ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2025, നവംബർ 2, ഞായറാഴ്‌ച

തേർഡ് പാർട്ടി ഇൻഷുറൻസ് എടുത്താൽ മാത്രം വാഹന ഉടമയ്ക്കോ കുടുംബാംഗങ്ങൾക്കോ നഷ്‌ടപരിഹാരം കിട്ടുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്...?

ഇക്കാലത്ത് സ്വന്തമായി ഒരു സെക്കൻഡ് ഹാൻഡ് വാഹനമെങ്കിലും ഇല്ലാത്തവരും ഒരു സ്കൂട്ടറെങ്കിലും ഓടിക്കാത്തവരും കുറവാണ്. എന്നാൽ റോഡിലൂടെ പോകുമ്പോൾ ഹെൽമറ്റും ലൈസൻസും പുക പരിശോധനാ സർട്ടിഫിക്കറ്റും ആർസി ബുക്കും മാത്രമല്ല, ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിലും എംവിഡിക്ക് പിഴ നൽകേണ്ടിവരാറുണ്ട്. വാഹനം വാങ്ങുമ്പോഴും ഓടിക്കുമ്പോഴും ലൈസൻസ് പോലെ തന്നെ നിർബന്ധമായും വേണ്ട ഒന്നാണ് ഇൻഷുറൻസ്. ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

തേർഡ് പാർട്ടി ഇൻഷുറൻസുള്ള ഒരു വാഹനം വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ള രജിസ്റ്റേർഡ് ഉടമ ഓടിച്ചുപോകുമ്പോൾ അപകടത്തിൽപ്പെട്ട് മരിച്ചാൽ ഇയാളുടെ കുടുംബത്തിന് നഷ്ടപരിഹാര തുക കിട്ടാൻ അർഹതയുണ്ടോ? ഉണ്ട്. അയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ക്ലെയിം കിട്ടാൻ അർഹതയുണ്ട്. ഇനി അയാൾ മരിച്ചില്ല, സ്ഥിരവും പൂർണവും അംഗഭംഗം സംഭവിച്ചാലും ഇതേ തുക തന്നെ അനുവദിച്ച് കിട്ടും. യാതൊരു കോടതിനടപടിക്രമങ്ങളും ഇല്ലാതെതന്നെ ഇൻഷുറൻസ് കമ്പനിയുടെ നേരിട്ടുള്ള സെറ്റിൽമെന്റിലൂടെ ഈ നഷ്ട‌പരിഹാര തുക അനുവദിക്കും.

എന്നാൽ അതിന് ചില നിബന്ധനകളുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. നമ്മൾ ഇൻഷുറൻസ് എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. രണ്ട് ഭാഗങ്ങളാണ് മോട്ടോർ ഇൻഷുറൻസിനുള്ളത്. അപകടത്തിൽ വാഹനത്തിന് എന്തെങ്കിലും നാശനഷ്ടങ്ങളായാൽ അത് പരിഹരിക്കുന്ന 'ഓൺ ഡാമേജ് പോർഷൻ' ആണ് ഒന്നാമത്തേത്. മറ്റൊരാൾക്കോ അയാളുടെ വസ്‌തുവകകൾക്കോ നാശനഷ്ടം സംഭവിച്ചാൽ അതിന് കവറേജ് കിട്ടുന്ന 'തേർഡ് പാർട്ടി പോർഷൻ' ആണ് രണ്ടാമത്തേത്.

ഇത് രണ്ടും കൂടിച്ചേരുന്ന കോംപ്രിഹെൻസീവ് പോളിസിയായിട്ടോ അല്ലെങ്കിൽ തേർഡ് പാർട്ടി പോർഷൻ മാത്രമായിട്ടോ ഒരാൾക്ക് ഇൻഷുറൻസ് എടുക്കാനാകും. ഒരു വാഹനം നിരത്തിൽ ഇറക്കണമെങ്കിൽ 'ലീഗൽ ലൈബിലിറ്റി ടു തേർഡ് പാർട്ടി' എന്ന തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

ഇനി ആദ്യം പറഞ്ഞ ഇൻഷുറൻസ് തുകയായ 15 ലക്ഷം രൂപ വാഹന ഉടമയ്ക്കോ അയാളുടെ നോമിനിക്കോ എപ്പോഴാണ് ലഭിക്കുന്നതെന്ന് പറയാം. ഈ വാഹനത്തിന്റെ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'കംപൽസറി പേഴ്സണൽ ആക്സിഡന്റ് കവർ' (സിപിഎ കവർ) ഈ ഇൻഷുറൻസിൽ ചേർത്തിട്ടുണ്ടെങ്കിലേ അയാൾ ഈ ക്ലെയിം തുകയ്ക്ക് അർഹനാകൂ. അങ്ങനെ വന്നാൽ ഈ തുക ഇൻഷുറൻസ് കമ്പനി ഇയാൾക്കോ നോമിനിക്കോ കൊടുക്കാൻ ബാധ്യസ്ഥരാണ്.

വാഹന ഉടമ വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ളയാളാണെങ്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'സിപിഎ കവർ ഫോർ ഓണർ കം ഡ്രൈവർ' എന്നത് നിർബന്ധമാണ്. ഇതിന് വെറും 325 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയമായി ഈടാക്കുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഇദ്ദേഹത്തിന്റെ നോമിനിയെയും കൂടെ ചേർക്കണമെന്ന് മാത്രം.

ഡ്രൈവിങ് ലൈസൻസുള്ളയാൾ വാഹനമോടിക്കുമ്പോൾ 'ഓണർ കം ഡ്രൈവർ സിപിഎ കവർ' എടുക്കണമെന്ന് പറയുമ്പോൾ ഓരോ വാഹനത്തിനും ഇയാളിത് എടുക്കണോ എന്നാവും ഉയരുന്ന സംശയം എന്നാൽ അതിന്റെ ആവശ്യമില്ല. 'സ്റ്റാൻഡ് എലോൺ പിഎ കവർ' എന്നൊരു പ്രത്യേക പോളിസി എടുക്കുകയും ഇതിലേക്ക് എല്ലാ വാഹനങ്ങളുടെയും തേർഡ് പാർട്ടി ഇൻഷുറൻസും വാഹന നമ്പരും ചേർക്കുകയും ചെയ്താൽ ഈ 'കംപൽസറി പിഎ കവർ' അയാൾക്ക് ലഭ്യമാകും.

'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കുമ്പോൾ ഇതിൽ ചേർക്കുന്ന വാഹനങ്ങളുടെയെല്ലാം തേർഡ് പാർട്ടി ഇൻഷുറൻസ് സമയാസമയങ്ങളിൽ പുതുക്കേണ്ടതുണ്ട്. മാത്രമല്ല, മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. 'സ്റ്റാൻഡ് എലോൺ സിപിഎ' ഒരു വർഷം കാലാവധിയുള്ള പോളിസിയാണ്. നിലവിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നുതന്നെ ഈ 'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. നമുക്ക് ഇഷ്ട‌മുള്ള ഏത് കമ്പനിയിൽനിന്നും ഇതെടുക്കാം.

*കംപൽസറി പിഎ കവറിൻ്റെ പ്രയോജനം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

1. വാഹന ഉടമയ്ക്ക് വാലിഡായ ഡ്രൈവിങ് ലൈസൻസ് ഉണ്ടാവണം.

2. പോളിസിക്ക് കാലാവധിയുണ്ടായിരിക്കണം.

3. രജിസ്റ്റേർഡ് ഉടമയ്ക്ക് മാത്രമായിരിക്കും പ്രയോജനം ലഭിക്കുക.

4. ഈ ക്ലെയിം ലഭിക്കാൻ ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കണം

വാഹന ഉടമയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രം 'കംപൽസറി പിഎ കവർ ടു ഓണർ കം ഡ്രൈവർ' എടുത്താൽ മതി. അല്ലാത്ത സാഹചര്യത്തിൽ, മറ്റൊരാളെ പെയ്ഡ് ഡ്രൈവറായി നിയമിച്ചാണ് ഈ വാഹനം ഉപയോഗിക്കുന്നതെങ്കിൽ ഒരു അപകടത്തിൽപ്പെട്ട് ഈ ഡ്രൈവർക്ക് മരണമോ പരിക്കോ സംഭവിച്ചാൽ എങ്ങനെയായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക...? അതിനും വഴിയുണ്ട്.

വാഹന ഉടമ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ പെയ്‌ഡ് ഡ്രൈവർക്കായി 50 രൂപ അടച്ച് ഇൻഷുറൻസിൽ ചേർത്താൽ കോടതി നടപടിക്രമങ്ങളിലൂടെ (അങ്ങനെ മാത്രം) ഇൻഷുറൻസ് ക്ലെയിം തുക അദ്ദേഹത്തിന് അനുവദിച്ചുകിട്ടും. ഇനി വാഹനം അപകടത്തിൽപ്പെടുമ്പോൾ അതിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്ക് എന്തെങ്കിലും ഇൻഷുറൻസ് തുക കിട്ടാൻ മാർഗമുണ്ടോ? അതിനും വഴിയുണ്ട്. നിങ്ങൾ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ 'അൺ നെയിംഡ് പാസഞ്ചർ കവർ ഇൻഷുറൻസി'ൽ ചേർത്താൽ ഈ യാത്രക്കാർക്കും ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതാണ്. അതിന് പല ഇൻഷുറൻസ് കമ്പനികളും ഒരാൾക്ക് 35 രൂപ മാത്രമാണ് ഈടാക്കുന്നത്. വാഹനത്തിൻ്റെ സീറ്റിങ് കപ്പാസിറ്റി എത്രയാണോ അത്രയും പേർക്ക് ഈ തുക അടച്ചുവേണം ഇൻഷുറൻസിൽ ചേർക്കാൻ. 50,000 മുതൽ രണ്ട് ലക്ഷം രൂപ വരെയോ ചിലപ്പോൾ അതിൽ കൂടുതലോ ക്ലെയിം കൊടുക്കുന്ന കമ്പനികളുണ്ട്. ഇത് ഓരോ കമ്പനിയെയും ആശ്രയിച്ചിരിക്കും. ഇതും ഡയറക്ട് സെറ്റിൽമെന്റാണ്. യാതൊരു കോടതി നടപടിക്രമങ്ങളും ആവശ്യമില്ലെന്നും എംവിഡി വ്യക്തമാക്കുന്നു.


കംപൽസറി പിഎ കവർ ഫോർ ഓണർ കം ഡ്രൈവർ, പിഎ കവർ ഫോർ അൺ നെയിംഡ് പാസഞ്ചർ, പിഎ കവർ ഫോർ പെയ്ഡ് ഡ്രൈവർ ഇവയ്ക്കെല്ലാം കൂടി തുച്ഛമായ തുക മാത്രമാണ് തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയമായി അടയ്ക്കേണ്ടിവരുക. ഇതെല്ലാം ഒഴിവാക്കി വളരെ കുറഞ്ഞ തുകയ്ക്കുള്ള ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഈ വാഹനം മൂലം ഇവർക്കാർക്കെങ്കിലും അപകടമുണ്ടായാൽ അതിൻ്റെ എല്ലാ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും രജിസ്റ്റേർഡ് ഓണർക്കായിരിക്കും എന്നോർക്കണം. അപ്പോൾ ഓൺലൈനിലൂടെയാണെങ്കിലും കമ്പനിയിൽ നിന്ന് നേരിട്ടാണെങ്കിലും മുകളിൽപറഞ്ഞ എല്ലാ കവറേജും അതിലുണ്ടോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം രജിസ്റ്റേർഡ് ഉടമയ്ക്കുണ്ട്.

തേർഡ്ർ പാർട്ട് ഇൻഷുറൻസ് എടുത്താൽ മാത്രം വാഹന ഉടമയ്ക്കോ കുടുംബാംഗങ്ങൾക്കോ നഷ്‌ടപരിഹാരം കിട്ടുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്...?

ഇക്കാലത്ത് സ്വന്തമായി ഒരു സെക്കൻഡ് ഹാൻഡ് വാഹനമെങ്കിലും ഇല്ലാത്തവരും ഒരു സ്കൂട്ടറെങ്കിലും ഓടിക്കാത്തവരും കുറവാണ്. എന്നാൽ റോഡിലൂടെ പോകുമ്പോൾ ഹെൽമറ്റും ലൈസൻസും പുക പരിശോധനാ സർട്ടിഫിക്കറ്റും ആർസി ബുക്കും മാത്രമല്ല, ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിലും എംവിഡിക്ക് പിഴ നൽകേണ്ടിവരാറുണ്ട്. വാഹനം വാങ്ങുമ്പോഴും ഓടിക്കുമ്പോഴും ലൈസൻസ് പോലെ തന്നെ നിർബന്ധമായും വേണ്ട ഒന്നാണ് ഇൻഷുറൻസ്. ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

തേർഡ് പാർട്ടി ഇൻഷുറൻസുള്ള ഒരു വാഹനം വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ള രജിസ്റ്റേർഡ് ഉടമ ഓടിച്ചുപോകുമ്പോൾ അപകടത്തിൽപ്പെട്ട് മരിച്ചാൽ ഇയാളുടെ കുടുംബത്തിന് നഷ്ടപരിഹാര തുക കിട്ടാൻ അർഹതയുണ്ടോ? ഉണ്ട്. അയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ക്ലെയിം കിട്ടാൻ അർഹതയുണ്ട്. ഇനി അയാൾ മരിച്ചില്ല, സ്ഥിരവും പൂർണവും അംഗഭംഗം സംഭവിച്ചാലും ഇതേ തുക തന്നെ അനുവദിച്ച് കിട്ടും. യാതൊരു കോടതിനടപടിക്രമങ്ങളും ഇല്ലാതെതന്നെ ഇൻഷുറൻസ് കമ്പനിയുടെ നേരിട്ടുള്ള സെറ്റിൽമെന്റിലൂടെ ഈ നഷ്ട‌പരിഹാര തുക അനുവദിക്കും.

എന്നാൽ അതിന് ചില നിബന്ധനകളുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. നമ്മൾ ഇൻഷുറൻസ് എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. രണ്ട് ഭാഗങ്ങളാണ് മോട്ടോർ ഇൻഷുറൻസിനുള്ളത്. അപകടത്തിൽ വാഹനത്തിന് എന്തെങ്കിലും നാശനഷ്ടങ്ങളായാൽ അത് പരിഹരിക്കുന്ന 'ഓൺ ഡാമേജ് പോർഷൻ' ആണ് ഒന്നാമത്തേത്. മറ്റൊരാൾക്കോ അയാളുടെ വസ്‌തുവകകൾക്കോ നാശനഷ്ടം സംഭവിച്ചാൽ അതിന് കവറേജ് കിട്ടുന്ന 'തേർഡ് പാർട്ടി പോർഷൻ' ആണ് രണ്ടാമത്തേത്.

ഇത് രണ്ടും കൂടിച്ചേരുന്ന കോംപ്രിഹെൻസീവ് പോളിസിയായിട്ടോ അല്ലെങ്കിൽ തേർഡ് പാർട്ടി പോർഷൻ മാത്രമായിട്ടോ ഒരാൾക്ക് ഇൻഷുറൻസ് എടുക്കാനാകും. ഒരു വാഹനം നിരത്തിൽ ഇറക്കണമെങ്കിൽ 'ലീഗൽ ലൈബിലിറ്റി ടു തേർഡ് പാർട്ടി' എന്ന തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

ഇനി ആദ്യം പറഞ്ഞ ഇൻഷുറൻസ് തുകയായ 15 ലക്ഷം രൂപ വാഹന ഉടമയ്ക്കോ അയാളുടെ നോമിനിക്കോ എപ്പോഴാണ് ലഭിക്കുന്നതെന്ന് പറയാം. ഈ വാഹനത്തിന്റെ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'കംപൽസറി പേഴ്സണൽ ആക്സിഡന്റ് കവർ' (സിപിഎ കവർ) ഈ ഇൻഷുറൻസിൽ ചേർത്തിട്ടുണ്ടെങ്കിലേ അയാൾ ഈ ക്ലെയിം തുകയ്ക്ക് അർഹനാകൂ. അങ്ങനെ വന്നാൽ ഈ തുക ഇൻഷുറൻസ് കമ്പനി ഇയാൾക്കോ നോമിനിക്കോ കൊടുക്കാൻ ബാധ്യസ്ഥരാണ്.

വാഹന ഉടമ വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ളയാളാണെങ്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'സിപിഎ കവർ ഫോർ ഓണർ കം ഡ്രൈവർ' എന്നത് നിർബന്ധമാണ്. ഇതിന് വെറും 325 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയമായി ഈടാക്കുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഇദ്ദേഹത്തിന്റെ നോമിനിയെയും കൂടെ ചേർക്കണമെന്ന് മാത്രം.

ഡ്രൈവിങ് ലൈസൻസുള്ളയാൾ വാഹനമോടിക്കുമ്പോൾ 'ഓണർ കം ഡ്രൈവർ സിപിഎ കവർ' എടുക്കണമെന്ന് പറയുമ്പോൾ ഓരോ വാഹനത്തിനും ഇയാളിത് എടുക്കണോ എന്നാവും ഉയരുന്ന സംശയം എന്നാൽ അതിന്റെ ആവശ്യമില്ല. 'സ്റ്റാൻഡ് എലോൺ പിഎ കവർ' എന്നൊരു പ്രത്യേക പോളിസി എടുക്കുകയും ഇതിലേക്ക് എല്ലാ വാഹനങ്ങളുടെയും തേർഡ് പാർട്ടി ഇൻഷുറൻസും വാഹന നമ്പരും ചേർക്കുകയും ചെയ്താൽ ഈ 'കംപൽസറി പിഎ കവർ' അയാൾക്ക് ലഭ്യമാകും.

'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കുമ്പോൾ ഇതിൽ ചേർക്കുന്ന വാഹനങ്ങളുടെയെല്ലാം തേർഡ് പാർട്ടി ഇൻഷുറൻസ് സമയാസമയങ്ങളിൽ പുതുക്കേണ്ടതുണ്ട്. മാത്രമല്ല, മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. 'സ്റ്റാൻഡ് എലോൺ സിപിഎ' ഒരു വർഷം കാലാവധിയുള്ള പോളിസിയാണ്. നിലവിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നുതന്നെ ഈ 'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. നമുക്ക് ഇഷ്ട‌മുള്ള ഏത് കമ്പനിയിൽനിന്നും ഇതെടുക്കാം.

കംപൽസറി പിഎ കവറിൻ്റെ പ്രയോജനം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

1. വാഹന ഉടമയ്ക്ക് വാലിഡായ ഡ്രൈവിങ് ലൈസൻസ് ഉണ്ടാവണം.

2. പോളിസിക്ക് കാലാവധിയുണ്ടായിരിക്കണം.

3. രജിസ്റ്റേർഡ് ഉടമയ്ക്ക് മാത്രമായിരിക്കും പ്രയോജനം ലഭിക്കുക.

4. ഈ ക്ലെയിം ലഭിക്കാൻ ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കണം

വാഹന ഉടമയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രം 'കംപൽസറി പിഎ കവർ ടു ഓണർ കം ഡ്രൈവർ' എടുത്താൽ മതി. അല്ലാത്ത സാഹചര്യത്തിൽ, മറ്റൊരാളെ പെയ്ഡ് ഡ്രൈവറായി നിയമിച്ചാണ് ഈ വാഹനം ഉപയോഗിക്കുന്നതെങ്കിൽ ഒരു അപകടത്തിൽപ്പെട്ട് ഈ ഡ്രൈവർക്ക് മരണമോ പരിക്കോ സംഭവിച്ചാൽ എങ്ങനെയായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക...? അതിനും വഴിയുണ്ട്.

വാഹന ഉടമ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ പെയ്‌ഡ് ഡ്രൈവർക്കായി 50 രൂപ അടച്ച് ഇൻഷുറൻസിൽ ചേർത്താൽ കോടതി നടപടിക്രമങ്ങളിലൂടെ (അങ്ങനെ മാത്രം) ഇൻഷുറൻസ് ക്ലെയിം തുക അദ്ദേഹത്തിന് അനുവദിച്ചുകിട്ടും. ഇനി വാഹനം അപകടത്തിൽപ്പെടുമ്പോൾ അതിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്ക് എന്തെങ്കിലും ഇൻഷുറൻസ് തുക കിട്ടാൻ മാർഗമുണ്ടോ? അതിനും വഴിയുണ്ട്. നിങ്ങൾ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ 'അൺ നെയിംഡ് പാസഞ്ചർ കവർ ഇൻഷുറൻസി'ൽ ചേർത്താൽ ഈ യാത്രക്കാർക്കും ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതാണ്. അതിന് പല ഇൻഷുറൻസ് കമ്പനികളും ഒരാൾക്ക് 35 രൂപ മാത്രമാണ് ഈടാക്കുന്നത്. വാഹനത്തിൻ്റെ സീറ്റിങ് കപ്പാസിറ്റി എത്രയാണോ അത്രയും പേർക്ക് ഈ തുക അടച്ചുവേണം ഇൻഷുറൻസിൽ ചേർക്കാൻ. 50,000 മുതൽ രണ്ട് ലക്ഷം രൂപ വരെയോ ചിലപ്പോൾ അതിൽ കൂടുതലോ ക്ലെയിം കൊടുക്കുന്ന കമ്പനികളുണ്ട്. ഇത് ഓരോ കമ്പനിയെയും ആശ്രയിച്ചിരിക്കും. ഇതും ഡയറക്ട് സെറ്റിൽമെന്റാണ്. യാതൊരു കോടതി നടപടിക്രമങ്ങളും ആവശ്യമില്ലെന്നും എംവിഡി വ്യക്തമാക്കുന്നു.

കംപൽസറി പിഎ കവർ ഫോർ ഓണർ കം ഡ്രൈവർ, പിഎ കവർ ഫോർ അൺ നെയിംഡ് പാസഞ്ചർ, പിഎ കവർ ഫോർ പെയ്ഡ് ഡ്രൈവർ ഇവയ്ക്കെല്ലാം കൂടി തുച്ഛമായ തുക മാത്രമാണ് തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയമായി അടയ്ക്കേണ്ടിവരുക. ഇതെല്ലാം ഒഴിവാക്കി വളരെ കുറഞ്ഞ തുകയ്ക്കുള്ള ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഈ വാഹനം മൂലം ഇവർക്കാർക്കെങ്കിലും അപകടമുണ്ടായാൽ അതിൻ്റെ എല്ലാ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും രജിസ്റ്റേർഡ് ഓണർക്കായിരിക്കും എന്നോർക്കണം. അപ്പോൾ ഓൺലൈനിലൂടെയാണെങ്കിലും കമ്പനിയിൽ നിന്ന് നേരിട്ടാണെങ്കിലും മുകളിൽപറഞ്ഞ എല്ലാ കവറേജും അതിലുണ്ടോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം രജിസ്റ്റേർഡ് ഉടമയ്ക്കുണ്ട്.

ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറർ; നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ; ഫിറ്റ്‌നസ് ടെസ്റ്റിനും നിർബന്ധം..!

 റോഡപകടങ്ങൾ കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാനത്തെ ഹെവി വാഹനങ്ങൾക്ക് ഇന്ന് (നവംബർ 1) മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കി. ഈ നിർദ്ദേശം ലംഘിക്കുന്നവരിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് 1000 രൂപ പിഴ ഈടാക്കും.*

വലിയ വാഹന ഡ്രൈവർമാർക്ക് കാഴ്ചയെത്താത്ത 'ബ്ലൈൻഡ് സ്‌പോട്ടുകളിൽ' വെച്ചാണ് അടുത്ത കാലത്ത് ഭൂരിഭാഗം അപകടങ്ങളും സംഭവിച്ചതെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ.) കഴിഞ്ഞ ഓഗസ്റ്റ് 8-ന് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.*

​​സംസ്ഥാനത്തെ സ്റ്റേജ് കാരിയറുകൾ, ഹെവി ഗുഡ്‌സ് / പാസഞ്ചർ വാഹനങ്ങൾ, കോൺട്രാക്ട് കാരിയേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ എന്നിവയ്ക്ക് ഇന്നു മുതൽ ഫിറ്റ്‌നസ് ടെസ്റ്റിനും ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ നിർബന്ധമാണ്.*

ഡ്രൈവർക്ക് സാധാരണ കണ്ണാടികളിലൂടെ (സൈഡ് മിററുകൾ, റിയർവ്യൂ മിറർ) നേരിട്ട് കാണാൻ സാധിക്കാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്‌പോട്ടുകൾ. ഈ കാഴ്ചാ പരിമിതി ഒഴിവാക്കുന്നതിനായി വാഹനങ്ങളുടെ സൈഡ് മിററുകളിൽ അധികമായി സ്ഥാപിക്കുന്ന ചെറിയ കോൺവെക്‌സ് കണ്ണാടികളാണ് 'ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ' അഥവാ 'ഫിഷ് ഐ മിററുകൾ'.*

അതേസമയം, ബ്ലൈൻഡ് സ്‌പോട്ട് കണ്ണാടികളുടെ ശരിയായ ഉപയോഗത്തിൽ പരിശീലനം നൽകാനുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.*

2025, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

വാഹന ലോൺ അടച്ചു കഴിഞ്ഞാൽ ഇത് നിരബന്ധമായും ചെയ്തിരിക്കണം …?

അല്ലെങ്കിൽ നിങ്ങൾ വീണ്ടും കടക്കാരൻ ആകാം  ..

1. ലോൺ പൂർണ്ണമായി അടച്ചോ എന്ന് ഉറപ്പാക്കുക

 • ബാങ്ക് / NBFC അക്കൗണ്ടിൽ എല്ലാത്തരം EMI-കളും ക്ലിയർ ആയെന്ന് ഉറപ്പാക്കണം.

 2. NOC (No Objection Certificate) വാങ്ങുക

 • ബാങ്ക് നിങ്ങളോട് ഇനി കടബാധ്യത ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

 3. Loan Closure Letter വാങ്ങുക

 • നിങ്ങളുടെ ലോൺ അക്കൗണ്ട് പൂർണ്ണമായി അടച്ചു “Closed” ആയി എന്ന് പറയുന്ന ലെറ്റർ.

 4. RC (Registration Certificate) പരിശോധിക്കുക

 • RC-യിൽ “Hypothecated to XYZ Bank” എന്ന് ഉണ്ടെങ്കിൽ, അത് നീക്കം ചെയ്യണം.

 5. RTO-യിൽ Hypothecation Removal അപേക്ഷിക്കുക

 • NOC, Loan Closure Letter, RC, Insurance, Pollution Certificate, Aadhaar തുടങ്ങിയ രേഖകളുമായി RTO-യിൽ പോകണം.

 • Hypothecation Removal Form (Form 

35) ബാങ്ക് ഒപ്പിട്ട് നൽകും.

 6. പുതിയ RC കാർഡ് വാങ്ങുക

 • Hypothecation നീക്കം ചെയ്ത ശേഷം RTO പുതിയ RC കാർഡ് നൽകും, അതിൽ ബാങ്കിന്റെ പേര് ഉണ്ടാകില്ല.

 7. ഇൻഷുറൻസ് അപ്ഡേറ്റ് ചെയ്യുക

 • ഇൻഷുറൻസ് കമ്പനിയെ സമീപിച്ച് Hypothecation Removal അറിയിക്കുക.

 • RC-യിൽ നിന്ന് ബാങ്ക് പേര് നീങ്ങിയതിന് ശേഷം ഇൻഷുറൻസ് പോളിസിയിലും അപ്ഡേറ്റ് വേണം.

 8. ബാങ്കിൽ നിന്ന് PDC (Post Dated Cheques) അല്ലെങ്കിൽ ECS Mandate തിരിച്ചെടുക്കുക

 • ലോൺ അടയ്ക്കാൻ നിങ്ങൾ കൊടുത്ത ചെക്കുകൾ / ECS mandate ബാങ്ക് തിരികെ നൽകും.


 9. CIBIL / Credit Score പരിശോധിക്കുക

 • ലോൺ “Closed” ആയി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.

 • ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തും.

 10. എല്ലാ രേഖകളും സുരക്ഷിതമായി സൂക്ഷിക്കുക

Please share….

വണ്ടിയുള്ള  നിങ്ങളുടെ സുഹൃത്തിന്  അയച്ചുകൊടുക്കാൻ മറക്കല്ലേ

2025, ഒക്‌ടോബർ 14, ചൊവ്വാഴ്ച

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്രയൊരുക്കും; മന്ത്രി?

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്രയൊരുക്കും; മന്ത്രി കെ.ബി. ഗണേഷ് കുമാർ.

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചു. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള കെഎസ്ആർടിസി ബസുകളിലായിരിക്കും സൗജന്യ യാത്ര അനുവദിക്കുന്നത്.

ഇക്കാര്യത്തിൽ കെഎസ്ആർടിസി ഡയറക്റ്റർ ബോർഡ് വ്യാഴാഴ്ചയോടെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കാൻസർ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികൾക്കാണ് കെഎസ്ആർടിസിയുടെ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുന്നത്.

കെഎസ്ആർടിസിയുടെ വരുമാനത്തിൽ അനുദിനം വർധനവുണ്ടാകുന്നതായും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 22 ലക്ഷത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുവഴി 26 കോടി രൂപയുടെ അധിക വരുമാനം വകുപ്പിന് നേടാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

2025, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

നമ്മുടെ വാഹനങ്ങളുടെ ടയറിന്റെ ആയുസ്‌ എന്ന് പറയുന്നത് 5 വർഷo

 നമ്മുടെ വാഹനങ്ങളുടെ ടയറിന്റെ ആയുസ്‌ എന്ന് പറയുന്നത് 5 വർഷമാണെന്നാണ് ടയർ നിർമാതാക്കൾ പറയുന്നുത്. അത് കൊണ്ട് നിങ്ങൾ ഒരു ടയർ വാങ്ങുമ്പോൾ തീർച്ചയായും അതിന്റെ DOT നോക്കി ടയർ നിർമിച്ചത് എന്നാണ് എന്ന് ഉറപ്പ്‌ വരുത്തമല്ലോ. ടയറിന്റെ സൈഡ് വാളിൽ DOT എന്ന് എഴുതിയ തിന്റെ  ലാസ്റ്റ് കാണുന്ന നാലക്ക നമ്പർ നോക്കുക അതിൽ ആദ്യം കാണുന്ന രണ്ടക്കം സൂചിപ്പിക്കുന്നത് ഏത് ആഴ്ച്ച നിർമിച്ചു എന്നതും അടുത്ത രണ്ടക്കം കാണുന്നത് ഏത് വർഷമാണെന്നും ആണ് ഉദാഹരണത്തിന് അതിൽ കാണുന്നത് 3722 എന്നാണ് എങ്കിൽ 2022 വർഷത്തിൽ  September മാസത്തിലേ ആദ്യ ആഴ്ച്ചയിൽ നിർമിച്ചു എന്നാണ് ചിലർ ആദ്യം കാണുന്ന രണ്ടക്കം മാസത്തെ  ആണ് സൂചിപ്പിക്കുന്നത് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെ തെറ്റിദ്ധാരണ ഉള്ളവർ ഒരിക്കൽ 1825 എന്നോ 5125 എന്നോ ഒക്കെ കാണുമ്പോൾ 18 ഉം 51 ഒക്കെ ഏത് മാസം ആണെന്ന് ആലോചിച്ചു  പ്രാന്ത് ആവുമ്പോ  ആ തെറ്റിദ്ധാരണ അങ്ങു മാറും 😁. ഒരു വർഷത്തിൽ 52 ആഴ്ച്ച ഉണ്ടല്ലോ അത് കൊണ്ട് DOT യുടെ ആദ്യത്തെ 2 അക്കങ്ങൾ 01 മുതൽ 52 വരെ വരും. പഴക്കം കൂടുംതോറും ടയർ ഉണ്ടാക്കുന്ന റബറിന്റെ സ്വാഭാവ ഗുണങ്ങൾക്ക് വെയിലും മഴയും കാറ്റും ഒക്കെ കൊണ്ട് കിടക്കുമ്പോൾ മാറ്റം വരും അത് പോലെ മാറ്റം വന്ന വീഡിയോ ആണ് ഈ പോസ്റ്റിൽ നിങ്ങൾ കാണുന്നത്. ഇത് പോലെ പഴക്കം ചെന്ന ടയർ ഉപയോഗിച്ചാൽ വഴിയിൽ വണ്ടി നിന്ന് പോവാനും അപകടങ്ങൾ ഉണ്ടാവാനും ചാൻസ് ഉണ്ട്. അത് കൊണ്ട് യൂസ്ഡ് കാർ വാങ്ങുമ്പോളും പുതിയ ടയർ വാങ്ങുമ്പോളും DOT നോക്കി വാങ്ങുമല്ലോ.🙏 നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാമോ

നമ്മളിൽ പലരും സൈഡ് വാളിൽ ഉള്ള ബ്രാൻഡ് ചെത്തി കളഞ്ഞ ടയർ ഉപയോഗിക്കുന്നത് കണ്ടിട്ട് ഉണ്ടാവും അതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ

ഉദാഹരണത്തിന് ചാലക്കുടി ഭാഗത്തു നിന്നും വാങ്ങുന്ന ചെത്തിയ ടയർ.

2025, സെപ്റ്റംബർ 20, ശനിയാഴ്‌ച

while driving at midnight?

ഏറ്റവും കൂടുതൽ അപകടങ്ങൾ കാണുന്നത് രാത്രിയിൽ ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ്ങിൽ ആണ്. പലരും പാതിരാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ കൂടെയുള്ള ആളുകൾ എല്ലാവരും നല്ല ഉറക്കത്തിലും ആയിരിക്കും. ഇടക്ക് സെക്കൻഡുകൾക്കുള്ളിൽ ആയിരിക്കും നമ്മളും ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും വലിയ അപകടങ്ങൾ ഉണ്ടാകുന്നതും. രാത്രിയിൽ ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ്  പരമാവധി ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ആയിരമോ രണ്ടായിരമോ കൊടുത്താൽ രാത്രി ഓടിച്ചു ശീലമുള്ള ഡ്രൈവേഴ്‌സിനെ കിട്ടുമല്ലോ. 

ഒരുപാട് യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഞങ്ങൾ രാത്രി 11  ഒക്കെ  ആയാൽ അടുത്ത ഹോട്ടലിൽ റൂം എടുത്ത് പിറ്റേ ദിവസം രാവിലെയേ യാത്ര തുടരാറുള്ളൂ. ചിലപ്പോൾ എയർപോർട്ടിൽ വെളുപ്പിനെ വന്നിറങ്ങുമ്പോൾ കൂടെയുള്ള ആളുകളൊക്കെ ഇനി വീട്ടിൽ ചെന്നിട്ട് സുഗമായി ഉറങ്ങാം എന്ന് പറഞ്ഞു വെളുപ്പിനെ ഡ്രൈവ് ചെയ്‌ത് പോകുമ്പോഴും ഞങ്ങൾ വണ്ടിയിൽ കിടന്നു ഒന്ന് ഉറങ്ങി ഫ്രഷ് ആയിട്ടാണ് പലപ്പോഴും വീട്ടിൽ പോകുന്നത്. ദയവായി പാതിരാത്രിയിലും ഉറങ്ങാതെ ഇരിക്കുമ്പോൾ അതിരാവിലെയുമുള്ള ഡ്രൈവിംഗ് എല്ലാവരും പരമാവധി ഒഴിവാക്കുക.

നിങ്ങൾ എത്ര മികച്ച ഡ്രൈവർ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുൾ സൗണ്ടിൽ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടെങ്കിൽ, ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാൻ അനുവദിക്കുക.

1. കണ്ണുകൾക്ക് ഭാരം അനുഭവപ്പെടുക

2. തുടർച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വെക്കേണ്ടി വരിക

3. ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ പതറുക

4. അന്നുണ്ടായതോ അല്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നതോ ആയ കാര്യങ്ങൾ ചിന്തിക്കുക.

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക

6. തുടർച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക

7. തലയുടെ ബാലൻസ് തെറ്റുന്നത് പോലെ തോന്നുക

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക

ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോർ നമുക്ക് നൽകുന്ന അപായസൂചനകളാണ് മേൽപ്പറഞ്ഞ ഓരോന്നും

ശരീരത്തിന്റെ വിവിധഭാഗങ്ങൾ ഒരേ താളത്തിൽ ജോലി ചെയ്യുമ്പോൾ മാത്രമേ നല്ല രീതിയിൽ വാഹനമോടിക്കാൻ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാൽ ഈ ലക്ഷണങ്ങളൊക്ക തോന്നിയാൽ ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാൻ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിർബന്ധമായും ഉറങ്ങണം.

ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ കൂടി ഓര്‍മ്മിക്കുക

1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക

2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂർ നിർബന്ധമായും ഉറങ്ങുക

3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളിൽ ഒപ്പം കൂട്ടുക

4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കിൽ  വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്

5. കഫീൻ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫീനിന് കഴിയും.

6. ഡ്രൈവിംഗിൽ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക

ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കിൽ ദയവു ചെയ്‌ത് ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വയ്ക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്

മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ

(Coutesy: faisal vlogs )

2025, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

വാഹനാപകടങ്ങളിൽ കേസ് എങ്ങനെ...?

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്... 🙏

1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക.

2.  നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.

3. പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.

4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ).

5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാക്സിമം ഇൻഷുറൻസ്‌ ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രെമിക്കും അത്‌ കൊണ്ട്‌ തന്നെ. ആ ശതമാനം  എത്ര എന്നത്‌ ആദ്യമേ വ്യെക്തമായി വക്കീലുമായി കരാറാകുക.

6. നിങ്ങൾക്കെതിരെ വരുന്ന കേസ്‌ റാഷ്‌ & നെഗ്ലിജന്റ്‌ ഡ്രൈവിംഗിനു എതിരേ ആയിരിക്കും.  കോടതിയിൽ ഫൈൻ അടച്ച്‌ , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ  കേസ് തീർന്നു. ബക്കി ഇൻഷുറൻസ്‌ കമ്പനി  കേസ്‌ നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ കമ്പനി ഏർപ്പാടാക്കിക്കൊള്ളും.

7. ഒരു വ്യെക്തിയേ ഇടിച്ചതിനു പകരം  ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്‌.ഇ.ബി യും പോലീസും  കൂടി നിങ്ങളെ സമ്മർദ്ധത്തിലാക്കും നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ്‌. അടച്ചില്ലെങ്കിൽ കേസ്‌ വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തും. അടയ്ക്കേണ്ടതില്ല, കേസ്‌ കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക.


courtesy (Kdpd)


How are vehicle accident cases handled?


1. If the vehicle’s insurance is valid, you don’t need to attempt any settlement. Take the injured person to the hospital and inform the police station (either by phone or otherwise).


2. Locals, and if the injured person has acquaintances around, they may try to pressure you. Under no circumstances should you agree to a monetary settlement.


3. Even if you get a written statement saying “no complaint,” the injured party can still proceed with a case. If there is a fracture, a lawyer will definitely canvas the case. A fracture is considered grievous hurt, and compensation will be awarded.


4. If the injuries are only minor — requiring just dressing, or maybe a few stitches — then out of humanitarian consideration, and according to your financial capacity, you may contribute a small amount to cover the hospital bill (₹1,000, ₹2,000, ₹3, etc.).


5. If the injured person files a case, they won’t have to pay lawyer’s fees upfront. In the current practice, the lawyer’s fee is a percentage of the claim settlement amount. Therefore, the lawyer will try to secure the maximum possible insurance claim. Beforehand, you must make a clear agreement with the lawyer on what that percentage will be.


6. The case against you will be for rash & negligent driving. In court, by paying the fine and admitting guilt, the driver’s case will be closed. The remaining matter will be handled by the insurance company. For that, the company will arrange its own lawyer.


7. Suppose instead of hitting a person, you hit an electric post/transformer. Then KSEB (Kerala State Electricity Board) along with the police will pressure you to pay compensation in cash. They may threaten that if you don’t pay, there will be a case, and even revenue recovery. Do not pay. Tell them to go ahead with the case, and inform them you don’t have the money in hand.


Copy