ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2026 ജൂലൈ 29, ബുധനാഴ്‌ച

ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ കുടുങ്ങും; വാഹന, ലൈസൻസ് സേവനങ്ങൾ തടയാൻ പുതിയ ചട്ടo

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്തവർക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ തടസ്സപ്പെടും. കേന്ദ്ര മോട്ടർ വാഹന ചട്ടം (1989) പരിഷ്കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേർത്തത്.

പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ ‘നോട്ട് ടു ബി ട്രാൻസാക്റ്റഡ്’ എന്നു രേഖപ്പെടുത്താനാണ് പ്രധാന നിർദേശം. ഇതോടെ വാഹനത്തിന്റെ പുക പരിശോധന, റജിസ്ട്രേഷൻ പുതുക്കൽ, ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ അപേക്ഷകൾ അധികൃതർ പരിഗണിക്കില്ല. പിഴ പൂർണമായും അടച്ചാൽ മാത്രമേ സേവനങ്ങൾ ലഭ്യമാകൂ.

കുടിശികയുള്ള കാര്യം വാഹന ഉടമയ്ക്ക് ഇ-മെയിൽ/എസ്എംഎസ് വഴി ലഭിക്കും. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന് 6 മാസത്തിനകം ട്രാഫിക് പിഴകൾ തീർപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കരടിൽ നിർദേശിക്കുന്നു. 

ട്രെയിൻ ബുക്കിംഗ് ഇനി സിംപിൾ: തത്കാൽ ടിക്കറ്റിന് ടോക്കൺ, മിനിറ്റിൽ 1.5ലക്ഷം ബുക്കിംഗ്.

ആഗസ്റ്റ് ഒന്നുമുതൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് അടിമുടി മാറും. ബോട്ടുകളെയും ടിക്കറ്റ് ബുക്കിംഗ് മാഫിയകളെയും നിയന്ത്രിക്കാനാണ് പുതിയ മാറ്റം

കൗണ്ടർ വഴിയുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗിനു ടോക്കൺ സംവിധാനം വരും. ബുക്കിംഗ് സമയം മാറില്ല. എന്നാൽ എ.സി ടിക്കറ്റിനു രാവിലെ 8.30 മുതൽ 9 വരെ 10 ടോക്കൺ വീതവും നോൺ എ.സിക്ക് 9 മുതൽ 9.30വരെ 15ടോക്കൺ വീതവും നൽകും. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കാണിച്ചാണ് ടോക്കൺ വാങ്ങേണ്ടത്.ഓൺലൈൻ തത്കാൽ ബുക്കിംഗിൽ, ആദ്യ അഞ്ചുമിനിറ്റിൽ വ്യാജ ഓട്ടോമേറ്റഡ് ബുക്കിംഗുകൾ തടയും. നിലവിൽ ആദ്യ അഞ്ചുമിനിറ്റിൽ 50 ശതമാനം ലോഗിൻ ശ്രമങ്ങളും നടത്തുന്നത് ബോട്ട് ട്രാഫിക്ക് വഴിയാണ്.ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലും മാറ്റം വരും. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ഓൺലൈൻ പ്ളാറ്റ്ഫോം വരും. പുതിയ പ്ലാറ്റ്‌ഫോമിൽ, മിനിറ്റിൽ 1.5ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. നിലവിലിത് 32,000 ആണ്. പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പി.ആർ.എസ്) വരുന്നതോടെ മിനിറ്റിൽ 40 ലക്ഷത്തിലധികം സെർച്ച് നടത്താനാകും. നിലവിലിത് നാലുലക്ഷം മാത്രമാണ്.

പുതിയ സംവിധാനത്തിൽ ട്രെയിനിൽ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം. സീറ്റ് ലഭ്യതയ്ക്കനുസരിച്ച് ലോവർ, മിഡിൽ, അപ്പർ സീറ്റുകൾ ബുക്ക് ചെയ്യാനാകും. സ്ലീപ്പർ, എ.സി 3 ടയർ, എ.സി 2 ടയർ തുടങ്ങി എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരൊറ്റ സ്‌ക്രീനിൽ കാണാം. ആവർത്തിച്ചുള്ള കാപ്ച വെരിഫിക്കേഷനും കുറയ്ക്കും.

2026 ജൂലൈ 28, ചൊവ്വാഴ്ച

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയിൽ 5 ദിവസവും ഡ്രൈവിങ് ടെസ്റ്റ്.

 കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേർക്കുണ്ടായിരുന്ന സ്ലോട്ടുകൾ 40 ആയി കുറച്ചിരുന്നു, ഇതാണ് ഇപ്പോൾ 50 ആയി വർധിപ്പിച്ചത്.

പുതിയ പരിഷ്കാരം അനുസരിച്ച് 50 സ്ലോട്ടുകളിൽ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകൾക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകൾ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് മുൻഗണന നൽകുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആർടിഒ ഓഫീസുകളിൽ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകൾ ഇനി മുതൽ അഞ്ച് ദിവസവും നടത്തും. അപേക്ഷകൾ വലിയ തോതിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താൽക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്സ് ലൈസൻസിനുള്ള കാത്തിരിപ്പും കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളിൽ സ്ലോട്ടുകൾ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങൾ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. 

2026 ജൂലൈ 7, ചൊവ്വാഴ്ച

ഇന്ന് മുതൽ പുതിയ മാറ്റങ്ങളുമായി റെയിൽവേ (01-07-2026)

ന്യൂഡൽഹി: രാജ്യത്ത് ലക്ഷണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ഗതാഗത മാർഗമാണ് റെയിൽവേ. എന്നാൽ ഇന്ന് മുതൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രകൾ സുഗമമാക്കുന്നതിനും വേണ്ടിയാണ് റെയിൽവേ നിയമങ്ങളിൽ മാറ്റം വരുത്തുന്നത്. 

ഇനി മുതൽ റെയിൽവേ നിയമങ്ങൾ ലംഘിക്കുന്നവർ കനത്ത പിഴയായിരിക്കും നൽകേണ്ടി വരുന്നത്.

ടിക്കറ്റില്ലാതെയുള്ള യാത്രകൾ, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കാതിരിക്കുക, സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുക തുടങ്ങി എല്ലാ നിയമ ലംഘനങ്ങൾക്കും ജൂലായ് ഒന്ന് മുതൽ പൂട്ടുവീഴും. ജനവിശ്വാസ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:-

* ഇനി മുതൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താൽ പിഴ 500 രൂപയാണ്, മുമ്പ് ഇത് 250 ആയിരുന്നു.

* മറ്റൊരാളുടെ ടിക്കറ്റോ പാസോ ഉപയോഗിച്ചാൽ 500 രൂപ പിഴ ഈടാക്കും കൂടാതെ ടിക്കറ്റ് കണ്ടുകെട്ടുകയും ചെയ്യും.

* സ്ത്രീ യാത്രക്കാർക്കായി സംവരണം ചെയ്ത കോച്ചുകളിൽ യാത്രചെയ്യുന്ന പുരുഷന്മാർ 2500 രൂപ പിഴ നൽകേണ്ടി വരും.

* റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനധികൃതമായി കച്ചവടം നടത്തുന്നവർക്ക് പിഴ 2000 രൂപയാണ്. ആവർത്തിച്ചാൽ 5000 രൂപ ഈടാക്കും

* റെയിൽവേ സ്റ്റേഷൻ പരിസരത്ത് പുകവലിച്ചാൽ 2000 രൂപയാണ് പിഴ അടയ്ക്കേണ്ടി വരിക.

* റെയിൽവേ സ്റ്റേഷനുകളിൽ അപകടകരമായതോ നിരോധിച്ചതോ ആയ വസ്‌തുക്കൾ കൊണ്ടുപോകുന്നതിന് കുറഞ്ഞത് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാം. തീരുമാനം പൂർണമായും കോടതിയുടേതായിരിക്കും.

പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന റെയിൽവേ പരമാവധി കുറ്റമറ്റതാക്കുന്നതിനാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങൾ കുറയ്ക്കുക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി നീണ്ട കോടതി നടപടികൾക്ക് പകരം അപ്പോൾതന്നെ പിഴ ചുമത്താനും റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.

കെഎസ്ആർടിസി ബസ് ഉണ്ടാക്കുന്ന അപകടം; ഇരകൾക്ക് സ്പോട്ടിൽ നഷ്ടപരിഹാരം.

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉണ്ടാക്കുന്ന അപകടങ്ങളിൽ ഇരകൾക്ക് ഉടൻ നഷ്ടപരിഹാരം നൽകും . പദ്ധതി സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി. ഇത് ഉൾപ്പെടെ 13 കാര്യങ്ങളാണ് 100 ദിന കർമപദ്ധതിയിലൂടെ കെഎസ്ആർടിസി നടപ്പാക്കാൻ പോവുന്നത്.

കെഎസ്ആർടിസി ബസുകൾ ഉണ്ടാക്കുന്ന അപകടങ്ങളിൽ കോടതി മുഖാന്തരമാണ് നഷ്ടപരിഹാരം. ഇത് കിട്ടാനും സമയമെടുക്കും. അതിനൊരു മാറ്റമാണ് ഗതാഗത വകുപ്പ് ആലോചിച്ചത്. വേഗത്തിൽ കുറച്ച് പണമെങ്കിലും കിട്ടുന്നത് ഇരകൾക്ക് ഒരാശ്വാസമാണ്. പരിക്കേൽക്കുന്നവർക്ക് ആശുപത്രി ചെലവിന് ഉപകരിക്കുന്ന ഒരു പദ്ധതിയാണ് ആവിഷ്ക്കരിക്കുന്നത്.

അപകടമുണ്ടാകുന്ന ദിവസം തന്നെ തുക നൽകുന്ന രീതി. ആദ്യ നഷ്‌ടപരിഹാരമെന്ന നിലയിൽ 10000 രൂപ വരെ നൽകുന്നതാണ് സ്പോട്ട് നഷ്ടപരിഹാര പദ്ധതി.

കെഎസ്ആർടിസി ബസിടിച്ച് വാഹനം തകരുന്നവർക്കും സ്പോട്ടിൽ നഷ്ടപരിഹാരം കൊടുക്കുന്നതും ആലോചനയിലുണ്ട്. എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട് എന്നിവ ഉപയോഗിച്ച് ബസുകൾ വാങ്ങുന്ന പരിപാടിയും 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ മാസവും മികച്ച ഡ്രൈവർ കണ്ടക്‌ടർ അവാർഡും നൽകും. റെയിൽ മാതൃകയിൽ വെയ്റ്റിങ് ലിസ്റ്റ്, തത്കാൽ ബുക്കിംഗ് എന്നിവ നടപ്പിലാക്കുന്നതും കർമ പരിപാടിയിലുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം; ടെസ്റ്റിൽ 'H' എടുക്കുമ്പോൾ ഇനി മുതൽ പിൻക്യാമറയിൽ നോക്കാം. (17-06-2026)

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതൽ എൽഎംവി ടെസ്റ്റിൽ H എടുക്കുമ്പോൾ പിൻക്യാമറയിൽ നോക്കാം. മുമ്പ് കണ്ണാടിയിൽ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വഹിക്കിൾ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്. മുമ്പ് കണ്ണാടിയിൽ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തിൽ മാറ്റം. എന്നാൽ, ചില നിബന്ധനകളുമുണ്ട്. പൂർണമായി ക്യാമറ നോക്കി ടെസ്റ്റ് എടുക്കാൻ പാടില്ല.

2026 ജൂൺ 15, തിങ്കളാഴ്‌ച

പ്രിയദർശിനി’ കെ എസ് ആർ ടി സിയിൽ നാളെ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ബസ്സിൽ കയറും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

കേരളത്തിൽ സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുകയാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങളും നിബന്ധനകളും കെ എസ് ആർ ടി സി പുറത്തുവിട്ടു.

ജൂൺ 15 ന് രാവിലെ 8.30 ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ആദ്യ സർവീസ് നടത്തുന്ന ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണി മുതൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമായി തുടങ്ങുക. അതിനു മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുകയില്ല. മുഖ്യമന്ത്രിയും മന്ത്രിയും ഉൾപ്പെടെയുള്ളവർ ആദ്യ സർവീസിൽ കുറച്ചു ദൂരം യാത്ര ചെയ്യും.

പ്രത്യേകം കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ഒന്നും ആവശ്യമില്ലാതെ തന്നെ എല്ലാ സ്ത്രീകൾക്കും ഈ സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുന്നതാണ്. ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസ്സുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബാധ്യത കെ എസ് ആർ ടി സിക്ക് സർക്കാർ ഗ്രാന്റായി പണം നൽകും. ഇതിനായി പ്രതിദിനം ഏകദേശം രണ്ടു കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

യാത്രക്കാർ അറിയേണ്ട പ്രധാന നിർദ്ദേശങ്ങൾ:

സൗജന്യ യാത്ര നടത്തുമ്പോഴും സാധാരണ ടിക്കറ്റ് എടുക്കുന്നത് പോലെ ഇറങ്ങേണ്ട സ്ഥലം കണ്ടക്ടറോട് പറഞ്ഞ് ‘0’ (പൂജ്യം) ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടതെങ്കിലും അല്ലെങ്കിൽ ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണമെങ്കിലും ആ വിവരം കൃത്യമായി കണ്ടക്ടറെ അറിയിക്കേണ്ടതാണ്. https://chat.whatsapp.com/GpWof2fFRZ8KvxbOqhj0ua

സ്ത്രീകളുടെ കൂടെ 5 മുതൽ 11 വയസ്സ് വരെയുള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകി ഹാഫ് ടിക്കറ്റ് എടുക്കേണ്ടതുണ്ട്.

പുരുഷന്മാർ കൂടെയുണ്ടെങ്കിൽ ആ കാര്യം കണ്ടക്ടറോട് പറഞ്ഞ് ടിക്കറ്റ് എടുക്കണം.

പുരുഷന്മാരാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ, കൂടെ വനിതകൾ ഉണ്ടെന്ന കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് തന്നെ കണ്ടക്ടറോട് പറയണം.

സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറി ബസ്സുകളിൽ ഉള്ളതുപോലെ 15 കിലോ വരെയുള്ള ലഗേജ് യാത്ര തികച്ചും സൗജന്യമായിരിക്കും.

സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുന്നതിനായി ബസ്സുകളിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടാകും.

സൗജന്യ യാത്ര ലഭിക്കുന്ന ബസ്സുകൾ:

സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ എന്നിങ്ങനെ ഏഴ് വിഭാഗം ബസ്സുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുക.

സൗജന്യ യാത്ര ലഭിക്കാത്ത സർവീസുകൾ:

സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മുതൽ മുകളിലോട്ടുള്ള മറ്റെല്ലാ സൂപ്പർ ക്ലാസ് സർവീസുകൾ, ഉത്സവകാല സ്പെഷ്യൽ സർവീസുകൾ, വീക്ക് എൻഡ് അഡീഷണൽ സർവീസുകൾ, ബി ടി സി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിൽ സൗജന്യ യാത്രാ ആനുകൂല്യം അനുവദനീയമല്ല.