ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2024, ഒക്‌ടോബർ 13, ഞായറാഴ്‌ച

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ അടക്കം 58 സേവനങ്ങള്‍ക്ക് ഇനി ആര്‍ടിഒ ഓഫീസില്‍ പോകേണ്ട; കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം, ?

 ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 58 സേവനങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസില്‍ പോകേണ്ടതില്ലെന്ന് കേന്ദ്രം. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ആധാര്‍ വിശദാംശങ്ങള്‍ കൈമാറി ഓണ്‍ലൈനായി ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇത് ആര്‍ടിഒ ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതിന് പുറമേ ജനങ്ങളുടെ സമയം ലാഭിക്കാനും ഉപകരിക്കപ്പെടുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ലേണേഴ്‌സ് ലൈസന്‍സിനുള്ള അപേക്ഷ, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ്, വാഹന രജിസ്‌ട്രേഷന്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ തുടങ്ങി 58 സേവനങ്ങള്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആധാര്‍ ഇല്ലാത്തവര്‍ക്ക്, ആര്‍ടിഒ ഓഫീസില്‍ നേരിട്ട് പോയി സേവനം തേടാവുന്നതാണ്. മറ്റു തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് വേണം ഇത് നിര്‍വഹിക്കേണ്ടതെന്നും .

ലൈസന്‍സ് വേണോ?, ഇരുചക്ര വാഹന ലൈസന്‍സിന് രണ്ടാഴ്ചത്തെ ക്ലാസ് നിര്‍ബന്ധം; വിജ്ഞാപനമിറക്കി !!

ന്യൂഡല്‍ഹി: ഇരുചക്ര വാഹന ലൈസന്‍സിനായി തിയറി, പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. 20 സെഷനുകളിലായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന തിയറി, പ്രായോഗിക പരിശീലനത്തില്‍ റോഡ് മര്യാദയും ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ് ഉള്‍പ്പെടെയാണ് പഠിക്കേണ്ടത്.

അംഗീകൃത ഡ്രൈവിങ് സെന്ററുകളില്‍ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയ്‌ക്കൊപ്പം നല്‍കിയാലേ ഇനി ലൈസന്‍സ് ലഭിക്കുകയുള്ളൂ. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ലൈസന്‍സിന് നാലാഴ്ച നീളുന്ന പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു. അതിന്റെ തുടച്ചയാണിത്. 

5. ഡ്രൈവിങ് ബാലപാഠങ്ങള്‍, ട്രാഫിക് വിദ്യാഭ്യാസം, അപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രഥമശുശ്രൂഷ തുടങ്ങിയ കാര്യങ്ങളാണ് ഏഴു സെഷനുകളിലായി തിയറി ക്ലാസില്‍ പഠിപ്പിക്കുക. ഡ്രൈവിങ്ങിന്റെ വിവിധ ഘട്ടം, രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് 13 സെഷനുകളിലായുള്ള പ്രായോഗിക പരിശീലന ക്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തിരക്കേറിയ റോഡില്‍ വാഹനം ഓടിക്കാന്‍ നികുതി; ഡല്‍ഹിയില്‍ നടപ്പാക്കിയേക്കും, റിപ്പോര്‍ട്ട് ?

 ന്യൂഡല്‍ഹി* : ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് തിരക്കേറിയ സമയങ്ങളില്‍ കണ്‍ജഷന്‍ ടാക്‌സ് ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. തിരക്കേറിയ സമയങ്ങളില്‍ ചില റോഡുകളിലൂടെ യാത്രചെയ്യുമ്പോള്‍ നികുതി ഈടാക്കുന്നതാണ് രീതിയെന്ന് ഗതാഗത സ്പെഷ്യല്‍ കമ്മീഷണര്‍ ഷഹ്സാദ് ആലത്തിനെ ഉദ്ധരിച്ചുള്ള റിപ്പോട്ടുകള്‍ പറഞ്ഞു.

പരീക്ഷണ ഘട്ടത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തിയിലെ 13 പ്രധാന സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ കണ്‍ജഷന്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്ന ചര്‍ച്ചകള്‍ ഇതാദ്യമല്ല.

2018-ല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ തിരക്കേറിയ റോഡുകളില്‍ തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങളില്‍ നിന്ന് തുക ഈടാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പദ്ധതി ഉപേക്ഷിച്ചു. 2017ല്‍ ഒരു പാര്‍ലമെന്ററി സമിതിയും തലസ്ഥാനത്തെ തിരക്കേറിയ സ്ഥലങ്ങളില്‍ ടോള്‍ ഈടാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു

അടുത്തിടെ, ഉയര്‍ന്ന ജനസാന്ദ്രതയുള്ള റോഡുകളില്‍ തിരക്കുള്ള സമയങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിന് തിരക്ക് കുറയ്ക്കാന്‍ ബംഗളൂരുവിലെ അധികാരികളോട് ഒരു റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. തിരക്കുള്ള സമയങ്ങളില്‍ നഗരത്തിലേക്ക് പ്രവേശിക്കുന്ന ഇളവുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാന്‍ നിലവിലുള്ള ഫാസ്ടാഗ് സംവിധാനം ഉപയോഗിക്കാനും നിര്‍ദേശിച്ചു.

പൊതുഗതാഗതം മെച്ചപ്പെടുത്താനും മലിനീകരണം കുറയ്ക്കാനും ജീവിതനിലവാരം ഉയര്‍ത്താനും ഈ വരുമാനം ഉപയോഗിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സിംഗപ്പൂര്‍, ലണ്ടന്‍, സ്റ്റോക്ക്‌ഹോം തുടങ്ങിയ നഗരങ്ങള്‍ ട്രാഫിക് നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി സമാനമായ നികുതികള്‍ നടപ്പാക്കിയിട്ടുണ്ട്.

2024, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

 *നിങ്ങൾ ഒരു വാഹനം ഓടിക്കുന്ന ആളാണോ എങ്കിൽ നിങ്ങൾ Tail Gating എന്താണെന്ന് അറിഞ്ഞിരിക്കണം*


------------------------------------------


*തിരൂർക്കാട് വാർത്ത*


*04/09/2024*


https://chat.whatsapp.com/C887MTnajIsEzxnwwhVX2e


-------------------------------------------------


എന്താണ് "Tail Gating" ?

റോഡിൽ ഒരു വാഹനത്തിൻ്റെ  തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാൻ സാധ്യതയുള്ള പ്രവർത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ "Safe Distance '' ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തൻ്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിൻ്റെ വേഗത, ബ്രേയ്ക്കിൻ്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.


3 സെക്കൻ്റ് റൂൾ:


നമ്മുടെ റോഡുകളിൽ 3 സെക്കൻ്റ് റൂൾ പാലിച്ചാൽ നമുക്ക് "Safe Distance" ൽ വാഹനമോടിക്കാൻ കഴിയും.

മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിൻ്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു - സൈൻ ബോർഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കൻ്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിൻ്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 3 സെക്കൻ്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മഴക്കാലത്ത് ഇത് 4 സെക്കൻ്റെങ്കിലും ആവണം.

മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ 

റെഗുലേഷൻ 17

 (1) 👉മറ്റൊരു വാഹനത്തിന് പിന്നിൽ ഓടുന്ന വാഹനത്തിൻ്റെ ഡ്രൈവർ, തൻ്റെ വാഹനം മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കണം,rdrrrrdrrrdrrrrrrŕ അതുവഴി മുന്നിലുള്ള വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്താൽ സുരക്ഷിതമായി നിർത്താൻ  കഴിയും.

(2) 👉മറ്റൊരു വാഹനം പിന്തുടരുമ്പോൾ, മുമ്പിലെ വാഹന ഡ്രൈവർ നിർബന്ധിതമായ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് 

2024, മേയ് 29, ബുധനാഴ്‌ച

ഒറിജിനൽ രേഖകൾ കയ്യിൽ കരുതേണ്ട; ക്യു ആർ കോഡായി സൂക്ഷിക്കാം: എംപരിവാഹൻ ആപ്പിനെപ്പറ്റി എംവിഡി !!

തിരുവനന്തപുരം : എംപരിവാഹന്‍ ആപ്പിന്റെ സേവനങ്ങളെ കുറിച്ച് ബോധവത്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍, എഐ കാമറ ഫൈന്‍ എന്നിവ അടക്കം എളുപ്പത്തില്‍ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കുമെന്നും എംവിഡി കുറിപ്പില്‍ പറയുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകളായി ആര്‍സി ബുക്കും ലൈസന്‍സും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. വാഹന പരിശോധനയില്‍ ഇത് കാണിച്ചാല്‍ മതിയാകും. ഒറിജിനല്‍ രേഖകള്‍ ക്യു ആര്‍ കോഡ് രൂപത്തില്‍ സ്റ്റിക്കറായും സൂക്ഷിക്കാം. രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ നല്‍കുമെന്നും എംവിഡി വീഡിയോ ഉള്‍പ്പെടെയുള്ള പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

 *മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്* 

ഏകദേശം 5 കോടിയിലധികം ആളുകള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായതും ആയ സര്‍വ്വീസുകള്‍ ചെയ്യാന്‍ സാധിക്കുന്നതും, Al കാമറ ഫൈന്‍ അടക്കം അടക്കാന്‍ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാന്‍ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്.

നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സോ വാഹനമോ ഉണ്ടോ എന്നാല്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ട ഒരു മൊബൈല്‍ ഫോണ്‍ ആപ്പിനെ ക്കുറിച്ചാണ് ഈ വീഡിയോ വാഹനത്തില്‍ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ടോ ഉണ്ട് എന്നാണ് ഉത്തരം എന്നാല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകള്‍ ആയി ആര്‍സി ബുക്കും ലൈസന്‍സും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയില്‍ അത് കാണിച്ചാല്‍ മതിയാകുന്നതാണ് ഒറിജിനല്‍ രേഖകള്‍ കയ്യില്‍ കരുതണം എന്നില്ല മാത്രവുമല്ല അത് ക്യു ആര്‍ കോഡ് രൂപത്തില്‍ സ്റ്റിക്കറായി സൂക്ഷിക്കാവുന്നതുമാണ് ഇങ്ങനെ രൂപത്തില്‍ ആര്‍സി ബുക്ക് ലൈസന്‍സ് സൂക്ഷിച്ചു കഴിഞ്ഞാല്‍ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ മെസ്സേജ് പ്രസ്തുത ആള്‍ക്ക് ലഭിക്കുന്നതും ആണ് വാഹനത്തിന്റെ രേഖകള്‍ അവസാനിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങളിലേക്ക് പോകുന്നത് തടയുന്നതിനും ഇത് സഹായകരമാണ് ...റ്റൊൻ്റി ഫോർ ന്യൂസ്'

വാഹനം സംബന്ധമായ ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് , ഹൈപ്പോക്കേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതും എന്റര്‍ ചെയ്യുന്നതും കണ്ടിന്യൂ ചെയ്യുന്നതും ഡ്യൂപ്ലിക്കേറ്റ് ആര്‍സി എന്‍ ഓ സി , ആര്‍സി പാര്‍ട്ടിക്കുലേഴ്സ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ആപ്ലിക്കേഷന്‍ ഡിസ്‌പോസ് ചെയ്യുന്നതിനും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഫീസ് വെരിഫിക്കേഷന്‍, ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിനും ഇതില്‍ സാധിക്കുന്നതാണ്.

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ പേര് തിരുത്തല്‍ അഡ്രസ്സ് മാറ്റം ലൈസന്‍സ് പാര്‍ട്ടിക്കുലേഷന്‍ അപേക്ഷിക്കുക ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് അപേക്ഷിക്കുക ആയതിന്റെ ഫീസ് അടയ്ക്കുകയും ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നതിനും എല്ലാ അപേക്ഷകളുടെയും സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇതുവഴി സാധ്യമാകുന്നതാണ്.

നമ്മുടെ വാഹനത്തിന് ഏതെങ്കിലും കേസുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ആയത് തീര്‍പ്പാക്കുന്നതിനും പാര്‍ക്കിംഗ് സംബന്ധിച്ചോ അപകടത്തിന് കാരണമായതോ ആയ മറ്റ് വാഹനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും വാങ്ങാന്‍ ഉദ്ദേശിക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ഹിസ്റ്ററി പരിശോധിക്കുന്നതിനും ഏതെങ്കിലും കേസുകള്‍ നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനും എല്ലാം ഈ ആപ്ലിക്കേഷന്‍ സഹായകരമായ ഒന്നാണ്.

ഇംഗ്ലീഷ് ഹിന്ദി മലയാളം തമിഴ് ബംഗാളി ഗുജറാത്തി എന്നീ ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്പ് വളരെ എളുപ്പത്തില്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ചുള്ള വീഡിയോ ഇതിനുമുമ്പ് ഈ പേജില്‍ തന്നെ ഇട്ടിട്ടുള്ളതാണ് ആയതിന്റെ ലിങ്ക് ഇവിടെ കമന്റ് ബോക്‌സില്‍ നല്‍കിയിട്ടുണ്ട് ...

അഞ്ചു കോടിയിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആപ്പാണ് എം പരിവാഹന്‍ ആപ്പ് വാഹന സംബന്ധമായ എല്ലാ കാര്യങ്ങളും ലളിതമായി നിര്‍വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയും ഇന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യുക ചൂഷണങ്ങളില്‍ നിന്ന് മുക്തി നേടൂ ...


2024, മേയ് 3, വെള്ളിയാഴ്‌ച

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ്: 'എച്ച്' എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാമെന്ന് മന്ത്രി ഗണേഷ് കുമാർ !!

വാർത്ഗ്ണ്ടുകൾ സജ്ജമാകാത്തതിനാൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് നിർദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ടെസ്റ്റിന്റെ ആദ്യ ഭാഗമായ 'എച്ച്' എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും, പാർക്കിങ്ങും, റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണമെന്നും നിർദേശം. 

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നു മുതൽ തന്നെ നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയായിരുന്നു തീരുമാനം. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടു പോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.

മന്ത്രിയുടെ നിര്‍ദേശ പ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാല്‍ പുതിയ രീതിയില്‍ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു എംവിഡി. ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിര്‍ത്തി പുറകോട്ട് എടുക്കുന്നതും ഉള്‍പ്പെട്ടതാണ് കാറിന്റെ ലൈസന്‍സ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടില്‍ വേണമെന്നാണ് നിർദേശം.

2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

പുതുതായി കുവൈറ്റില്‍ എത്തുന്ന പ്രവാസികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി !!

 പുതുതായി കുവൈറ്റില്‍ എത്തുന്ന പ്രവാസികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റിന് കർശന വ്യവസ്ഥകള്‍ ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി.

ആരോഗ്യമന്ത്രി ഡോ.അഹ്മദ് അല്‍ അവാദിയുടെ പുതിയ തീരുമാനമനുസരിച്ച്‌, കുവൈറ്റിലേക്ക് പുതുതായി വരുന്ന പ്രവാസിയുടെ ഹെപ്പറ്റൈറ്റിസ് സി യുടെ ലബോറട്ടറി പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെങ്കില്‍ രാജ്യത്ത് പുതുതായി വന്ന റെസിഡൻസി അപേക്ഷകനെ വൈദ്യശാസ്ത്രപരമായി അയോഗ്യനായി കണക്കാക്കും. ഈ വ്യക്തിക്ക് പിസിആർ ടെസ്റ്റിന് വിധേയരാകാൻ അനുമതിയുണ്ടാവില്ല .


അതേസമയം പരിശോധനയില്‍ ഫലം അനിശ്ചിതത്വമാണ് കാണിക്കുന്നതെങ്കില്‍ അത്തരം പ്രവാസികള്‍ക്ക് കുറഞ്ഞത് നാല് മാസം സമയം നല്‍കും. അതിനിടയില്‍ പിസിആർ പരിശോധനയില്‍ പോസിറ്റീവ് ഫലമാണെങ്കില്‍ ആ വ്യക്തിയെ താമസരേഖ ലഭിക്കുന്നതിന് അയോഗ്യനായാണ് പരിഗണിക്കുക .എന്നാല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി പരിശോധനയില്‍ ഫലം അനിശ്ചിതത്വത്തിലുള്ള ഒരാള്‍ക്ക് പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവ് കാണിച്ചാല്‍ ഒരു വർഷത്തേയ്ക്ക് റെസിഡൻസി പെർമിറ്റ് അനുവദിക്കും. ഒരു വർഷം കഴിഞ്ഞാല്‍ വീണ്ടും പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവായാല്‍ മാത്രമേ അത്തരക്കാർക്ക് സ്ഥിരം റെസിഡൻസി പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്നും പുതിയ വ്യവസ്ഥയിലുണ്ട് .