് അതിൻെറ പാരമ്യത്തിലേക്ക് എത്തുകയാണ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം  ഡ്രൈവർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം,  നിർജ്ജലീകരണം (Dehydration ), മാനസിക പിരിമുറുക്കം, പുറം വേദന (Backpain), കണ്ണിന് കൂടുതൽ  ആയാസം സൃഷ്ടിക്കൽ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീർഘദൂര യാത്രകളിൽ ഇത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും. ദാഹവും ശാരീരിക പ്രശ്നങ്ങളും മാത്രമല്ല  ഹൈവേകളിൽ റോഡ് മരീചിക (Road Mirage ) പോലെയുള്ള താൽക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിംഗ് ദുഷ്കരമാക്കും. വേനൽ ചൂടിൽ ഉച്ചകഴിഞ്ഞുള്ള ഡ്രൈവിംഗിൽ ഉറക്കത്തിനുള്ള സാദ്ധ്യത കൂടുതലാണ്. രാത്രികാല ഉറക്കത്തേക്കാൾ അപകടകരമാണ് പകൽ സമയത്തെ മയക്കം, റോഡിൽ കൂടുതൽ വാഹനങ്ങളും ആളുകളും ഉണ്ടാകും എന്നത് തന്നെ കാരണം.


വാഹനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടവ:


• റബ്ബർ ഭാഗങ്ങളും ടയറും വൈപ്പർ ബ്ലേഡുകളും ഫാൻ ബെൽറ്റും കൃത്യമായ പരിശോധിക്കുകയും ആവശ്യമെങ്കിൽ മാറ്റിയിടുകയും ചെയ്യുക.

• ടയർ എയർ പ്രഷർ സ്വല്പം കുറച്ചിടുക

• റേഡിയേറ്റർ കൂളൻ്റിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക.

• കഴിയുന്നതും വാഹനങ്ങൾ തണലത്ത് പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക. വെയിലത്ത് പാർക്ക് ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ഡാഷ്ബോർഡിൽ കൊള്ളാത്ത രീതിയിൽ പാർക്ക് ചെയ്യുക. പാർക്ക് ചെയ്യുമ്പോൾ ഡാഷ് ബോർഡ് സൺ പ്രൊട്ടക്ഷൻ ഷീൽഡ് ഘടിപ്പിക്കുന്നത് നല്ലതാണ്.

• പാർക്ക് ചെയ്യുമ്പോൾ ഡോർ ഗ്ലാസ് അൽപ്പം താഴ്ത്തി ഇടുകയും വൈപ്പർ ബ്ലേഡ് ഉയർത്തി വക്കുകയും ചെയ്യുക.

• ഉണങ്ങിയ ഇലകളോ  മറ്റ് തീപിടുത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലോ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക.

• വെയിലത്ത് നിർത്തിയിട്ടുള്ള വാഹനങ്ങളിൽ ഉണ്ടാകാവുന്ന  ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങൾ പുറന്തള്ളുന്നതിനായി യാത്ര ആരംഭിക്കുന്ന സമയത്ത് ഗ്ലാസ് താഴ്ത്തിയിടുകയും കാലുകളിലേക്ക് വായു സഞ്ചാരം വരുന്ന രീതിയിൽ ഫാൻ  ക്രമീകരിക്കുകയും സ്വൽപദൂരം വാഹനം ഓടിയതിനു ശേഷം മാത്രം എസി ഓൺ ചെയ്യുകയും ഗ്ലാസ് കയറ്റിയിടുകയും ചെയ്യുക.

• പെറ്റ് ബോട്ടിലുകളിലും ഗ്ലാസ് ബോട്ടിലുകളിലും വെള്ളം വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക.  ഡാഷ്ബോർഡിൽ വെയിൽ നേരിട്ട് കൊള്ളുന്ന രീതിയിൽ ഇങ്ങിനെ സൂക്ഷിക്കുന്നത് പ്രിസം എഫക്ട് മൂലം തീപിടുത്തത്തിന് ഉള്ള സാധ്യതയും ഉണ്ടായേക്കാം. 

•  ബോട്ടിലുകളിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് നിർബന്ധമായും ഒഴിവാക്കുക.

• തീപിടിത്തത്തിന് സാദ്ധ്യതയുള്ള സാധനങ്ങൾ, സ്പ്രേകൾ, സാനിറ്റൈസർ എന്നിവ വാഹനത്തിൽ സൂക്ഷിക്കരുത്. 


യാത്രകളിൽ ശ്രദ്ധിക്കേണ്ടത് :


•  ദീർഘ ദൂര യാത്രകളിൽ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടാൻ യാത്രയിൽ  ഇടക്കിടെ ഇടവേളകൾ എടുക്കുകയും ധാരാളം , ജലാംശം നിലനിർത്താൻ ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കുകയും ചെയ്യുക.

• ജലാംശം അടങ്ങിയ പഴവർഗ്ഗങ്ങൾ യാത്രയിൽ കരുതുന്നത് നല്ലതാണ്.

• എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക.

• കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് കഴിയുന്നതും ഒഴിവാക്കുക.

• ചായയും മറ്റ് സോഫ്റ്റ് ഡ്രിക്സുകളും  കഴിയുന്നതും ഒഴിവാക്കുകയും പകരം കരിക്കിൻ വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുകയും ചെയ്യുക.

• അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

• നല്ല വെയിലത്ത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന സമയത്ത് ചൂട് കാറ്റ് മൂലം, നാം പോലും അറിയാതെ ഡീഹൈഡ്രേഷൻ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ശരീരത്ത് തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കയ്യുറയും ധരിക്കുക.

• ഇരിപ്പിടം ശരിയാം വണ്ണം ക്രമീകരിക്കുകയും കാർ സ്‌റ്റീരിയോ കുറഞ്ഞ ശബ്ദത്തിൽ മാത്രം പ്രവർത്തിപ്പിക്കുകയും  ചെയ്യുക.

• കണ്ണിൻ്റെ ആയാസം കുറയ്ക്കാൻ, ഇടവേളകൾ എടുക്കുകയും ശുദ്ധജലം ഉപയോഗിച്ച് മുഖം ഇടക്കിടെ  കഴുകുകയും കണ്ണടച്ച് വിശ്രമം എടുക്കുകയും ചെയ്യുക. 

• വെയിൽ നേരിട്ട് തട്ടുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനു  സൺഗ്ലാസ് ധരിക്കുക.

• തണൽ തേടി നായകളോ മറ്റു ജീവികളോ പാർക്ക് ചെയ്ത വാഹനത്തിൻറെ അടിയിൽ അഭയം തേടാൻ ഇടയുണ്ട് , മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിർബന്ധമായും വാഹനത്തിൻ്റെ.

2024, മാർച്ച് 24, ഞായറാഴ്‌ച

ആര്‍സി ബുക്കും ലൈസന്‍സും വീടുകളിലെത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ*

 സംസ്ഥാനത്ത് ആറു മാസമായി മുടങ്ങിക്കിടന്ന ലൈസന്‍സിന്‍റെയും ആര്‍സി ബുക്കിന്‍റെയും പ്രിന്‍റിങ് പുനരാരംഭിച്ചു. അടുത്ത ദിവസം മുതൽ തപാൽ മുഖേനെ ആര്‍സി ബുക്കുകളും ലൈസന്‍സുകളും വീടുകളിലെത്തുമെന്ന് ഗതാഗത വകുപ്പ്മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർ.സി.ബുക്കിന്‍റെ പ്രിൻറിംഗ് മാസങ്ങള്‍ക്ക് മുമ്പ് നിലച്ചത്. കരാർ കമ്പനിക്ക് ഒൻപത് കോടി കടമായതോടെയാണ് പ്രിൻറിംഗ് നിർത്തിയത്.ടെസ്റ്റ് പാസായിട്ടും ലൈസൻസ് കിട്ടാതെ നിരവധി പേരാണ് കാത്തിരിക്കുന്നത്.


ലൈസന്‍സും ആര്‍സി ബുക്കും കിട്ടാത്തതിനാല്‍ വാഹനം ഓടിക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ആളുകള്‍. പ്രിന്‍റിങ് വൈകുന്നതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രിന്‍റിങ് മുടങ്ങിയത് സംബന്ധിച്ച് മാധ്യമങ്ങളില്‍ പലതവണയായി വാര്‍ത്തയും വന്നിരുന്നു. മാസങ്ങളായി ലൈസന്‍സിന് പണം അടച്ചിട്ടും ലഭിക്കാത്തവര്‍ നിരവധിയാണ്. ഒരു പൊതുമേഖല സ്ഥാപനത്തിനാണ് ലൈസൻസ് അച്ചടിക്കാൻ സർക്കാർ കരാർ നൽകിയത്.കൊച്ചിയിൽ ലൈസൻസും ആർസി ബുക്കൊക്കെ അച്ചടിക്കുന്ന കരാറുകാരന് ഒൻപത് കോടിയാണ് നിലവിലെ കുടിശ്ശിക. സർക്കാർ പണം നൽകാത്തിനാൽ ഒക്ടോബർ മുതൽ അച്ചടി നിർത്തി.


ഇതിനിടെ പോസ്റ്റൽ വകുപ്പിനും കടമായി. ഏഴു കോടി. അച്ചടിച്ചിറക്കിയ ലൈസൻസുകള്‍ അയക്കാൻ പോസ്റ്റൽ വകുപ്പും തയ്യാറായില്ല. 7 കോടി പോസ്റ്റൽ വകുപ്പിന് അടുത്തിടെ നൽകിയിരുന്നു. എന്നാല്‍, കരാറുകാരന് പണം ധനവകുപ്പ് നൽകാതായതോടെയാണ് പ്രിന്‍റിങ് നിലച്ചത്. നിലവിലെ ലൈസൻസിന് പകരം പുതിയ സ്മാർട്ട് കാർഡിലേക്ക് മാറാൻ 200 രൂപ അടയ്ക്കണം, പുതിയ ലൈസൻസിനാണെങ്കിൽ 1005 രൂപ. തപാലിലെത്താൻ 45 രൂപ വേറെയും നൽകണം. കരാറുകാരന് കുടിശിക നല്‍കാൻ തീരുമാനയതോടെയാണ് പ്രിന്‍റിങ് 

2024, മാർച്ച് 22, വെള്ളിയാഴ്‌ച

 ഡിഫൻസീവ് ഡ്രൈവിംഗ് എന്ത് ?എങ്ങിനെ ?....


റോഡിലേക്ക് വരുന്ന  പന്തിന്റെ പുറകെ ഒരു കുട്ടിയുണ്ടാവും എന്ന് ചിന്തിക്കുക എന്നതാണ് ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ അടിസ്ഥാനം തന്നെ ...


റോഡ് നിയമങ്ങൾക്കും ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങൾക്കും അപ്പുറം റോഡിലെ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുൻകൂട്ടി കണ്ടുകൊണ്ട് , അവയെ കൂടി മറികടക്കാൻ കഴിയുന്ന വിധത്തിൽ സ്വന്തം ഡ്രൈവിംഗ് രീതികളെ നിരന്തരമായി പരിഷ്കരിക്കുകയും കൂടുതൽ അപകടരഹിതമായ രീതികളിലേക്ക് സ്വയം മാറുകയും ചെയ്യുക എന്നതാണ് ഡിഫൻസീവ് ഡ്രൈവിംങ്ങിൻ്റെ അടിസ്ഥാനതത്വം.


നമ്മൾ ഒരു കൊടും വളവ് മറികടക്കാൻ ശ്രമിക്കുകയാണെന്നിരിക്കട്ടെ സ്വാഭാവികമായും ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ ഫോൺ മുഴക്കുക എന്നുള്ളതാണ് ആദ്യപടി. എന്നാൽ മറുഭാഗത്തുള്ള ഡ്രൈവർ ഹോൺ മുഴക്കിയില്ല എങ്കിലോ ? അവിടെ മറ്റു വാഹനങ്ങളില്ല എന്ന മുൻധാരണയിൽ നമുക്ക് മുന്നോട്ട് പോകാം, എന്നാൽ ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഹോൺ മുഴക്കാതെ വരുന്നുണ്ടെങ്കിലോ? അപ്പുറത്ത് ഒരു വാഹനം ഉണ്ടെന്നും പ്രസ്തുത വാഹനം അയാൾക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്താവും എന്ന ധാരണയിൽ നമുക്ക്  അനുവദിച്ചിട്ടുള്ള റോഡിൻ്റെ ഇടത് വശത്തുകൂടെ വളവ് മറികടക്കാൻ ശ്രമിക്കുക എന്നുള്ളതാണ് രണ്ടാമത്തേത്. ഇനി അയാൾ വളവിനപ്പുറം നമുക്ക് അനുവദിച്ചിട്ടുള്ള റോഡിന്റെ  ഇടതു ഭാഗത്തെ പകുതിയിലാണെങ്കിലോ,  അങ്ങനെയാണെങ്കിൽ പോലും വളവിന്റെ അപ്പുറത്തുള്ള അപകടസാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള സുരക്ഷിതമായ വേഗതയിലേക്ക് മാറുകയും വേണമെങ്കിൽ വാഹനം നിർത്താൻ കഴിയും എന്നുള്ള ബോധ്യത്തോടെ വാഹനം ഓടിക്കുകയും ചെയ്യുക എന്നുള്ളതാണ് മൂന്നാമത്തെ കാര്യം. 


എന്നാൽ അയാൾ അതിവേഗതയിൽ നമുക്ക് അനുവദിച്ചിട്ടുള്ള പകുതിയിലൂടെ വളവ് തിരിഞ്ഞു വരുന്ന നമ്മുടെ വാഹനത്തിന് നേരെ ഓടിച്ചു വരുന്ന ഒരു ഒരു വിഡ്ഢിയോ മദ്യപാനിയോ സ്ഥിരബുദ്ധി ഇല്ലാത്ത ഒരാളോ  ആണെങ്കിലോ, അപ്പോഴും അവസാന നിമിഷം ഒഴിഞ്ഞുമാറാൻ കഴിയുന്നതോ അല്ലെങ്കിൽ താരതമ്യേന ലഘുവായ അപകടം മാത്രം സൃഷ്ടിക്കുന്ന ഒരു എസ്കേപ്പ് റൂട്ട് കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള നാലാമത്തെ ഘട്ടമാണ് ഡിഫൻസ് ഡ്രൈവിംഗ് ലക്ഷ്യം വയ്ക്കുന്നത്. 


ഒരു വാഹനത്തെ മറികടക്കുമ്പോൾ മുൻവശത്തെ റോഡ് പൂർണമായി കണ്ടു കൊണ്ടും അപകടമില്ല എന്ന് ഉറപ്പാക്കിക്കൊണ്ടും മറികടക്കുന്നതും എന്നാൽ അവിടം കാണാൻ സാധിക്കാത്തപ്പോഴും സുരക്ഷിതമായിരിക്കും എന്ന മുൻധാരണയിൽ മറികടക്കാൻ ശ്രമിക്കുന്നതും രണ്ട് വ്യത്യസ്തമായ നിലപാടുകളാണ്, ഒന്ന് സ്വന്തം പരിമിതികളെ മനസ്സിലാക്കിക്കൊണ്ടുള്ളതും, രണ്ടാമത്തേത് സ്വന്തം ജീവിതത്തെ വിധിക്ക് വിട്ടു കൊടുത്തു കൊണ്ടുള്ളതും ..


നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിൻ്റെ മറവിലൂടെ എപ്പോൾ വേണമെങ്കിലും ഒരാൾ പ്രത്യക്ഷപ്പെടാം എന്നുള്ളത് , സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിൻ്റെ ഡോർ തുറക്കാം എന്നോ എപ്പോൾ വേണമെങ്കിലും ആ വാഹനം വലത്തോട്ട് എടുക്കാം എന്നതോ ആയ "അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക"  (Expect the Unexpected)  എന്ന  ഡിഫൻസ് ഡ്രൈവിംഗിന്റെ അടിസ്ഥാനതത്വം മനസ്സിലാക്കി വേണം വാഹനം ഓടിക്കുന്നത്.


_https://www.facebook.com/share/KFnSb2DP2RrF1vEo/?mibextid=xfxF2i_


സാധാരണയായി ഒരു വാഹനം മുന്നോട്ട് സഞ്ചരിക്കുമ്പോൾ ഐ പി ഡി ഇ (Identify - predict- Decide- and Execute) രീതിയിലാണ് ഡ്രൈവ് ചെയ്യുന്നത് അതായത് മുന്നിലുള്ള വാഹനത്തിന്റെയോ ആളുകളുടെയോ ചലനങ്ങൾ മുൻകൂട്ടി പ്രതീക്ഷിച്ചുകൊണ്ട് അതിനനുസരിച്ച് സ്വന്തം വാഹനത്തെ ഗതി മാറ്റുകയോ നിർത്തുകയോ ചെയ്യണമെന്ന് തീരുമാനിക്കുകയും അത് നടപ്പിലാക്കുകയുമാണ് നിരന്തരമായി ഡ്രൈവിങ്ങിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 


മറ്റ് ഡ്രൈവർമാരുടെയോ നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള ഘടകങ്ങളൊ ഉണ്ടെങ്കിൽപ്പോലും അപകടകരമായ അത്തരം അപ്രതീക്ഷിത സാഹചര്യങ്ങൾ മുൻകൂട്ടി കാണുകയും പ്രതികരിക്കുകയും  ചെയ്യുന്നിടത്താണ് പ്രതിരോധ ഡ്രൈവിംഗ് പ്രാവർത്തികമാകുന്നത്. 

അപ്രതീക്ഷിത സാഹചര്യങ്ങൾ, മറ്റ് വാഹനങ്ങൾ, റോഡ് ഉപയോക്താക്കൾ എന്നിവ മൂലം  അപകടത്തിന് കാരണമാവുകയോ അതിൽ ഉൾപ്പെടുകയോ ചെയ്യാതിരിക്കാനുള്ള നടപടികളാണ് ഇതിൽ ഇതിൽപ്പെടുന്നത്.


പ്രതിരോധ ഡ്രൈവിംഗ് ഘട്ടങ്ങൾ


1.അവബോധം:  ചുറ്റുപാടുകളെക്കുറിച്ചും റോഡിലെ അപകടസാധ്യതകളെക്കുറിച്ചും മനസ്സിലാക്കുക എന്നതാണ് ആദ്യ ഘട്ടം. സ്വന്തം വേഗതക്ക് അനുസരിച്ച് മുന്നിലുള്ള റോഡിൽ 12 സെക്കണ്ട് കൊണ്ട് എത്തിച്ചേരാൻ സാധ്യതയുള്ള അകലം സ്കാൻ ചെയ്യുകയും പിന്നിലുള്ള റോഡ് എല്ലാ കണ്ണാടികളും വഴി പരിശോധിക്കുകയും ചെയ്യുകയും അപകടകാരികളായ ഡ്രൈവർമാർ, കാൽനടയാത്രക്കാർ, മൃഗങ്ങൾ, അല്ലെങ്കിൽ റോഡിലുണ്ടാവുന്ന മാറ്റങ്ങൾ തുടങ്ങിയ നിരന്തരം നിരീക്ഷിക്കുകയും  വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുക.


 2. തിരിച്ചറിയൽ (ഐഡന്റിഫിക്കേഷൻ):  ഈ ഘട്ടത്തിൽ, ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സാധ്യതയുള്ള അപകടങ്ങളോ അപകടസാധ്യതകളോ തിരിച്ചറിയുന്നു.  നിങ്ങളുടെ ലെയ്‌നിലേക്ക് ഒരു വാഹനം വശങ്ങളിലൂടെ വരുന്നത്,  റോസ് മുറിച്ചുകടക്കാൻ പോകുന്ന ഒരു കാൽനടയാത്രക്കാരനോ ഒരു മൃഗമോ ശ്രമിക്കുന്നത് , അല്ലെങ്കിൽ ഒരു വാഹനം ഇന്റിക്കേറ്റർ ഇടുന്നത്  തിരിച്ചറിയുന്നത് എല്ലാം ഉൾപ്പെടാം.


 3. പ്രവചനം (Prediction): അപകടസാധ്യതകൾ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, അവ എങ്ങനെ പരിണമിച്ചേക്കാമെന്നോ മറ്റ് ഡ്രൈവർമാർ എങ്ങനെ പെരുമാറും എന്നോ മുൻകൂട്ടി കാണുക എന്നതാണ് അടുത്ത ഘട്ടം. 


 

 4. തീരുമാനങ്ങൾ എടുക്കൽ( Decision Making):  പ്രവചനങ്ങളെ അടിസ്ഥാനമാക്കി, അപകടസാധ്യതകളോട് പ്രതികരിക്കുന്നതിന് പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.  വേഗത കുറയ്ക്കാനോ നിർത്താനോ പാതകൾ മാറ്റാനോ റോഡിലുള്ള നമ്മുടെ പൊസിഷൻ മാറ്റലോ എല്ലാം ഇതിൽ ഉൾപ്പെടാം.  ഏതാണ് മികച്ച നടപടിയെന്ന് തീരുമാനിക്കണം അത് അപകടസാധ്യതകൾ ഒഴിവാക്കുന്നതിനോ കുറയ്ക്കുന്നതിനോ ആയിട്ടുള്ള  നടപടികൾ കൈക്കൊള്ളുക എന്ന ലക്ഷ്യം വച്ചാകണം.


 5. നടപ്പിലാക്കൽ (Action): എടുത്ത തീരുമാനം നടപ്പിലാക്കുക എന്നതാണ് അടുത്ത ഘട്ടം, ബ്രേക്കിംഗ്, വേഗം കൂട്ടൽ ഗതിമാറിൽ അല്ലെങ്കിൽ സിഗ്നലുകൾ നൽകൽ എന്നിവ ഇതിൽ ഉൾപ്പെടും , സുരക്ഷിതമായും കൃത്യമായും അവ നടപ്പിലാക്കുക.


 6. വിലയിരുത്തൽ: ചെയ്ത പ്രവർത്തിയുടെ ഫലപ്രാപ്തി വിലയിരുത്തുക. തീരുമാനങ്ങളും പ്രവർത്തനങ്ങളും അപകടസാധ്യതകളെ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ടോ  എന്ന് വിലയിരുത്തുക.  വ്യത്യസ്‌തമായോ കൂടുതൽ കാര്യക്ഷമമായോ നിർവഹിക്കാൻ കഴിയുമായിരുന്നോ എന്ന് പരിശോധിക്കുക. 


 7. തുടർച്ചയായ മെച്ചപ്പെടുത്തൽ( Continual monitoring):

 ഡിഫൻസീവ് ഡ്രൈവിംഗ് ഒരു തുടർച്ചയായ പ്രക്രിയയാണ്.  യാത്രയിലുടനീളം, ചുറ്റുപാടുകൾ നിരന്തരം നിരീക്ഷിച്ചു കൊണ്ടും, അപകടസാധ്യതകൾ വീണ്ടും വിലയിരുത്തുകയും ചെയ്യുക.  അവബോധം, തിരിച്ചറിയൽ, പ്രവചനം, തീരുമാനമെടുക്കൽ, പ്രവർത്തനം വിലയിരുത്തൽ എന്നീ ഘട്ടങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കണം. തെറ്റായ ശീലങ്ങളിലേക്ക് (heuristics) നമ്മുടെ ഡ്രൈവിംഗ് മാറുന്നത് ഒഴിവാക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.


 പ്രതിരോധ ഡ്രൈവിംഗിന്റെ ഘടകങ്ങൾ 


പ്രതിരോധ ഡ്രൈവിങ്ങിൽ ഏറ്റവും പ്രധാനം  കൃത്യമായ അറിവുകളും(cognizant), കാഴ്ചയും (Visual), കേൾവിയും ( Audial) ഇതിനാവശ്യമായ പ്രവർത്തി(Manual action) യുമാണ്. ഇവയിൽ പ്രധാന ഘടകങ്ങൾ താഴെപ്പറയുന്നവയാണ്.


• മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കൽ

• ഉചിതമായ വേഗത

• മറ്റ് റോഡ് ഉപയോക്താക്കളെ കുറിച്ചുള്ള ബോധം

• കണ്ണാടികളുടെ ഫലപ്രദമായ ഉപയോഗം.

• കൃത്യമായ സിഗ്നലുകളും ആശയവിനിമയവും 

• എപ്പോഴും അപ്രതീക്ഷിതമായത് പ്രതീക്ഷിക്കൽ

• നിതാന്ത ജാഗ്രത 

• ട്രാഫിക് നിയമങ്ങളുടെ അവബോധവും പാലിക്കുകയും 

2024, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

പഴയ വാഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എംവിഡി*

 

തിരുവനന്തപുരം 

 പഴയ വാ​ഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർവാ​ഹന വകുപ്പ്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കുന്നത് ഭാവിയിൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തൂക്കി വിറ്റ വാഹനം റിപ്പയർ ചെയ്ത് മറ്റാരെങ്കിലും ഉപയോ​ഗിച്ച് അപകടം സംഭവിക്കുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാത്ത പക്ഷം ഉത്തരവാദിത്തമുണ്ടാകുന്നത് വാഹന ഉടമയ്ക്കായിരിക്കുമെന്ന് എംവിഡി കുറിപ്പിൽ പറഞ്ഞു. റ്റൊൻ്റി ഫോർ

വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്നമുണ്ടാവും. കൂടാതെ നികുതി അടയ്ക്കേണ്ടതും പഴയ വാഹന ഉടമയുടെ ചുമതല തന്നെ ആയിരിക്കും. ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചു കളയാൻ  ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ആർടി ഓഫീസിൽ അപേക്ഷ നൽകി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ അറിയിക്കണമെന്ന് എംവിഡി കുറിപ്പിൽ വ്യക്തമാക്കി. ചേസിസ് നമ്പർ, എഞ്ചിൻനമ്പർ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ച  ശേഷം ഉദ്യോഗസ്ഥൻ വാഹനം നിശ്ചിത തിയതിയിൽ പൊളിച്ചു എന്ന് റിപ്പോർട്ട് ചെയ്യുന്നതോടെ നിയമപരമായി വാഹനത്തിന്റെ രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെടുമെന്നും എംവിഡി കുറിപ്പിൽ പറഞ്ഞു. 

 *ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം* 

 

" വെറുതെ തൂക്കി വിൽക്കല്ലെ.... അവസാനം വെട്ടിലാവും". 

പഴയ സാധനങ്ങൾ ഉണ്ടോ?...... പഴയ പ്ലാസ്റ്റിക്, ഇരുമ്പ്, പേപ്പർ കൊടുക്കാനുണ്ടോ?...

വീടുകൾ തോറും ഇങ്ങനെ പഴയ സാധനങ്ങൾ എടുക്കുന്നതിനായി  ചെറിയ ഗുഡ്സ് വാഹനങ്ങളുമായി വരുന്ന ആളുകളെ കാണാൻ കഴിയും. ഇത്തരക്കാർക്കോ മറ്റു ആക്രി കച്ചവടക്കാർക്കോ നമ്മുടെ വീട്ടിലുള്ള പഴയ തുരുമ്പ് പിടിച്ച വാഹനങ്ങൾ നിങ്ങൾ നൽകാറുണ്ടോ? തുച്ഛമായ വിലക്ക് ഇത്തരം വണ്ടികൾ നൽകുമ്പോൾ അതിൻ്റെ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൃത്യമായി ക്യാൻസൽ ചെയ്തതിനു ശേഷമാണോ നിങ്ങൾ വിൽക്കാറുള്ളത്. ? സാധ്യത ഇല്ല അല്ലെ ?

മോട്ടോർ വാഹന നിയമപ്രകാരം നമ്മുടെ പഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്ത് ആർസി ക്യാൻസൽ ചെയ്തില്ലെങ്കിൽ ഒരു പക്ഷേ നിങ്ങൾ വലിയ ഒരു പ്രശ്നത്തിലേക്ക് ചെന്ന് ചാടിയേക്കാം. നിങ്ങളുടെ ആ വാഹനം റിപ്പയർ ചെയ്ത് മറ്റാരെങ്കിലും ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാലോ, മറ്റേതെങ്കിലും ക്രിമിനൽ കുറ്റകൃത്യത്തിനുപയോഗിച്ചാലോ എല്ലാ ഉത്തരവാദിത്തവും വാഹന ഉടമ എന്ന നിലയിൽ നിങ്ങൾക്കായിരിക്കും. (വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്നമുണ്ടാവും.) മാത്രമല്ല സമയാസമയത്ത് സർക്കാരിലേക്ക് അടക്കേണ്ടതായ നികുതി ഒരു ബാധ്യതയായി നിങ്ങളുടെ മുന്നിലെത്താനും ഇത് വഴിവെക്കും. 

മലബാർ ലൈവ് ന്യൂസ്‌.

ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചു കളയാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ആ വിവരം കാണിച്ച് ബന്ധപ്പെട്ട RT0/JRTO ഓഫീസിൽ ഒരു അപേക്ഷ നൽകുക. സർക്കാരിലൊടുക്കേണ്ട ഏതെങ്കിലും നികുതി, പിഴ തുടങ്ങിയവ ഉണ്ടെങ്കിൽ അവ ഒടുക്കി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ അറിയിച്ച്  ചേസിസ് നമ്പർ, എഞ്ചിൻനമ്പർ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ച  ശേഷം, ആ ഉദ്യോഗസ്ഥൻ പ്രസ്തുത വാഹനം ഈ തീയതിയിൽ പൊളിച്ചു കളഞ്ഞു എന്ന് റിപ്പോർട്ട് ചെയ്യുന്നതോടെ നിയമപരമായി നിങ്ങളുടെ വാഹനത്തിൻ്റെ റെജിസ്ട്രേഷൻ ക്യാൻസൽ ആകും.

2023, നവംബർ 9, വ്യാഴാഴ്‌ച

നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല !!

ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴക്കുടിശ്ശികയില്ലാത്ത വാഹനങ്ങൾക്ക് മാത്രമേ ഡിസംബർ ഒന്നു മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് നൽകൂ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.

എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ് ലോഡ് ചെയ്യുകയും 2,103,801 ചലാനുകൾ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം .