ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2025 ഡിസംബർ 16, ചൊവ്വാഴ്ച

MVD 'Citizen Sentinel' (പൗര കാവൽ) സംവിധാനം!!

 മോട്ടോർ വാഹന വകുപ്പ് (MVD) അടുത്തിടെ നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒരു സംവിധാനം ഇതാണ്:കേരളത്തിൽ ഏത് പൗരനും ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുമതി നൽകുന്ന ഒരു സംവിധാനമാണ് ഇത്. ഈ സംവിധാനത്തിൻ്റെ ഭാഗമായി ഹോം ഗാർഡിനും ഇത് ഉപയോഗിക്കാം.

 * ആപ്പ് ഉപയോഗിച്ച് റിപ്പോർട്ടിംഗ്: നിയമലംഘനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തി മോട്ടോർ വാഹന വകുപ്പിന്റെ NextGen mParivahan ആപ്പിലെ 'Citizen Sentinel' എന്ന ഫീച്ചർ വഴി അപ്‌ലോഡ് ചെയ്യാൻ സാധിക്കും.

 * തെളിവുകൾ: നിങ്ങൾ അയക്കുന്ന ചിത്രങ്ങളിൽ അല്ലെങ്കിൽ വീഡിയോകളിൽ നിയമലംഘനം നടത്തിയ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായിരിക്കണം.

 * GPS, സമയം: ഈ ആപ്പ് ഉപയോഗിച്ച് ഫോട്ടോയെടുക്കുമ്പോൾ സ്ഥലവും (GPS), സമയവും (Timestamp) തനിയെ രേഖപ്പെടുത്തുന്നതിനാൽ തെളിവുകൾ കൃത്യമായിരിക്കും.

 * നടപടി: ഇങ്ങനെ ലഭിക്കുന്ന റിപ്പോർട്ടുകൾ MVD ഉദ്യോഗസ്ഥർ പരിശോധിക്കുകയും, നിയമലംഘനം സ്ഥിരീകരിച്ചാൽ വാഹന ഉടമയ്ക്ക് ഇ-ചെലാൻ അയക്കുകയും ചെയ്യും.

 * സ്വകാര്യത: റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്.

അതുകൊണ്ട്, ഹോം ഗാർഡ് ഒരു പൗരനെന്ന നിലയിലും, ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റിനെ സഹായിക്കുന്ന ഒരു വോളൻ്റിയർ എന്ന നിലയിലും NextGen mParivahan ആപ്പ് ഉപയോഗിച്ച് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കപ്പെട്ടിട്ടുണ്ട്.

മറ്റ് റിപ്പോർട്ടിംഗ് മാർഗ്ഗങ്ങൾ:

 * കേരള പോലീസ് "THUNA" പോർട്ടൽ: ട്രാഫിക് നിയമലംഘനങ്ങൾ ഉൾപ്പെടെയുള്ള പൊതുവായ പരാതികൾ കേരള പോലീസിൻ്റെ THUNA പോർട്ടൽ വഴിയും സമർപ്പിക്കാം.

 * പോലീസ്/MVD വാട്ട്‌സ്ആപ്പ്: ചിലപ്പോൾ പ്രത്യേക പ്രചാരണങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോലീസ്, MVD എന്നിവയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറുകൾ (ഉദാഹരണത്തിന്, കേരള പോലീസ് സുരക്ഷാ യാത്ര-ക്ക് മുൻപ് 9747001099, MVD-ക്ക് 9946100100 പോലുള്ള നമ്പറുകൾ) ഉപയോഗിക്കാറുണ്ട്.

ഈ വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു.

2025 ഡിസംബർ 13, ശനിയാഴ്‌ച

വാഹന ഉടമകൾ ശ്രദ്ധിക്കുക.

ഇനി മുതൽ നിങ്ങളുടെ വാഹനങ്ങൾ പതിനഞ്ച് വർഷം ആയാൽ എല്ലാ മാനദണ്ടങ്ങളും കൃത്യമായി പാലിച്ചാൽ, (പ്രത്യേകിച്ച് അന്തരീക്ഷ മലിനീകരണം നിയന്ത്ര പരിധിക്കുള്ളിൽ ആണെങ്കിൽ മാത്രം) കർശന നിരീക്ഷണങ്ങൾക്കും അധിക നികുതിയും (അഞ്ചിരട്ടി വരെ) ചുമത്തി രണ്ടു പ്രാവശ്യം കൂടി സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് RC പുതുക്കി നൽകും.  (മാക്സിമം 25 വർഷം വരെ). അതു കഴിഞ്ഞാൽ പൊതു നിരത്തിലൂടെ ഓടിക്കാൻ അനുവദിക്കില്ല. പിന്നീട് സർക്കാർ അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിൽ  (Demolishing Center) അവ പൊളിച്ചു സർട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്പിക്കേണ്ടി വരും. 

അതിനായി കേരളത്തിൽ മാത്രം മൂന്ന്‌ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ 2026  ജനുവരിയിൽ തുടങ്ങും. 

കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മൂന്ന് വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ജനുവരിയിൽ പ്രവർത്തനസജ്ജമാകുന്നു. 

വ്യവസായ വകുപ്പിന് കീഴിലുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ( സിൽക്ക്) ചേർത്തല, അഴീക്കൽ എന്നിവിടങ്ങളിലായി രണ്ട് കേന്ദ്രങ്ങളാണ് ആദ്യഘട്ടം തുറക്കുക. കെഎസ്ആർടിസിയുടെ കേന്ദ്രം എടപ്പാളിലാണ്. 

സിൽക്ക് നേരിട്ടും, കെഎസ്ആർടിസി സ്വകാര്യ കമ്പനിയുമായി ചേർന്നുമാണ് പ്രവർത്തിക്കുക. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകൾക്കായി ചേർത്തലയിലും 

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകൾക്കായി എടപ്പാളിലും 

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾക്കായി അഴീക്കലിലുമാണ് കേന്ദ്രങ്ങൾ.

ഇരുചക്രവാഹനങ്ങൾ മുതൽ ഹെവി വാഹനങ്ങൾ വരെ പൊളിക്കാവുന്നതാണ് ഈ കേന്ദ്രങ്ങൾ. 

ഒരു വർഷം ശരാശരി 8000 ത്തിനു അടുത്ത് വാഹനങ്ങൾ പൊളിക്കാൻ ഈ കേന്ദ്രങ്ങളിൽ കഴിയും. 

വലിയ തോതിലുള്ള വരുമാനമാണ് രണ്ട് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നതെന്ന് സിൽക്ക് ചെയർമാൻ ടി എം മുഹമ്മദ് ഇഖ്ബാൽ, എം ഡി എസ് ബിജു എന്നിവർ പറഞ്ഞു. ആവശ്യമെങ്കിൽ കേന്ദ്രങ്ങളുടെ ശേഷി വർദ്ധിപ്പിക്കുമെന്നും ഇരുവരും വ്യക്തമാക്കി. 25 വർഷത്തിലധികം പഴക്കം ചെന്ന 17 ലക്ഷം വാഹനങ്ങൾ കേരളത്തിൽ പൊളിക്കാനുണ്ടെന്നാണ് ഏകദേശ കണക്ക്. 

നിലവിൽ വാഹനം പൊളിക്കുന്നതിന് മുൻപ് ആർടിഒയ്ക്ക് അപേക്ഷ നൽകണം. നികുതികളോ, ബാദ്ധ്യതകളോ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം അനുമതി നൽകും. വാഹനം പൊളിച്ചെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  കണ്ട് ബോധ്യപ്പെട്ടശേഷമാകും *സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സിഡി)* അനുവദിക്കുക. ഇതുപയോഗിച്ച് പുതിയ വാഹനങ്ങൾ വാങ്ങിക്കുമ്പോൾ ഇളവ് ലഭിക്കും. 

അതേസമയം പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുമ്പോൾ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും.

പഴയ വാഹനം പൊളിക്കുമ്പോഴുള്ള ആനുകൂല്യം*

പുതിയ വാഹനം വാങ്ങുമ്പോൾ സ്വകാര്യ വാഹനത്തിന് റോഡ് നികുതിയിൽ 25 ശതമാനവും കൊമേഴ്ഷ്യൽ വാഹനത്തിന് 15 ശതമാനവും ഇളവ് ലഭിക്കും. 

വാഹന വിലയിൽ അഞ്ചു ശതമാനം വരെ കമ്പനികൾ നൽകുന്ന ഇളവ്

രജിസ്ട്രേഷൻ ഫീസ് ഉണ്ടാകില്ല

*എങ്ങനെ വാഹനം കൊടുക്കാം*

ആദ്യഘട്ടത്തിൽ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾക്ക് സമീപമാകും കലക്‌ഷൻ സെൻ്റർ. തുടർന്ന് ഓരോ ജില്ലകളിലും കലക്‌ഷൻ സെൻ്ററുകൾ ആരംഭിക്കും. ഓൺലൈനായി അപേക്ഷിക്കുമ്പോൾ വാഹനത്തിന് ലഭിക്കുന്ന തുക അറിയാനാകും. തുടർന്ന് വാഹനം കലക്‌ഷൻ സെൻ്ററിൽ എത്തിച്ചാൽ മതി. പണം അക്കൗണ്ടിൽ എത്തും. സിഡി സർട്ടിഫിക്കറ്റും ലഭിക്കും.

( കടപ്പാട് )


2025 ഡിസംബർ 12, വെള്ളിയാഴ്‌ച

പ്രീ ഡെലിവറി ഇൻസ്പെക്ഷൻ. അത് ആരാണ് ചെയ്യേണ്ടത്?

 •PDI എന്നാൽ എന്താണ്?

വിതരണക്കാർ.

 അതായത് നിങ്ങൾക്ക് വാഹനം വിൽക്കുന്ന കമ്പനിയുടെ ഡീലർ.

PDI ചെയ്യുന്നതിന്റെ ചിലവ് ആരാണ് വഹിക്കുന്നത്?

നിർമിതാവ്.

അതായത് വാഹനം നിർമ്മിക്കുന്ന നിർമ്മിതാവ് ഡീലർക്ക് അതിന്റെ കൂലി കൊടുക്കുന്നുണ്ട്.

•PDI യിൽ എന്താണ് ചെക്ക് ചെയ്യുന്നത്?

 നിർമിതാവ് പറഞ്ഞിട്ടുള്ള ചില കാര്യങ്ങളും പിന്നെ വണ്ടിയുടെ ബംബർ ടു ബംബർ... ചെക്ക് ചെയ്യും.

• PDI യിൽ എന്തെങ്കിലും കുഴപ്പം കണ്ടെത്തിയാൽ അടുത്ത നടപടി എന്താണ്?

ഡീലർ അത് നിർമ്മിതാവിനെ അറിയിക്കും.ശരിക്കുള്ള കുഴപ്പമാണോ എന്ന് അന്വേഷിക്കും.

അങ്ങനെ ഒരു കുഴപ്പമുണ്ടെങ്കിൽ നിർമിതാവ് വാറണ്ടിയിൽ അത് ക്ലിയർ ആക്കിയിട്ട് ഉപഭോക്താവിന് വാഹനം കൊടുക്കും.

മാത്രമല്ല അത്തരം ഒരു കുഴപ്പം ഇനി നിർമ്മിക്കുന്ന പുതിയ വാഹനങ്ങളിൽ ഉണ്ടാകാതിരിക്കാനും നിർമിതാവ് ശ്രദ്ധിക്കും.

കാര്യം ഇപ്പോ പിടികിട്ടി എന്ന് തോന്നുന്നു. 

യാർഡിൽ കൊണ്ടുപോയിട്ടോ.... സർവീസ് സെന്ററിൽ കൊണ്ടുപോയിട്ടോ PDI ചെയ്യുക എന്നുള്ളത് ആ ഡീലറുടെ, പ്രോട്ടോകോൾ ആണ്.

അതോർത്ത് താങ്കൾ വിഷമിക്കേണ്ട കാര്യമില്ല.

(Coutesy. തമ്പാൻമേസ്തിരി)

സീബ്രാ ക്രോസിംഗിൽ കാൽനടയാത്രക്കാരാണ് മുൻഗണന.

അപകടം ഉണ്ടായി 6 മാസത്തിനുള്ളിൽ നിങ്ങൾ കേസ് ഫയൽ ചെയ്താലും കേസ് നിലനിൽക്കും. സീബ്രാ ക്രോസിങ്ങിൽ അപകടം ഉണ്ടാക്കിയാൽ വാഹനം ഓടിക്കുന്ന ആളുടെ ഡ്രൈവിങ്ങ് ലൈസൻസ് ഡിസ്മിസ് ( അതോ സസ്പെന്റോ )  ചെയ്യണം എന്ന് ഏതാനും ദിവസം മുമ്പ് കേരളാ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം കൊടുത്തുകൊണ്ട് വിധിയുണ്ടായിട്ടുണ്ട്. കേസ് ഫയൽ ചെയ്യുക. MACT യിൽ കേസുകൾ കൈകാര്യം ചെയ്യുന്ന വക്കീലന്മാരുണ്ട്. അവർ നോക്കിക്കൊള്ളും. വളരെ പെട്ടെന്ന് വിധിയാകും.

                                  ********

ബാധകമായ നിയമങ്ങൾ

IPC 279 – അശ്രദ്ധമായ ഡ്രൈവിംഗ്

IPC 337 – പരിക്ക് വരുത്തിയ സംഭവം

MV Act 184 – അപകടകരമായ ഡ്രൈവിംഗ്

നിങ്ങളുടെ സഹോദരിക്ക് താഴെപ്പറയുന്ന നഷ്ടങ്ങൾക്ക് നിയമപരമായ പരിഹാരം ലഭിക്കാൻ അവകാശമുണ്ട്

ചികിത്സച്ചെലവുകൾ

വേദനയും ബുദ്ധിമുട്ടും

ജോലി സംബന്ധമായ നഷ്ടം (ഉണ്ടെങ്കിൽ)

അനുബന്ധ ചെലവുകൾ

എല്ല് ഒടിഞ്ഞില്ല എന്ന് വെച്ച് ബാധ്യത കുറയില്ല. പരിക്ക് ഉണ്ടായാൽ നിയമപരമായ ഉത്തരവാദിത്വം നിലനിൽക്കും.

ഓപ്ഷൻ 1 

ഇൻഷുറൻസ് ക്ലെയിം (ഏറ്റവും എളുപ്പം, ഏറ്റവും വേഗം)

പോലീസിൽ നിന്ന് ബൈക്കിന്റെ ഇൻഷുറൻസ് വിശദാംശങ്ങൾ ശേഖരിക്കുക. 

FIR കോപ്പിയും മെഡിക്കൽ രേഖകളും സഹിതം ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കുക. 

Third-party ഇൻഷുറൻസ് നിർബന്ധമായതിനാൽ നഷ്ടപരിഹാരം ലഭിക്കാൻ ഇത് ഏറ്റവും എളുപ്പം ഉള്ള വഴി.

ഓപ്ഷൻ 2 MACT (Motor Accident Claims Tribunal)

ഇൻഷുറൻസ് തുക മതിയാകുന്നില്ലെങ്കിൽ MACT-ൽ അപേക്ഷിക്കാം.  പല അഭിഭാഷകരും contingency fee അടിസ്ഥാനത്തിൽ കേസുകൾ ഏറ്റെടുക്കാറുണ്ട്. കമ്മീഷൻ ആദ്യമേ പറഞ്ഞു ഉറപ്പിക്കുക agreement ആക്കുക.

2025 ഡിസംബർ 10, ബുധനാഴ്‌ച

കാർ അപകടം: പോലീസ് കസ്റ്റഡിയിൽ വാഹനം നൽകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ.?

 ചോദ്യം: എൻ്റെ കാറിൻ്റെ റിയർ വ്യൂ മിറർ തട്ടി ഒരു കുട്ടി റോഡിൽ വീണ് തുടയിൽ ലിഗ്മെൻ്റ് ഫ്രാക്ചർ ആയി. FIR ഇട്ടു. കാർ സറണ്ടർ ചെയ്യണം എന്ന് പറഞ്ഞു. എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?

മറുപടി:

​ഇത്തരം സാഹചര്യങ്ങൾ നിർഭാഗ്യകരമാണ്, എങ്കിലും നിയമപരമായ നടപടിക്രമങ്ങളുമായി സഹകരിക്കേണ്ടത് അത്യാവശ്യമാണ്. പോലീസ് ആവശ്യപ്പെടുന്നതനുസരിച്ച് വാഹനം ഹാജരാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:

​1.  വാഹനം ഹാജരാക്കുക.

​വാഹന ഉടമ എന്ന നിലയിൽ, സംഭവത്തിൽ നേരിട്ട് പങ്കില്ലെങ്കിൽ പോലും, നിയമപരമായ നടപടികൾക്കായി പോലീസോ കോടതിയോ വാഹനം ഹാജരാക്കാൻ ആവശ്യപ്പെടുമ്പോൾ സഹകരിക്കുക എന്നതാണ് പ്രധാനം. സഹകരിച്ചില്ലെങ്കിൽ നിയമപരമായി താങ്കളുടെ വാഹനം കസ്റ്റഡിയിൽ എടുക്കാൻ പോലീസിന് അധികാരം ഉണ്ട് അങ്ങനെ എടുക്കുമ്പോൾ നിലവിലുള്ള കേസിനെകാൾ മറ്റ് അനേകം കേസുകൾ കൂടി നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടും.

​2.  തെളിവുകൾ

​വാഹനം പോലീസ് സ്റ്റേഷനിൽ ഹാജരാക്കുന്നതിനുമുമ്പ് നിർബന്ധമായും​ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളുടെയും (360 ഡിഗ്രി) വ്യക്തമായ ഫോട്ടോകളും വീഡിയോകളും എടുത്ത് സൂക്ഷിക്കുക.

​അകത്തും പുറത്തുമുള്ള ഭാഗങ്ങൾ, പ്രത്യേകിച്ച് കേടുപാടുകൾ സംഭവിച്ചെന്ന് പറയുന്ന ഭാഗം  സൂക്ഷ്മമായി പകർത്തുക. ​

പോലീസ് കസ്റ്റഡിയിൽ പോയ ശേഷം വാഹനത്തിൽ പുതിയ കേടുപാടുകൾ ഉണ്ടായാൽ തെളിവിനായി ഈ ഫോട്ടോകൾ ഉപയോഗിക്കാം. മാത്രമല്ല പരിക്ക് പറ്റിയ വ്യക്തിയുടെ പരിക്ക് ഗുരുതരം ആവുകയോ മരണം സംഭവിക്കുകയോ ചെയ്താൽ കേസിന്റെ ഗതിയും വകുപ്പുകളും എല്ലാം മാറും. അപ്പോൾ നിങ്ങൾക്ക് എതിരെ പുതിയ തെളിവുകൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ ഇത്തരത്തിൽ ഫോട്ടോ എടുക്കുന്നത് നല്ലതാണ്.

​3. വാഹനത്തിന്റെ സംരക്ഷണം ഉറപ്പാക്കുക:

കേസിന്റെ സ്വഭാവം അനുസരിച്ച് മേപ്പടി വാഹനം ​പോലീസ് സ്റ്റേഷൻ പരിസരത്ത്  ദിവസങ്ങളോളം കിടക്കേണ്ടി വരും. വെയിലും മഴയുമേറ്റ് വാഹനം കേടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം.​ വാഹനം മൂടാനായി ഒരു കവർ വാങ്ങി 

പോലീസുകാരോട് അനുവാദം വാങ്ങി വാഹനം മൂടിയിടുക. ഒരു കാര്യം ശ്രദ്ധിക്കുക വാഹനത്തിൻറെ ഉടമസ്ഥൻ താങ്കൾ ആണെങ്കിലും പോലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ വാഹനത്തിൻറെ എന്ത് കാര്യം ചെയ്യുവാനും പോലീസിൻറെ അനുവാദം വാങ്ങണം 

​4. വാഹന പരിശോധന :

​FIR രജിസ്റ്റർ ചെയ്ത കേസുകളിൽ, പോലീസ് വാഹനം ശാസ്ത്രീയ പരിശോധനകൾക്കായി കസ്റ്റഡിയിലെടുക്കും.​ പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിലെ AMVI (അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ) ഉദ്യോഗസ്ഥൻ്റെയും പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സാധാരണഗതിയിൽ വാഹനം താങ്കൾക്ക് സ്റ്റേഷനിൽ വെച്ച് തന്നെ വിട്ടുനൽകുന്നതാണ്.

​5.കോടതി മുഖേനയുള്ള നടപടികൾ

​ചില ഗുരുതരമായ കേസുകളിൽ, വാഹനം തിരികെ ലഭിക്കുന്നതിനായി കോടതി മുഖേന അപേക്ഷ നൽകേണ്ടതായി വരും.​ഇതിനായി ഒരു അഭിഭാഷകനുമായി ഉടൻ ബന്ധപ്പെടുക. വാഹനത്തിന്റെ കസ്റ്റഡി തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ (Release Petition) നൽകുന്നതുൾപ്പെടെയുള്ള നിയമപരമായ നടപടികൾ അഭിഭാഷകൻ വഴി പൂർത്തിയാക്കാം. അതിനുശേഷം രണ്ട് ആൾ ജാമ്യത്തിൽ താങ്കൾക്ക് കോടതിയിൽ നിന്നും വാഹനം വിട്ടു നൽകുന്നതാണ്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളിൽ വാഹനം വീണ്ടും പരിശോധിക്കാൻ ആവശ്യം വന്നാൽ താങ്കൾ ഹാജരാക്കിയില്ല എങ്കിൽ നടപടികൾ എടുക്കാനാണ് ജാമ്യത്തിൽ വിടുന്നത്.

(Courtesy. Adv Ahammed Sha)


2025 ഡിസംബർ 3, ബുധനാഴ്‌ച

രാജ്യത്തെ ഏറ്റവും വിലയേറിയ വാഹന നമ്പർ ലേലം; വില 1.17 കോടി

ഹരിയാനയിൽ വാഹന റജിസ്ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്; ലേലത്തിൽ പങ്കെടുത്തത് 45 പേർ. രണ്ടും റെക്കോർഡാണ്. ‘വിഐപി’ നമ്പറായ HR 88B 8888 ആണ് രാജ്യത്തെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം ചെയ്തത്. ഹരിയാനയുടെ എച്ച്ആർ കഴിഞ്ഞ് ബാക്കിയെല്ലാം എട്ടായതും B എന്ന ഇംഗ്ലിഷ് അക്ഷരത്തിന് എട്ടിനോട് സാദൃശ്യമുള്ളതുമാണ് നമ്പറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. 50,000 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഓൺലൈൻ ലേലം ചൂടുപിടിച്ചതോടെ വില ഒരു കോടി രൂപ കടന്നു. കഴിഞ്ഞയാഴ്ച HR22 W2222 എന്ന നമ്പർ ലേലത്തിൽ പോയത് 37.91 ലക്ഷത്തിനാണ്.

കേരളത്തിൽ, ഏപ്രിലിൽ KL 07 DG 0007 നമ്പർ 46.24 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയിരുന്നു. ജയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ് നമ്പറിനോട് (007) ചേർന്നുനിൽക്കുന്ന നമ്പറാണിത്


2025 നവംബർ 29, ശനിയാഴ്‌ച

ബസുകളുടെ നിയമലംഘനം: സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച് കർശന ശിക്ഷ ഉറപ്പാക്കണം- മനുഷ്യാവകാശ കമ്മിഷൻ..!

 സ്വകാര്യബസ്  നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി ജില്ലാതലത്തിൽ പ്രത്യേക നിരീക്ഷണസമിതികൾ രൂപവത്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.*

*അമിതവേഗം, നിയമലംഘനം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവക്കെതിരേ സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച് കർശന ശിക്ഷാനടപടി ഉറപ്പാക്കണം. ബസ് ഉടമകൾക്കും ഡ്രൈവർക്കും സുരക്ഷാ ബോധവത്കരണ പരിപാടികൾ സംസ്ഥാന-ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കണം. പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഓൺലൈൻ/ഹെൽപ്പ് ലൈൻ സംവിധാനം ശക്തിപ്പെടുത്തണം.*

*അപകടങ്ങളിലെ അന്വേഷണറിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി വീഴ്ചയുണ്ടായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. ട്രാൻസ്പോർട്ട് കമ്മിഷണർ രണ്ടുമാസത്തിനകം ഉത്തരവ് നടപ്പാക്കി നടപടി റിപ്പോർട്ട് സമർപ്പിക്കണം.*

*ഒരു സ്വകാര്യബസിനെതിരായ പരാതി പരിഗണിക്കുമ്പോഴാണ് നിർദേശം വെച്ചത്. വിദ്യാർഥിനി ഇറങ്ങുന്നതിന് മുമ്പ് അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തു. യാത്രക്കാരി തെറിച്ചുവീണു.*

*ഡ്രൈവറുടെ ലൈസൻസും കണ്ടക്ടറുടെ കണ്ടക്ടർ ലൈസൻസും ആറുമാസത്തേക്ക് അയോഗ്യമാക്കിയതായി ആർടിഒ കമ്മിഷനെ അറിയിച്ചു.*