ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2026 ഏപ്രിൽ 25, ശനിയാഴ്‌ച

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് (CAR) ഇന്ത്യയിൽ നിന്ന് ഒരു കാർ കയറ്റുമതി ചെയ്യുന്നത് ?

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് (CAR) ഇന്ത്യയിൽ നിന്ന് ഒരു കാർ കയറ്റുമതി ചെയ്യുന്നത് സാങ്കേതികമായി സാധ്യമാണെങ്കിലും, അതിൽ സങ്കീർണ്ണമായ പല നിയമങ്ങളും വലിയ സാമ്പത്തിക ചിലവുകളും അടങ്ങിയിട്ടുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:

​1. കയറ്റുമതി ചെയ്യുന്നതിന് മുൻപുള്ള നടപടികൾ (ഇന്ത്യയിൽ)

​RTO ക്ലിയറൻസ്: നിങ്ങളുടെ കാർ രജിസ്റ്റർ ചെയ്തിട്ടുള്ള RTO-ൽ നിന്ന് Export No Objection Certificate (NOC) വാങ്ങണം.

​രേഖകൾ: കാറിന്റെ ഒറിജിനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC), ഇൻഷുറൻസ് കോപ്പി, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) എന്നിവ കൈവശം വയ്ക്കണം.

​ബാങ്ക് ക്ലിയറൻസ്: കാറിൽ ലോൺ ഉണ്ടെങ്കിൽ അത് പൂർണ്ണമായും അടച്ചുതീർത്ത് ഹൈപ്പോത്തിക്കേഷൻ ഒഴിവാക്കേണ്ടതുണ്ട്.

​2. സെൻട്രൽ ആഫ്രിക്കയിലെ ഇറക്കുമതി നിയമങ്ങൾ

​ഇടത് വശത്തെ ഡ്രൈവിംഗ് (LHD): സെൻട്രൽ ആഫ്രിക്കയിൽ വലത് വശത്തുകൂടിയാണ് വണ്ടികൾ ഓടിക്കുന്നത് (Right-hand traffic). അതുകൊണ്ട് അവിടെ സാധാരണയായി Left-hand drive (LHD) വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ കാറുകൾ Right-hand drive (RHD) ആയതിനാൽ അത് അവിടെ രജിസ്റ്റർ ചെയ്യാൻ അനുമതിയുണ്ടോ എന്ന് പ്രാദേശിക ഗതാഗത വകുപ്പുമായി (Ministry of Transport) ബന്ധപ്പെട്ട് ഉറപ്പുവരുത്തണം. മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും RHD വാഹനങ്ങൾക്ക് കർശന നിയന്ത്രണങ്ങളുണ്ട്.

​വാഹനത്തിന്റെ പഴക്കം: സാധാരണയായി 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കാറില്ല.

​രേഖകൾ: ഇറക്കുമതി ചെയ്യുന്ന സമയത്ത് താഴെ പറയുന്നവ ആവശ്യമായി വരും:

​ഒറിജിനൽ ബിൽ ഓഫ് ലേഡിംഗ് (Bill of Lading)

​വാഹനത്തിന്റെ വില കാണിക്കുന്ന ഇൻവോയ്സ്

​ഇറക്കുമതി ലൈസൻസ്

​3. ചിലവുകൾ (Cost & Taxes)

​ഇന്ത്യയിൽ നിന്ന് കാർ കൊണ്ടുപോകുന്നത് സാമ്പത്തികമായി ലാഭകരമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രധാന ചിലവുകൾ ഇവയാണ്:

​ഷിപ്പിംഗ് ചാർജ്: ഇന്ത്യയിലെ തുറമുഖത്ത് (ഉദാഹരണത്തിന് കൊച്ചി അല്ലെങ്കിൽ മുംബൈ) നിന്ന് കാർ കണ്ടെയ്നറിൽ കയറ്റി അയക്കാനുള്ള ചിലവ്.

​ഇറക്കുമതി തീരുവ (Import Duty): സെൻട്രൽ ആഫ്രിക്കയിൽ എത്തുമ്പോൾ വാഹനത്തിന്റെ മൂല്യത്തിന്മേൽ (CIF Value) വലിയൊരു തുക ടാക്സ് ആയി നൽകേണ്ടി വരും. ഇത് വണ്ടിയുടെ വിലയുടെ 20% മുതൽ 50% വരെയാകാൻ സാധ്യതയുണ്ട്.

​രജിസ്ട്രേഷൻ ഫീസ്: അവിടെ പ്രാദേശികമായി രജിസ്റ്റർ ചെയ്യാനുള്ള തുക.

​4. പ്രായോഗികമായ വെല്ലുവിളികൾ

​സർവീസ് & പാർട്സ്: നിങ്ങൾ കൊണ്ടുപോകുന്ന മോഡലിന്റെ സ്പെയർ പാർട്സുകളും സർവീസ് സെന്ററുകളും സെൻട്രൽ ആഫ്രിക്കയിൽ ലഭ്യമാണോ എന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ അറ്റകുറ്റപ്പണികൾ വലിയ ബുദ്ധിമുട്ടാകും.

​ലാൻഡ്‌ലോക്ക്ഡ് രാജ്യം: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന് സ്വന്തമായി കടൽത്തീരമില്ല. അതുകൊണ്ട് വണ്ടി കാമറൂണിലെ ദുവാല (Douala) പോർട്ടിൽ ഇറക്കിയ ശേഷം റോഡ് മാർഗ്ഗം വേണം ബാംഗുയിയിൽ (Bangui) എത്തിക്കാൻ. ഇത് ചിലവും റിസ്ക്കും വർദ്ധിപ്പിക്കും.

​സാരമായ ഒരു നിർദ്ദേശം: ഷിപ്പിംഗ് ചിലവും അവിടുത്തെ നികുതിയും കണക്കാക്കുമ്പോൾ, നാട്ടിലെ കാർ വിറ്റതിനുശേഷം ആ തുക ഉപയോഗിച്ച് അവിടെ പുതിയതോ സെക്കൻഡ് ഹാൻഡോ ആയ ഒരു വണ്ടി (അവിടുത്തെ റോഡുകൾക്ക് അനുയോജ്യമായ LHD വാഹനം) വാങ്ങുന്നതാകും കൂടുതൽ പ്രായോഗികം.

2026 ഏപ്രിൽ 8, ബുധനാഴ്‌ച

ഏപ്രിൽ പത്ത് മുതൽ മാറ്റം; ദേശീയ പാതകളിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക?

ഇനി രണ്ട് ദിവസം കൂടി, 

ദേശീയ പാതകളിലൂടെ യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഏപ്രിൽ പത്ത് മുതൽ ദേശീയപാതകളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളിൽ പണം സ്വീകരിക്കില്ല. ഫാസ്ടാഗ് സംവിധാനം കൂടുതൽ സ്വീകാര്യമാക്കുന്നതിന് വേണ്ടിയാണ് റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം

ഫാസ്ടാഗ് ഇല്ലാതെ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) വഴി പണമടയ്ക്കുന്നവർ ടോൾ ഫീസിന്റെ 1.25 മടങ്ങ് അടയ്‌ക്കേണ്ടിവരും. തുടക്കത്തിൽ പണമായി ടോൾ അടയ്ക്കുന്നവർ ഇരട്ടിത്തുക അടയ്‌ക്കേണ്ടിവന്നിരുന്നു.

ടോൾ പ്ലാസയിലെ വാഹനങ്ങളുടെ നീണ്ട നിര കുറയ്ക്കുന്നതിനും ദേശീയപാതകളിലെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയുമാണ് ഈ നീക്കമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. നിർദ്ദേശിച്ച രീതിയിൽ ടോൾ നൽകാത്ത വാഹനങ്ങളെ ഹൈവേയിൽ നിന്ന് നീക്കം ചെയ്യാനോ പ്രവേശനം നിഷേധിക്കാനോ അധികൃതർക്ക് അധികാരമുണ്ടാകും.ഫാസ്ടാഗ് എന്നത് വാഹനങ്ങളുടെ വിൻഡ്ഷീൽഡുകളുടെ മുൻവശത്ത് ഒട്ടിക്കുന്ന ഒരു റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ടാഗാണ്. ഈ ഫാസ്റ്റ് ഒട്ടിച്ച വാഹനങ്ങൾക്ക് ടോൾ പ്ലാസയിലൂടെ നിർത്താതെ വാഹനമോടിച്ച് യാത്ര ചെയ്യാം. ടാഗിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സേവിംഗ്സ് 

അക്കൗണ്ടിൽ നിന്ന് ആവശ്യമായ തുക സ്വയമേവ കുറയ്ക്കപ്പെടും.

പ്രതിവർഷം 3075 രൂപ ഫീസായി നൽകിയാൽ, ഇന്ത്യയിലെ ദേശീയ പാതകളിലുടനീളമുള്ള 200 ടോൾ ക്രോസിംഗുകൾക്ക് ഉപയോക്താക്കൾക്ക് ഫാസ്ടാഗ് വാർഷിക പാസ് ലഭിക്കും. നേരത്തെ ഇത് 3000 രൂപയായിരുന്നു. ഓഗസ്റ്റ് 15ന് ആണ് ഈ പദ്ധതി ആരംഭിച്ചത്. ഇതുവരെ നടന്ന 26.55 കോടി ഇടപാടുകളാണ് ഇതുവഴി നടന്നത്.

**

2026 മാർച്ച് 10, ചൊവ്വാഴ്ച

NOC ഒഴിവാക്കാനൊരുങ്ങി കേന്ദ്രം; അന്തർസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹന കൈമാറ്റം എളുപ്പമാകും?

സംസ്ഥാനങ്ങൾക്കിടയിൽ വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി, വാഹനം റജിസ്റ്റർ ചെയ്ത യഥാർഥ സംസ്ഥാനത്തിൻ്റെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽനിന്ന് നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) വാങ്ങേണ്ടതിന്റെ ആവശ്യം ഒഴിവാക്കിയേക്കാം. നീതി ആയോഗ് രൂപീകരിച്ച സാമ്പത്തികേതര നിയന്ത്രണ പരിഷ്കരണങ്ങൾക്കായുള്ള ഉന്നതതല സമിതിയുടെ ശുപാർശകളിലുള്ള ഈ നിർദേശം നിലവിൽ പരിഗണനയിലാണ്. ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസ് സംവിധാനത്തിലൂടെ സംസ്ഥാനാന്തര വാഹന കൈമാറ്റം സാധ്യമാക്കാനും വാഹനങ്ങൾ യഥാർഥത്തിൽ രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് നിന്ന് NOC നേടേണ്ടതിന്റെ ആവശ്യം വാഹന ഉടമകൾക്ക് ഒഴിവാക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ നിർദേശം പരിശോധിച്ചുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു‌. സംസ്ഥാനങ്ങൾക്കിടയിൽ വാഹനങ്ങളുടെ പുനർരജിസ്ട്രേഷൻ ലളിതമാക്കാൻ പരിഷ്‌കരണം സഹായിക്കും. 

നിലവിലെ വാഹന കൈമാറ്റ പ്രക്രിയ

നിലവിൽ, മറ്റേതെങ്കിലും സംസ്ഥാനത്ത് വാഹനം പുനർരജിസ്റ്റർചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാളും യഥാർഥ ആർടിഒയിൽനിന്ന് NOC എടുക്കണം. വാഹനത്തിന് റോഡ് ടാക്‌സ്, ചലാൻ, അല്ലെങ്കിൽ മറ്റ് കുടിശ്ശികകളൊന്നും നിലവിലില്ലെന്ന് ഈ സർട്ടിഫിക്കറ്റ് ഉറപ്പുനൽകുന്നു.

കൂടാതെ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ടാക്‌സ് രസീതുകൾ എന്നിവയും ഉടമകൾ സമർപ്പിക്കേണ്ടതുണ്ട്. രേഖകളിലെ കാലതാമസം പലപ്പോഴും കൈമാറ്റങ്ങൾക്ക് കാലതാമസം വരുത്തുന്നു.

പരിഗണനയിലുള്ള നിർദേശം

റിപ്പോർട്ടുകൾ അനുസരിച്ച്, നീതി ആയോഗ് രൂപീകരിച്ച ഒരു ഉന്നതതല സമിതി NOC ആവശ്യകത ഒഴിവാക്കാൻ ശുപാർശ ചെയ്‌തിട്ടുണ്ട്. പകരം, സംസ്ഥാനങ്ങൾക്കിടയിലുള്ള വാഹന കൈമാറ്റം കാര്യക്ഷമമാക്കുന്ന ഒരു ഓട്ടോ- ജനറേറ്റഡ് ക്ലിയറൻസ് സംവിധാനം നിർദേശിക്കുന്നു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ നിർദേശം അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. നിലവിൽ, വാഹനങ്ങളുടെ രേഖകൾ കേന്ദ്രീകൃത VAHAN ഡാറ്റാബേസിൽ ഡിജിറ്റലായി സൂക്ഷിച്ചിട്ടുണ്ട്. ഇത് രാജ്യത്തുടനീളമുള്ള ഗതാഗത അധികൃതർക്ക് ലഭ്യമാണ്.

ഈ സംവിധാനം, മറ്റ് രേഖകൾ ആവശ്യമില്ലാതെ തന്നെ നിലവിലുള്ള കുടിശ്ശികകളും വാഹന വിശദാംശങ്ങളും പരിശോധിക്കാൻ അനുവദിക്കും. VAHAN പ്രയോജനപ്പെടുത്തുന്നതിലൂടെ, അധികാരികൾക്ക് എളുപ്പത്തിൽ ഇതെല്ലാം പരിശോധിക്കാൻ കഴിയുമെന്നും ഇത് NOC-യെ അപ്രസക്തമാക്കുന്നുവെന്നും സമിതി നിരീക്ഷിച്ചു.

കമ്മിയുടെ നിർദേശം അംഗീകരിക്കുകയാണെങ്കിൽ വാഹന ഉടമകൾക്ക് NOC വാങ്ങേണ്ടി വരില്ല. ഇത് സംസ്ഥാനങ്ങൾക്കിടയിലുള്ള വാഹന കൈമാറ്റം വേഗത്തിലാക്കാനും കൂടുതൽ സുതാര്യമാക്കാനും ഉദ്യോഗസ്ഥരുടെ ഇടപെടൽ കുറയ്ക്കാനും സഹായിക്കും.


ഫാസ്റ്റ്‌ ടാഗ്‌ ടോൽ ഗയിറ്റ്‌ ഉപയോഗിക്കുന്നവർക്ക്‌ ഇപ്പോൾ വെറും 3000 രൂപക്ക്‌ വാർഷിക പാസ്സ്‌ കിട്ടുന്നു .

 NH -66 ഇപ്പോൾ ചാവക്കാട്‌ മുതൽ കൊയിലാണ്ടി വരെ ഏകദേശം പൂർണ്ണമായിട്ടുണ്ട്‌, ഇടക്ക്‌ കുറ്റിപ്പുറം അതു പോലെ കൂരിയാട്‌ എന്നീ സ്ഥലങ്ങളിൽ ആണു കുറച്ചു ജോലികൾ നടക്കുന്നത്‌, പിന്നീട്‌ വടകര കഴിഞ്ഞ്‌ കണ്ണൂർ വരെയും NH 66 വർക്കുകൾ കഴിഞ്ഞിരിക്കുന്നു.

ഇതിനിടയിൽ മൂന്ന് സ്ഥലത്ത്‌ ടോളും പിരിക്കാൻ തുടങ്ങിയിട്ടുണ്ട്‌,

ഒന്ന് വളാഞ്ചേരി അവിടെ ഒരു യാത്രക്ക്‌ വാങ്ങിക്കുന്നത്‌ 145 രൂപയാണു തിരിച്ച്‌ 24 മണിക്കൂറിനുള്ളിൽ വന്നാൽ 75 രൂപ അതായത്‌ ആകെ 220.

രണ്ടാമത്തേത്‌ വരുന്നത്‌ കോഴിക്കോടാണു,  അവിടെ ഒരു യാത്രക്ക്‌ വാങ്ങിക്കുന്നത്‌ 90 രൂപയാണു തിരിച്ച്‌ 24 മണിക്കൂറിനുള്ളിൽ വന്നാൽ 45 രൂപ അതായത്‌ ആകെ 135 രൂപ. ( This cost only for Fast Tag user's) 

എന്നെ പോലുള്ളവർക്ക്‌ ഒന്ന് കോഴിക്കോട്‌ പോയി അന്ന് തന്നെ തിരികെ വന്നാൽ ടോൾ മാത്രം വരും 335 രൂപ, അതും ആകെ നാലു തവണ ടോൾ ക്രോസ്സ്‌ ചെയ്യുന്നതിനു, ഇന്നും ഇന്നലെയുമായ്‌ ഞാൻ അഞ്ച്‌ തവണ ഈ ടോളുകൾ ക്രോസ്സ്‌ ചെയ്യുകയുണ്ടായി എനിക്ക്‌ വന്ന ചിലവ്‌ വെറും 75 രൂപയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമൊ ?

അതായത്‌ 410 രൂപ ചിലവ്‌ വരുന്നിടത്ത്‌ എനിക്ക്‌ വന്ന ചിലവ്‌ 75 രൂപയാണെന്ന് പറഞ്ഞാൽ പലർക്കും വിശ്വാസം വരില്ലായിരിക്കും.

ഇതു പോലെ ഇടക്കിടെ ഫാസ്റ്റ്‌ ടാഗ്‌ ടോൽ ഗയിറ്റ്‌ ഉപയോഗിക്കുന്നവർക്ക്‌ ഇപ്പോൾ വെറും 3000 രൂപക്ക്‌ വാർഷിക പാസ്സ്‌ കിട്ടുന്നുണ്ട്‌, 3000 രൂപ കൊടുത്താൽ (ഓൺലൈൻ വഴി Rajamargyathra ആപ്പ്‌ വഴി) നമ്മുടെ നിലവിലെ ഫാസ്റ്റ്‌ ടാഗിൽ വാർഷിക പാസ്സ്‌ ആഡ്‌ ചെയ്യപെടും, ഒരു വർഷത്തിൽ ഇന്ത്യയിലെ നാഷണൽ ഹൈവേയുടെ ഏത്‌ ടോളിലൂടെയും നമുക്ക്‌ 200 തവണ കടന്ന് പോകാം ഓരൊ പ്രാവിശ്യവും നമുക്ക്‌ വരുന്ന ചിലവ്‌ 15 രൂപ മാത്രമാണു.

ഒരു ചെറിയ അറിവ്‌ ഷയർ ചെയ്തു എന്ന് മാത്രം, ഇത്‌ വായിക്കുന്ന ചെറിയൊരു വിഭാഗത്തിനൊരു പക്ഷെ ഇത്‌ പുതിയ അറിവായിരിക്കാം അങ്ങിനെയുള്ളവർ ഷയർ ചെയ്യാൻ മറക്കണ്ട.



2026 ഫെബ്രുവരി 16, തിങ്കളാഴ്‌ച

വണ്ടീടെ എന്ത് പാട്സ് വേണോ അതിവിടെ കിട്ടും - ന്യായമായ വിലയേ ഉള്ളു -

ഇവടെ കിട്ടാത്ത സാധനമില്ല - Calicut. .ഇദ്ദേഹത്തെ വളരെ നന്നായി വിശ്വസിക്കാം. എൻ്റെ അനുഭവം അതാണ്. ബുള്ളറ്റിൻ്റെ ഒരു പാർട്ട്സ് ഞാൻ ഇദ്ദേഹത്തിൻ്റെ പക്കൽ നിന്നും വാങ്ങിയിരുന്നു. വീട്ടിലെത്തിയപ്പോൾ ചെറിയ ഡാമേജ് കണ്ടു. അത് അദ്ദേഹത്തെ അറിയിച്ചു. തിരിച്ചെത്തിക്കാൻ പറഞ്ഞ അദ്ദേഹത്തിൻ്റെയടുത്ത് പകരം തരാൻ ആ സാധനം ഇല്ല. മറ്റെവിടെയെങ്കിലും കിട്ടാനുമില്ല. വിഷമിത്തിലായ എന്നെ അദ്ദേഹം കൈകാര്യം ചെയ്തത് മറ്റൊരു രീതിയിലാണ്. അദ്ദേഹം അറിയുന്ന മറ്റൊരാൾ ഇതേ സാധനം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. എനിക്ക് വേണ്ടി അദ്ദേഹത്തെ ചെന്ന് കണ്ട് വിലയുറപ്പിച്ച് എന്നെ വിളിച്ചു. നേരത്തെ വാങ്ങിയ സാധനത്തിൻ്റെ വില കിഴിച്ച് അധികം വന്ന പൈസയാണ് എന്നിൽ നിന്നും ഈടാക്കിയത്. മലപ്പുറത്ത് കാരനായ  ഞാൻ ഇദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. ഡീലിംഗ്സ് എല്ലാം ഫോണിലൂടെ ആയിരുന്നു. വിശ്വസിക്കാൻ പറ്റുന്ന മാന്യ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ നമ്പർ എല്ലാവർക്കുമായി െഷയർ ചെയ്യുന്നു. Abi, Two wheeler Spare. 98953 01786

2026 ഫെബ്രുവരി 9, തിങ്കളാഴ്‌ച

ട്രെയിൻ ടിക്കറ്റെടുക്കാൻ ഇനി റെയിൽ വൺ ആപ്പ്.

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസൺ പാസ് പുതുക്കാനും പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാനും മാർച്ച് ഒന്നുമുതൽ പുതിയ റെയിൽ വൺ ആപ്പ് നിലവിൽവരും. നിലവിലെ യു.ടി.എസ് ഒാൺ മൊബൈൽ ആപ്പ് മാർച്ച് ഒന്നുമുതൽ പിൻവലിക്കുമെന്ന് റെയിൽവേ അറിയിച്ചു. യു.ടി.എസ് ആപ്പ് വാലറ്റിൽ ബാലൻസ് തുക ഉണ്ടെങ്കിൽ അത് റെയിൽ വൺ ആപ്പിലും ഉപയോഗിക്കാനാകും. റെയിൽ വൺ ആപ്പിൽ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ജിപേ, യു.പി.ഐ എന്നിവയിലൂടെയും പണമടയ്ക്കാം.

2026 ഫെബ്രുവരി 5, വ്യാഴാഴ്‌ച

ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി

തിരുവനന്തപുരം: ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന മോട്ടോർവാഹനവകുപ്പ് ഒഴിവാക്കി. ലേണേഴ്‌സ് ലൈസൻസിന് ആറുമാസമാണ് കാലാവധി.

ഇതിനുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്‌സ് ലൈസൻസ് പുതുക്കേണ്ടിവരും. വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ.

ലൈസൻസ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ഡിജിറ്റൽ ലൈസൻസ് നൽകാനും തീരുമാനമായി. വെഹിക്കിൾ ഇൻസ്പെക്ടറും അസി. വെഹിക്കിൾ ഇൻസ്പെക്ടറും അടങ്ങുന്ന സംഘത്തിന് ദിവസം 40 ഡ്രൈവിങ് ടെസ്റ്റും 50 വാഹനഫിറ്റ്‌നസ് പരിശോധനയും നടത്താൻ അനുമതിനൽകി. ഇതോടെ ഫിറ്റ്‌നസിനുള്ള തിരക്ക് കുറയും.